ലക്ഷ്മി നായരുടെ ഫ്ളാറ്റ് ലക്ഷങ്ങൾ ചെലവിട്ട് സർക്കാർ പ്രളയ പുനർനിർമ്മാണ ഓഫീസായി ഏറ്റെടുക്കുന്നത് എന്തിന്? അഞ്ച് വർഷത്തെ പാട്ടത്തിന് ലക്ഷങ്ങൾ വാടകയും നൽകി എടുക്കാൻ കഴിഞ്ഞമാസം സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ആരോപണവുമായി കെ.എം ഷാജഹാൻ; ഫ്ളാറ്റ് മോടിപിടിപ്പിക്കാൻ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ചിലവഴിച്ചത് 88.50 ലക്ഷം രൂപയെന്നും ആക്ഷേപം
തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക് ലഭിച്ച പണം ദുർവിനിയോഗം ചെയ്യുന്നതിനെതിരെവി എസ് അച്യുതാനന്ദന്റെ മുൻ പെഴ്സണൽ സ്റ്റാഫ് അംഗവും വിശ്വസ്ഥനുമായിരുന്ന കെ.എം. ഷാജഹാൻ. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിന്റെയും സിപിഐയെയും രൂക്ഷമായി വിമർശിച്ചാണ് ഷാജഹാൻ രംഗത്തെത്തിയത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ രൂപീകരിക്കപ്പെട്ട ഒരു ചാരിറ്റബിൽ സൊസൈറ്റിയായ ലോ അക്കാദമിക്ക് വിദ്യാഭ്യസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകിയ സ്ഥലത്ത് നിയമ വിരുദ്ധമായി പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഒരു ഫ്ളാറ്റിൽ സർക്കാർ ഓഫീസ് സൗകര്യം ഒരുക്കിയത് എന്തിനാണെന്നാണ് ഷാജഹാന്റെ ചോദ്യം.
പതിനായിരക്കണക്കിന് പ്രളയബാധിതരുടെ ദുരിതാശ്വാസത്തിനായി പിരിച്ചെടുത്ത കോടികൾ വക മാറ്റി നൽകുകയാണെന്നും ഷാജഹാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. 'ഈ വിവാദ ഫ്ളാറ്റ് സമുച്ചയത്തിൽ ആരും ഫ്ളാറ്റുകൾ വാങ്ങാത്തതിനെ തുടർന്ന്, നിർമ്മാതാക്കൾക്ക് സമുച്ചയം വൻ നഷ്ടമായി തുടരുകയായിരുന്നു. ആ ഫ്ളാറ്റിലെ ഒരു നില മുഴുവൻ, പ്രളയ ദുരിതപുനരധിവാസത്തിനായി രൂപീകരിക്കപ്പെട്ട ' റീബിൽഡ് കേരള ഇനിഷ്യേറ്റീവ്' ന്റെ ഓഫീസിനായി 5 വർഷത്തെ പാട്ടത്തിന് ലക്ഷങ്ങൾ വാടകയും നൽകി എടുക്കാൻ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്ന മെയ് 8 ന് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു! മാത്രമല്ല, ഇവിടം മോടിപിടിപ്പിക്കാൻ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 88.50 ലക്ഷം രൂപ ചിലവഴിക്കാനും ഉത്തരവായിരിക്കുന്നുവെന്നും' ഷാജഹാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
കെ എം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
2018ൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയം മലയാളിക്ക് വരുത്തി വച്ചത് ചിന്തിക്കാനാവാത്ത അത്ര വലിയ നഷ്ടമായിരുന്നു. ഒട്ടേറെ പേർക്ക് പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടു. പതിനായിരങ്ങൾക്ക് വീടും വീട്ടുപകരണങ്ങളും, നിർണ്ണായക രേഖകളും നഷ്ടപ്പെട്ടു. കൃഷിയിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ആകെയുള്ള വരുമാന മാർഗ്ഗം നഷ്ടപ്പെട്ടവരും പതിനായിരക്കണക്കിനാണ്.
പ്രളയബാധിതരെ രക്ഷിക്കും, പുനരധിവസിപ്പിക്കും എന്നൊക്കെ പിണറായി സർക്കാർ വലിയ വായിൽ വിളിച്ചു പറഞ്ഞെങ്കിലും, പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങമെത്തിയില്ല എന്നത് ഒരു വസ്തുതയാണ്. പ്രതിപക്ഷ നേതാവ് 11 പ്രളയബാധിത താലൂക്കുകൾ നേരിട്ട് സന്ദർശിച്ചപ്പോൾ, പ്രളയബാധിതർ അദ്ദേഹത്തിന് നേരിട്ട് നൽകിയത് 11,000 ലധികം പരാതികളാണ്.അതിൽ 4,000ത്തിലധികം പരാതികൾ, തങ്ങൾക്ക് സർക്കാർ നൽകാം എന്നേറ്റ തുച്ഛമായ സാമ്പത്തിക സഹായമായ 10,000 രൂപ പോലും ലഭിച്ചില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു. പ്രളയ ദുരന്തത്തിൽ നഷ്ടം സംഭവിച്ച ആയിരക്കണക്കിന് വ്യാപാരികൾക്കും കൃഷി നശിച്ചവരിൽ ബഹുഭൂരിപക്ഷം പേർക്കും, ദുരന്തമുണ്ടായി ഒരു വർഷം തികയാറായിട്ടും, സർക്കാരിൽ നിന്ന് നഷ്ടപരിഹാരമായി ഒരു നയാ പൈസ പോലും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ച 2,257 കോടി രൂപ ഇനിയും ചെലവഴിക്കപ്പെടാതെ കിടക്കുകയാണ്.
അത്തരത്തിൽ, മഹാ ദുരന്തത്തിൽ പെട്ട പതിനായിരങ്ങൾക്ക് ലഭിക്കേണ്ട തുച്ഛമായ 10,000 രൂപയുടെ സാമ്പത്തിക സഹായം നൽകുന്നതിൽ പോലും അതി ദയനീയമായി പരാജയപ്പെട്ട സർക്കാർ, മുഖ്യമന്ത്രിക്ക് വളരെ വേണ്ടപ്പെട്ട, ലോ അക്കാദമി നാരായണൻ നായർ - ലക്ഷ്മി നായർ കുടുംബം സർക്കാരിൽ നിന്ന് അനധികൃതമായി കൈക്കലാക്കി, തിരുവനന്തപുരം നഗരമധ്യത്തിൽ നിർമ്മിച്ച, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ സർക്കാർ ഓഫീസ് സൗകര്യം ഒരുക്കുന്നതിനായി, പതിനായിരക്കണക്കിന് പ്രളയബാധിതരുടെ ദുരിതാശ്വാസത്തിനായി പിരിച്ചെടുത്ത കോടികൾ വക മാറ്റി നൽകുന്നു!
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ രൂപീകരിക്കപ്പെട്ട ഒരു ചാരിറ്റബിൽ സൊസൈറ്റിയായ ലോ അക്കാദമി, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപം, അക്കാദമിക്ക് സർക്കാർ വിദ്യാഭ്യസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകിയ സ്ഥലത്ത് നിയമ വിരുദ്ധമായി, ഒരു റിയൽ എസ്റ്റേറ്റ് നിർമ്മാണ കമ്പനിയുമായി ചേർന്ന് കെട്ടി ഉയർത്തിയതാണ്, 'കൽസാർ ഹീതർ ടവ്വർ' എന്ന ബഹുനില ഫ്ലാറ്റ് സമുച്ചയം.
ഈ നിർമ്മാണം അനധികൃതമാണെന്ന് കാട്ടി, ഇതിന്റെ പിറകിലുള്ള അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്, ഞാൻ ഒന്നര വർഷം മുമ്പ് വിജിലൻസിന് പരാതി നൽകിയിരുന്നു.7- 8 മാസം മുമ്പ് വിജിലൻസ് എന്റെ വിശദമായ മൊഴിയും എടുത്തിരുന്നു. എന്റെ പരാതി വിജിലൻസ് ഇത് വരെ തള്ളിയിട്ടില്ല. അതായത് ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം ഇപ്പോഴും തുടരുകയാണ് എന്ന് വ്യക്തം.
ഈ വിവാദ ഫ്ലാറ്റ് സമുച്ചയത്തിൽ ആരും ഫ്ലാറ്റുകൾ വാങ്ങാത്തതിനെ തുടർന്ന്, നിർമ്മാതാക്കൾക്ക് സമുച്ചയം വൻ നഷ്ടമായി തുടരുകയായിരുന്നു. ആ ഫ്ലാറ്റിലെ ഒരു നില മുഴുവൻ, പ്രളയ ദുരിതപുനരധിവാസത്തിനായി രൂപീകരിക്കപ്പെട്ട ' റീബിൽഡ് കേരള ഇനിഷ്യേറ്റീവ്' ന്റെ ഓഫീസിനായി 5 വർഷത്തെ പാട്ടത്തിന് ലക്ഷങ്ങൾ വാടകയും നൽകി എടുക്കാൻ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്ന മെയ് 8 ന് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു! മാത്രമല്ല, ഇവിടം മോടിപിടിപ്പിക്കാൻ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 88.50 ലക്ഷം രൂപ ചിലവഴിക്കാനും ഉത്തരവായിരിക്കുന്നു!
ഈ ഓഫീസ് ആരംഭിക്കുന്നതിന് കാരണമായി പറഞ്ഞിരിക്കുന്നത്, ഇതിനായി സെക്രട്ടറിയേറ്റിൽ വേറെ സ്ഥലമില്ല എന്നതാണ്. ഇക്കാര്യം പൊതുഭരണ വകുപ്പും, പൊതുമരാമത്ത് വകുപ്പും ചൂണ്ടിക്കാട്ടിയതായി സർക്കാർ ഉത്തരവിൽ പറയുന്നു. എന്നാൽ ഈ വാദം പച്ചക്കള്ളമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
സെക്രട്ടറിയേറ്റിൽ,
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഒന്നാം നില,
അനക്സ് രണ്ട്,
ചീഫ് സെക്രട്ടറിയുടെ ഓഫീസിന് സമീപം നോർക്ക പ്രവർത്തിച്ചിരുന്ന സ്ഥാനം
എന്നിവിടങ്ങളിൽ വേണ്ടത്ര സ്ഥലം ഉണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
മാത്രമല്ല, മുന്നാക്ക വികസന കോർപ്പറേഷൻ ഈ വിവാദ കെട്ടിടത്തിൽ ഓഫീസ് സൗകര്യം ഒരുക്കണം എന്ന് കാട്ടി സർക്കാരിന് കത്തെഴുതിയപ്പോൾ,
നിലവിലെ കെട്ടിടത്തിന്റെ വാടക,
പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോഴുള്ള അധികച്ചെലവ്
എന്നിവ കാട്ടി ധനവകുപ്പ് ഫയൽ മടക്കി എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതായത്,
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ഓഫീസ് തുടങ്ങുന്നതിനായി സെക്രട്ടറിയേറ്റിൽ ആവശ്യത്തിന് സ്ഥലമുള്ളപ്പോഴാണ്,
മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട,
ലോ അക്കാദമി നാരായണൻ നായർ - ലക്ഷ്മി നായർ കുടുംബം സർക്കാർ ഭൂമി അനധികൃതമായി കയ്യേറി നിർമ്മിച്ച, ഇപ്പോഴും വിജിലൻസ് അന്വേഷണം നിലനിൽക്കുന്ന,
ആരും വാങ്ങാൻ തയ്യാറാകാത്ത ഫ്ലാറ്റുകളുള്ള ഒരു വിവാദ ഫ്ലാറ്റ് സമുച്ചയത്തിൽ,
പ്രളയ ദുരിതബാധിതർക്കായി ചിലവഴിക്കേണ്ട ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥലം വാടകക്കെടുക്കുന്നത്!
88.5 ലക്ഷം രൂപ മുടക്കി മോടിപിടിപ്പിക്കുന്നത്!
ആയിരക്കണക്കിന് പ്രളയ ദുരിതബാധിതർക്ക് വേണ്ടി സമാഹരിച്ച കോടികൾ,
ദുരിത ബാധിതർ ഇപ്പോഴും കടുത്ത ദുരിതത്തിൽ തുടരുമ്പോൾ,
മുഖ്യമന്ത്രി,
അവരുടെ ദുരിതാശ്വാസത്തിനായി സമാഹരിച്ച പൊതുപണമെടുത്ത്,
തനിക്ക് വേണ്ടപ്പെട്ട ഒരു കുടുംബത്തിന് കൈമാറുകയാണ്!
ഇത് വൻ കൊള്ളയല്ലേ?
ഇത് പ്രളയ ദുരിതബാധിതരോട് ചെയ്യുന്ന കടുത്ത അനീതിയല്ലെങ്കിൽ പിന്നെന്താണ്?
ഈ കൈമാറ്റത്തിൽ വേറെയും പ്രശ്നങ്ങളുണ്ട്.
ലക്ഷ്മി നായരുടെ മാതൃസഹോദരൻ എൻ കെ ജയകുമാർ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാണ്. അദ്ദേഹം ലോ അക്കാദമിയുടെ ഭരണ സമിതി അംഗമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ,
അദ്ദേഹത്തിന്റെ കൂടി കീഴിലുള്ള ലോക അക്കാദമിയുടെ നിയന്ത്രണത്തിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന് വിവേചനപരമായി ലക്ഷങ്ങൾ നൽകുന്നത് അഴിമതിയും സ്വജനപക്ഷപാതവുമാണ് എന്നത് ഉറപ്പാണ്.
ഈ വിവാദ കൈമാറ്റം നടന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങിയത് 2019 മെയ് 8 നാണ്, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ. അതായത് ഈ വിവാദ തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് വ്യക്തം.
ലോക അക്കാദമി സമരം കേരളത്തിൽ പ്രകമ്പനം കൊണ്ട അവസരത്തിലും, അക്കാദമിയുടെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്നു വന്നപ്പോഴും,
ലോ അക്കാദമി നാരായണൻ നായർ - ലക്ഷ്മി നായർ കുടുംബത്തിന് പിന്നിൽ പാറപോലെ ഉറച്ചു നിൽക്കുകയായിരുന്നു പിണറായി വിജയൻ.
സർക്കാരിന് നിയമോപദേശം നൽകാൻ അഡ്വക്കേറ്റ് ജനറലും, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നൂറ് കണക്കിന് സർക്കാർ പ്ലീഡർമാരും ഉള്ളപ്പോൾ,
മാസം ലക്ഷങ്ങൾ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകി നിയമത്തിൽ നാമമാത്ര ജ്ഞാനം പോലും ഇല്ലാത്ത, ലക്ഷ്മി നായരുടെ മാതൃസഹോദരനായ എൻ കെ ജയകുമാറിനെ സ്വന്തം നിയമോപദേഷ്ടാവായി കൊണ്ട് നടക്കുകയാണ് പിണറായി വിജയൻ!
നാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി എന്നല്ലാതെന്ത് പറയാൻ!
ലോക അക്കാദമി നാരായണൻ നായർ - ലക്ഷ്മി നായർ കുടുംബത്തോട് മുഖ്യമന്ത്രിക്കുള്ള അമിത വിധേയത്വത്തിന് എന്താണ് കാരണം എന്നന്വേഷിച്ച് പരക്കം പായുകയാണ് ജനം !
ലോക അക്കാദമി സമരം വിജയിച്ചപ്പോൾ സമരം വിജയിപ്പിച്ച വിദ്യാർത്ഥികൾക്ക് ഒപ്പം മാധ്യമങ്ങൾക്ക് മുന്നിൽ വെളുക്കെ ചിരിച്ച്
നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത, അവരെ മാലയിട്ട് സ്വീകരിച്ച വേറൊരു നേതാവുണ്ട്,
കാനം രാജേന്ദ്രൻ!
അദ്ദേഹം ഇവിടെ എവിടെയെങ്കിലും ഉണ്ടോ?
ഇന്ന് പിണറായി വിജയന്റെ വിശ്വസ്ത വിനീതവിധേയനാണ്,
ഒരു കാലത്ത് ദിവസേന പിണറായിക്കെതിരെ വാളോങ്ങിയിരുന്ന, ഈ നേതാവ്.
സിപിഐ യെ പിളർത്താൻ പിണറായി വിജയൻ രംഗത്തിറങ്ങിയതോടെയാണ്,
സമസ്താപരാധങ്ങളും എണ്ണിയെണ്ണി പറഞ്ഞ് കാനം രാജേന്ദ്രൻ ഓടിയൊളിച്ചത് എന്ന് കേൾക്കുന്നു, ശരിയാണോ?
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്