തന്റെ കെട്ടിടങ്ങളിൽ താമസിക്കുന്ന ഒരതിഥി തൊഴിലാളിയും സർക്കാറിന്റെയോ മറ്റു കമ്യുണിറ്റി കിച്ചണുകളുടെയോ മുന്നിലേക്കുപോകേണ്ടിവരില്ല; നൂറിലധികം വരുന്ന തൊഴിലാളികളുടെ ഭക്ഷണകാര്യം സ്വയം ഏറ്റെടുത്ത് ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സബാഹ്; മുഴുവൻ കെട്ടിട ഉടമകൾക്കും മാതൃകയാണീ മനുഷ്യസ്നേഹി
ജംഷാദ് മലപ്പുറം
മലപ്പുറം: തന്റെ കെട്ടിടങ്ങളിൽ താമസിക്കുന്ന ഒരതിഥി തൊഴിലാളിയും സർക്കാറിന്റെയോ മറ്റു കമ്യുണിറ്റി കിച്ചണുകളുടെയോ മുന്നിലേക്കുപോകേണ്ടിവരില്ല. തന്റെ കെട്ടിടത്തിലെ നൂറിലധികം വരുന്ന തൊഴിലാളികളുടെ ഭക്ഷണകാര്യം സ്വയം ഏറ്റെടുത്ത് ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും മലപ്പുറം ജില്ലാ പ്രസിഡന്റുമായ കെ.പി. സബാഹ്. സംസ്ഥാനത്തെ മുഴുവൻ കെട്ടിട ഉടമകൾക്കും മാതൃകയായി മാറുകയാണീ മനുഷ്യ സ്നേഹി. വാടക വാങ്ങി താമസ സൗകര്യം ഒരുക്കി നൽകുന്ന കെട്ടിട ഉടമകൾ വിചാരിച്ചാൽ സംസ്ഥാനത്ത് ഒരുഅതിഥി തൊഴിലാളിയും പട്ടിണി കിടക്കേണ്ടി വരില്ലന്നും സബാഹ് പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളിൽനിന്ന് താമസ സൗകര്യത്തിന് വാടക കൈപറ്റുന്നവർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ ഭക്ഷണം നൽകാനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
പലയിടത്തും ഒരു മുറിക്കകത്ത് ഉൾകൊള്ളാവുന്നതിലതികം പേരെ കൂട്ടത്തോടെ താമസിപ്പിക്കുകയും തലയെണ്ണി വാടക പിരിക്കുകയും ചെയ്യുന്നവർ കടമ മറക്കരുത്. ഇവർക്ക് ഭക്ഷണം ഉറപ്പു വരുത്തേണ്ട ബാധ്യത പ്രാദേശിക ഭരണകൂടങ്ങളെയോ, സംസ്ഥാന സർക്കാറിനെയോ ഏൽപ്പിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിൽ തൊഴിലാളികളെ ഇറക്കി ചെറിയ വേതനത്തിന് തൊഴിലെടുപ്പിക്കുന്ന കരാറുകാരും ഈ പ്രതിസന്ധി ഘട്ടത്തിൽ പഞ്ചായത്തും, സന്നദ്ധ സംഘടനകളുമൊരുക്കുന്ന കമ്യുണിറ്റി കിച്ചനുകളിലേക്ക് തങ്ങളുടെ തൊഴിലാളികളെ പറഞ്ഞു വിട്ട് ആഹാരം കൈപ്പറ്റുന്നത് പ്രതിഷേധാർഹമാണ്. തങ്ങളുടെ ജോലിക്കാർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ ഭക്ഷണമെത്തിക്കുക എന്ന ഉത്തരവാദിത്തമെങ്കിലും ഇക്കുട്ടർ ഏറ്റെടുക്കേണ്ടതാണ്.
എട്ടും പത്തും ആളുകളെ വെച്ച് കെട്ടിട നിർമ്മാണമേഖലയിൽ കരാടിസ്ഥാനത്തിൽ പണിയെടുപ്പിക്കുന്നവർ പോലും തങ്ങളുടെ തൊഴിലാളികളെ ലോക്ക് ഡൗണിനു ശേഷം വിളിക്കുക പോലും ചെയ്തില്ലെന്ന് പരിതപിക്കുന്ന നിരവധി തൊഴിലാളികളെയും പ്രദേശത്ത് താമസ കേന്ദ്രങ്ങളിൽ കാണാൻ കഴിയും. ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസിക്കുന്നതിന് മാത്രമായി സൗകര്യമൊരുക്കിയിട്ടുള്ള നിരവധി കെട്ടിടങ്ങളാണ് വേങ്ങരയിലും പരിസരത്തുമായുള്ളത്.
ഇവയിൽ ഭൂരിഭാഗവും രണ്ടുപേർക്കു താമസിക്കാവുന്ന മുറികളിൽ പത്തും പതിനഞ്ചും പേർ തിങ്ങിപാർക്കുന്നവയാണ്. മുറികൾക്ക് വാടക നിശ്ചയിക്കാതെ തലയെണ്ണി വാടക ഈടാക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്.തൊഴിലാളികൾ താമസിക്കാൻ തുടങ്ങിയാൽ പിന്നെ വാടക പിരിക്കുകയല്ലാതെ കെട്ടിടത്തിന്റെ അറ്റകുറ്റപണികളോ, പെയ്ന്റിങ്ങോ ചെയ്യുക പതിവില്ല. അതു കൊണ്ട് തന്നെ ഇവരുടെ താമസ കേന്ദ്രങ്ങളിലധികവും വൃത്തിഹീനമായ അവസ്ഥയിലുമാണ്.
എന്നാൽ വളരെ മാന്യമായ തോതിൽ മുറികൾ വാടകക്ക് നൽകി വൃത്തിയും ശുചിത്വ വു മുറപ്പാക്കുന്ന കെട്ടിടമുടമകളും നിരവധിയുണ്ട്. തന്റെ കെട്ടിടങ്ങളിൽ താമസിക്കുന്ന ഒരതിഥി തൊഴിലാളി പോലും പഞ്ചായത്തിന്റേയോ സർക്കാറിന്റേയോ കമ്യുണിറ്റി കിച്ചണുകളുടെ മുമ്പിലേക്ക് പോകേണ്ടി വരില്ലെന്ന് പ്രഖ്യാപിച്ച് തന്റെ കെട്ടിടത്തിലെ നൂറിലധികം വരുന്ന തൊഴിലാളികളുടെ ഭക്ഷണകാര്യം സ്വയം ഏറ്റെടുത്തിരിക്കയാണ്. ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ സബാഹ് കെ.പി. എന്ന ഈ മനുഷ്യ സ്നേഹി സംസ്ഥാനത്തെ മുഴുവൻ കെട്ടിടമുടമകൾക്കും മാതൃകയായി.
അതിനിടെ കോവിഡ് 19 വ്യാപനത്തി ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പും, ത്രിതല പഞ്ചായത്തും നടത്തിയ പരിശോധനയിൽ ഇവർ പലയിടത്തും സാമൂഹിക അകൽച്ചക്ക് പോലും സൗകര്യമില്ലാതെ കുട്ടമായി താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. മാത്രവുമല്ല ലോക്ക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരിടത്ത് നിന്ന്മറ്റിടത്തേക്ക് മാറി താമസിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കെ പലയിടത്ത് നിന്നായി പലരും രഹസ്യമായി ഇത്തരം താമസ കേന്ദ്രങ്ങളിലേക്ക് കുടുമാറിയതായും സംശയമുണ്ട്. ജോലി ഇല്ലാത്തതും, ഭക്ഷണശാലകൾ അടിച്ചിട്ടതും ഇവരിൽ ചിലരെ പട്ടിണിയിലാക്കിയിട്ടുണ്ട്. സർക്കാർ, ഗ്രാമ പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ എന്നിവർ ഭക്ഷണം വിതരണം ചെയ്യുന്നണ്ടെങ്കിലും യഥാർത്ഥ കൈകളിൽ പൂർണ്ണമായി എത്തുന്നില്ലന്ന ആക്ഷേപവും ഉണ്ട്.ഇതോടൊപ്പം നാടൊന്നാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങവെ കടുത്ത സുരക്ഷാ പ്രശ്നങ്ങളും ഉയരുകയാണ്.ഇവരുടെ താമസ കേ ന്ദ്രങ്ങളിൽ പലതിലും ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ താമസിക്കുന്നത് അധികൃതർക്ക് തലവേദതയാവുകയുമാണ്.
അതേ സമയം രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാട്ടിലേക്ക് പോകാനാകാതെ മലപ്പുറം ജില്ലയിൽ വഴിയിൽ കുടുങ്ങിയ ഇതര സംസ്ഥാനക്കാർക്കായി ആറ് ഷെൽട്ടറുകൾ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ പറഞ്ഞു. ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തി കലക്രേ്ടറ്റിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. വഴിക്കടവ്, പെരിന്തൽമണ്ണ, അരീക്കോട്, കൊണ്ടോട്ടി, തിരൂർ, ചങ്ങരംകുളം എന്നിവിടങ്ങളിലാണ് പുതിയതായി ഇതര സംസ്ഥാനക്കാർക്കായി ഷെൽട്ടറുകൾ ആരംഭിച്ചത്.
പെരിന്തൽമണ്ണയിൽ ഇതര സംസ്ഥാനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണങ്ങൾ നടത്തിയവരെ പിടികൂടാനായിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. പാകം ചെയ്ത ഭക്ഷണം ആവശ്യമുള്ളവർക്ക് സാമൂഹിക അടുക്കളകൾ വഴിയും പാചകത്തിന് സൗകര്യവും സ്വയം പാകം ചെയ്യാൻ താൽപര്യപ്പെടുന്നവരുമായ ഇതര സംസ്ഥാനക്കാർക്ക് രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണക്കിറ്റ് തദ്ദേശ സ്ഥാപനങ്ങൾ വഴി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍