Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്ഡൗൺ നിയന്ത്രണമുണ്ടായിട്ടും വീട്ടമ്മയായ കാമുകിയെ കാണാതിരിക്കാൻ കാമുകനായില്ല; ഒടുവിൽ ഇരുവരും കാണാൻ തെരഞ്ഞെടുത്ത സ്ഥലം ആശുപത്രി പരിസരം; ജീവനക്കാർ പിടികൂടിയതോടെ യുവാവ് തടിതപ്പി; ചമ്മൽ മാറിയപ്പോൾ വീണ്ടും എത്തി ആരോഗ്യപ്രവർത്തകരോട് വാക്കേറ്റവും

ലോക്ഡൗൺ നിയന്ത്രണമുണ്ടായിട്ടും വീട്ടമ്മയായ കാമുകിയെ കാണാതിരിക്കാൻ കാമുകനായില്ല; ഒടുവിൽ ഇരുവരും കാണാൻ തെരഞ്ഞെടുത്ത സ്ഥലം ആശുപത്രി പരിസരം; ജീവനക്കാർ പിടികൂടിയതോടെ യുവാവ് തടിതപ്പി; ചമ്മൽ മാറിയപ്പോൾ വീണ്ടും എത്തി ആരോഗ്യപ്രവർത്തകരോട് വാക്കേറ്റവും

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക്ഡൗൺ നിയന്ത്രണമുണ്ടായിട്ടും വീട്ടമ്മയായ കാമുകിയെ കാണാതിരിക്കാൻ കാമുകനായില്ല. അവസാനം ഇരുവരും കാണാൻ തെരഞ്ഞെടുത്ത സ്ഥലം ആശുപത്രി പരിസരം. അവസാനം ജീവനക്കാർ പിടികൂടിയതോടെ യുവാവ് തടിതപ്പി. സംഭവം നടന്നത് മലപ്പുറം എടപ്പാളിലാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളെല്ലാമുണ്ടെങ്കിലും എത്ര ദിവസം പരസ്പരം കാണാതിരിക്കും. ഈ അവസ്ഥയിലാണ് വീട്ടമ്മയായ കാമുകിയെ കാണാൻ യുവാവ് ആശുപത്രി പരിസരം തിരഞ്ഞെടുത്തത്. എടപ്പാൾ സിഎച്ച്സി പരിസരത്ത് കഴിഞ്ഞ ദിവസമായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ഉച്ചയ്ക്ക് രണ്ടുമണി മുതൽ യുവാവും യുവതിയും തമ്മിൽ ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ഇരുന്നു സംസാരിച്ചിരുന്നു.വൈകിട്ട് 5.30ന് ജീവനക്കാർ വീട്ടിലേക്കു പോകാനായി ഇറങ്ങുമ്പോഴും ഇവർ മടങ്ങിയിരുന്നില്ല. ജീവനക്കാർ ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ല. വീട്ടമ്മ ബൈക്കിലും യുവാവ് സ്‌കൂട്ടറിലുമാണ് എത്തിയിരുന്നത്. സ്ഥലത്തുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരെത്തി ചോദ്യം ചെയ്തപ്പോഴേക്കും യുവാവ് സ്ഥലംവിടുകയായിരുന്നു.

അതേ സമയം സംഭവം ചോദ്യം ചെയ്തവരെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായതായും ആരോപണമുയർന്നിട്ടുണ്ട്. ആശുപത്രി വളപ്പിലാകുമ്പോൾ ആളുകളുടെ ശല്യവും പൊലീസിന്റെ ചോദ്യംചെയ്യലുംഉണ്ടാകില്ലെന്ന് കരുതിയാവണം യുവാവും യുവതിയും പ്രണയിക്കാൻ ആശുപത്രി പരിസരം തന്നെ തിരഞ്ഞെടുത്തത്. ആദ്യം സംഭവം ശ്രദ്ധയിൽ പെട്ട ആരോഗ്യപ്രവർത്തകർ എന്തിനാണ് ഇവിടെ കിടന്നു കറങ്ങുന്നത് എന്ന് ചോദിച്ചെങ്കിലും ഇവർ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറി. പിന്നീട് ജീവനക്കാർ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാനായി ഇറങ്ങുമ്‌ബോഴും യുവാവും യുവതിയും ആശുപത്രി വളപ്പിൽ തന്നെ പ്രണയ സല്ലാപം തുടരുകയായിരുന്നു. തുടർന്ന് സലത്തുണ്ടായിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെത്തി വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് യുവാവ് നൈസായിട്ട് സ്ഥലംവിട്ടത്.. തൊട്ടുപിന്നാലെ യുവതിയും ആശുപത്രി പരിസരം വിട്ട് പോയി.

എന്നാൽ കുറച്ച് സമയത്തിന് ശേഷം തിരികെയെത്തിയ യുവാവ് ആരോഗ്യപ്രവർത്തകരോടു വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തങ്ങൾ ഇവിടെ ഇരിക്കുന്നതുകൊണ്ട് നിങ്ങൾക്കെന്താണു പ്രശ്‌നമെന്നായിരുന്നു യുവാവിന്റെ ചോദ്യം. അതേ സമയം എന്തിനാണു വന്നതെന്ന ചോദ്യത്തിന് യുവാവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.വിലാസം ചോദിച്ചെങ്കിലും നൽകാൻ ഇയാൾ തയ്യാറായില്ല. ചോദ്യം ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമവും യുവാവ് നടത്തിയതായി ആരോപണമുണ്ട്.ഒടുവിൽ ആരോഗ്യപ്രവർത്തകർ പൊലീസിനു വിവരം നൽകിയതോടെ യുവാവ് വാഹനവുമായി കടന്നു കളയുകയായിരുന്നു. അന്വേഷണത്തിൽ പെരുമ്പടപ്പ് സ്വദേശിയാണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP