Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിവശങ്കറിന്റെ വക്കാലത്ത് സർക്കാർ ഏറ്റെടുക്കില്ലെന്ന് എ.എൻ ഷംസീർ എംഎൽഎ; ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെയെന്ന പല്ലവി ആവർത്തിച്ച് എ കെ ബാലൻ മന്ത്രിയും; സ്വർണക്കടത്ത് കേസിൽ ശിവശങ്കർ പിടിയിലായതോടെ കൈകഴുകി സിപിഎം നേതാക്കൾ

ശിവശങ്കറിന്റെ വക്കാലത്ത് സർക്കാർ ഏറ്റെടുക്കില്ലെന്ന് എ.എൻ ഷംസീർ എംഎൽഎ; ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെയെന്ന പല്ലവി ആവർത്തിച്ച് എ കെ ബാലൻ മന്ത്രിയും; സ്വർണക്കടത്ത് കേസിൽ ശിവശങ്കർ പിടിയിലായതോടെ കൈകഴുകി സിപിഎം നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തതോടെ എം ശിവശങ്കറിനെ തള്ളി സിപിഎം നേതാക്കൾ. ശിവശങ്കറിന്റെ വക്കാലത്ത് സർക്കാർ ഏറ്റെടുക്കില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ അനുഭവിക്കണമെന്നും എ.എൻ ഷംസീർ എംഎൽഎ വ്യക്തമാക്കി. ശിവശങ്കറിന്റെ മുൻകൂർ ജാമ്യം തള്ളിയത് സർക്കാരിനെ ബാധിക്കുന്ന കാര്യമല്ലെന്നും ഷംസീർ ചൂണ്ടിക്കാട്ടി. അത് കോടതി നടപടി മാത്രമാണന്ന നിലപാടാണ് ഷംസീറിന്റേത്.

ശിവശങ്കറിന്റെ കസ്റ്റഡി തിരിച്ചടിയല്ലെന്നും ഭയപ്പെടുത്തുന്നതല്ലെന്നും മന്ത്രി എ.കെ. ബാലൻ പ്രതികരിച്ചു. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെയെന്നു നേരത്തെയും പറഞ്ഞിട്ടുണ്ട്. ഇതിന്റെ പേരിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെങ്കിൽ ആദ്യം വയ്ക്കേണ്ടിയിരുന്നത് എ.കെ. ആന്റണിയാണ്. ഏത് ഗവൺമെന്റിന് കീഴിലും ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുണ്ടെന്നും എ.കെ. ബാലൻ പാലക്കാട്ട് പറഞ്ഞു.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ കൊച്ചിയിലെ ഓഫീസിൽ എത്തിച്ചു. തിരുവനന്തപുരത്ത് ആയുർവേദ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശിവശങ്കറുമായി എൻഫോഴ്‌സ്‌മെന്റ് സംഘം നേരത്തെ കസറ്റഡിയിൽ എടുത്തുകയായിരുന്നു.

കസ്റ്റഡിയിൽ എടുത്ത ശിവശങ്കരനെ അറസ്റ്റു ചെയ്യുമെന്ന സൂചന അദ്ദേഹം തന്നെ മാധ്യമങ്ങളോട് നൽകി. കൊച്ചിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ശിവശങ്കരൻ അറസ്റ്റിലാകുമെന്ന സൂചന നൽകിയത്. അറസ്റ്റു ഭയക്കുന്നുണ്ടോ എന്നു മാധ്യമപ്രവർത്തർ ചോദിച്ചപ്പോൾ 'അറസ്റ്റാണെന്ന് ഇതുവരെ മനസിലായില്ലേ.. എന്ന മറുചോദ്യവുമായി ക്ഷുഭിതനാകുകയാണ് അദ്ദേഹം ചെയ്തത്. മീഡിയാ വൺ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊച്ചിയിൽ കാത്തുനിന്ന മാധ്യമപ്രവർത്തക്ക് മുമ്പിലൂടെയാണ് എൻഫോഴ്‌സ്‌മെന്റ ഓഫീസിലേക്ക് ശിവശങ്കരനെ എത്തിച്ചത്. ഓഫീസിന്റെ കോണിപ്പടി കയറുമ്പോൾ നടുവേദനയുടെ അസ്‌കിതകൾ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഹൈക്കോടതി വിധി വന്ന് ഏതാനും മിനിറ്റുകൾ കഴിയുമ്പോൾ തന്നെ ശിവശങ്കരനെ ഇന്ന് ഉദ്യഗോസ്ഥർ കസ്റ്റഡിയിൽ എടുത്തിരുന്നു.

ഹൈക്കോടതി വിധി വന്ന് 15 മിനിറ്റിനുള്ളിൽ ഇഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് വഞ്ചിയൂരിലുള്ള ത്രിവേണി ആശുപത്രിയിൽ എത്തിയത്. കൊച്ചിയിൽ നിന്ന് ഇന്നലെ തന്നെ എത്തിയ ഉദ്യോഗസ്ഥർ അതിവേഗം ആശുപത്രിക്കുള്ളിൽ കടന്നു. മാധ്യമങ്ങളെ അമ്പരപ്പിക്കുന്ന വേഗത്തിൽ ശിവശങ്കറുമായി പുറത്തേക്ക് പോകുകയും ചെയ്തു. പിന്നെ ഇഡിയുടെ കാറിൽ കൊച്ചിയിലേക്കും. കസ്റ്റഡിയിൽ എടുത്ത ശിവശങ്കറിനെ കൊച്ചിയിൽ എത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യൽ അതിന് ശേഷം അറസ്റ്റും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ കേരളത്തെ ഒരുകാലത്ത് നിയന്ത്രിച്ച ഐഎഎസ് കരുത്തനാണ് ഇഡിയുടെ കസ്റ്റഡിയിൽ ആകുന്നത്.

ത്രിവേണി ആശുപത്രിയിൽ എത്തി ഇഡി ഉദ്യോഗസ്ഥർ ശിവശങ്കറിന് കൈമാറിയത് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസായിരുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് സ്വന്തം വണ്ടിയിലോ ഞങ്ങൾക്കൊപ്പമോ ഉടൻ വരണമെന്ന് നിർദ്ദേശമാണ് അവർ നൽകിയത്. വലിയ ആരോഗ്യ പ്രശ്നമില്ലെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കിയിരുന്നു. ഇതെല്ലാം മനസ്സിലാക്കി വേഷം മാറി തയ്യാറെടുത്തായിരുന്നു ശിവശങ്കറും നിന്നിരുന്നത്. ഇഡി ഉദ്യോഗസ്ഥരോട് നിങ്ങളുടെ വണ്ടിയിൽ തന്നെ താൻ വരാമെന്ന് പറഞ്ഞ് കേരളത്തെ നിയന്ത്രിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ പുറത്തേക്ക് ഇറങ്ങി. ത്രിവേണി ആശുപത്രിയിൽ നിന്ന് ആരോടും ഒന്നും പറയാതെ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയുടെ യാത്ര കൊച്ചിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP