Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാതാവിന്റെയും രണ്ടാനച്ഛന്റെയും സമ്മതത്തോടെ പതിനഞ്ച്കാരിയെ വർക്ക്‌ഷോപ്പ് ജീവനക്കാരൻ പീഡിപ്പിച്ചു; പെരുമണ്ണൂർ സ്വദേശി എൽദോസ് പൊലീസ് പിടിയിൽ; പെൺകുട്ടിയുടെ മൊഴിയിൽ മാതാവും രണ്ടാനച്ഛനും കേസിലെ പ്രതികൾ

മാതാവിന്റെയും രണ്ടാനച്ഛന്റെയും സമ്മതത്തോടെ പതിനഞ്ച്കാരിയെ വർക്ക്‌ഷോപ്പ് ജീവനക്കാരൻ പീഡിപ്പിച്ചു; പെരുമണ്ണൂർ സ്വദേശി എൽദോസ് പൊലീസ് പിടിയിൽ; പെൺകുട്ടിയുടെ മൊഴിയിൽ മാതാവും രണ്ടാനച്ഛനും കേസിലെ പ്രതികൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പതിനഞ്ച് കാരിയെ മാതാവിന്റെയും രണ്ടാനച്ഛന്റെയും അറിവും സമ്മതത്തോടെയും പീഡിപ്പിച്ച വർക്ക്‌ഷോപ്പ് ജീവനക്കാരൻ പൊലീസ് പിടിയിലായി. പെരുമണ്ണൂർ വെള്ളാപ്പള്ളി എൽദോസ് (23)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയും കുടുമ്പവും നെല്ലിമറ്റത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് എൽദോസ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഇയാളും പെൺകുട്ടിയുമായി സ്‌നേഹ ബന്ധം തുടർന്നിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ മാതാവുമായും എൽദോസ് പരിചയത്തിലായി. ഇടയ്ക്ക് വീട്ടിലും എത്താറുണ്ട്. വീട്ടിൽ മാറ്റരുമില്ലാത്ത അവസരത്തിൽ മാതാവ് എൽദോസിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൂട്ടിരുന്നത്താറുണ്ടെന്നും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചില ദിവസങ്ങളിൽ രാത്രി കാലങ്ങളിലും എൽദോസ് മതാവിന്റെയും രണ്ടാനച്ഛന്റെയും അറിവോടെയും സമ്മതത്തോടെയും വീട്ടിൽ തങ്ങാറുണ്ടെന്നും ഈ ദിവസങ്ങളിൽ എൽദോസിനൊപ്പം കിടക്കാൻ മാതാവ് നിർബന്ധിച്ച് അയക്കാറുമുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തിയതായി ഊന്നുകൽ എസ് ഐ വ്യക്തമാക്കി.

പെൺകുട്ടി ഗർഭിണിയായതോടെ മാതാവ് കോട്ടയം സ്വദേശിയായ യഥാർത്ഥ പിതാവിന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു. വിവരമറിഞ്ഞ പിതാവ് പെൺകുട്ടികയ തന്റെ മൂത്ത മകളുടെ അടുത്തേക്ക് പറഞ്ഞയ്യുകയും ഇവർ പെൺകുട്ടിയുമായെത്തി ചെൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചെൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തി, വിവരം പൊലീസിന് കൈമാറുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാതാവിനെയും രണ്ടാനച്ഛനെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP