സുനന്ദയുടെ മരണത്തിന് ഉത്തരവാദി കിംസ് ആശുപത്രി അധികൃതരോ? ഗുരുതര രോഗങ്ങൾ ഒന്നുമില്ലാതിരിക്കെ പാർശ്വഫലമായി മതിഭ്രമം ഉണ്ടാക്കുന്ന മരുന്ന് നൽകിയത് എന്തിന്?
തിരുവനന്തപുരം: തിരുവനന്തപുരം എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ സംശയങ്ങൾ സജീവമാകുന്നു. തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസിലെ സുനന്ദയുടെ ചികിൽസയും അന്വേഷണ പരിധിയിലെത്തുകയാണ്.
തിരുവനന്തപുരത്തെ ആശുപത്രിയിലെ ചികിൽസയ്ക്ക് ശേഷമാണ് സുനന്ദ ഡൽഹിയിലെത്തിയത്. അവിടെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതും. സംഭവം വിവാദമായപ്പോൾ തന്നെ കിംസ് ആശുപത്രി അധികൃതർ വാർത്താ സമ്മേളനം നടത്തുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. രോഗിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കുന്നതിനാലും നിയമപരമായ വിഷയങ്ങൾ ഉള്ളതിനാലും പരിശോധനകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും വ്യക്തമാക്കി. എന്നാൽ സുനന്ദയുടെ ഡൽഹി എയിംസിലെ ഫോറൻസിക് പരിശോധനകൾ വിരൽ ചൂണ്ടുന്നത് തിരുവനന്തപുരത്തെ ആശുപത്രിയിലേക്കാണ്.
കിംസ് ആശുപത്രി നൽകിയ മരുന്ന് സുനന്ദ പുഷ്കറിന്റെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിച്ചെന്നാണ് സംശയം. ലുപസ്, ടി.ബി, പ്രമേഹം തുടങ്ങി രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയിംസിലെ ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാണ്. ഈ സാഹചര്യത്തിൽ യതോടെയാണ് എച്ച്.സി.ക്യു എന്ന മരുന്ന് സുനന്ദയ്ക്ക് കിംസ് നൽകിയത് എന്തിനെന്നാണ് ചോദ്യം. മലേറിയ, സിസ്റ്റമിക് ലുപസ് എറിത്തമാറ്റോസസ്, ആർത്തറൈറ്റിസ് എന്നിവയ്ക്ക് നൽകുന്ന എച്ച്.സി.ക്യു 200 എം.ജി (ഹൈഡ്രോക്സൈൽക്ളോറെക്വിൻ) മരുന്ന് ഏഴു ദിവസം കഴിക്കാനാണ് ആശുപത്രിയിലെ ഡോക്ടർ സുനന്ദയോട് നിർദ്ദേശിച്ചത്. ഈ മരുന്ന് കഴിക്കേണ്ട രോഗാവസ്ഥ സുനന്ദയ്ക്ക് ഉണ്ടായിരുന്നില്ല താനും.
കടുത്ത നടുവ് വേദനയ്ക്കുള്ള എറ്റോഷൈൻ, ഗ്യാസിന് നൽകുന്ന പാന്റോസിഡ്, വിറ്റാമിൻ ഇ മരുന്നായ എവിയോൺ എന്നിവയാണ് ഒപ്പം കുറിച്ച മറ്റു മരുന്നുകൾ. പലശാരീരികാസ്വസ്ഥതകൾ സുനന്ദ പുഷ്കറിന് ഉണ്ടായിരുന്നതായി തിരുവനന്തപുരത്തെ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. ലുപസ് രോഗമുണ്ടെന്ന പ്രാഥമിക സൂചനയുമുണ്ട്. എന്നാൽ വിശദ പരിശോധന നടത്തിയിട്ടില്ല. ആശുപത്രിയുടെ റിപ്പോർട്ടിലെ രോഗലക്ഷണങ്ങളധികവും ലുപസ് രോഗത്തിലേക്കാണ് വിരൽചൂണ്ടുന്നത്. കാർഡിയോളജി, റൂമറ്റോളജി, ന്യൂറോളജി വിഭാഗങ്ങളിൽ വിശദ പരിശോധന വേണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
സുനന്ദയ്ക്ക് കുറിച്ചുനൽകിയ എച്ച്.സി.ക്യു എന്ന മരുന്ന് ചിലരിൽ കടുത്ത പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതാണ്. മതിഭ്രമം, വിഭ്രാന്തി,പെട്ടെന്ന് ദേഷ്യപ്പെടുക തുടങ്ങിയ അവസ്ഥയുമുണ്ടാക്കും. ചിലർ അക്രമാസക്തമാകും. മസിലുകളുടെ തളർച്ച, ഞരമ്പ് കൊളുത്തി വലിക്കൽ, ബാലൻസ് നഷ്ടപ്പെടുക, മങ്ങിയ കാഴ്ച, വെളിച്ചമടിക്കുമ്പോഴുള്ള അസ്വസ്ഥത, ശരീരത്തിൽ പെട്ടെന്ന് മുറിവും ക്ഷതവും ഉണ്ടാവുക, അസാധാരണമായ ചിന്തകളും പെരുമാറ്റവും എന്നിവയെല്ലാം എച്ച്.സി.ക്യു എന്ന മരുന്നിന്റെ പാർശ്വഫലങ്ങളാണ്. മരണത്തിന തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ സുനന്ദ പുഷ്കർ പെട്ടെന്ന് ദേഷ്യപ്പെടുകയും അസ്വസ്ഥമാവുകയും ചെയ്തിരുന്നതായി വ്യക്തമായിയിരുന്നു.
മറ്റു മരുന്നുകൾ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് എച്ച്.സി.ക്യു ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്. അത്തരമൊരു സാഹചര്യവുമില്ല. എന്നാൽ എച്ച്.സി.ക്യു ഉപയോഗം ഒരിക്കലും മരണത്തിനിടയാക്കില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. എന്നാൽ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് രോഗികളെത്തുന്നത് ഗുരുതരമായ അവസ്ഥയും ഉണ്ടാക്കാം. സുനന്ദയ്ക്ക് രോഗാവസ്ഥകളാെന്നും ഉണ്ടായിരുന്നില്ലെന്ന് എയിംസ് സെപ്റ്റംബർ 30ന് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. അപ്പോൾ പിന്നെ എച്ച്.സി.ക്യു 200 എം.ജി മരുന്ന് എന്തിന് നൽകിയെന്ന സംശമാണ് ഉയരുന്നത്.
സുനന്ദ പുഷ്കറിന് വളരെ മാരകമായതോ ഗുരുതരമായതോ ആയ രോഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മരണത്തിന് തൊട്ടടുത്ത ദിവസം കിംസ് ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു. പരിശോധനകൾക്കു ശേഷം ആശുപത്രിയിൽ നിന്നും വളരെ സന്തോഷവതിയായി നടന്നാണ് സുനന്ദ പോയതെന്നും വിശദീകരിച്ചു. എന്നിട്ടും കുറിപ്പടിയിൽ എച്ച്.സി.ക്യു 200 എം.ജി മരുന്ന് ഉണ്ടായതാണ് ആരോഗ്യ വിദഗ്ധരിലും സംശയമുണ്ടാക്കുന്നത്.
ജനുവര 12നാണ് സുനന്ദ കിംസിൽ ചികിൽസയ്ക്ക് എത്തുന്നത്. 14ന് അവരെ ഡിസ്ചാർജ് ചെയ്തു. പരിശോധനകളുടെ ചില റിസൾട്ടുകൾ അപ്പോൾ തന്നെ നൽകിയിരുന്നു. മരുന്നുകളും നൽകിയിരുന്നു. അവശേഷിക്കുന്ന റിസൾട്ടുകൾക്കും കൂടുതൽ പരിശോധനകൾക്കുമായി 20ന് എത്തണമെന്നും നിർദേശിച്ചിരുന്നു. പുറത്തുവരാനുണ്ടായിരുന്ന രോഗ പരിശോധനകളും മരണകാരണമല്ലായിരുന്നു വെന്നും കിംസ് മെഡിക്കൽ ബോർഡ് മരണത്തിന് ശേഷം വിശദീകരിച്ചിരുന്നു.
അവർ ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് മിക്കവാറും ശശി തരൂർ ആശുപത്രിയിലുണ്ടായിരുന്നു. സുനന്ദയ്ക്ക് മരണകാരണമായ മാരക രോഗങ്ങൾ ഇല്ലായിരുന്നുവെങ്കിലും ഒരു രോഗവും ഇല്ലായിരുന്നുവെന്ന് പറയുന്നില്ല. ഏതൊരു മധ്യവയസ്കയ്ക്കും ഉണ്ടാകുന്ന അസുഖങ്ങൾ കണ്ടെത്തിയിരുന്നു. അതിനുള്ള പ്രാഥമിക ചികിത്സയും നിർദേശിച്ചിരുന്നു. ആരോഗ്യത്തോടെ ആശുപത്രി വിട്ട അവരുടെ മരണം ദുഃഖിപ്പിച്ചുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
അങ്ങനെ കാര്യമായ രോഗമില്ലെന്ന് ആശുപത്രി മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്ന സുനന്ദയ്ക്ക് മാരക പാർശ്വഫലമുള്ള എച്ച്.സി.ക്യു 200 എം.ജി മരുന്ന് എന്തിന് നൽകിയെന്നത് വരും ദിവസങ്ങളിൽ ചർച്ചയാകും. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഈ തരത്തിലേക്ക് മാറുമെന്നാണ് സൂചനയും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍