മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ; ജീവനോടെയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാനാകാതെയും ചിലർ; ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ കരിപ്പൂർ വിമാനാപകടത്തിൽ രക്ഷപെട്ടവർ

മറുനാടൻ മലയാളി ബ്യൂറോ
ബത്തേരി: കേരളം സമാനതകളില്ലാത്ത വിമാന അപകടത്തിനാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച സാക്ഷ്യം വഹിച്ചത്. ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തിൽപ്പെടുന്നത്. നാല് കുട്ടികളുൾപ്പടെ 18 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അതിൽ രണ്ടുപേർ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരായിരുന്നു. നിലവിൽ 115 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തുടരുന്നത്. അതിൽ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ചികിത്സ തുടരുന്നത്. 57 പേർ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. മരണത്തെ മുഖാമുഖം കണ്ടവർ അപകടത്തിൽ നിന്നും രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ്.
ഏഴ് മണിക്കുള്ള ഫ്ലൈറ്റിൽ എത്തുമെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കണം എന്നും കരിങ്ങാരി വലിയപീടികക്കൽ ഇബ്രാഹിം നേരത്തേ തന്നെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. ഗൃഹനാഥന്റെ വിളി വന്നതോടെ അദ്ദേഹത്തെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു ഇബ്രാഹിമിന്റെ കുടുംബം. തറവാട് വീട്ടിൽ ക്വാറന്റീന് സൗകര്യമൊരുക്കി എല്ലാവരും മകളുടെ വീട്ടിലേക്ക് മാറി. എന്നാൽ വിമാനം ഇറങ്ങേണ്ട സമയം കഴിഞ്ഞ് ഇബ്രാഹിമിന്റെ ഫോൺ വിളി കാത്തിരുന്ന കുടുംബത്തിനെ ഞെട്ടിക്കുന്ന വാർത്തയാണ് വരവേറ്റത്.
ഇബ്രാഹിം പരുക്കുകളോടെ മെഡിക്കൽ കോളജിൽ എത്തിച്ചതായി ആയിരുന്നു വാർത്ത. പതിനഞ്ചാം നിരയിലായിരുന്നു ഇബ്രാഹിമിന്റെ സീറ്റ്. ഇരിക്കുന്ന സീറ്റിനു സമീപം വൻ ശബ്ദത്തോടെ വിമാനം പിളർന്നതോടെ നേരെ താഴേയ്ക്കു പതിക്കുകയായിരുന്നു. 9 മാസം മുൻപാണ് ദുബായിൽ കമ്പനി ജീവനക്കാരുടെ മെസ് ജോലിക്കു വേണ്ടി വിമാനം കയറിയത്. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി. എങ്കിലും ഇപ്പോൾ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഇദ്ദേഹവും കുടുംബവും.
അപകടത്തിൽ പരുക്കേറ്റ പാടംതുറയിലെ ചെമ്പൻതൊടിക അബ്ദുൽ കബീർ (40) പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. കൈകാലുകളിലെ എല്ലുകൾക്ക് പൊട്ടലുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിലാണ്. വിമാനത്തിലെ 70–ാം നമ്പർ സീറ്റിലായിരുന്നു കബീർ. റാസൽഖൈമയിലെ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. കോവിഡ് കാരണം അവധിയിൽ നാട്ടിലേക്ക് തിരിച്ചതാണ്. ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ചുണ്ടേൽ സ്വദേശി മുഹമ്മദ് നിയാസ് പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഷാർജയിൽ ജോലി ചെയ്തിരുന്ന ജൂവലറി കോവിഡ് വ്യാപനത്തെ തുടർന്ന് പൂട്ടിയതോടെയാണ് ചീരാൽ കിഴക്കേതിൽ നൗഫൽ(36) നാട്ടിലേക്ക് തിരിച്ചത്. എഎക്സ് 344 ദുബായ്- കോഴിക്കോട് വിമാനത്തിൽ ടിക്കറ്റ് തരപ്പെടുമ്പോൾ വേഗത്തിൽ കുടുംബത്തിലേക്കെത്താമെന്ന ആഹ്ലാദത്തിലായിരുന്നു. എന്നാൽ വിമാനം അപകടത്തിൽപെടുമ്പോൾ പരുക്കുകളോടെ രക്ഷപ്പെട്ടവരുടെ പട്ടികയിലായി നൗഫൽ.
കാലിനും ശരീരത്തിന്റെ മറ്റിടങ്ങളിലും പരുക്കേറ്റ നൗഫൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വലിയ പ്രശ്നങ്ങളില്ലെങ്കിലും തീവ്രപരിചരണ വിഭാഗത്തിലായതിനാൽ അപകടത്തെ സംബന്ധിച്ച് ഒന്നും സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആശുപത്രിയിൽ ഒപ്പമുള്ള സഹോദരൻ അബ്ദുൽ റഹിം പറഞ്ഞു. നൗഫലിനൊപ്പം ഷാർജിലായിരുന്ന ഭാര്യ സഫ്നയും മകൻ ഐദിൻ മുഹമ്മദും അഞ്ചുമാസം മുൻപു നാട്ടിലേക്ക് പോന്നിരുന്നു. നൗഫലിന്റെ ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണു കുടുംബം.
കരിപ്പൂർ വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല ദോവർഷോലയിലെ ഫൈസൽ ബാബുവിന്റെ ഭാര്യ ഷാനിജ (25)യും മകൻ മുഹമ്മദ് സിദാൻ (5) നും ബന്ധുവായ ഒന്നാംമൈൽ പടിക്കപ്പറമ്പിൽ ഇർഷാദിന്റെ ഭാര്യ ഷഹന (22)യും. ഒരേ സീറ്റിൽ ഇരുന്നായിരുന്നു നാട്ടിലേക്കുള്ള യാത്ര. വിമാനത്തിന്റെ പിന്നിലായിരുന്നു ഇവരുടെ സീറ്റുകൾ. വിമാനം കരിപ്പൂർ എയർപോർട്ടിലെ റൺവേയിൽ ഇറങ്ങിയതും നിമിഷങ്ങൾക്കകം വിമാനത്തിന്റെ ലൈറ്റുകൾ അണഞ്ഞതും മാത്രമാണ് ഓർമയിലുള്ളത്.
മുൻപിലെവിടെയോ വിമാനം ഇടിച്ചതും തെറിച്ചുപോയതും ഓർക്കുന്നുണ്ടെന്ന് ഷഹന പറഞ്ഞു. പിന്നീട് രക്ഷാപ്രവർത്തകരുടെ ബഹളമാണ് കേട്ടത്. ഓർമ വരുമ്പോൾ വിമാനത്തിന്റെ കേബിളുകളിൽ കാലുകൾ കുടുങ്ങി കിടക്കുകയായിരുന്നു. ആറ് മാസം മുൻപാണ് ഭർത്താവിനൊപ്പം ദുബായിൽ എത്തിയത്. ഭർത്താവിന് ഐടി കമ്പനിയിൽ ജോലിയാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടിയെ പിരിഞ്ഞതാണ് ഷാനിജയ്ക്കു വേദനയായത്. രാത്രിയോടെ വിവിധ ആശുപത്രികളിൽ നടത്തിയ തിരച്ചിലിനൊടുവിലാണു കുട്ടിയെ തിരിച്ചു കിട്ടിയത്. മരണത്തിന്റെ വക്കിൽ നിന്ന് രക്ഷപ്പെട്ട ഷാനിജയും കുട്ടിയും ഇന്നലെ രാത്രിയോടെ പാടംതുറയിലെ വീട്ടിലെത്തി ക്വാറന്റീനിലായി
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സ്വന്തനാട്ടിലേക്കുള്ള മടക്കയാത്ര അന്ത്യയാത്രയാകുമായിരുന്നെന്ന ആശങ്കയിൽ നിന്ന് മാനന്തവാടി സ്വദേശി യൂജിൻ യൂസഫ് ഇനിയും മോചിതനായിട്ടില്ല. നാല് വർഷമായി അജ്മാനിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിലായിരുന്നു ജോലി. 20 മിനിട്ടോളം കരിപ്പൂർ വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ടു പറന്ന ശേഷം വിമാനം നിലം തൊട്ടപ്പോൾ ആശ്വാസമായെന്നും എന്നാൽ ഞൊടിയിടയിൽ വലിയ അപകടം തങ്ങളെ തേടി വരുമെന്ന് അറിഞ്ഞില്ലെന്നും യൂജിൻ ഞെട്ടലോടെ പറയുന്നു.
വിമാനത്തിന്റെ പിൻഭാഗത്തായിരുന്ന യൂജിന്‍ പരുക്കില്ലാതെ രക്ഷപ്പെടാനായി. അടുത്ത മാസം വിവാഹം നടത്താൻ നിശ്ചയിച്ചതിനെ തുടർന്നാണു നാട്ടിലെത്തിയത്. സുരക്ഷിതനായി വിമാനത്താവളത്തിന് പുറത്തെത്തിയ യൂജിൻ സുഹൃത്തുക്കൾ വിമാനത്താവളത്തിൽ എത്തിച്ച കാറിൽ സ്വയം ഡ്രൈവ് ചെയതാണ് വീട്ടിലെത്തിയത്. 28 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ ശേഷം വിവാഹം നടത്താനാണു തീരുമാനം. മുട്ടിൽ സ്വദേശി സുൻഡുലയാണ് വധു.
Stories you may Like
- ചെറിയ പിഴവുകൾക്ക് വലിയ വിലകൊടുക്കേണ്ട വിമാന ദുരന്തങ്ങളുടെ കഥ
- സ്പൈസ്ജെറ്റ് ലണ്ടനിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
- രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടി
- കുവൈറ്റിലേക്ക് ഇന്ത്യയുൾപ്പെടെ 34 രാജ്യക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് തുടരും
- ഡിവൈഡർ ഇടിച്ചു തകർത്തത് ശ്രീപത്മനാഭ ബിൽഡേഴ്സ് ആൻഡ് ഡെവലപേഴ്സ് ഉടമയുടെ ബിഎംഡബ്ല്യൂ;
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും അനങ്ങാതിരുന്ന മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചപ്പോൾ സിബിഐക്ക് വിട്ടു; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവ് ഉടൻ; കുറഞ്ഞ ശമ്പളം സാധ്യത 23,000-25,000 രൂപയാകും; കൂടിയത് 1.4 ലക്ഷവും; ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്കരണ ഉത്തരവിറക്കാൻ ധനവകുപ്പ്; കടത്തിൽ മുങ്ങിയ സംസ്ഥാന ഖജനാവിന് ശമ്പള പരിഷ്ക്കരത്തോടെ വരുന്നത് വൻ ബാധ്യത
- 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; 17ാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും സരിതയും
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍