സെൽജി പൗലോസിനെ വെട്ടിയതിന് പിന്നിൽ ബിസിനസ് കുടിപ്പക; മുൻ ജനറൽ മാനേജരും കുടുംബ സുഹൃത്തും പ്രതികളെന്ന് പൊലീസ്; വെട്ടേറ്റ വനിതാ നേതാവിന്റെ ഇടപെടലുകളും അന്വേഷിക്കും
കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കേരള വനിത കോൺഗ്രസ് എം ജില്ലാ പ്രസിഡന്റുമായ സിൽജി പൗലോസിനെ കാർ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചതു പിന്നിൽ ബിസിനസ് കുടിപ്പകയെന്ന് പൊലീസും. സംഭവത്തിൽ കുടുംബസുഹൃത്ത് കീഴൂർ പാറേപറമ്പിൽ ഷാജി ജോസഫ് (44), സിൽജിയുടെ സ്ഥാപനത്തിന്റെ ജനറൽ മാനേജരായിരുന്ന മാണികാവ് സ്വദേശിനി റെനി (38), കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിങ്ങനെ മൂന്നുപേരെ പ്രതിയാക്കി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാൽ പ്രതികളെ ആരേയും പൊലീസ് പിടികൂടിയിട്ടില്ല.
കേരളത്തിന്റെ വിവിധ ജില്ലകളിൽ അമേരിക്കൻ ഇലക്ട്രോളൈസിസ് എന്ന സ്ഥാപനം നടത്തിവരികയാണ് സിൽജി. സ്ഥാപനത്തിന്റെ ജനറൽ മാനേജരായിരുന്ന റെനി സ്ഥാപനത്തിൽനിന്ന് മാറുകയും ഷാജിയുമായി ചേർന്ന് മറ്റൊരു സ്ഥാപനം നടത്തിവരികയുമായിരുന്നു. ഇതിന്റെ തുടർച്ചയായി സെൽജിയും ഈ ഗ്രൂപ്പുമായി തെറ്റി. ഇതാണ് ആക്രമണത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഷാജി പലതവണ സിൽജിയെ മൊബൈലിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നതായും കടുത്തുരുത്തി സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതി നിലവിലുള്ളതായും സിൽജിയുടെ ഭർത്താവ് കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി കെ.എം. പൗലോസും വ്യക്തമാക്കി.
ചെറിയ കാലയളവിൽ ഇവരുടെ ബിസിനസ്സ് ഒട്ടേറെ ശാഖകളായി വളർന്നതും ഈ ബിസിനസ്സിന്റെ നിയമപരമായ സാധുതകളും അന്വേഷിക്കണമെന്ന് ചിലർ കുറച്ചു കാലം മുതലേ ആവശ്യപ്പെട്ടിരുന്നു. അതും അന്വേഷണ സംഘം പരിഗണിച്ചേക്കും. അതിലൂടെ മാത്രമേ സിൽജോയുടെ ആക്രമണത്തിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കാൻ കഴിയൂ എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതുകൊണ്ട് ഇവരുടെ ബിസിനസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കും.
അതിനിടെ സംഭവത്തിനു രണ്ടു മണിക്കൂറിനു ശേഷം സിൽജിയെ പ്രവേശിപ്പിച്ചിരുന്ന മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ ഷാജി എത്തിയിരുന്നു. സിൽജിയുടെ ആരോഗ്യ സ്ഥിതി തിരക്കിയാണ് എത്തിയത്. കടുത്തുരുത്തി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ജനപ്രതിനിധികളും അപ്പോൾ ആശുപത്രിയിലുണ്ടായിരുന്നു. മറ്റുള്ളവർ തിരിച്ചറിഞ്ഞതോടെ ഇയാൾ മുങ്ങി. ഷാജിക്കൊപ്പമെത്തിയ അയൽവാസിയെ പൊലീസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. പിന്നീട് ഷാജി ഒളിവിൽ പോയെന്നാണ് പൊലീസിന്റ നിഗമനം. റെനിയെ കുറിച്ചും വിവരമില്ല.
പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കടുത്തുരുത്തി സിഐ എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ കീഴൂർ റോഡിൽ ഉദയഗിരിക്കു സമീപത്താണ് സിൽജിക്ക് വെട്ടേറ്റത്. തലയ്ക്കും കൈകൾക്കും ഗുരുതരമായി വെട്ടേറ്റ സിൽജി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
കീഴൂരുള്ള തറവാട്ടുവീട്ടിൽ പോയി കടുത്തുരുത്തിയിലെ വീട്ടിലേക്ക് കാർ ഓടിച്ചുപോകുമ്പോൾ പിന്നാലെ വാഹനത്തിലെത്തിയ ഷാജി കാർ വിലങ്ങുകയും സീറ്റിൽനിന്നു തന്നെ വലിച്ചിറക്കി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവെന്നാണ് സിൽജി പൊലീസിനു നൽകിയ മൊഴി. ചോരയിൽ കുളിച്ചുകിടന്ന സിൽജിയെ ഉപേക്ഷിച്ച് ഷാജി മടങ്ങിയതോടെ സിൽജിതന്നെ ഭർത്താവ് പൗലോസിനെ ഫോണിൽ വിളിച്ചറിയിച്ചതിനെത്തുടർന്ന് അദ്ദേഹം എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
രാത്രി എട്ടോടെ കീഴൂർ ഉദയഗിരിക്കു സമീപത്താണ് സംഭവം. സിൽജി ഓടിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയാണ് ആക്രമണമുണ്ടായത്. കീഴൂർ സ്വദേശി ഷാജിയാണ് വടിവാളുപയോഗിച്ചു വെട്ടിയതെന്നു സിൽജി പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. കീഴൂരുള്ള തറവാട്ടുവീട്ടിൽ നിന്നു കടുത്തുരുത്തിയിലെ വീട്ടിലേക്കു കാർ ഓടിച്ചുവരുമ്പോഴാണ് ആക്രമണമുണ്ടായത്. കാറിൽ പിന്തുടർന്നെത്തിയ ഷാജി മുന്നിൽ കയറ്റി കുറുകെ നിർത്തുകയും തലങ്ങും വിലങ്ങും വെട്ടുകയും ചെയ്തെന്നാണു സിൽജി പൊലീസിന് മൊഴി നൽകിയത്.
അമിത രോമവളർച്ച തടയുന്ന മരുന്നിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ നിരന്തരം പരസ്യം ചെയ്യുന്ന അമേരിക്കൻ ഇലക്ട്രോലൈസിസ് എന്ന സ്ഥാപനത്തിന്റെ ഉടമകൂടിയാണ് സിൽജി. കടുത്തുരുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ ഇലക്ട്രോലൈസിസിന് കോഴിക്കോട്, കോട്ടയം, കൊച്ചി, തൃശൂർ, തിരുവനന്തപുരം, തൊടുപുഴ, മലപ്പുറം, കൊട്ടാരക്കര, അങ്കമാലി, പാലാ, ആലപ്പുഴ, കണ്ണൂർ, കൽപ്പറ്റ, കൊല്ലം എന്നിവിടങ്ങളിൽ ബ്രാഞ്ചുണ്ട്. കൂടുതൽ സ്ഥലത്തേക്കു പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയായിരുന്നു അവർ. അതിനിടെയാണ് ആക്രണം.
അമേരിക്കയിൽ നിന്ന് ഇലക്ട്രോലൈസിൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയശേഷമാണ് മാനേജിങ് ഡയറക്ടറായി സിൽജി ക്ലിനിക് ആരംഭിച്ചത്. അമിത രോമവളർച്ചയുടെ കാരണങ്ങൾ മനസിലാക്കിയശേഷമാണ് ചികിത്സ നടത്തുന്നതെന്ന് അവർ സ്ഥിരമായി നൽകുന്ന പത്ര പരസ്യത്തിൽ പറയുന്നുണ്ട്. വിദേശരാജ്യങ്ങളിലെ കോസ്മെറ്റിക് ടെക്നോളജി ഇന്ത്യൻ ചർമത്തിനു ചേരുന്ന വിധത്തിൽ പ്രയോജനപ്പെടുത്തുന്നുവെന്നതാണ് സ്ഥാപനത്തിന്റെ വിജയരഹസ്യമെന്നും വിവിധ മാദ്ധ്യമങ്ങളിൽ നൽകിയ പരസ്യത്തിൽ പറയുന്നുണ്ട്.
Stories you may Like
- അരുൺ വിദ്യാധരൻ തമിഴ്നാട്ടിലെ സുരക്ഷിത കേന്ദ്രത്തിൽ ഒളിവിലെന്ന് സൂചന
- ഇന്റർലോക്ക് നിർമ്മാണ സ്ഥാപനത്തിൽ മോഷണം, മൂന്ന് യുവാക്കൾ അറസ്റ്റിൽ
- കടുത്തുരുത്തിയിലേത് 'അത്ഭുത ഓപ്പറേഷൻ'; പാലക്കരയിൽ വാവ സുരേഷ് ആശങ്ക അകറ്റുമ്പോൾ
- ആതിരയുടെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘർഷത്തിൽ
- സൈബർ ആക്രമണത്തിൽ യുവതിയുടെ ആത്മഹത്യ; പ്രതിക്കായി ലുക്കൗട്ട് നോട്ടിസ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍