കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങൾ എത്തിക്കാനെന്ന മറവിൽ ഗ്രാമപഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ കടത്തിയത വിവാദം തീരുന്നില്ല; ഇരവിപേരൂർ സിപിഎമ്മിൽ പൊട്ടിത്തെറി; അടുപ്പക്കാരെ സംരക്ഷിക്കാൻ അനന്തഗോപൻ നേരിട്ട് രംഗത്ത്

എസ് രാജീവ്
തിരുവല്ല : കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങൾ എത്തിക്കാനെന്ന മറവിൽ ഗ്രാമപഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ കടത്തുന്നതിനിടെ ഉന്നത സി പി എം നേതാക്കൾ ഉൾപ്പെടെയുള്ളവർ പിടിയിലായ സംഭവത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. സി പി എം സംസ്ഥാന സമിതി അംഗവും ഷോപ്പ് ആൻഡ് ഇന്റസ്ട്രീസ് ചെയർമാനുമായ കെ അനന്ത ഗോപന്റെ സഹോദര പുത്രനും ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എൻ രാജീവ് അടക്കമുള്ള നേതാക്കളുടെ പേരിലുയർന്ന ആരോപണങ്ങളെ ചൊല്ലിയാണ് ഇരവിപേരൂർ ഏരിയാകമ്മിറ്റിയിൽ കലഹം രൂക്ഷമായിരിക്കുന്നത്.
വാറ്റ്ചാരായ നിർമ്മാണത്തിനുള്ള ശർക്കര അടക്കമുള്ള സാധന സാമിഗ്രികളുമായി ഈസ്റ്റർ തലേന്ന് രാത്രിയിൽ പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായ രാജീവ് ഉൾപ്പടെയുള്ള അഞ്ചംഗ സംഘത്തെ വിട്ടയച്ചതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ സംബന്ധിച്ച വാർത്ത മറുനാടനാടൻ തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. ഈ വാർത്ത സമൂഹ മാധ്യമങ്ങളിലടക്കം കത്തിപ്പടർന്നതിന് പിന്നാലെ കെ അനന്ത ഗോപന്റെ കൂടി സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത ഇരവിപേരൂർ ഏരിയാ കമ്മിറ്റി യോഗത്തിലാണ് ആരോപണ വിധേയർക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ഉയർന്നത്. പതിനഞ്ചംഗ ഏരിയാ കമ്മിറ്റിയിൽ അനന്ത ഗോപന്റെയും രാജീവിന്റെയും വിശ്വസ്തരായിരുന്ന പാർട്ടി ജില്ലാ കമ്മറ്റിയംഗമായ ജി.അജയകുമാറും ഏരിയാ സെക്രട്ടറി പി സി സുരേഷും അടക്കം ഒമ്പത് പേർ ആരോപണ വിധേയർക്കെതിരെ കടുത്ത നടപടി വേണമെന്ന് ശക്തമായ നിലപാടെടുത്തു.
ഗ്രാമ പഞ്ചായത്ത് ജീപ്പിൽ ചാരായ നിർമ്മാണ സാധനങ്ങൾ കടത്തിയതും സി പി എം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇരവിപേരൂർ കമ്മ്യൂണിറ്റി കിച്ചണിൽ വ്യാജവാറ്റ് നടക്കുന്നതുമായി പ്രചരിക്കുന്ന വാർത്തകൾ പൊതുജന മധ്യത്തിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ആരോപണ വിധേയർക്കെതിരെ നടപടിയെടുത്ത് പാർട്ടിയുടെ മുഖം രക്ഷിക്കണെമെന്നും മേൽ കമ്മിറ്റിയോട് നടപടിക്ക് ശുപാർശ ചെയ്യണെമെന്നുമായിരുന്നു ഏരിയാ കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെയും നിലപാട്. എന്നാൽ സ്വന്തം സഹോദര പുത്രൻ ഉൾപ്പെടുന്ന സംഘത്തിനെതിരൈ നടപടിക്ക് ശുപാർശ ചെയ്യാൻ കെ അനന്ത ഗോപൻ വിസമ്മതം പ്രകടിപ്പിച്ചതോടെ കമ്മിറ്റി വൻ വാഗ്വാദങ്ങൾക്ക് വേദിയായി മാറുകയായിരുന്നു.
അനന്ത ഗോപനും കുടുംബവും പതിറ്റാണ്ടുകളായി ഇരവിപേരൂർ ഏരിയാ കമ്മിറ്റിയിലും സഹകരണ ബാങ്ക് ഭരണത്തിലും കാട്ടുന്ന അപ്രമാദിത്യം അവസാനിപ്പിക്കണെന്ന ആവശ്യവും കമ്മിറ്റിയിൽ ഉയർന്നു. കുടുംബാധിപത്യം ഇനിയും പാർട്ടിക്കുള്ളിൽ തുടരാനാവില്ലെന്നും പാർട്ടിയുടെ സജീവ പ്രവർത്തകരെ പോലും അവഗണിച്ച് അനന്ത ഗോപന്റെ മക്കളും മരുമക്കളും അടക്കം സർക്കാർ ജോലികൾ പാർട്ടി സ്വാധീനം ഉപയോഗിച്ച് നേടിയെടുത്തത് ഉൾപ്പടെയുള്ള കാര്യങ്ങളും കമ്മിറ്റിയിൽ ചർച്ചയായി. ഇതോടെ അനന്ത ഗോപനും രാജീവും അടങ്ങുന്ന സംഘം യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങളെന്ന വ്യാജേന ഗ്രാമ പഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധന സാമിഗ്രികൾ കടത്തുന്നതിനിടെ ഈസ്റ്റർ തലേന്ന് രാത്രിയിലാണ് രാജീവ് അടക്കമുള്ള അഞ്ചഗ സംഘം പിടിയിലായത്. സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് സംഘം പഞ്ചായത്ത് ഓഫീസിലടക്കം എത്തി കാര്യങ്ങൾ സംബന്ധിച്ച വിവര ശേഖരണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് വക ജീപ്പ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി ജീപ്പ് ഡ്രൈവറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനിടെ സമൂഹ അടുക്കളയിലുണ്ടായ തീപിടുത്തവും പൊതുജന ചർച്ചയായി.
സംഭവങ്ങൾ സംബന്ധിച്ച ദുരൂഹത നീക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ ബിജെപി പഞ്ചായത്ത് കമ്മിറ്റി ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി കൂടി നൽകിയതോടെയാണ് പ്രതിരോധത്തിന്റെ ശക്തി ചോർന്ന ഏരിയാ കമ്മിറ്റി പാർട്ടിയുടെ മുഖം രക്ഷിക്കാനായി രംഗത്തിറങ്ങിയത്. വൈസ് പ്രസിഡന്റ് എൻ രാജീവ്, സി പി എം ഓതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ , ഇരവിപേരൂർ മൂന്നാം വാർഡ് മെമ്പർ സാബു ചക്കും മൂട്ടിൽ, മാത്യു ടി തോമസ് എം എൽ എ യുടെ മുൻ ഡ്രൈവറും ഇരവിപേരൂരിലെ സി പി എം പ്രാദേശിക നേതാവുമായ ആശാലൻ , ഗ്രാമപഞ്ചായത്ത് ജീപ്പ് ഡ്രൈവർ നന്ദു എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഈസ്റ്റർ തലേന്ന് രാത്രിയിൽ പെരുമ്പെട്ടി പൊലീസ് നടത്തിയ പെട്രോളിംഗിനിടെ പിടിയിലായത്.
സംഘം പിടിയിലായ ഉടൻ തന്നെ കിലോക്കണക്കിന് വരുന്ന ശർക്കരയും കടച്ചക്കയും അടക്കം വ്യാജ വാറ്റിനുള്ള സാധന സാമിഗ്രികളുമായി അഞ്ചു പേർ പിടിയിലായ വിവരം പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനിടെയാണ് പിടിയിലാവർ സി പി എമ്മിന്റെ ഉന്നത നേതാക്കളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നാലെ നേതാക്കളെ വിട്ടയക്കാൻ മുകളിൽ നിന്നും വിളിയുമെത്തി. ഇതോടെ പിടിയിലായവരെ വിട്ടയച്ച് പൊലീസ് തടി തപ്പി. ഇതിനിടെ കല്ലൂപ്പാറയിലെ സി പി എം നേതാവും മുൻ ഹെഡ് മാസ്റ്ററും സഹകരണ ബാങ്ക് പ്രസിഡന്റും രാജീവിന്റെ സന്തത സഹചാരിയുമായ സാബു ജോസഫ് കീഴ് വായ്പൂര് പൊലീസിന്റെ പിടിയിലായതോടെയാണ് സംഭവങ്ങൾ കീഴ്മേൽ മറിഞ്ഞത്. രണ്ട് ലിറ്റർ വാറ്റ് ചാരായവും 20 ലിറ്റർ കോടയുമാണ് കല്ലൂപ്പാറ ചെങ്ങരൂർ കടുവാക്കുഴി പൊയ്ക്കുടിയിൽ വീട്ടിൽ സാബു ജോസഫിന്റെ വാടക വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത്.
അറസ്റ്റിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സാബു ജോസഫിന്റെ വാടക വീട്ടിൽ നിന്നും ലിറ്റർ കണക്കിന് വാറ്റ് ചാരായം ഇരവിപേരൂരിലെ ചില സി പി എം നേതാക്കൾ ചേർന്ന് കടത്തിയതായുള്ള അഭ്യൂഹങ്ങളും ഇതിനിടെ നാട്ടിൽ പടർന്നിരുന്നു. സാബു ജോസഫ് അടക്കമുള്ള വിശ്വസ്തരുടെ വാറ്റ് കേന്ദ്രങ്ങളിലേക്ക് ശർക്കര അടക്കമുള്ള വാറ്റ് സാമിഗ്രികൾ സുരക്ഷിതമായി എത്തിച്ചിരുന്നത് പഞ്ചായത്ത് വക ജീപ്പിലായിരുന്നുവെന്ന ആരോപണവും ഇതിനിടെ ഉയർന്നു. വ്യാജ വാറ്റ് നിർമ്മാണത്തിനിടെയാണ് കമ്മ്യൂണിറ്റി കിച്ചണിൽ തീ പിടിച്ചതെന്നും തീയണയ്ക്കാനെത്തിയ ഫയർഫോഴ്സ് സംഘം വാറ്റ് ചാരായമടങ്ങുന്ന പ്ലാസ്റ്റിക് ബോട്ടിൽ കിച്ചണ്‍ പരിസരത്ത് നിന്നും കണ്ടെത്തിയെന്നതുമായ അഭ്യൂഹങ്ങളും നാട്ടിൽ ഇതിനിടെ പരന്നിരുന്നു.
ഇത്തരം സംഭവങ്ങളുെടെ പശ്ചാത്തലത്തിലാണ് ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേർത്തത്. സ്വന്തം മക്കൾക്കും മരുമക്കൾക്കും പാർട്ടി സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നൽകിയ അനന്ത ഗോപന്റെ നടപടിക്കെതിരൈ മുൻ പാർട്ടി സഖാക്കളിൽ ചിലർ സമൂഹ മാധ്യമങ്ങളിൽ ഇട്ട പോസ്റ്റുകളും ഇതിനിടെ വൈറലാകുന്നുണ്ട്.
Stories you may Like
- ബംഗാളിൽ സിപിഎമ്മിനെ ബിജെപി വിഴുങ്ങിയ കഥ
- സസ്പെൻഡ് ചെയ്യപ്പെട്ട ലോക്കൽ സെക്രട്ടറി സിപിഎം ഏരിയാ കമ്മറ്റിയംഗമായി തുടരുന്നു
- ചാരായ വാറ്റ് നിർമ്മാണവിവാദം: കമ്യണിറ്റികിച്ചൻ പൂട്ടി ഇരവിപേരൂർ പഞ്ചായത്ത്
- ഇരവിപേരൂരിൽ കോൺഗ്രസ് പഞ്ചായത്ത് അംഗം പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്
- ലോക്ഡൗൺ കാലത്ത് ഇരവിപേരൂരിലെ ചാരായ വാറ്റിൽ സിപിഎം പ്രതിക്കൂട്ടിൽ
- TODAY
- LAST WEEK
- LAST MONTH
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- സിപിഐ വഴങ്ങി; ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്; മത്സരിക്കുക 13 സീറ്റിൽ; കോട്ടയത്ത് സിപിഐക്ക് ഇനി വൈക്കം മാത്രം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല
- കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച; 82 സീറ്റ് വരെ നേടാൻ സാധ്യത; യുഡിഎഫ് ഭൂരിപക്ഷം നേടില്ലെന്നും 56 സീറ്റ് വരെ നേടിയേക്കുമെന്നും പ്രവചനം; ബിജെപിയുടെ പ്രകടനത്തിലും കാര്യമായ പുരോഗതിയില്ല; കിട്ടുക ഒരുസീറ്റ് മാത്രം; ജനപ്രീതിയുള്ള നേതാവ് പിണറായി വിജയൻ തന്നെ; 42.3 ശതമാനം പേരും പിണറായി ഭരണത്തിൽ തൃപ്തർ; ടൈംസ് നൗ -സി വോട്ടർ ഒപ്പീനിയൻ പോൾ ഫലം പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഒടുവിൽ വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം: എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍