ഋഷിരാജും ബഹ്റയും പേരിൽ മാത്രം ഡിജിപി; ചുമതല ഏറ്റാൽ ശമ്പളം എഡിജിപിയുടെ; റിട്ടയർ ചെയ്താലും പദവി വാഗ്ദാനം ചെയ്ത് തണുപ്പിക്കാൻ ശ്രമം: ചീഫ് സെക്രട്ടറിക്കും അതൃപ്തി
തിരുവനന്തപുരം: തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യ കാര്യങ്ങൾ പോലും കുളമാക്കുന്ന വിധത്തിൽ പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതിൽ ഉദ്യോഗസ്ഥർക്കിടയിൽ അമർഷം പുകയുന്നു. ഡിജിപി ഇരിക്കേണ്ട വിജിലൻസ് ഡയറക്ടറുടെ കേഡർ തസ്തിക ഒഴിച്ചിട്ട് തന്നെ ഫയർഫോഴ്സ് മേധാവി ആക്കിയതിനെതിരെ ഡിജിപി ലോകനാഥ് ബഹ്റ പ്രതിഷേധം തുടരുന്നതിന് പിന്നാലെ ഋഷിരാജ് സിംഗും പ്രതിഷേധത്തിലാണ്. ജയിൽ മേധാവിയായി തന്നെ നിയമിച്ചത് പുനഃപരിശോധിക്കണമെന്നാണ് ഋഷിരാജിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഇന്നലെ ചീഫ് സെക്രട്ടറി ജിജിതോംസണ് കത്തുനൽകി. സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് തന്റെ നിയമന ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയ ഋഷിരാജ് ബറ്റാലിയനിൽ നിന്ന് ചുമതലയൊഴിഞ്ഞെങ്കിലും ജയിൽ മേധാവിയായി ചുമതലയേറ്റില്ല.
ഇപ്പോഴത്തെ നിലയിൽ തങ്ങൾക്ക് എഡിജിപി റാങ്കിലുള്ള ശമ്പളം മാത്രമേ ലഭിക്കുകയുള്ളൂവെന്നതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത് തങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ഇവർ പറയുന്നത്. ഋഷിരാജിന്റെയും ബഹ്റയുടെയും പരാതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ സൃഷ്ടിച്ച ഡി.ജി.പി തസ്തികയിലാണ് ബഹ്റയെ നിയമിച്ചതെങ്കിലും ഡി.ജി.പി ഗ്രേഡിലുള്ള ശമ്പളം ലഭിക്കില്ലെന്നാണ് രണ്ട് ഉദ്യോഗസ്ഥരുടെയും പരാതി.
സംസ്ഥാനത്ത് തസ്തിക സൃഷ്ടിച്ച് ഡി.ജി.പി ഗ്രേഡിൽ നിയമിച്ച പി. ചന്ദ്രശേഖരൻ, വിൻസൺ എം. പോൾ, എം.എൻ. കൃഷ്ണമൂർത്തി എന്നിവർക്ക് ഡി.ജി.പിയുടെ ശമ്പളം കിട്ടിയിട്ടില്ലെന്ന് ഇരുവരുടെയും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഈ തസ്തിക കേന്ദ്രത്തിന്റെ മുൻകൂർ അനുമതി തേടാതെ സൃഷ്ടിച്ചിരുന്നതാണ്. ഇക്കാര്യത്തിൽ അക്കൗണ്ടന്റ് ജനറലിന്റെ കൂടി അഭിപ്രായം തേടിയശേഷം റിപ്പോർട്ട് നൽകാനാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
ഡി.ജി.പിയായ തന്നെ എ.ഡി.ജി.പി ഇരുന്ന തസ്തികയിൽ നിയമിച്ച് തരംതാഴ്ത്തിയെന്നാണ് ലോക്നാഥ് ബഹ്റയുടെ പരാതി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആഭ്യന്തര സെക്രട്ടറി നളിനി നെ?റ്റോ എന്നിവരെ കണ്ട് അവധിയിൽ പോകുമെന്നും ബഹ്റ അറിയിച്ചിരുന്നു. വിജിലൻസ് ഡയറക്ടറാകാൻ ബഹ്റ ആഭ്യന്തരമന്ത്രിയെ നേരത്തേ താത്പര്യമറിയിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. അഡി. ഡി.ജി.പിയായ എൻ. ശങ്കർറെഡ്ഡിക്കാണ് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയത്. ഒരു ഡി.ജി.പി, മൂന്ന് എ.ഡി.ജി.പി, അഞ്ച് ഐ.ജി, മൂന്ന് സൂപ്രണ്ട് തസ്തികകൾ കേരള കേഡറിൽ അധികമായി അനുവദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ഒക്ടോബർ 11ന് ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബഹറയുടെ നിയമനമെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിക്കുന്നു. ഹരിയാനയിൽ കേന്ദ്രം അനുവദിച്ച രണ്ട് എക്സ് കേഡർ ഡി.ജി.പി തസ്തികകളിൽ ഡി.ജി.പി ഗ്രേഡ് ശമ്പളം ലഭിക്കുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പൊലീസ് തലപ്പത്തെ മാറ്റങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് ചീഫ് സെക്രട്ടറി ജിജി തോംസൺ അഭിപ്രായപ്പെട്ടത്. കേന്ദ്ര ഉത്തരവുകൾ മറികടന്നു പി. ചന്ദ്രശേഖരൻ, എം.എൻ. കൃഷ്ണമൂർത്തി, വിൻസൺ പോൾ എന്നിവരെ മുൻപു ഡിജിപിയായി സ്ഥാനക്കയറ്റം നൽകി നിയമിച്ചപ്പോൾ മാസങ്ങളോളം ഇവരുടെ ശമ്പളം എജി തടഞ്ഞതും സിംഗും ബഹ്റയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻപ് ഇത്തരത്തിൽ ഡിജിപി നിയമനം നടന്നപ്പോൾ ചീഫ് സെക്രട്ടറിമാരായിരുന്ന ജോസ് സിറിയക്, ഇ.കെ. ഭരത്ഭൂഷൻ എന്നിവരോടു കേന്ദ്ര സർക്കാർ വിശദീകരണം ചോദിക്കുകയും ആവർത്തിക്കരുതെന്നു പറയുകയും ചെയ്തിരുന്നു. ആവർത്തിക്കില്ലെന്നു രേഖാമൂലം അറിയിച്ചാണ് അവർ തുടർനടപടികളിൽ നിന്നു രക്ഷപ്പെട്ടത്. അതിനാലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ജിജി തോംസണും സർക്കാരിനു റിപ്പോർട്ട് നൽകിയത്.
അതിനിടെ, ഇന്നലെ ചേരാനിരുന്ന ഐപിഎസ് അസോസിയേഷൻ യോഗം തിങ്കളാഴ്ചത്തേക്കു മാറ്റി. കേരളത്തിലെ മുഴുവൻ ഐപിഎസ് ഉദ്യോഗസ്ഥർക്കും പങ്കെടുക്കാൻ സൗകര്യം ഒരുക്കണമെന്നു ബെഹ്റ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തലസ്ഥാനത്തെ സമരവും വെള്ളാപ്പള്ളിയുടെ യാത്രയും മറ്റുമായി ഇവിടത്തെ ഉദ്യോഗസ്ഥർ തിരക്കിലായതിനാലാണു യോഗം മാറ്റിയതെന്ന് ഐജി: മനോജ് ഏബ്രഹാം പറഞ്ഞു. ഇപ്പോഴത്തെ ഡിജിപിമാരുടെ നിയമനത്തർക്കം, പേ കമ്മിഷനു നൽകേണ്ട നിവേദനം എന്നിവയാണ് അജൻഡ. അസോസിയേഷൻ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യണമെന്ന കാര്യം അജൻഡയിൽ ഉൾപ്പെടുത്തണമെന്ന് എഡിജിപി: ടോമിൻ തച്ചങ്കരിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎഎസ് അസോസിയേഷൻ അത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാൽ ഉദ്യോഗസ്ഥർ പരാതിയുമായി രംഗത്തുവന്നെങ്കിലും ഡിജിപിമാരുടെ സ്ഥലംമാറ്റ ഉത്തരവും വിജിലൻസ് ഡയറക്ടർ നിയമനവും പുനപരിശോധിക്കുന്ന പ്രശ്നമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ സമ്മർദത്തിനു വഴങ്ങുന്ന പ്രശ്നമില്ല. അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ കേഡർ ചട്ടം 4 (2) പ്രകാരം രണ്ടു വർഷം വരെ വേണമെങ്കിൽ
ഡിജിപിയുടെ എക്സ് കേഡർ തസ്തിക സൃഷ്ടിക്കാൻ അധികാരമുണ്ട്. സംവിധാനത്തിൽ ഇതു സംസ്ഥാന സർക്കാരിന്റെ അധികാരമാണ്. ഹരിയാനയിലും ഉത്തർപ്രദേശിലുമൊക്കെ ഇതു ചെയ്തിട്ടുണ്ട്. ജയലളിത ഈ അധികാരത്തിനായി കേന്ദ്ര
സർക്കാരുമായി പോരാട്ടത്തിലാണ്. ഏതായാലും ഇറക്കിയ ഉത്തരവ് മാറ്റാൻ ഉദ്ദേശിക്കുന്നില്ല. മികച്ച ഉദ്യോഗസ്ഥനെ മാത്രമേ വിജിലൻസ് തലപ്പത്തു നിയമിക്കാൻ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സർവസിൽ നിന്നും വിരമിച്ചാലും ചില പദവികളിൽ നിയമിക്കാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ തണുപ്പിക്കാനുള്ള ശ്രമവും സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ, അതിന് മുമ്പ് സർക്കാർ മാറ്റം ഉണ്ടാകുമെന്നതിനാൽ ആ വാഗ്ദാനത്തിൽ വീഴാനും ഇവർ തയ്യാറല്ല.
Stories you may Like
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- വധിക്കപ്പെട്ട 21 ഭീകരരുടെ പട്ടിക: 'ദ ഗാർഡിയൻ' പത്രത്തിന്റെ ആരോപണം തള്ളി ഇന്ത്യ
- ഷെറിന്റെ സിവിൽ സർവീസ് നേട്ടത്തിൽ നജീബ് കാന്തപുരം പങ്കുപറ്റിയെന്ന് വിമർശനം
- രാജ്യംവിട്ട 19 ഖലിസ്താൻ ഭീകരരുടെ സ്വത്തുവകകൾ കണ്ടുകെട്ടും
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍