Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാദത്തിൽ പെട്ടത് സരിതയുടെ പശ്ചാത്തലം അറിയാതിരുന്നതു കൊണ്ട്; ഉമ്മൻ ചാണ്ടിയുമായി ഇപ്പോഴും നല്ല ബന്ധം; സോളാറിൽ വെളിപ്പെടുത്തലുമായി ജിക്കുമോൻ

വിവാദത്തിൽ പെട്ടത് സരിതയുടെ പശ്ചാത്തലം അറിയാതിരുന്നതു കൊണ്ട്; ഉമ്മൻ ചാണ്ടിയുമായി ഇപ്പോഴും നല്ല ബന്ധം; സോളാറിൽ വെളിപ്പെടുത്തലുമായി ജിക്കുമോൻ

സ്വന്തം ലേഖകൻ

കോട്ടയം: സോളാർ കേസിൽ ജോപ്പന് പിന്നാലെ വെളിപ്പെടുത്തലുകളുമായി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോനും. താൻ സോളാർ കേസിൽ തെറ്റ് ചെയ്തില്ലെന്ന് അറിഞ്ഞിട്ടും കോൺഗ്രസ്സിലെ ചിലർ തന്നെ തള്ളിപ്പറഞ്ഞെന്ന് ജിക്കുമോൻ ജേക്കബ് പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്.

സരിതയുടെ പശ്ചാത്തലം അറിയാതെ പോയത് കാരണമാണ് താനും ജോപ്പനുമൊക്കെ വിവാദത്തിൽപ്പെടാൻ കാരണം. ഉമ്മൻ ചാണ്ടിയുമായി ഇപ്പോഴും നല്ല ബന്ധമാണുള്ളത്. പക്ഷെ പാർട്ടിയിൽ സജീവമല്ല. പ്രതിപക്ഷ സമരം സ്വാഭാവികമെങ്കിലും വിവാദം കൂടുതൽ ശക്തമാകട്ടെയെന്ന് ഒപ്പമുണ്ടായിരുന്നവർ കരുതിയെന്നും ജിക്കു പറഞ്ഞു.

ജോപ്പനെ പോലെ തന്നെ ഉമ്മൻ ചാണ്ടിയുടെ വലംകയ്യായിരുന്നു പുതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകൻ ജിക്കുമോൻ ജേക്കബ്. ജോപ്പൻ കുടുങ്ങിയത് പോലെ ജിക്കുവും സോളാറിൽ പെട്ടത് സരിതയുടെ ഫോൺപട്ടിക വഴിയാണ്. ജോപ്പന് പിന്നാലെ ജിക്കുവും സരിതയുമായി സംസാരിച്ചെന്ന വിവരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രതിരോധത്തിലായി. വിവാദം കത്തിപ്പടരുന്നതിനിടെ 2013 ജൂൺ 26 ന് ജിക്കുമോൻ പേഴ്സണൽ സ്റ്റാഫ് അംഗത്വം രാജിവെക്കുകയായിരുന്നു.

ഇന്ന് പുതുപ്പള്ളിയിൽ ഒരു സുഹൃത്തിനൊപ്പം ചെരിപ്പ് കട നടത്തുകയാണ് ജിക്കു. സോളാറിലെ ഒരു കേസിലും പ്രതിയായില്ലെങ്കിലും വിവാദങ്ങൾ ജിക്കുമോനെ വല്ലാതെ ഉലച്ചു. ഏറ്റവും വലിയ പ്രശ്നം താൻ കാരണം തന്റെ നേതാവും പഴി കേട്ടതിലാണെന്നും ജിക്കു പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP