പലരും ശ്രമിച്ചിട്ടുണ്ട് പണ്ടും ഒന്നനക്കാൻ; അന്നും ആദ്യം ഒരുതരി കൂട്ടാക്കിയിട്ടില്ല; കോട്ടയത്തുകാരുടെ തലയെടുപ്പെല്ലാം ഉൾക്കൊള്ളുന്ന നിർമ്മിതിയുടെ ചരിത്രത്തിനും ഉണ്ട് ഏറെ പ്രത്യേകതകൾ; വിവാദങ്ങളുടെ കളിത്തോഴനായ നാഗമ്പടം പാലത്തിന്റെ നാൾവഴികൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
കോട്ടയം: നാഗമ്പടം പാലത്തിന്റെ മുന്നിൽ തലകുനിച്ച് സാങ്കേതിക വിദ്യയും. നാഗമ്പടം മേൽപ്പാലം സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇന്ന് നാട്ടിൽ പാലമാണ് താരം. ആറുപതിറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളാണ് ഇന്ന് പരാജയപ്പെട്ടത്. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ് പാലം പൊളിക്കുന്നതിൽ നിന്ന് റയിൽവേ പിന്മാറിയത്. രാവിലെ പതിനൊന്ന് മണിക്ക് പാലം പൊളിക്കാൻ ആദ്യം ശ്രമം നടത്തി. എന്നാൽ പാലത്തിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കളിലേക്കുള്ള വൈദ്യുതി ബന്ധത്തിൽ തകരാർ സംഭവിച്ചതോടെ പാലം പൊളിഞ്ഞില്ല. തുടർന്ന് വൈകിട്ട് അഞ്ചുമണിക്ക് പാലം പൊളിക്കാനുള്ള രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു.
പാലത്തിന്റെ ശക്തി മൂലമാണു സ്ഫോടനം നടത്തിയിട്ടും പൊട്ടാതിരുന്നത്. ആദ്യ സ്ഫോടനത്തിൽ ഒരു ഭാഗം ചെറുതായി പൊട്ടി. പക്ഷേ തുടർ സ്ഫോടനം പരാജയപ്പെട്ടു. പാലത്തിന്റെ കോൺക്രീറ്റ് ബീമുകളുടെ ശക്തിയാണ് സ്ഫോടനത്തിൽ പോലും തകരാതെ പാലത്തിനെ കാത്തത്. ശനിയാഴ്ച രാവിലെ 11 മണിക്ക് പാലം പൊളിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും സാങ്കേതിക തകരാറിനെ തുടർന്നു ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും സ്ഫോടക വസ്തുക്കൾ നിറച്ച് പാലം പൊളിക്കാനുള്ള തീരുമാനവുമായി അധികൃതർ മുന്നോട്ടുപോയി. തുടർന്ന് അഞ്ചു മണിയോടെ നടത്തിയ രണ്ടാം സ്ഫോടനത്തിലും പാലം തകരാതിരുന്നതിനെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചത്.
വൻ കെട്ടിട സമുച്ചയങ്ങൾ പൊളിക്കാൻ ഉപയോഗിക്കുന്ന സുരക്ഷിതമായ 'ഇംപ്ലോസീവ്' മാർഗമാണ് നാഗമ്പടത്തും പരീക്ഷിച്ചത്. തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇൻഫ്രാ പ്രൊജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാർ ഏറ്റെടുത്തിരുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ സുപരിചിതമായ ഈ നിയന്ത്രിത സ്ഫോടനം കേരളത്തിൽ ആദ്യമായി പരീക്ഷിക്കുന്നത്. രണ്ടാം ശ്രമത്തിലും പാലം തകരാതിരുന്നതോടെ സംഭവം നേരിട്ടു കാണാനെത്തിയ നൂറുകണക്കിനു ആളുകൾ നിരാശരായാണ് മടങ്ങിയത്.
വിവാദങ്ങളുടെ തോഴൻ
നാഗമ്പടം പാലം എന്ന ആശയം മുതൽ തന്നെ വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. തൊള്ളായിരത്തി അമ്പതുകളുടെ അവസാന കാലത്താണ് മേൽപ്പാലം എന്ന ആശയം ശക്തമാകുന്നത്. കോട്ടയം നഗരത്തിന്റെ വളർച്ച ആരംഭിക്കുന്ന കാലമായിരുന്നു അത്. ലെവൽക്രോസ് നഗരനിരത്തിൽ സൃഷ്ടിച്ചത് നീണ്ട ഗതാഗതക്കുരുക്ക്. മേൽപാലം എന്ന ആശയം കടലാസിൽ ഉണ്ടായിരുന്നെങ്കിലും പണി ഏറ്റെടുക്കാൻ ആരുമില്ലായിരുന്നു.
അന്ന് കോട്ടയം നഗരസഭ അധ്യക്ഷൻ എ.വി.ജോർജ് റെയിൽവേ മന്ത്രിക്കയച്ച കത്തിൽ നിന്നാണ് പുതിയ പാലത്തിന്റ പിറവി. കത്ത് കിട്ടേണ്ട താമസം റെയിൽവേയുടെ മധുര ഡിവിഷനിൽ നിന്ന് പണിയായുധങ്ങളുമായി വണ്ടിയും ജീവനക്കാരും റെഡി. സാധാരണ നിർമ്മിതികളിൽ നിന്നും ഏറെ വ്യത്യസ്തതകൾ നിറഞ്ഞതാണ് നാഗമ്പടം പഴയ പാലത്തിന്റെ ചരിത്രം. ആദ്യം പണിയുന്നത് പാലത്തിന്റെ അപ്രോച്ച് റോഡായിരുന്നു. രണ്ടു വശത്തും കരിങ്കല്ലുകൾ ഉയർത്തിക്കെട്ടി രണ്ടാഴ്ചകൊണ്ട് അപ്രോച്ച് റോഡിന്റെ പണി പൂർത്തിയാക്കി.
തുടർന്ന് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു പാലത്തിന്റെ നിർമ്മാണം. രണ്ടു സൂപ്പർവൈസർമാരും ഒരു എൻജിനീയറും ഉൾപ്പെടെ 32 പേർ പാലത്തിന്റെ ശിൽപികളായി. ആവശ്യത്തിന് ഉയരം ക്രമീകരിക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു പാലത്തിന്റെ നിർമ്മാണം. അന്നു താങ്ങുവച്ച ഇരുമ്പു ബീമുകൾ ഇപ്പോഴും ഇവിടെയുണ്ട്. നിർമ്മാണം പൂർത്തിയായതോടെ മുകൾ തട്ടിൽ ആർച്ച് ബീമുകൾ സ്ഥാപിച്ചു പാലത്തിന്റെ തലയിൽ ഒരു കിരീടവും നൽകി. അങ്ങനെ 1959ൽ നാഗമ്പടം റെയിൽവേ മേൽപാലം കോട്ടയത്ത് തലയുയർത്തി.
ഇളകാൻ കൂട്ടാക്കാത്ത പാരമ്പര്യം
നാഗമ്പടം പാലത്തിന്റേത് അങ്ങനെയിങ്ങനെ ഇളകാൻ കൂട്ടാക്കാത്ത പാരമ്പര്യം. മീറ്റർ ഗേജ് ബ്രോഡ്ഗേജാക്കി മാറ്റിയതോടെയാണ് പാലത്തിന്റെ തലയെടുപ്പിലും മാറ്റം വേണമെന്ന അവസ്ഥയായി. നവീകരണത്തിന്റെ ഭാഗമായി പാലത്തിന് ഉയരം കൂട്ടണം എന്ന് റെയിൽവേ തീരുമാനിച്ചു. പാലത്തിന്റെ ഉയരം കൂട്ടാനെത്തിയ റെയിൽവേ മെക്കാനിക്കൽ വിഭാഗം എൻജിനീയർ ചെറിയാൻ തോമസ് കോട്ടയംകാരനായിരുന്നു. വലിയ മെക്കാനിക്കൽ ജാക്കി കൊണ്ട് പാലം ഉയർത്തി ബീമുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. പക്ഷേ, ഇരുന്ന സ്ഥലത്ത് നിന്ന് ഒരു തരി പോലും അനങ്ങാൻ കൂട്ടാക്കാതെ കൊല്ലത്തു നിന്നു കൊണ്ടു വന്ന ജാക്കിയെ പാലം തോൽപ്പിച്ചു.
പിന്നീട് മധുരയിൽ നിന്ന് ജാക്കി പിടിപ്പിച്ച തീവണ്ടിയെത്തിയാണ് പാലത്തിന്റെ മുഖം മാറ്റിയത്. പാളത്തിൽ നിർത്തിയ തീവണ്ടിയിൽനിന്ന് ജാക്കിവച്ച് പാലം ഉയർത്തി നിർത്തി വലിയ ബീമുകൾകൊണ്ടി ഉറപ്പിച്ചു. ക്രമേണ കോട്ടയത്തിന്റെ ഐക്കണായി പാലം മാറുകയായിരുന്നു. കോട്ടയം കുഞ്ഞച്ചൻ എന്ന മമ്മൂട്ടി ചിത്രത്തിൽ കോട്ടയത്തിന്റെ പ്രവേശന കവാടമായി തലയുയർത്തി നാഗമ്പടത്തെ പാലം തിരശ്ശീലയിൽ തെളിഞ്ഞു. പിന്നീട് കലണ്ടർ, ഡ്രാമ തുടങ്ങി പല ചിത്രങ്ങളിലും 'ക്യാമിയോ' റോളിൽ പാലം തിളങ്ങി.
കോട്ടയത്തിന്റെ വളർച്ച തകർത്തത് പാലത്തിന്റെ പ്രൗഢിയെ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് നാഗമ്പടം മേൽപാലത്തിന്റെ പ്രതാപം മങ്ങിത്തുടങ്ങുന്നത്. കോട്ടയം വളർന്നതിനൊപ്പം വളരാനാവാതെ പാലം തിങ്ങി ഞെരങ്ങിത്തുടങ്ങി. 2010 ആയതോടെ വാഹനങ്ങളുടെ നീണ്ട നിര പാലത്തിനിരുവശവും പാമ്പുപോലെ ഇഴഞ്ഞു. പാലം പതുക്കെ കോട്ടയത്തിനൊരു ബാധ്യതയായി മാറുകയായിരുന്നു. പക്ഷേ അപ്പോഴും അരനുറ്റാണ്ടു പിന്നിട്ട പാലത്തിന് യാതൊരു ചലനവും സൃഷ്ടിക്കാൻ കാലത്തിന് കഴിഞ്ഞിരുന്നില്ല.
പുതിയ പാലത്തിനായുള്ള ആവശ്യം ശക്തമായതോടെ 2014ൽ പുതിയ പാലത്തിനുള്ള അനുമതിയായി. പിന്നീട് നാലുവരിയാക്കാനും സമരങ്ങൾ നടന്നു. നാഗമ്പടം മേൽപാലത്തിന്റെ ഉൾപ്പെടെ കേരളത്തിലെ നാലു മേൽപാലങ്ങൾക്ക് അടിയിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ ഇരുവശങ്ങളിലും വേണ്ടത്ര വീതിയില്ലെന്നും ഇതുമൂലം അപകടങ്ങൾക്കു കാരണമാണെന്നും കാണിച്ച് സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശ പ്രകാരം ഈ പാലത്തിനടിയിലൂടെ ട്രെയിനുകൾക്കു വേഗ നിയന്ത്രണം 30 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരുന്നു.
പാലം ഉടൻ പൊളിച്ചുനീക്കാമെന്നും റെയിൽവേ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 2015 മുതൽ 2018 വരെ നീണ്ട നിർമ്മാണത്തിനൊടുവിൽ പഴയമേൽപാലത്തെ ചരിത്രത്തിലൊതുക്കി പുതിയ കോൺക്രീറ്റ് പാലം ഉയർന്നു. പുതിയ പാലം തുറന്നതോടെ പഴയ പാലം പൊളിക്കാൻ നടപടി തുടങ്ങി. 2018 ഡിസംബർ 3ന് പാലത്തിൽനിന്നും ആദ്യകല്ല് അടർത്തിമാറ്റി പൊളിച്ചടുക്കലിന് തുടക്കമായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍