Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊരട്ടി പള്ളിയിൽ സംഘർഷം; പള്ളി വികാരിയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനെത്തിയ രൂപത കമ്മീഷൻ അംഗങ്ങളെ വിശ്വസികൾ തടഞ്ഞുവച്ചു; വൈകിട്ട് 4ന് തുടങ്ങിയ ഉപരോധം ഇപ്പോഴും തുടരുന്നു

കൊരട്ടി പള്ളിയിൽ സംഘർഷം; പള്ളി വികാരിയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനെത്തിയ രൂപത കമ്മീഷൻ അംഗങ്ങളെ വിശ്വസികൾ തടഞ്ഞുവച്ചു; വൈകിട്ട് 4ന് തുടങ്ങിയ ഉപരോധം ഇപ്പോഴും തുടരുന്നു

പ്രകാശ് ചന്ദ്രശേഖർ

തൃശൂർ: കൊരട്ടി പള്ളി വികാരിയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനെത്തിയ രൂപത കമ്മീഷൻ അംഗങ്ങളെ വിശ്വസികൾ തടഞ്ഞുവച്ചു. വൈകിട്ട് 4ന് തുടങ്ങിയ ഉപരോധം ഇപ്പോഴും തുടരുന്നു. കമ്മീഷൻ അംഗങ്ങൾ വികാരിയെ സംരക്ഷിക്കുന്നുവെന്ന് ആരേപണം. ആയിരക്കണക്കിന് വരുന്ന ഇടവകക്കാർ ഒത്തുകൂടി കമ്മീഷൻ അംഗങ്ങളെ തടഞ്ഞുവച്ചിരിക്കുന്നു. ഇടവക ജനങ്ങൾ പള്ളിയിൽ കൂട്ടമണി അടിച്ചു കൊണ്ടിരിക്കുന്നു.

രുപതയ്ക്ക് നൽകുന്ന അന്വേഷണ റിപ്പോർട്ടിന്റെ കോപ്പി വായിച്ച് കേൾക്കണമെന്നതാണ് വിശ്വാസികളുടെ ആവശ്യം. ഇടവക അന്വേഷണ സമിതി അംഗങ്ങൾ കണ്ടെത്തിയ വികാരിയുടെ തട്ടിപ്പുകൾ ആദ്യഘട്ടത്തിൽ രൂപത കമ്മീഷനും ശരിവച്ചിരുന്നെന്നും ഇപ്പോൾ ഇവർ രഹസ്യ നീക്കത്തിലൂടെ വികാരിയെ വെള്ള പൂശാൻ ശ്രമിക്കുകയാണെന്നും വിശ്വാസികൾ ആരോപിക്കുന്നു.

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഭക്തർ കാണിക്കയായി നൽകിയ സ്വർണം വിറ്റതിൽ ക്രമക്കേടുണ്ടെന്ന് ഇടവക വിശ്വാസികളുടെ പരാതിയിലെ അന്വേഷണമാണ് പള്ളിവികാരിയെ വെട്ടിലാക്കിയത്. സ്വർണം വിറ്റതിനെക്കുറിച്ച് അന്വേഷിക്കാൻ ഇടവക വികാരി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടുകളുടെ പകർപ്പ് പുറത്ത് വന്നിരുന്നു.

സ്വർണ വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ കൂടുതൽ കാര്യങ്ങൾ വ്യകതമാക്കി. ഇടവകയ്ക്ക് കീഴിലുള്ള സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സ്ഥലം വിൽപ്പനയെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പള്ളിയിൽ പണം വാങ്ങി നിയമനം നടത്തിയിട്ടില്ലെന്ന് വാദിച്ച വികാരി അന്വേഷണ കമ്മീഷൻ മുമ്പാകെ പണം വാങ്ങിയെന്ന് സമ്മതിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വ്യക്തമാണ്.

സ്‌കൂൾ അദ്ധ്യാപക നിയമനുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. 70 ലക്ഷം രൂപ പത്തു പേരുടെ കയ്യിൽ നിന്നായി വാങ്ങിയിട്ടുണ്ടെന്നാണ്. പള്ളിയിൽ ഇതിന് മാത്രമായി സൂക്ഷിക്കുന്ന കണക്കും വികാരി കാണിച്ചു നൽകി. ഇതിൽ 67 ലക്ഷം രൂപ മാത്രമാണ് കണക്കു വെച്ചിരിക്കുന്നത്. ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംശയാസ്പദമാണെന്ന വിധത്തിലേക്ക് വിരൾ ചൂണ്ടുന്നുണ്ട് അന്വേഷണ കമ്മീഷൻ.

കഴിഞ്ഞ മാസം നടന്ന പൊതുയോഗത്തിൽ സ്ഥലക്കച്ചവടം ഒന്നു നടന്നില്ലെന്നാണ് ഇടവക ജനങ്ങളോട് അറിയിച്ചത്. എന്നാൽ, അന്വേഷണത്തിൽ വ്യക്തമായത് മറ്റൊരു കാര്യമാണ്. വഴിച്ചാൽ പള്ളിയുടെ പിറകു വശത്ത് 10 സെന്റ് സ്ഥലം 3,40,000 രൂപയ്കകാ വാങ്ങാൻ തീരുമാനിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. സ്ഥലമിടപാടിനായി പണം വാങ്ങിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. വഴിച്ചാൽ പള്ളിയുടെ പിറകിലായി വഴിയില്ലാത്ത സ്ഥലമാണ് വാങ്ങിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതേസമയം മുൻവികാരി വാങ്ങേണ്ടെന്ന് വെച്ച് സ്ഥലവും പിന്നീട് പള്ളിക്കമ്മറ്റി വാങ്ങിയെന്നും ഇതിനായാണ് കൊരട്ടി മുത്തിയുടെ പുരാതന സ്വർണം വിിൽക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇത്തരത്തിൽ ആദ്യം ഇടപാടൊന്നും നടന്നില്ലെന്ന് പറഞ്ഞ വികാരിയെ വെട്ടിലാക്കുന്ന തെളിവുകളാണ് ഓരോന്നായി അന്വേഷണത്തിൽ പുറത്തുവന്നത്. സാമ്പത്തിക തിരിമറിയിൽ നിന്നും രക്ഷതേടി വികാരി ഫാ. മാത്യൂസ് മണവാളൻ രൂപതയെ കൂട്ടുപിടിച്ച് നടത്തുന്ന നീക്കം അംഗീകരിക്കില്ലന്ന് ഇടവകാംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തെളിവെടുപ്പിനെത്തുന്ന രൂപത കമ്മീഷൻ പക്ഷപാത നിലപാട് സ്വീകരിച്ചാൽ വിവരമറിയുമെന്നും മുന്നറിയിപ്പും വിശ്വാസികൾ പറയുന്നു.

സാമ്പത്തീക തട്ടിപ്പ് പുറത്ത് വന്നതിനെത്തുടർന്ന് വികാരി ഫാ.മാത്യൂസ് മണവാളൻ പള്ളിയിൽ നിന്നും നേരെ പോയത് രൂപത ആസ്ഥാനത്തേയ്്ക്കായിരുന്നെന്നാണ് പരക്കെ ഉയർന്നിട്ടുള്ള പ്രചാരണം.സഭ ആസ്ഥാനത്ത് പത്ത് വർഷത്തോളം പൊക്യൂറേറ്ററായിരുന്ന ഇദ്ദേഹം എടയന്ത്രത്തിൽ പിതാവിന്റെ വിശ്വസ്തനാണെന്നും അദ്ദേഹം തന്നെ മുൻകൈ എടുത്താണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുള്ളതെന്നുമാണ് ഇടവകാംഗങ്ങൾ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP