പരലോകം പറഞ്ഞ് പേടിപ്പിച്ച് ഹാദിയയെ മതം മാറ്റിയത് എസ്ഡിപിഐയെന്ന് ജാമിദ ടീച്ചർ; എന്തിനാണ് മതം മാറുന്നത് എന്ന് ചോദിച്ചാൽ ഹാദിയയ്ക്ക് പോലും അറിയില്ലെന്നും ജാമിദ; മതംമാറ്റത്തിലൂടെ ഹാദിയ ഒരു കാലിലെ മന്ത് മറുകാലിൽ വയ്ക്കുന്നത് പോലെയാണെന്നും ജാമിദ
ഹാദിയയുടെ മതം മാറ്റത്തിന് പിന്നിൽ എസ്ഡിപിഐയുടെ ശക്തമായ ഗൂഢാലോചനയാണെന്ന് ജാമിദ ടീച്ചർ. പരലോകം പറഞ്ഞ് പേടിപ്പിച്ചാണ് ഹാദിയയെ മതം മാറ്റിയിരിക്കുന്നതെന്നും ജാമിദ ആരോപിക്കുന്നു. സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് ചെയ്ത് ഹാദിയയെ കുടുംബത്തിൽ നിന്നും അടർത്തി മാറ്റുകയാണ് എസ്ഡിപിഐ. അവളുടെ മതത്തിലെ പ്രശ്നങ്ങൾ എന്താണെന്നോ, മതം മാറ്റിയിരിക്കുന്നത് എന്തിനാണെന്നോ ചോദിച്ചാൽ ഹാദിയയ്ക്ക് പറയാൻ അറിയില്ലെന്നും ജാമിദ ടീച്ചർ തുറന്നു പറയുന്നു.
സമകാലിക മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജാമിദ ടീച്ചറുടെ പ്രതികരണം. ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ സെക്രട്ടറിയാണ് ജാമിദ.
ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് എടുത്തു വയ്ക്കുകയാണ് ഹാദിയ ചെയ്തിരിക്കുന്നതെന്നാണ് ജാമിദാ ടീച്ചർ പറയുന്നത്. ഹിന്ദുമതത്തിൽ നിന്നും ഇസ്ലാം മതത്തിലേക്ക് പോവുക എന്നാൽ ഒരു കാലിലെ മന്ത് മറുകാലിൽ വയ്ക്കുന്നത് തന്നെയാണ്. മതം പറഞ്ഞ് പേടിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരാണ് എസ്ഡിപിഐ പ്രവർത്തകരെന്നും ജാമിദ ആരോപിക്കുന്നു.
ഇസ്ലാം മതത്തിൽ ബിംബാരാധന ഇല്ല, ഇവിടെ ഏകദൈവ ആരാധനയാണ് എന്നൊക്കെയാണ് ഹാദിയ മതം മാറ്റത്തിലുള്ള കാരണമായി പറയുന്നത്. എന്നാൽ അയ്യപ്പനെ ആരാധിക്കുന്നവർക്ക് അയ്യപ്പനാണ് ഏക ദൈവം, ആറ്റുകാലമ്മയെ ആരാധിക്കുന്നവർക്ക് അവരാണ് ഏക ദൈവം, ശ്രീകൃഷ്ണനെ ആരാധിക്കുന്നവർക്ക് ശ്രീകൃഷ്ണനാണ് അവരുടെ ഏക ദൈവം. അല്ലാഹുവിനെ ആരാധിക്കുന്നവർക്ക് അല്ലാഹു അവരുടെ ഏകദൈവം. ഹാദിയയ്ക്കും ഹിന്ദുമതത്തിലെ ഏതെങ്കിലും ഒരു ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലേ എന്ന് ജാമിദ ടീച്ചർ ചോദിക്കുന്നു.
ഏകദൈവ ആരാധനയാണ് ഇസ്ലാം മതത്തിൽ കണ്ട ഒരു ഗുണം എന്നാണ് ഹാദിയ പറഞ്ഞത്. മുപ്പത്തി മുക്കോടി ദൈവത്തെ വേണ്ട. ഏതെങ്കിലും ഒരു ദൈവത്തെ വിളിച്ച് ഹാദിയയ്ക്ക് പ്രാർത്ഥിക്കാമായിരുന്നല്ലോ? ബിംബാരാധന ഇസ്ലാമിൽ ഇല്ലാ എന്ന് പറഞ്ഞു. ഇസ്ലാമിൽ ഉള്ളത് പോലെ ബിംബാരാധന മറ്റ് എവിടേയും ഇല്ല. മക്കാ എന്ന രാജ്യത്തുള്ള കബ എന്നത് ഒരു ബിംബമാണ്. അതിനകത്ത് ഹജിറുൽ അസത് എന്നൊരു കല്ലുണ്ട്. അതിനെയാണ് അവര് വലം വയ്ക്കുന്നതും ചുംബിക്കുന്നതും പ്രാർത്ഥിക്കുന്നതും എല്ലാം. ഇതിലും വലിയൊരു ബിംബാരാധന മറ്റൊരു മതത്തിലും താൻ കണ്ടിട്ടില്ല.
ഹാദിയയുമായി ഒരു സംവാദത്തിന് താൻ തയ്യാറാണ്. അവളുടെ മതത്തിലെ എല്ലാ പുരാണങ്ങളും ഞാൻ അവൾക്ക് പറഞ്ഞു കൊടുക്കാം. വേദ പുരാണങ്ങളും, ബ്രഹ്മപുരാണങ്ങളും വേദങ്ങളും, ഇതിഹാസങ്ങളും,സ്മൃതികളുമെല്ലാം താൻ പഠിച്ചതാണ്.
എത്രയോ പേർ നാട്ടിൽ മതം മാറുന്നുണ്ട്. അതൊന്നും ഇവിടെ വാർത്തകളായി വരുന്നില്ല. ഹാദിയ കോടതിയിൽ ആദ്യം സത്യവാങ് മൂലം കൊടുത്തതിൽ ആസിയ എന്നാണ് പേര്. രണ്ടാമതുകൊടുത്തതിൽ ആദിയ എന്നാണ് പേര്. മൂന്നാമത് പേര് ഹാദിയ എന്നായി. ഹോമിയോ ആണെങ്കിലും ഒരു ഡോക്ടറേറ്റ് എടുത്ത ഇരുപത്തിനാല് വയസുള്ള ഒരു കുട്ടി പക്വതയില്ലാത്തതാണെന്ന് പറയാൻ പറ്റില്ല. എന്നാൽ സ്വന്തമായി ഒരു പേര് സ്വീകരിക്കാൻ പോലും ഈ കുട്ടിക്ക് കഴിയില്ലേ എന്നാണ് കോടതി ചോദിച്ചത്.
പേരിൽ തന്നെ ഉറച്ചു നിൽക്കാൻ കഴിയാത്തതിൽ തന്നെ നമുക്ക് വ്യക്തമാണ് ഹാദിയ അല്ല പദ്ധതികൾ തയ്യാറാക്കിയിരുന്നത് എന്ന്. പക്ഷേ ഹാദിയക്ക് പിന്നിലുള്ള ശക്തികൾ എല്ലാം മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്നു. ഹാദിയയെ വിശ്വസിപ്പിക്കാൻ വീണ്ടും വീണ്ടും ശ്രമിച്ചാണ് ഈ ബാഹ്യ ശക്തികൾ അവളെ ഈ മതത്തിന് അഡിക്റ്റ് ആക്കിയത്.
മത പരിവർത്തനം എന്ന് പറയുമ്പോൾ ബന്ധങ്ങൾ വിച്ഛേദിക്കലാവാൻ പാടില്ല. ഒരു വിവാഹത്തിന് വേണ്ടി മത പരിവർത്തനം നടത്തുമ്പോൾ ആ കുട്ടിക്ക് ആ ബന്ധം മുഴുവൻ നഷ്ടപ്പെടുന്നു. ഇതുവരെ വളർത്തിയ മാതാപിതാക്കളെ അകറ്റുന്നു. ഹാദിയ സ്വമേധയ ആണ് മതം മാറുന്നതെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.
സംഘടിത ശക്തി ഇതിന് പിന്നിലുണ്ടെന്ന് പറയാൻ കാരണം, ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി വന്നതിന് മൂന്നാമത്തെ ദിവസം ഇരുപതിനായിരത്തിലധികം ആൾക്കാർ ഹൈക്കോടതിയുടെ വാട്ടർ ടാങ്കിന് മുകളിൽ കയറി വരെ നിന്നാണ് പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുക വരെ ചെയ്തത്.
മതം മാറാൻ ആർക്കും അവസരം ഉണ്ട്. ആർക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. പ്രശ്നമില്ല. പക്ഷേ ഈ മതം മാറ്റത്തെ കേരള ഹൈക്കോടതി റദ്ദാക്കിയതിനുള്ള കാരണം ആ മതം മാറ്റത്തിന് പിന്നിൽ ഒരു സംഘടിത മത പരിവർത്തന ശക്തി പ്രവർത്തിച്ചിട്ടുണ്ടെന്ന് കോടതിക്ക് അന്വേഷണത്തിൽ വ്യക്തമായതുകൊണ്ടാണ്.
മുൻ സോഷ്യലിസ്റ്റ് പ്രവർത്തകനായ സുരേന്ദ്ര മോഹനായിരുന്നു ഹാദിയയുടെ വിവാഹം റദ്ദാക്കിയ ജഡ്ജി. അദ്ദേഹത്തിന്റെ പൂണൂല് പറഞ്ഞ് അദ്ദേഹത്തിന്റെ ഡ്രസിന്റെ കളർ വരെ പറഞ്ഞ് അധിക്ഷേപിക്കുകയാണ് ചെയ്തത്. സുരേന്ദ്ര മോഹൻ എന്ന പേര് കേട്ടപ്പോൾ അവർക്ക് തെറ്റുപറ്റി. ഹിന്ദുവാണെന്ന് തെറ്റിദ്ധരിച്ചു. സുരേന്ദ്ര മോഹന്റെ അച്ഛൻ കെ.കെ.കുര്യാക്കോസ്. മതം മാറിയെന്ന് ആരോപിച്ച് ജഡ്ജിയെ വരെ ചീത്ത പറയുകയും ചെയ്യുന്നിടത്തേക്ക് എസ്ഡിപിഐക്കാർ വന്നത് എന്തുകൊണ്ടാണ്? ഒരു ഹാദിയ മതം മാറിയതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എസ്ഡിപിഐയുടെ ഈ നടപടികൾ.
നിർബന്ധിക മത പരിവർത്തന കേന്ദ്രങ്ങൾ അടച്ചു പൂട്ടണം എന്നാണ് നമ്മൾ പറയുന്നത്. പൊന്നാനിയിലുണ്ട് മൗലത്തുൽ ഇസ്ലാം, മഞ്ചേരിയിലെ സത്യസരണി ഇവ അടച്ചുപൂട്ടണം. നിർബന്ധിത പരിവർത്തനം മതേതര രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തും.
ഈയടുത്ത് ശോഭാ മനോജ് എന്ന സ്ത്രീ സത്യ സരണി വഴി മതം മാറി. അവർക്ക് രണ്ട് കുട്ടികളുണ്ട്. എന്നാൽ നിങ്ങൾക്ക് വിശ്വാസമുള്ള എന്ത് ആരാധനയുമായിട്ട് വേണമെങ്കിലും മുന്നോട്ട് പൊയ്ക്കോളാനാണ് മനോജ് അവരോട് പറഞ്ഞത്. എന്നാൽ ബന്ധം വേർപ്പെടുത്തണം എന്ന നിലപാടിൽ ശോഭ ഉറച്ചു നിൽക്കുകയായിരുന്നു. ഇതിന് കാരണമായി അവർ പറഞ്ഞത്, ഞാൻ മാറിയ മതം എന്നെ പഠിപ്പിക്കുന്നത് നിങ്ങൾക്ക് ഞാനും, എനിക്ക് നിങ്ങളും യോജിക്കില്ല എന്നാണ്. സത്യവിശ്വാസിക്ക് അവിശ്വാസി ചേരില്ല, അവിശ്വാസിക്ക് സത്യവിശ്വാസിയും ചേരില്ല എന്ന് ഖുറാനിൽ പറയുന്നതാണ് അവർ ആയുധമാക്കുന്നത്.
സ്ത്രീകളിലെ ചേലാ കർമത്തിലും അനന്തരാവകാശ നിയമത്തിന്റെ കാര്യത്തിലും മുത്തലാഖ് വിഷയത്തിലും ഖുറാൻ സുന്നത്ത് സൊസൈറ്റി വാദി ഭാഗം ചേർന്നിട്ടുണ്ട്. ഇതുവരെയുള്ള ഇസ്ലാം തകർന്നു പോകും എന്ന് പറഞ്ഞ് ഞങ്ങളുടെ നിലപാടുകളെയൊന്നും വിവിധ മുസ്ലിം സംഘടനകളും വിഭാഗങ്ങളും അംഗീകരിക്കുന്നില്ല.
എന്നാൽ സമൂഹത്തിൽ ഗുണകരമായ കാര്യങ്ങൾ ചെയ്യാനാണ് ഖുറാൻ പറയുന്നത്. ചേലാകർമത്തിന്റെ കാര്യത്തിൽ മനുഷ്യനിലുള്ള സൃഷ്ടിപരമായ വൈകല്യമാണ് അത്. ആ ഒരു ഞരമ്പ് വിച്ഛേദിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ആ കുട്ടിയുടെ ശരീരത്തിൽ ഉണ്ടാകുന്നു. രോഗകാരണത്തെ തുടർന്ന് വിച്ഛേദിച്ചാൽ പ്രശ്നമില്ല. എന്നാൽ ഇസ്ലാമിൽ നിന്നു പറയുമ്പോൾ സുന്നത്ത് തെറ്റാണ്. ഖുറാനിൽ ഇതിനെ കുറിച്ച് പറയുന്നതായി യാതൊരു തെളിവുകളും ഇല്ല.
സുന്നത്തിന്റെ അർഥം തന്നെ നടപടി എന്നാണ്. ഇസ്ലാം വിരുദ്ധമായ ഇതിനെതിരെ നിലപാടെടുക്കുന്നതിന് തങ്ങൾക്ക് നേരെ എതിർപ്പുകൾ ശക്തമാണ്. ഇങ്ങനെ തെറ്റുകൾ ചൂണ്ടിക്കാട്ടിയതിനാണ് ചേകന്നൂർ മൗലവിയെ വധിച്ചത്. 1993ൽ വീട്ടിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയി കഴുത്തിൽ തോർത്ത് മുറുക്കി വധിക്കുകയായിരുന്നു. ഇതിൽ പതിമൂന്നാം പ്രതിയാണ് കാന്തപുരം.
ഒരുപാട് വധ ഭീഷണികൾ എനിക്കെതിരെ വരുന്നുണ്ട്. അടുത്ത ദിവസം സൂര്യൻ കാണില്ല എന്നൊക്കെ മുത്തലാഖിൽ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ശക്തമായ ഒരു സംഘടനയോടാണ് ഞങ്ങൾ എതിരിടുന്നത്. ഞാനൊരു പട്ടാളക്കാരന്റെ മകളാണ്. അതുകൊണ്ട് പേടിച്ച് പിന്മറുമെന്ന് കരുതേണ്ട. എന്റെ മതത്തിന് വേണ്ടി ജീവൻ കളയാനും എനിക്ക് പേടിയില്ലെന്നും ജാമിദ ടീച്ചർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്