എന്റെ ജീവിതവും സമ്പാദ്യവും എന്റെ മകളാണ്; മതം മാറിയതിലും പ്രശ്നമില്ല; മതം മാറ്റിയ രീതിയിലും പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലുകളെയുമാണ് എതിർക്കുന്നത്; ഹാദിയ ഹിന്ദുമതത്തിലേക്ക് മടങ്ങിവരാൻ സമ്മതിച്ചിട്ടില്ല; തന്നെ ഇടുങ്ങിയ ചിന്താഗതിക്കാരനായി ചിത്രീകരിക്കരുതെന്ന അപേക്ഷയോടെ പിതാവ് അശോകൻ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: അന്യമതസ്ഥനെ വിവാഹം കഴിക്കുകയും മതം മാറുകയും ചെയ്ത ഹാദിയയുടെ കുടുംബം ഗുരുതര മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന ആരോപണങ്ങൾ ഏറുന്നതിനിടെയാണ് പിതാവ് അശോകൻ തന്റെ മനസ്സു തുറന്നത്. ഹാദിയയെ കാണാൻ പുറത്തുനിന്നുള്ളവരെ അനുവദിക്കാത്തതിന്റെ കാരണവും അദ്ദേഹം വിവരിക്കുന്നു.ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അശോകൻ തന്റെ നിലപാടുകൾ വിശദീകരിച്ചത്.
'എന്റെ വേദന വിവരിക്കാനാകാത്തതാണ്. തീർത്തും ഒറ്റപ്പെട്ടതുപോലെയാണ് തോന്നുന്നത്. ഇടുങ്ങിയ ചിന്താഗതിക്കാരനാണെന്ന നിലയിൽ മുദ്രകുത്തുമ്പോൾ വേദന തോന്നുന്നു. ഞാൻ നിരീശ്വരവാദിയാണ്. എന്റെ ജീവിതവും സമ്പാദ്യവും എന്റെ മകളാണ്. അവൾ അന്യമതസ്ഥനെ വിവാഹം ചെയ്യുന്നുവെങ്കിൽ ഞാൻ സന്തോഷത്തോടെ കൂടെ നിന്നേനെ. മതംമാറിയതിലും എനിക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ ഇത് സംശയകരമാണ്. പോപ്പുലർ ഫ്രണ്ടിന്റെ അജണ്ടയാണ് ഇതിനു പിറകിൽ. ഞാൻ മകളെ ആർ.എസ്.എസ് സഹായത്തോടെ തട്ടിക്കൊണ്ടുപോകുമെന്ന് പോപ്പുലർ ഫ്രണ്ടിന്റെ വനിതാ പ്രവർത്തക സൈനബ അവളെ വിശ്വസിപ്പിച്ചിരിക്കുന്നു. എന്റെ മകളെ സംരക്ഷിക്കേണ്ട ആവശ്യം സൈനബക്കില്ല. ഒറ്റ ദിവസം കൊണ്ട് അവളുടെ വിവാഹം നടത്തിച്ച നടപടിയിൽ കോടതിയും സംശയമുന്നയിക്കുന്നുണ്ട്' അശോകൻ പറയുന്നു.
എൻ.െഎ.എ റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണ് താൻ. കോടതി എന്തു പറഞ്ഞാലും അനുസരിക്കും. റിപ്പോർട്ട് തനിക്ക് വായിക്കാൻ ലഭിക്കുമെന്ന് കരുതുന്നു. ഇസ്ലാമിലേക്ക് മാറാൻ തെരഞ്ഞെടുത്ത അപകടം പിടിച്ച വഴി റിപ്പോർട്ട് വായിച്ചാൽ മകൾ മനസിലാക്കുമെന്നാണ് താൻ കരുതുന്നതെന്നും അശോകൻ പറഞ്ഞു.
ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയിരുന്നു. തുടർന്ന് ഭർത്താവ് ഷെഫിൻ ജഹാൻ സുപ്രീംേകാടതിയെ സമീപിക്കുകയും കോടതി എൻ.െഎ.എ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഒക്ടോബർ മൂന്നിന് എൻെഎഎ റിപ്പോർട്ട് സമർപ്പിക്കും.
ഹാദിയ ഹിന്ദുമത വിശ്വാസത്തിലേക്ക് തിരികെ വരാൻ സമ്മതിച്ചുവെന്ന വാർത്ത അശോകൻ നിഷേധിച്ചു. അവളിൽ ഒരു മാറ്റവുമില്ല. കൊച്ചിയിലെ ആർഷ വിദ്യാ സമാജത്തെ സമീപിച്ചിരുന്നെന്നും അശോകൻ പറഞ്ഞു. അവിടുത്തെ ഒരു പ്രവർത്തക അഖിലയോട് സംസാരിച്ചിരുന്നു. മതംമാറി തിരകെ വന്ന ആതിരയുമായി കണ്ടുമുട്ടിയാൽ ചെന്നു വീണ അപകടങ്ങളെ കുറിച്ച് മകൾക്ക് ബോധമുണ്ടാകുെമന്ന് കരുതുന്നതായും അശോകൻ പറഞ്ഞു.
'താൻ ഒരു യുക്തിവാദിയായിരുെന്നങ്കിലും മകളും ഭാര്യയും ക്ഷേത്രദർശനം നടത്തുന്നതിന് എതിരു നിന്നിരുന്നില്ല. എന്നാൽ മകൾ വിവേകരഹിതമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ താൻ തകർന്നു പോയി. സേലെത്ത കോളജിൽ തലമറച്ചുകൊണ്ടാണ് മകൾ പോകുന്നതെന്നും അവൾ സത്യസരണി എന്ന സംഘടനയെ സമീപിച്ചെന്നും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. സത്യസരണി എന്ന കേന്ദ്രത്തിന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ട്.
അഖിലയെ കാണാതായപ്പോൾ 2016 ജനുവരിയിലാണ് താൻ ആദ്യമായി ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുന്നത്. അവൾ പോപ്പുലർ ഫ്രണ്ടിന്റെ കസ്റ്റഡിയിലായിരുന്നു. മാതാപിതാക്കളോട് സംസാരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. തന്റെ ഹർജിമൂലം അവളെ അവർക്ക് കോടതിയിൽ ഹാജരാക്കേണ്ടി വന്നു. എന്നാൽ അവൾ തങ്ങളോടൊപ്പം വന്നില്ല. എന്നിട്ടും ദിവസവും രണ്ടു തവണ താൻ അവളെ വിളിച്ചിരുന്നു.
21 ഓളം കേരളീയർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പോയതറിഞ്ഞപ്പോൾ 2016 ആഗസ്തിൽ അവളെ തന്റെ കസ്റ്റഡിയിൽ വിട്ടുതരണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചു. താൻ ജൂലൈയിലോ ആഗസ്തിലോ അവളോട് ഫോണിൽ സംസാരിച്ചിരുന്നപ്പോൾ സിറിയയിലേക്ക് ആടുമെയ്ക്കാൻ പോകുന്നതിന് പദ്ധതിയുണ്ടോ എന്ന് ചോദിച്ചിരുന്നു. അവർക്ക് പദ്ധതിയുണ്ടെന്നും ആദ്യം ഹോമിയോപതി കോഴ്സ് പൂർത്തിയാക്കണമെന്ന സുഹൃത്തുക്കളുടെ നിർദേശ പ്രകാരം ഇവിടെ തന്നെ നിൽക്കാനാണ് താൻ തീരുമാനിച്ചതെന്നും അവൾ പറഞ്ഞു.
ഫാത്തിമയായി മാറിയ നിമിഷ എന്ന ക്രിസ്ത്യൻ പെൺകുട്ടി ഐഎസിൽ ചേരുന്നത് അവരുടെ അമ്മയ്ക്ക് തടയാനായില്ല. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും ഭരണഘടന അവളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുെവന്നും കോടതി പറഞ്ഞു. അവൾ ഐഎസിൽ ചേർന്നു. ഭാഗ്യം കൊണ്ട് എന്റെ മകൾ എന്നോടൊപ്പമുണ്ട്' അശോകൻ പറഞ്ഞു.
കള്ളുചെത്തുകാരെന്റെ മകനാണ് താൻ. എട്ടു മക്കളിൽ മൂത്തവൻ. അഞ്ച് സഹോദരിമാരാണ്. എല്ലാവരുടെയും സംരക്ഷണ ചുമതല എനിക്കായിരുന്നു. 19 വയസിലാണ് എനിക്ക് 10ാം ക്ലാസ് പൂർത്തിയാക്കാൻ കഴിഞ്ഞത്. താനൊരു സിപിഐക്കാരനാണ്. ധാരാളം വായിക്കാറുണ്ട്. എന്നാൽ ഉത്തരവാദിത്തങ്ങൾ മൂലം 10 ാം ക്ലാസിനു ശേഷം സൈന്യത്തിൽ ചേർന്നു. സഹോദരിമാരെ പഠിപ്പിച്ച് വിവാഹം ചെയ്തു വിട്ടു. അതിനു ശേഷം താനും വിവാഹിതനായി. അഖിലയാണ് തങ്ങളുടെ ഒരേയൊരു മകൾ. അവൾക്ക് ഏറ്റവും നല്ലതുകൊടുക്കണമെന്നതിനാലാണ് ഒരു മകൾ മതിയെന്ന് തീരുമാനിച്ചത്.
അവൾ ഹോമിയോപതി കോഴ്സിനു ചേർന്നു. എല്ലാവരും ലോണെടുത്തപ്പോൾ മുഴുവൻ പണവും തന്നെ താൻ അവൾക്ക് നൽകി. സൈന്യത്തിൽ നിന്ന് വിരമിച്ചശേഷം കോടതിയിൽ പ്യുണായി ജോലി ചെയ്യുകയാണ്. തന്റെ ശമ്പളവും എ.ടി.എമ്മും അവളാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോഴും താനത് തിരികെ ചോദിച്ചിട്ടില്ല. നിയമ പോരാട്ടം തുടങ്ങിയ ശേഷം ജോലിക്ക് പോയിട്ടില്ലെന്നും അശോകൻ പറഞ്ഞു.
ബി.െജ.പി ബന്ധത്തെ കുറിച്ച് പലരും വിമർശനമുന്നയിക്കുന്നു.എന്നാൽ തനിക്ക് ആര് സഹായം വാഗ്ദാനം ചെയ്താലും സ്വീകരിക്കും. ഈ കേസിൽ തന്റെ പാർട്ടി സിപിെഎ സഹായിച്ചില്ല. മറ്റ് അഭിഭാഷകർ, നിയമ ഉദ്യോഗസ്ഥർ, വിവിധ പാർട്ടികളിലെ നേതാക്കൾ എന്നിവരെല്ലാം സഹായിച്ചിട്ടുണ്ട്. ബിജെപി, ആർ.എസ്.എസ് പ്രവർത്തകരാകാം കുടുതൽ സഹായിച്ചത്. അതുകൊണ്ട് താൻ ബിെജപിക്കാരനാകുകയില്ല. ഈ ബുദ്ധിമുട്ടുകൾ തന്നെ എവിടെ െകൊണ്ടെത്തിക്കുമെന്നും പ്രവചിക്കാനാകില്ല. ആരിൽ നിന്നും സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഉദ്ദേശ്യശുദ്ധിെയ കുറിച്ച് ബുദ്ധിജീവികളെയോ വലതു പക്ഷ ഗ്രൂപ്പുകളോയോ വിശ്വസിപ്പിക്കുന്നതിനല്ല താൻ മുൻഗണന നൽകുന്നത്. തന്റെ മകളുടെ കാര്യത്തിലാണ്. എല്ലാ മാതാപിതാക്കളെയും മക്കളെയും പോലെ താനും മകളും തമ്മിൽ വഴക്കുകളുണ്ടായിട്ടുണ്ട്. ടി.വിയിൽ വാർത്താ ചാനലുകൾ കാണുന്ന കാര്യം പറഞ്ഞ് താനും മകളും എപ്പോഴും വഴക്കു കൂടാറുണ്ട്. അവൾക്ക് വാർത്താ ചാനലുകൾ കാണുന്നത് ഇഷ്ടമില്ലായിരുന്നു. വാർത്തകൾ കാണാത്തതിനാൽ ചുറ്റും നടക്കുന്നത് എന്താണെന്ന് അവൾ അറിഞ്ഞില്ല. ഇതുമൂലം എളുപ്പം പറ്റിക്കാവുന്നവളായിത്തീർന്നുവെന്നും അശോകൻ ആരോപിക്കുന്നു.
സാധാരണ പോലെ തന്നെ അവൾ അമ്മയോടാണ് കൂടുതൽ സംസാരിക്കുന്നത്. കൂടുതൽ സമയം ടി.വി കാണും. ഒരു മലയാളം ദിനപ്പത്രം വീട്ടിൽ വരുത്തുന്നുണ്ട്. എന്നെ തകർക്കുന്നത് അവൾക്ക് സഹായകരമാകുമെന്ന് അവർ കരുതുന്നു. എന്നാലും കോടതിയുടെ അവസന വിധി വരെ താൻ പോരാടും. മകൾ തിരിച്ചു വരുെമന്ന് ഉറപ്പുണ്ടെന്നും അശോകൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍