'നൂപുര'ത്തിലിപ്പോൾ സന്തോഷത്തിന്റെ ഓർമ്മകൾ പോലും നോവുകളാകുന്നു; ജീവിതത്തിലെ മുഴുവൻ സമ്പാദ്യം കൊണ്ട് കെട്ടിപണിതത് എത്തിച്ചത് മരണത്തിലെക്കുള്ള കയർത്തുമ്പിൽ;'ആയുസ്സിലെ സ്വപ്നമാണ് ,അത് കാടുപിടിച്ചുകെടക്കുന്നത് കാണാനാകും വിധി'; നഗരസഭയുടെ ധാർഷ്ട്യത്തിനു മുന്നിൽ ജീവൻ ബലികൊടുത്ത സാജൻ പാറയിലിന്റെ ഭാര്യ ബീനാ സാജൻ മനസ്സു തുറക്കുന്നു

മറുനാടൻ ഡെസ്ക്
20വർഷം കൊണ്ട് സമ്പാദിച്ചതൊക്കെ മുടക്കിയാണ് നാട്ടിൽ ബിസിനസ്സുകൾ തുടങ്ങിയത്.അത് നിയമക്കുരുക്കിൽ പെട്ട് മുടങ്ങിയതോടെ മരണമെന്ന അഴിയാക്കുരുക്കിൽ ഏട്ടൻ ആ ജീവിതം തന്നെ അവസാനിപ്പിച്ചു, കണ്ണൂരിലെ നൂപുരം വീട്ടിൽ ഇരുന്ന പ്രവാസി വ്യവസായി സാജൻ പാറയലിന്റെ ഭാര്യ ബീനാ സാജൻ നിറകണ്ണുകളോടെ പറഞ്ഞുതുടങ്ങി.
ആന്തൂരിൽ സിപിഎമ്മിനെ കെട്ടിപടുക്കുന്നതിൽ ചെറിയ പങ്ക് വഹിച്ച വ്യക്തിയാണ് സാജൻ പാറയിൽ. പാർട്ടി ഗ്രാമത്തിൽ പാർട്ടിക്കൊപ്പം നിന്ന സഖാവ്. ജീവിത സമ്പാദ്യം മുഴുവൻ നാട്ടിലെ ബിസിനസ്സിൽ മുടക്കിയ പ്രവാസി വ്യവസായിയെന്ന് മാധ്യമങ്ങൾ വിശേഷപ്പിക്കുന്ന സാജൻ പാറയിൽ കണ്ണൂർ കൊറ്റാളി അരയമ്പേത്തിലെ ശവപ്പെട്ടി ജംക്ഷനിൽ നിന്ന് 200 മീറ്റർ ദൂരം മാത്രമുള്ള തന്റെ സ്വപ്ന ഭവനത്തിന് 'നൂപുരം' എന്ന പേരിടുമ്പോൾ സന്തോഷവും ചിരിയും നിറഞ്ഞിരുന്നു. പക്ഷേ 'നൂപുര 'ത്തിലിപ്പോൾ സന്തോഷമില്ല,കണ്ണീരിന്റെയും തേങ്ങലിന്റെയും അന്തരീക്ഷം മാത്രമാണ്.'വളരെ സന്തോഷത്തിലാണ് ഞങ്ങൾ ജീവിച്ചത് ,ആ സ്നേഹത്തിനു നൽകാൻ ഞങ്ങൾക്കു വിളിപ്പേരൊന്നുമില്ല, ഇനി നോവുകൾ മാത്രമാണ് ബാക്കിയുള്ളത് ' വനിതക്കു നൽകിയ അഭിമുഖത്തിൽ വിങ്ങലടക്കാനാവാതെ ബീന സാജൻ തന്റെ ജീവിതം കൈവിട്ടുപോയ ആ ദിവസത്തെ കുറിച്ച് ഓർക്കുന്നു.
കഴിഞ്ഞ ജൂൺ 19ന് ആണ് ബീനാ സാജന്റെയും മക്കളുടെയും ജീവിതത്തിലെ വെട്ടം
ഒരു കയർത്തുമ്പിൽ അവസാനിച്ചത്. 2015ൽ ജോലി രാജിവെച്ചു നാട്ടിൽ വെരുന്നതിന് തെട്ടു മുന്നേയാണ് നാട്ടിൽ ബിസിനസ് ആരംഭിച്ചത്. ബക്കളത്ത് പാർഥ ബിൽഡേഴ്സ് എന്ന പേരിൽ പത്തു വില്ലകളും അപ്പാർട്മെന്റ പ്രോജക്റ്റാണ് ആദ്യം ചെയ്തത്.ആ സമയത്ത് തളിപ്പറമ്പ് നഗരസഭയുടെ കീഴിലാണ് ബക്കളം പിന്നീടാണ് അന്തൂർ നഗര സഭയുടെ കീഴിലായത്. വിവിധ വില്ല പ്രൊജക്ടുകളുടെ നിർമ്മാണം നടന്നു വരികയായിരുന്നു. അതിനിടെയാണ് കൺവൻഷൻ സെന്റർ പ്രതിസന്ധിയിലായത്.ഇതാണ് സാജന്റെ ജീവിതത്തിൽ വിനയായത്.
'കൺവൻഷൻ സെന്ററിന്റ പണി തുടങ്ങി ഒന്നരവർഷം കഴിഞ്ഞാണ് പ്രശനങ്ങൾ തുടങ്ങിയത്.'ബീന പറയുന്നു.
ഉള്ള സമ്പാദ്യമെല്ലാമെടുത്ത് 15 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ പണി നിയമാനുസരണം പൂർത്തിയാക്കിയ ശേഷം അനുമതിക്കപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് സാജന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ.കേരളത്തിലെ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ അദ്ദേഹത്തിന് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. കണ്ണൂരിലുണ്ടാകുന്ന മാറ്റം മുന്നിൽ കണ്ടാണ് ചേട്ടൻ ഇവിടെ നിക്ഷേപത്തിന് തയ്യാറായതെന്ന് ബീന പറയുന്നു.ജീവിതകാല സമ്പാദ്യം മുഴുവനും ചെലവിട്ടു നിർമ്മിച്ച കൺവൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശരേഖയ്ക്കു വേണ്ടി നഗരസഭയിൽ പല തവണ കയറിയിറങ്ങി വലഞ്ഞിട്ടും പല കാരണങ്ങൾ കാണിച്ച നഗരസഭ അനുമതി തടഞ്ഞു.
നേരത്തേ ബുക്കിങ് ചെയ്ത മുന്നു വിവാഹങ്ങളിൽ 2 എണ്ണം ഇവിടെ വച്ചുനടന്നു , ഇതിൽ രണ്ടെണ്ണത്തിന് വിവാഹ സർട്ടിഫികറ്റ് ഇല്ലന്നറിഞ്ഞതോടെ മറ്റു ബുക്കിങുകൾ ഒഴിവാക്കി. ഇതോടെ ചേട്ടൻ മാനസികമായി ആകെ തളർന്നു. പക്ഷേ ജോലിയിലെയോ ബിസിനസ്ലെയോ ഒരു ബുദ്ധിമുട്ടും ചേട്ടൻ വീട്ടിൽ പറയില്ലായിരുന്നു.ബീന അഭിമുഖത്തിൽ പറയുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുന്നെ നഗരസഭയിൽ പോയിവന്ന ശേഷം മനസ്സ ആകെ തകന്ന അവസ്ഥയിലായതുകൊണ്ടാകും 'ആയുസ്സിലെ സ്വപ്നമാണ് ,അത് കാടുപിടിച്ചുകെടക്കുന്നത് കാണാനാകും വിധിയെന്ന് എന്നോട് പറഞ്ഞതെന്നു ബീന പറയുന്നു.ജൂൺ 18 നാ എല്ലാരും കൂടി എന്റെ വീട്ടിൽ പോയി. കുറേ നാളുകൾക്ക് ശേഷം ചേട്ടൻ നല്ല സന്തോഷത്തിലായിരുന്നു. പിറ്റേ ദിവസം എൻജിനിയറിനെ കാണാൻ പോകണം എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു.പക്ഷേ രാവിലെ ഞാൻ ഉറക്കമുണർന്ന നോക്കുമ്പോൾ കാണുന്നത് ടെറസ്സിലേക്കു കയറുന്ന ഇരുമ്പ് ഗോവണിയിലെ അഴിയാകുരുക്കിൽ ജീവിതം അവസാനിപ്പിച്ച ചേട്ടനെയാണ്.കണ്ണീരോടെ ബീന പറയുന്നു.
നൈജീരിയയിൽ പണിയെടുക്കുമ്പോഴും നാടും ,വീടും, കമ്യൂണിസ്റ്റ് വിപ്ലവമായിരുന്നു ഏട്ടന്റെ മനസ്സിൽ മുഴുവനും. അതുകൊണ്ടു തന്നെ അവധിക്കു വന്നാൽ തിരികെ പോകാൻ വലിയ വിഷമമാണ് . അങ്ങനെയാണ് 35 സെന്റ സ്ഥലം വാങ്ങി വീടുവച്ചതും ജോലി രാജിവെച്ച് ചേട്ടനും ഞങ്ങളുമായി നാട്ടിൽ സ്ഥിരതാമസമാക്കിയത്. കണ്ണൂരിലെ അരയമ്പേത്ത് പാറയിൽ വീട്ടിലെ അഞ്ചു മക്കളിൽ നാലാമനാണ് സാജേട്ടൻ. അച്ഛനു ചിക്കമംഗളൂരുവിൽ തടി ബിസിനസ്സ് ആയതുകൊണ്ട് സാമ്പത്തികമായി പ്രശനങ്ങളൊന്നും അന്നെ ഇല്ലായിരുന്നു. ഇടതു അനുഭാവികളാണ് കുടുംബത്തെല്ലാവരും.ചേട്ടൻ 21 വയസ്സിലാണ് മുംബയിലെ ഒരു സ്വകാര്യ കമ്പിനിയിൽ ജോലിക്കു പ്രവേഷിച്ചത്.അവിടെ നിന്നാണ് ചേട്ടൻ നൈജീരിയയിലേക്ക് പോകുന്നതും. സത്യ പറഞ്ഞാൽ സാജേട്ടന്റെ ചേച്ചി ശ്രീലതയാണ് നൈജീരിയയിലേക്കുള്ള യാത്രക്കു കാരണമായത്.ബീന ഓർക്കുന്നു.
2002 ലാണ് ഞങ്ങളുടെ വിവാഹം.കള്ളന്മാരും കൊള്ളക്കാരും കുറച്ച് അധികമുള്ള നാടാണ് നൈജീരിയ. അതുകൊണ്ടുതന്നെ പുറത്തിറങ്ങാൻ തന്നെ എനിക്ക് പേടിയായിരുന്നു. ടുവിൽ കമ്പിനിയുടെ കൺട്രി മാനേജറായിരുന്നു. മാർക്കെറ്റിലേക്ക ്സാധനം എത്തിക്കുന്നത് ചേട്ടനായിരുന്നു . കൊള്ളക്കാർ തേക്ക് ചൂണ്ടി വണ്ടിതടയുമ്പോൾ കൊടുക്കാൻ ബുദ്ധിപുർവം അവർക്ക് കുറച്ച് പണം ഒരു ബാഗിൽ കരുതുമായിരുന്നു.കാരണം ഒരോരുപയുടെയും വില ചേട്ടനറിയാം ഭർത്താവിനെ കുറിച്ച് പറയുമ്പോൾ നൂറുനാവാണ് ബീനക്ക്. ഈ സന്തോഷങ്ങളെല്ലാം എന്നിൽ നിന്നു ഇല്ലാതായി.എന്റെ മക്കൾ മാത്രമാണ് ഇനിഎന്റെ ആശ്രയം .നഗരസഭയുടെ ധാർഷ്ട്യത്തിനും ചതിയിലും പിടിച്ചു നിൽകാനാവാതെയാണ് അച്ഛൻ പോയതെന്ന അവർക്കറിയാം . എല്ലാവരും ആശ്വാസ വാക്കുകൾ പറയുന്നുണ്ട് പക്ഷേ എന്റെ സങ്കടം എത്ര കരഞ്ഞാലും തീരുമോ?.....
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- ലോറിയിൽ വരെ എസി എത്തി; എങ്കിലും ഉപയോഗത്തിന്റെ കാര്യം എത്രപേർക്കറിയും; വാഹനങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ ചെയ്തുകൂടാത്ത കാര്യങ്ങൾ ഇങ്ങനെ
- ആന്റണി പെരുമ്പാവൂരിനോടുള്ള കലിപ്പ് തീരുന്നില്ല; റിലീസ് പട്ടികയിൽ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഇല്ലാത്തതിന് കാരണം ദൃശ്യത്തെ ആമസോണിന് കൊടുത്തതിലുള്ള പ്രതിഷേധം; എന്തു വന്നാലും പ്രഖ്യാപിച്ച തീയതിയിൽ റീലീസിന് ആശിർവാദും; 'വെള്ളം'വുമായി ജയസൂര്യ എത്തുമ്പോൾ മരയ്ക്കാർ വിവാദവും
- പ്രശാന്തിനെ തകർക്കാൻ സുധീരനെ ഇറക്കാൻ യുഡിഎഫിൽ സജീവ ആലോചന; ജിജി തോംസന്റെ പേര് ഉയർന്നെങ്കിലും ബ്ലാക്മെയിൽ കേസ് വിനയാകും; മത്സരിക്കാൻ ചാമക്കാലയും സന്നദ്ധൻ; പാട്ടുകാരൻ വേണുഗോപാലും സാധ്യതാ പട്ടികയിൽ; ബിജെപിയുടെ മുമ്പിൽ സുരേഷ് ഗോപിയും വിവി രാജേഷും; വട്ടിയൂർക്കാവിൽ തീരുമാനം എടുക്കാനാവാതെ യുഡിഎഫും ബിജെപിയും
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
- ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം
- ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
- വൈസ് പ്രസിഡണ്ട് മാത്രമല്ല അമേരിക്കൻ പ്രസിഡണ്ടും ഇന്ത്യാക്കാരൻ; ജോ ബൈഡന്റെ പൂർവ്വികൻ ബ്രിട്ടനിൽ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യാൻ മുംബൈയിലേക്ക് മാറിയ ആൾ; വൈസ് പ്രസിഡണ്ടിന്റെ അമ്മ തമിഴ്നാട്ടിൽ ജനിച്ചു വളർന്നെങ്കിൽ പ്രസിഡണ്ടും ഇന്ത്യൻ പാരമ്പര്യത്തിൽ; വാർത്തയാക്കി ലോക മാധ്യമങ്ങൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍