പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു വേണമെങ്കിൽ മാറി നിൽക്കാം; അദ്ധ്യാപികയായി തുടരും; രാജിവയ്ക്കാൻ ഇല്ലെന്നും ലക്ഷ്മി നായർ; ലോ അക്കാദമി പ്രിൻസിപ്പലിന്റെ കടുംപിടിത്തത്തിൽ ചർച്ച പൊളിഞ്ഞു; രാജി വയ്ക്കാതെ പിന്നോട്ടില്ലെന്നു വിദ്യാർത്ഥികൾ; പ്രിൻസിപ്പലിനെ മാറ്റണമെന്നതായിരുന്നു തങ്ങൾ ഉന്നയിച്ച ആവശ്യമെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമി വിഷയത്തിൽ സർക്കാരിന്റെ സമ്മർദത തന്ത്രത്തിലും വിട്ടുവീഴ്ചയ്ക്കു തയാറാകാതെ പ്രിൻസിപ്പൽ ലക്ഷ്മി നായർ. മൂന്നാഴ്ചയായി തുടരുന്ന സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥി പ്രതിനിധികളും കോളജിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സും തമ്മിൽ നടത്തിയ ചർച്ച ലക്ഷ്മി നായരുടെ കടുംപിടുത്തത്തെ തുടർന്ന് പരാജയപ്പെട്ടു. പ്രിൻസിപ്പൽ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ലക്ഷ്മി നായർ വ്യക്തമാക്കി. രാജിയിൽക്കുറഞ്ഞൊന്നിനും തങ്ങൾ തയാറല്ലെന്ന് വിദ്യാർത്ഥികളും നിലപാട് എടുത്തതോടെ ചർച്ച പൊളിയുകയായിരുന്നു. രാത്രി എട്ടു മുതൽ രണ്ടു വട്ടമാണ് വിദ്യാർത്ഥികളും കോളജ് മാനേജ്മെന്റും തമ്മിൽ ചർച്ച നടത്തിയത്.
വൈസ് പ്രിൻസിപ്പലിനു ചുമതല നല്കി ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറ്റി നിർത്താമെന്നായിരുന്നു കോളജ് മാനേജ്മെന്റിന്റെ നിലപാട്. പക്ഷേ കോളജിൽ അവർ അദ്ധ്യാപികയായി തുടരുമെന്നും വ്യക്തമാക്കി. വേണമെങ്കിൽ ഈ അധ്യായന വർഷത്തിൽ ലക്ഷ്മി നായരെ മാറ്റി നിർത്താമെന്നും കോളജ് മാനേജ്മെന്റ് പറഞ്ഞു. എന്നാൽ പ്രിൻസിപ്പലിന്റെ രാജിയിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. കേസിൽ പ്രതിയായ ലക്ഷ്മി നായർ അദ്ധ്യാപികയായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. രാത്രി എട്ടിന് ആരംഭിച്ച ചർച്ചയിൽനിന്ന് തുടർന്നു വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി. എന്നാൽ മാനേജ്മെന്റ് പ്രതിനിധികൾ വിദ്യാർത്ഥികളെ രണ്ടാം ഘട്ട ചർച്ചയ്ക്കു വിളിച്ചു. രണ്ടാം ഘട്ട ചർച്ചയിലും ഇരു വിഭാഗവും നിലപാടുകളിൽ മാറ്റം വരുത്താൻ തയാറായില്ല. എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർത്ഥി പ്രതിനിധികൾ രണ്ടാം ഘട്ട ചർച്ചയിൽനിന്ന് ഇറങ്ങിപ്പോരുകയും സമരം തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
തുടർന്ന് പുറത്തുവന്ന എസ്എഫ്ഐ പ്രതിനിധികൾ ഒരു ഒത്തുതീർപ്പ് ഫോർമുലയ്ക്കും തങ്ങൾ വഴങ്ങിയില്ലെന്ന് അവകാശപ്പെട്ടു. മാനേജ്മെന്റിനു പറയാനുള്ളതു കേൾക്കാനാണ് തങ്ങൾ ചർച്ച തുടർന്നത്. പ്രിൻസിപ്പലിനെ മാറ്റണമെന്നതായിരുന്നു തങ്ങളുടെ ആവശ്യം. അത് അംഗീകരിക്കാൻ മാനേജ്മെന്റ് തയാറായിരിക്കുന്നു. എന്നാൽ എത്ര നാളത്തേക്കാണ് മാറ്റുന്നതെന്നകാര്യത്തിൽ വ്യക്തതയില്ല. സിസിടിവി കാമറകൾ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. തങ്ങൾ ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. സമരം തുടരുകയെന്നതാണ് എസ്എഫ്ഐയുടെ ഇപ്പോഴത്തെ തീരുമാനമെന്നും നാളെ സംസ്ഥാന കമ്മിറ്റി ചേർന്ന് തുടർ നടപടികൾ തീരുമാനിച്ചശേഷം വീണ്ടും മാദ്ധ്യമപ്രവർത്തകരെ കാണുമെന്നും നേതാക്കൾ അറിയിച്ചു. എസ്എഫ്ഐയുമായുള്ള ചർച്ച ക്രിയാത്മകമായിരുന്നെന്നും ചർച്ച തുടരുമെന്നും കോളജ് മാനേജ്മെന്റും അറിയിച്ചു.
സർക്കാർ ശക്തമായ നിലപാടെടുത്തോടെ ഇന്നുതന്നെ ലോ അക്കാദമി പ്രശ്നത്തിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേരത്തേ കോളജ് ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണൻ നായരും സമരം ഇന്നുതന്നെ അവസാനിപ്പിക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ലക്ഷ്മി നായരെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുമായി കോളജ് മാനേജ്മെന്റ് ചർച്ച നടത്തിയത്. ചർച്ച പൊളിഞ്ഞ സാഹചര്യത്തിൽ ഇനി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികളാണ് കേരള സമൂഹം ഉറ്റുനോക്കുന്നത്. ലോ അക്കാദമിക്കെതിരേ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാരിനു ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചിട്ടുണ്ട്. തുടർ നടപടികൾ ഒട്ടും വൈകാതെ ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരേ ദളിത് വിദ്യാർത്ഥിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് സമരം അവസാനിപ്പിക്കാൻ ശക്തമായ സമ്മർദം കോളജ് മാനേജ്മെന്റിനു മേൽ സർക്കാർ ഉയർത്തിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് എടുത്തതെന്നാണ് അറിയാൻ കഴിയുന്നത്.
നേരത്തേ പ്രിൻസിപ്പൽ പദവിയിൽ നിന്നും ലക്ഷ്മി നായരെ മാറ്റണമെന്ന് അക്കാദമി ചെയർമാൻ നാരായണൻ നായരോട് സിപിഐ(എം) ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലക്ഷ്മി നായർ വഴങ്ങുന്നില്ലെന്നാണ് നാരായണൻ നായർ മറുപടി നല്കിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇത്തരമൊരു ചർച്ച നടത്തിയത്. മകളുടെ രാജി ചോദിച്ച് വാങ്ങിക്കണമെന്നായിരുന്നു നാരായണൻ നായരോട് കോടിയേരി ആവശ്യപ്പെട്ടത്. ഇത് തള്ളിയതോടെയാണ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കാനുള്ള നപടികളിലേക്ക് സർക്കാർ കടന്നത്.
ദലിത് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂർക്കട പൊലീസ് കേസെടുത്തിരിക്കുന്നത്. ദലിത് വിദ്യാർത്ഥിയെ ലക്ഷ്മി നായരുടെ ഹോട്ടലിൽ പണിയെടുപ്പിച്ചതായി പരാതിയിൽ ആരോപിച്ചിരുന്നു. പരാതി പരിഗണിച്ചു രണ്ടു ദിവസം മുൻപാണു കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് ഇന്നാണ് സംഭവിച്ചതെന്നാണ് മറുനാടന് ലഭിച്ച വിവരം. കേസെടുത്തെങ്കിൽ തന്നെ അത് പുറം ലോകത്ത് അറിയിക്കാതെ പ്രശ്നം ഒതുക്കി തീർക്കാനും ശ്രമിച്ചു.
സമരത്തെ നേരിടാൻ മാനേജ്മെന്റും സമരം ശക്തമാക്കാൻ വിദ്യാർത്ഥികളും തയ്യാറെടുക്കുന്നതിനിടയിലാണ് പൊലീസ് കേസ് ഉണ്ടായത്. കേസിൽ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയാൽ അവരെ സസ്പെണ്ട് ചെയ്യേണ്ട ബാധ്യത മാനേജ്മെന്റിനുണ്ടാകും. കോളേജുമായി ബന്ധപ്പെട്ട കേസാണിതെന്നതും ഇതിന് കാരണമാകും. എന്നിട്ടും മാനേജ്മെന്റ് ലക്ഷ്മി നായരെ മാറ്റിയില്ലെങ്കിൽ സർവ്വകലാശാലയ്ക്ക് നടപടിയെടുക്കാനാകുമെന്നും വിലയിരുത്തുന്നു.
കേസ് എടുത്തതോടെ ലക്ഷ്മി നായർ രാജി വയ്ക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. ലക്ഷ്മി നായർ രാജിവയ്ക്കാൻ തയാറായാൽ വിദ്യാർത്ഥിനിയെക്കൊണ്ട് പരാതി പിൻവലിപ്പിച്ച് കേസ് ഒഴിവാക്കാനുള്ള സാഹചര്യവും ഉണ്ടാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ലോ അക്കാദമിക്ക് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ ഹൈക്കോടതിയിൽ ഹർജി നൽകി. കോളേജിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്