Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സജി ചെറിയാൻ സത്യപ്രതിജ്ഞ ലംഘിച്ചു; മന്ത്രി സ്ഥാനം മാത്രമല്ല, എംഎൽഎ സ്ഥാനവും പോവും; യുഡിഎഫ് കോടതിയിലേക്കെന്ന് കെ മുരളീധരൻ

സജി ചെറിയാൻ സത്യപ്രതിജ്ഞ ലംഘിച്ചു; മന്ത്രി സ്ഥാനം മാത്രമല്ല, എംഎൽഎ സ്ഥാനവും പോവും; യുഡിഎഫ് കോടതിയിലേക്കെന്ന് കെ മുരളീധരൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: ഭരണഘടനാ വിമർശനത്തിൽ സജി ചെറിയാന് മന്ത്രി സ്ഥാനം മാത്രമല്ല, എംഎൽഎ സ്ഥാനം കൂടി നഷ്ടപ്പെടുമെന്ന് കെ മുരളീധരൻ എംപി. സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയത്. ഇക്കാര്യത്തിൽ കൃത്യമായ തെളിവ് ഉള്ളതിനാൽ കൂടുതൽ അന്വേഷണം പോലും വേണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു.

'സജി ചെറിയാൻ സത്യപ്രതിജ്ഞ ലംഘിച്ചു. ഈ നടപടിയെ കോടതിയിൽ ചോദ്യം ചെയ്താൽ ഇവിടെ മന്ത്രി സ്ഥാനം മാത്രമല്ല, എംഎൽഎ സ്ഥാനവും പോവും. ഇതിൽ അന്വേഷണത്തിന്റെ ആവശ്യമില്ല. കൃത്യമായ തെളിവാണ്. രണ്ട് കാര്യങ്ങളാണ് കേരളത്തിൽ ഇതുവരെ നടന്നതിൽ പ്രോസിക്യൂഷന് ഒരു ജോലിയും ഇല്ലാത്തത്. ഒന്ന് നിയമസഭയിലെ ആക്രമണം, രണ്ടാമത്തേത് സജി ചെറിയാന്റെ പരാമർശം.' കെ മുരളീധരൻ പറഞ്ഞു.

മന്ത്രി രാജിവെച്ച് പുറത്ത് പോകണം, മുഖ്യമന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെടാത്ത പക്ഷം ഗവർണർ ഇടപെടണമെന്നും മുരളീധരൻ പറഞ്ഞു. സർക്കാർ അതിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് യുഡിഎഫ് നീക്കം. ഭരണഘടനയെ വിമർശിക്കുന്നതിൽ തെറ്റില്ല, മന്ത്രി സജി ചെറിയാൻ അവഹേളിക്കുകയാണ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു.

ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. ബ്രിട്ടീഷുകാരൻ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. എന്നാൽ അത് ജനങ്ങളെ കൊള്ളയടിക്കുന്നതാണ്. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP