Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജാമ്യത്തിലിറങ്ങി മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയിൽ; പൊലീസ് പിടിയിലാകുന്നത് ഹോൾസെയിൽ വാഹനത്തിലെ കവർച്ചയ്ക്കിടയിൽ; കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയതായി പൊലീസ്; പിടികൂടിയപ്പോൾ ജീപ്പിന്റെ ചില്ല് തകർത്തും കുപ്പിച്ചില്ല് വിഴുങ്ങിയും പ്രതിയുടെ പരാക്രമം

മറുനാടൻ ഡെസ്‌ക്‌

പെരുമ്പാവൂർ: കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ സുരേഷ് (37) വീണ്ടും പൊലീസ് പിടിയിൽ. ജാമ്യത്തിലിറങ്ങി മോഷണശ്രമം നടത്തിയതിനെ തുടർന്ന് ഇയാളെ പെരുമ്പാവൂർ പൊലീസാണ് പിടികൂടിയത്. കോവിഡ് പരിശോധനയ്ക്കായി പ്രതിയെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കി.

പെരുമ്പാവൂർ എഎം റോഡിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമം നടത്തിയത്. കടയിലെ ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ ഷട്ടർ പകുതി താഴ്‌ത്തി പുറത്തുപോയപ്പോൾഇയാൾ അകത്ത് കയറുകയായിരുന്നു. സുരേഷ് ഇവിടെയെത്തിയ വാഹനവും മോഷ്ടിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ മാസം മൂവാറ്റുപുഴയിൽ മോഷണത്തിനിടെ പിടിയിലായി റിമാന്റിൽ കഴിഞ്ഞിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. നിലവിൽ ഇരുപതിലധികം കേസുകളിൽ പ്രതിയാണ് സുരേഷ്. പെരുമ്പാവൂർ കണ്ടന്തറ പള്ളിയുടെ സമീപമാണ് ഒരു സ്ത്രീയോടൊപ്പം സുരേഷ് വാടകയ്ക്ക് താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പരിസരത്ത് പല വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.

കുറച്ച് നാളുകൾക്ക് മുൻപ് പിടിയിലായ ഇയാൾ പൊലീസിനു നേരെ നടത്തിയ പരാക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു. അന്ന് പൊലീസ് ജീപ്പിന്റെ പിന്നിലെ ചില്ല് അടിച്ചു തകർത്ത ഡ്രാക്കുള സുരേഷ് കുപ്പിച്ചില്ല് വിഴുങ്ങി ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP