Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൃഹനാഥയെയും മകളെയും പെട്രോളൊഴിച്ച് കത്തിച്ച കേസ്; പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശിക്ക് ജീവപര്യന്തം തടവ്; ശിക്ഷ വിധിച്ചത് തൃശൂർ അഡീ.ജില്ല സെഷൻസ് കോടതി

ഗൃഹനാഥയെയും മകളെയും പെട്രോളൊഴിച്ച് കത്തിച്ച കേസ്; പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശിക്ക് ജീവപര്യന്തം തടവ്; ശിക്ഷ വിധിച്ചത് തൃശൂർ അഡീ.ജില്ല സെഷൻസ് കോടതി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പാവറട്ടി തൊയക്കാവിൽ ഗൃഹനാഥയേയും മകളേയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പശ്ചിമ ബംഗാൾ സ്വദേശി സോജിബുൾ അലിമണ്ഡലിനെ (റോബി-27)യാണ് കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപയും വീട് തീവെച്ചതിന് പത്ത് വർഷം കഠിന തടവിനും അൻപതിനായിരം രൂപ പിഴയടക്കാനും തൃശൂർ മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് ശിക്ഷിച്ചത്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ പ്രോസിക്യഷൻ ഭാഗത്തു നിന്നും 36 സാക്ഷികളുടെ മൊഴികളും ഹാജരാക്കിയ രേഖകളും പരിശോധിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2015 ഏപ്രിൽ 7നാണ് കേസിനസ്പദമായ സംഭവം.

വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന പാവറട്ടി, വെങ്കിടങ്ങ് കോഴിപ്പറമ്പ് ദേശത്ത് പുതുവച്ചോലയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തു (55), മകൾ സീനത്ത് (17) എന്നിവരെയാണ് പ്രതി പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയത്. അയൽപ്പക്കത്ത് വീടുപണിക്കുവന്ന പ്രതിക്ക് സീനത്തിനെ വിവാഹം ചെയ്തു കൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യംമൂലമായിരുന്നു കൊലപാതകം. രണ്ടുപേരും ഉറങ്ങിയിരുന്ന മുറിയുടെ ഓടിളക്കിയശേഷം ആ വിടവിലൂടെ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് തീയിട്ടത്.

കുഞ്ഞിപ്പാത്തുവിന്റെ ദേഹം പൂർണമായും കരിഞ്ഞുപോയിരുന്നു. സീനത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറാംദിവസം മരിച്ചു. സീനത്തിന്റെ മരണമൊഴിയും സാക്ഷിമൊഴികളുമാണ് നിർണായകമായത്. സംഭവം നടന്ന് അഞ്ചുമണിക്കൂറിനകം പ്രതി അറസ്റ്റിലായി. നാട്ടിലേക്ക് രക്ഷപ്പെടാൻ സാധനങ്ങൾ ഒരുക്കുന്നതിനിടെ അന്ന് പാവറട്ടി എസ് ഐ ആയിരുന്ന എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാലെ തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. 57 സാക്ഷികൾ ഉണ്ടായിരുന്നതിൽ 36 പേരെ വിസ്തരിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.സുനിൽ, അഭിഭാഷകരായ റാംസിൻ, അമീർ എന്നിവർ കോടതിയിൽ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP