മുല്ലപ്പെരിയാറിൽ ഭൂകമ്പം ഉണ്ടായാൽ പോലും ഡാം തകരില്ല; ജനങ്ങളോട് നുണ പറയാതെ സർക്കാർ സത്യം പറയണം; ജലസേചന ആവശ്യത്തിനായി കൊടുക്കുന്ന വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈദ്യുതിക്ക് പണം വാങ്ങാൻ ആണ് സർക്കാർ മുൻകൈ എടുക്കേണ്ടത്; തമിഴ്നാടിന്റെ ഏജന്റ് എന്ന് പേരു കിട്ടിയിട്ടും നിലപാട് മാറ്റാത്തതിന്റെ കാരണം വിശദീകരിച്ച് ജസ്റ്റീസ് കെടി തോമസ്
കോട്ടയം: മഴയുടെ തോത് കൂടിയതോടെ മുല്ലപ്പെരിയാർ നിവാസികൾ ആശങ്കയിലാണ്. ഡാമിലേക്ക് വെള്ളം കുത്തിയൊഴുകിയെത്തുന്നത് സുരക്ഷാ പ്രശ്നമാണെന്ന് കേരളം ആവർത്തിക്കുന്നു. എന്നാൽ തമിഴ്നാട് ഇതൊന്നും കേൾക്കുന്നുമില്ല. 142 അടിയിൽ നിന്ന് ജലനിരപ്പ് 152 ആക്കുന്നതിനെ കുറിച്ചാണ് അവരുടെ ചിന്ത. സുപ്രീംകോടതിയും തമിഴ്നാടിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ജസ്റ്റീസ് കെ ടി തോമിസന്റെ ഈ നിലപാടുകൾ വീണ്ടും ചർച്ചയാകുന്നത്. 142 അടി ഉയരത്തിൽ വെള്ളമെത്തിയിട്ടും പൊട്ടാതെ നിൽക്കുന്ന മുല്ലപ്പെരിയാർ ഡാം പൊട്ടുമെന്നു പ്രചരിപ്പിച്ച് മന്ത്രിമാരും മറ്റും ജനങ്ങളിൽ ആശങ്ക പരത്തുന്നത് ശരിയല്ലെന്ന് മുല്ലപ്പെരിയാർ ഉന്നതാധികാരസമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്ന ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിനെപ്പറ്റി ഭീതി വേണ്ടെന്ന് തന്നെയാണ് ജസ്റ്റിസ് കെ.ടി. തോമസ് പറയുന്നത്. 'സുവർണം2015' സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാദ്ധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പെരിയാർ മുൻ ഉന്നതാധികാര സമിതി മുൻ അംഗം കൂടിയായിരുന്നു ജസ്റ്റിസ് കെ.ടി. തോമസ്. ഡാം തകരുമെന്ന തെറ്റിദ്ധാരണ ഉന്നതാധികാര സമിതി സമർപ്പിച്ച 5000 പേജുള്ള റിപ്പോർട്ട് പഠിച്ചാൽ പൂർണമായും മാറുമെന്നും അദ്ദേഹം പറഞ്ഞു. ജലനിരപ്പ് ഉയർന്നാൽ മുല്ലപ്പെരിയാർ ഡാം തകരുമെന്ന് നേരത്തെ തനിക്കും ആശങ്ക ഉണ്ടായിരുന്നെന്നും കാര്യങ്ങൾ സൂക്ഷ്മമായി പഠിച്ചപ്പോൾ അതു മാറിയെന്നും അദ്ദേഹം പറഞ്ഞു. സാധാരണ രീതിയിലുള്ള ഭൂകമ്പം ഉണ്ടായാലും ഡാം തകരില്ല. ഈ കാര്യങ്ങൾ മുല്ലപ്പെരിയാറിനു സമീപം താമസിക്കുന്ന നാട്ടുകാരെ ബോധ്യപ്പെടുത്താൻ കഴിയണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
മൂന്നു ഘട്ടങ്ങളിലായി അണക്കെട്ടു ബലപ്പെടുത്തിയിട്ടുണ്ട്. ഒരു മീറ്ററിൽ 12 ടൺ എന്ന രീതിയിൽ 373 മീറ്ററിൽ ഡാമിനു ചുറ്റും കോൺക്രീറ്റ് ക്യാപ്പിങ് നടത്തിയിട്ടുണ്ട്. 103 സ്റ്റീൽ പില്ലറുകളുടെ സഹായത്തോടെ കേബിൾ ആങ്കറിങ്ങും നടത്തിയിട്ടുണ്ട്. ഡാമിന്റെ പുറംഭാഗത്തു 10 മീറ്റർ കോൺക്രീറ്റിങ്ങും നടത്തി. ഇതോടെ പുതിയ ഡാമിനു തുല്യമായിരിക്കുകയാണ് മുല്ലപ്പെരിയാർ ഡാമെന്നും അദ്ദേഹം പറഞ്ഞു. 'ഡാം സുരക്ഷിതമെന്ന സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തിയതിലും തമിഴ്നാടിന്റെ കാശുവാങ്ങിയെന്നു വരെ ചിലർ പ്രചരിപ്പിച്ചതിലും ഖേദമില്ല. 136 അടി വെള്ളം സംഭരിച്ചിരുന്ന മുല്ലപ്പെരിയാറിൽ ഇപ്പോൾ 142 അടി ഉയരത്തിൽ വെള്ളമെത്തിയിട്ടും ഡാമിന് ഒരു പ്രശ്നവുമുണ്ടാകാത്തത് ഡാം ബലപ്പെട്ടതുകൊണ്ടാണെന്നും ഇനി പൊട്ടില്ലെന്നും ജസ്റ്റീസ് കെടി തോമസ് പറയുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയുടെ നിലപാട് എന്തുകൊണ്ട് കേരളത്തിന് എതിരായി എന്ന് വിശദീകരിക്കുക കൂടിയാണ് അദ്ദേഹം ചെയ്യുന്നത്.
136 അടിക്കു മുകളിൽ സംഭരിക്കുന്ന വെള്ളത്തിന് പണമോ വൈദ്യുതിയോ തമിഴ്നാട്ടിൽ നിന്നു വാങ്ങണമെന്ന് ഉന്നതാധികാരസമിതി റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാർ ഇതുവരെ സുപ്രീംകോടതിയിൽ മിണ്ടിയിട്ടില്ല. ജലസേചനാവശ്യത്തിന് തമിഴ്നാടിന് വെള്ളം നൽകാമെന്നാണ് ഉടമ്പടിയിൽ ഉള്ളത്. ഇത് ലംഘിച്ച് തമിഴ്നാട് വർഷങ്ങളായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഒരു യൂണിറ്റിന് അഞ്ചുരൂപയ്ക്കാണ് വിൽക്കുന്നത്. വെള്ളത്തിന് പകരം വൈദ്യുതിയോ വൈദ്യുതി വിറ്റ് തമിഴ്നാട് ഉണ്ടാക്കുന്ന പണമോ വാങ്ങാൻ സംസ്ഥാന സർക്കാർ തന്റേടം കാട്ടണം. പണം തരാതെ വൈദ്യുതി ഉത്പാദിപ്പിച്ചു വിൽക്കുന്ന തമിഴ്നാടിനെതിരെ ഉന്നതാധികാരസമിതി റിപ്പോർട്ടിൽ ഞാൻ വിയോജനക്കുറിപ്പ് എഴുതിയിരുന്നു. കേരളം നിയമിച്ച അഭിഭാഷകർ ആരും സുപ്രീംകോടതിയിൽ വിയോജനക്കുറിപ്പിലെ വിവരങ്ങൾ വച്ച് വാദിച്ചില്ല' ജസ്റ്റിസ് തോമസ് പറഞ്ഞു.
1979 മുതൽ 84 വരെ മൂന്നു ഘട്ടമായി മുല്ലപ്പെരിയാർ ഡാം പുതിയ ഡാമിന് തുല്യമായി തമിഴ്നാട് ബലപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏതു ഭൂകമ്പത്തെ അതിജീവിക്കാനുള്ള ശക്തിയും ഇപ്പോൾ മുല്ലപ്പെരിയാറിനുണ്ടെന്ന് തെളിവുകൾ നിരത്തി ദേശീയ ജലകമ്മിഷൻ ചെയർമാൻ ഡോ. കെ.സി. തോമസ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഒന്നു വായിച്ചു നോക്കാൻ താത്പര്യം കാട്ടാതെ ഡാമിപ്പോൾ പൊട്ടുമെന്ന തെറ്റായ പ്രചാരണമാണ് മന്ത്രിമാർ നടത്തിയത്. സുപ്രീംകോടതിയിലെ പതിമ്മൂന്ന് ജഡ്ജിമാരിൽ ഒരാളെപ്പോലും ഇതു ബോദ്ധ്യപ്പെടുത്താൻ നമുക്ക് കഴിഞ്ഞില്ല. കേസ് വാദിക്കാൻ പ്രമുഖ അഭിഭാഷകരെ വച്ച വകയിൽ ഇതുവരെ എട്ടു കോടിയോളം രൂപ സംസ്ഥാന സർക്കാരിന് ചെലവായതായും തോമസ് അറിയിച്ചു. ഇതുമാത്രമാണ് കേരളം ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്.
ഡാം സുരക്ഷിതമല്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രീം കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല. ഏഴു കോടിയിലേറെ രൂപ മുടക്കി പ്രമുഖരായ അഭിഭാഷകരെ കോടതിയിൽ അണിനിരത്തിയെങ്കിലും കേരളത്തിന്റെ നിലപാട് പൂർണമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്നും ജസ്റ്റിസ് തോമസ് വിശദീകരിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ടുപോകുന്ന തമിഴ്നാടിനോട് ആവശ്യപ്പെട്ടാൽ ഇവിടെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിക്കും. എന്നാൽ അതു വാങ്ങാൻ കേരളം തയാറല്ല. വൈദ്യുതി വാങ്ങിയാൽ മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് പറയുന്നത് നമ്മൾ അംഗീകരിക്കുന്നുവെന്ന വ്യാഖ്യാനം വരുമെന്നതിനാലാണ് സർക്കാർ അതൊഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍