Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതിസന്ധിയുണ്ടെങ്കിലും പ്രളയദുരിതാശ്വാസത്തിന് പിരിച്ച തുക ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് വൈദ്യുതി മന്ത്രി; കെഎസ്ഇബി ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്ത വകയിൽ കൊടുക്കാനുള്ളത് 126 കോടി രൂപ; വാട്ടർ അഥോറിറ്റികൊടുക്കാനുള്ള 1500 കോടിരൂപ കിട്ടുമ്പോൾ കൊടുക്കുമെന്ന് കെഎസ്ഇബി

പ്രതിസന്ധിയുണ്ടെങ്കിലും പ്രളയദുരിതാശ്വാസത്തിന് പിരിച്ച തുക ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് വൈദ്യുതി മന്ത്രി; കെഎസ്ഇബി ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്ത വകയിൽ കൊടുക്കാനുള്ളത് 126 കോടി രൂപ; വാട്ടർ അഥോറിറ്റികൊടുക്കാനുള്ള 1500 കോടിരൂപ കിട്ടുമ്പോൾ കൊടുക്കുമെന്ന് കെഎസ്ഇബി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും സാലറി ചലഞ്ചിലൂടെ കെ.എസ്.ഇ.ബി. ജീവനക്കാരിൽനിന്ന് സമാഹരിച്ച പണം ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് മന്ത്രി എം.എം. മണി. സാലറി ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 136 കോടി രൂപയാണ് കെ.എസ്.ഇ.ബി. സമാഹരിച്ചത്. മാസം തോറും മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയിൽ 10 മാസംകൊണ്ടാണ് തുക പിടിച്ചത്. എന്നാൽ ഇതിൽ 10.23 കോടി രൂപ മാത്രമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇതുവരെ നൽകിയത്. ബാക്കി 126 കോടി രൂപയോളം കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാൻ ബാക്കിയാണ്. ബോർഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പണം സർക്കാരിന് കൈമാറുമെന്നും ഇക്കാര്യം ബോർഡ് ചെയർമാൻ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാട്ടർ അഥോറിറ്റി കെഎസ്ഇബിക്ക് 1500 കോടി രൂപ നൽകാനുണ്ട്. ഇത് നാല് ഗഡുക്കളായി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ തുകയിൽ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാനുള്ള തുക തട്ടിക്കിഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെഎസ്ഇബി പറയുന്നു.

ഓരോ മാസവും ശമ്പളത്തിൽനിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുക എന്നതാണ് സാധാരണയുള്ള രീതി. എന്നാൽ കെഎസ്ഇബി അത് പാലിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണ് അത് സാധിക്കാതിരുന്നതെന്നാണ് കെഎസ്ഇബി ചെയർമാൻ പറയുന്നത്. സാലറി ചലഞ്ചിന് മുൻപുതന്നെ 50 കോടി രൂപ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയിരുന്നതായും ചെയർമാൻ എൻ.എസ് പിള്ള പറഞ്ഞു. സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാത്തത് വിവാദമായതോടെയാണ് വിശദീകരണവുമായി വൈദ്യുതി മന്ത്രി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP