സംരക്ഷിത സ്ഥലത്ത് 13 നില ഉയർന്നപ്പോൾ ഹീരാ ബാബുവിന് ഒറ്റയടിക്ക് ലാഭം പത്ത് കോടി; അനുമതിക്ക് ചുക്കാൻ പിടിച്ച സിപിഐ(എം) നേതാക്കൾക്ക് ലക്ഷങ്ങൾ; വഷളാക്കാതെ കാത്ത കോൺഗ്രസ്സിനും ബിജെപിക്കും നക്കാപ്പിച്ച
തിരുവനന്തപുരം: രണ്ട് നില മാത്രം പണിയാൻ നിയമം ഉള്ളിടത്ത് 13 നില ഉയർന്നതിന്റെ പിന്നാമ്പുറ ചരിത്രം ചികഞ്ഞാൽ കണ്ടെത്തുന്നത് കേരളം എക്കാലവും നേരിടുന്ന കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റ നാണംകെട്ട ചിത്രങ്ങൾ. സിപിഐ(എം) ഭരിച്ചിരുന്ന കോർപ്പറേഷൻ നിയമം ലംഘിച്ച് അനുമതി നൽകിയപ്പോൾ പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിന്റെ നവീകരണമായിരുന്നു പ്രതിഫലമെങ്കിൽ നിശബ്ദരായിരിക്കാൻ കോൺഗ്രസിലേയും ബിജെപിയിലേയും ഉന്നതർക്ക് ഫ്ളാറ്റ് തന്നെ സമ്മാനിച്ചു എന്നാണ് ആരോപണം. ഒരു സാധാരണ പൗരൻ ഇത് കുത്തിപ്പൊക്കി കോടതിയിൽ പോയില്ലായിരുന്നെങ്കിൽ ഒരുകാലത്തും കേസ് ഉണ്ടാകുകയോ നാട്ടുകാർ അറിയുകയോ ഉണ്ടാകുമായിരുന്നില്ല. കോടതി ഉത്തരവ് മൂലം നിവൃത്തിയില്ലാതെ കേസെടുത്ത വിജിലൻസ് കേസ് തള്ളിക്കളയാൻ ആണ് ശ്രമിച്ചത്. എന്നാൽ കോടതി അതിന് അനുവദിച്ചില്ല. അതുകൊണ്ട് തന്നെ കോടതി നടപടികളും കേസുകളും ഇഴഞ്ഞു നീങ്ങുകയാണ്. പ്രതിഫലം കൈപ്പറ്റിയ എല്ലാവരും ഒരുമിച്ച് കേസ് ഒതുക്കാനും മാദ്ധ്യമങ്ങൾ വാർത്ത മുക്കാനും ഒരുമിച്ചാൽ പിന്നെന്താണ് പ്രശ്നം?
തലസ്ഥാനത്തെ പ്രമുഖരായ ബിൽഡേഴ്സായ ഹീരാ ഗ്രൂപ്പിന് ഉദ്യോഗസ്ഥ തലത്തിലും വൻ പിടിപാടാണ് ഉള്ളത്. വളർന്നുവരുന്ന ഉദ്യോഗസ്ഥരെ പാട്ടിലാക്കാനായി ഹീരയ്ക്ക് ഐഎഎസ് അക്കാദമി പോലുമുണ്ട്. ഇങ്ങനെ എല്ലാ മേഖലയിലും ഒതുക്കേണ്ടവരെ ഒതുക്കിയും എതിർശബ്ദം ഉയർത്തുന്നവരെ നിശബ്ദരാക്കിയുമാണ് ഹീര ബാബു രണ്ട് നില കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയിൽ 13 നില കെട്ടിപ്പൊക്കിയത്. സിപിഐ(എം) രാഷ്ട്രീയമാണ് ഹീരയ്ക്ക് വഴിവിട്ട് സഹായം നൽകിയതിന്റെ പേരിൽ വിമർശനം നേരിടുന്നത്. എന്നാൽ ഗ്രൂപ്പിസം രൂക്ഷമായ കാലത്തും രണ്ട് വിഭാഗങ്ങൾക്കും പ്രിയങ്കരനായാണ് ഹീര ബാബു തന്റെ ആവശ്യങ്ങൾ നേടിയെടുത്തതത്രേ.
ഹീരയ്ക്ക് വേണ്ടി പാർട്ടി ജില്ലാ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് അന്ന് മേയറായിരുന്ന പ്രൊഫ. ജെ ചന്ദ്ര നിയമങ്ങൾ കാറ്റിപറത്താൻ കൂട്ടുനിന്നത്. നിയമങ്ങൾ മറികടന്നപ്പോൾ ഒറ്റ കച്ചവടത്തിൽ ബാബുവിന്റെ കീശയിൽവീണത് പത്ത് കോടി രൂപയാണെങ്കിൽ ചന്ദ്രയ്ക്ക് നഷ്ടമായത് മേയർ കുപ്പായവും സൽപേരുമാണ്.
പ്രൊഫ: ജെ ചന്ദ്ര മോയറായിരുന്ന 2000-2005 കാലത്താണ് ഹീരാ ബാബുവിന് കവടിയാറിലെ ഹീരാ വെൽമൗണ്ട് പാലസ് അനധികൃതായി പണിയാൻ തിരുവനന്തപുരം കോർപ്പറേഷൻ അനുമതി നൽകിയത്. കഴിഞ്ഞ തവണ വീണ്ടും ചന്ദ്രയെ തേടി മേയർ സ്ഥാനം എത്തിയപ്പോൾ സി.പി.എമ്മിലെ പിണറായി പക്ഷം വിജിലൻസ് കേസെടുത്ത് കാട്ടി ചന്ദ്രയെ വെട്ടിവീഴ്ത്തി. പകരം ഇപ്പഴത്തെ മോയറായ കെ ചന്ദ്രികയ്ക്ക് നറുക്ക് വീഴുകയും ചെയ്തു. ഒരു വട്ടം തന്നെ മേയറാക്കാൻ ശക്തമായി നിന്ന സിപിഐ(എം) ജില്ലാ നേതൃത്വത്തിനോടുളള കടപാടാണ് ഹീരയ്ക്ക് വേണ്ടി ചന്ദ്ര നിയമം മാറ്റിമറിച്ചത്. സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസിന്റെ വരെ നവീകരണം ഇതിലൂടെ നടന്നെന്നാണ് പാർട്ടി സംസാരം. ബാക്കി ബാബുവിന്റെ ചെക്കുകൾ എവിടൊക്കെ എത്തിയെന്നത് ആർക്കും അറിയില്ല.
2002 ൽ ചന്ദ്ര മേയറായപ്പോൾ ശക്തമായ എതിർപ്പ് പാർട്ടിയിലെ ഒരു വിഭാഗം ഉന്നയിച്ചിരുന്നു. പുരോഗമന കാലസാഹിത്സംഘത്തിന്റെ നേതാവുകൂടിയയ ലളിതാംമ്പികയെ മേയറാക്കാനായിരുന്നു മറു വിഭാഗത്തിന്റെ നീക്കം. എന്നാൽ വെട്ടിനിരത്തലിലൂടെ ചന്ദ്രയെ മേയറാക്കാൻ അന്നത്തെ പ്രബലരായ വി.എസ് പക്ഷത്തിന് സാധിച്ചു. ഉറച്ച വി.എസ് പക്ഷക്കാരികൂടിയായിരുന്നു ചന്ദ്ര. ഇതിനുളള പ്രത്യുപകരമായാണ് അന്നു തന്നെ സഹായിച്ച സി.പി.എമ്മിലെ ഉന്നതർ ആവശ്യപ്പെട്ടതു പ്രകാരം ഹീരാ ഗ്രൂപ്പിന് വേണ്ടി നിയമങ്ങൾ മറികടന്ന് കെട്ടിടം പണിയാൻ അനുമതി നൽകിയത്.
ഹീരാ ഗ്രൂപ്പിന്റെ മുതലാളിയായ ഹീരാ ബാബുവെന്ന അബ്ദുൾ റഷീദിന് സി.പി.എമ്മിലുളള സ്വാധീനം വളരെ വലുതാണ്. കാലകാലങ്ങളായി നഗരസഭാ ഭരണം നടത്തുന്നത് സിപിഐ(എം) നേതൃത്വത്തിലുളള ഭരണ സമിതിയാണ്. കോർപ്പേറേഷൻ പരിധിയിലാണ് ഹീരയുടെ മിക്ക ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്ന്ത്. മിക്ക കെട്ടിടങ്ങളും നിയമവിരുദ്ധമായാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട നിയങ്ങളെല്ലാം കാറ്റിൽപറത്തിയാണ് നിർമ്മാണം നടത്തുന്നത്. എന്നാൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ കോർപ്പറേഷനോ മാറിമാറിവരുന്ന സർക്കാരുകളോ തയ്യാറാകുന്നില്ല. ഗുണനിലവാരത്തിന്റെ കാര്യത്തിൽ വലിയ അവകാശവാദം ഉന്നയിക്കുന്ന ഹീരാ ഗ്രൂപ്പിന്റെ പല ഫ്ളാറ്റുകളും വാങ്ങുന്നവർ വലിയ ദുരിതമാണ് പീന്നീട് അനുഭവിക്കുന്നത്. വെളളയമ്പലത്തെ ബ്ലൂ ബെൽസ് എന്നഫ്ളാറ്റ് സമുച്ചയം വിങ്ങിയവർ എങ്ങനെയും വിറ്റുപോകാൻ നോക്കുകയാണ്. കവടിയാറിലെ ഹീരാ വെൽമൗണ്ട് പാലസ് വാങ്ങിയവരും കഷ്ടതയിലാണ്.അനധികൃതമായി പണിതുയർത്തിയ ഫളാറ്റിന് അടിയലൂടെ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നു പോകുന്നുണ്ട്. ഇത്തരത്തിൽ കോർ#്പ്പേറേഷന് പരിധിയിൽ തന്നെ ഹീരയുടെ നിയമലംഘനങ്ങൾ നിരവധിയാണ്.
സിപിഐ(എം) നേതൃത്വത്തിലുളള കോർപ്പറേഷനിൽ അന്നത്തെ മേയറായ പ്രൊഫ. ജെ ചന്ദ്ര പ്രത്യേക കൗൺസിൽ യോഗം കൂടി അനുമതി നൽകിയത് സിപിഐ(എം) ജില്ലാ നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നായിരുന്നു#്. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എം.വിജ.കുമാറിയാരുന്നു അന്നത്തെ സിപിഐ(എം) ജില്ലാ സെക്രട്ടറി. കോർപ്പേറേനിൽ സ്പെഷ്യൽ കൗൺസിൽ യോഗം ചേരണമെങ്കിൽ സിപിഐ(എം) പാർലമെന്ററി പാർട്ടിയുടെ അനുമതി വാങ്ങണം. സിപിഐ(എം) ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെ മാത്രമേ സ്പെഷ്യൽ കൗൺസിൽ യോഗം ചേരാറുളളു. കവടിയാർ മ്യൂസിയം റോഡിലെ ഡീറ്റെയിൽഡ് ടൗൺ പ്ളാനിങ് പദ്ധതിയില്‍പെട്ട പ്രദേശത്ത് രണ്ടുനില കെട്ടിടത്തിനു മാത്രമേ അനുമതി പാടുള്ളുവെന്നുളള നിയമം മറികടന്ന്#ാണ് കൂറ്റൻ കെട്ടിടം പണിയാൻ അനുമതി നൽകിയത്. റോഡ് വികസന കമ്മിറ്റി ചട്ടങ്ങൾ കാറ്റില്‍പറത്തി ഉടമയ്ക്കു പത്തു കോടിയോളം രൂപ ലാഭമുണ്ടാക്കാൻ 13 നില ഫ്ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു.
മുൻ മേയർ ജെ. ചന്ദ്ര, ഫ്ളാറ്റ് ഉടമ ഹീരാ ബാബു എന്നിവർക്കു പുറമെ കോർപറേഷനിലെ ടൗൺ പ്ളാനിങ് ഓഫിസർമാരായിരുന്ന ജെ. മൺസൂർ, ബി.എസ്. ജയകുമാർ, അസിസ്റ്റന്റ് ടൗൺ പ്ളാനിങ് ഓഫിസറായിരുന്ന കെ. ബാലഗോപാൽ, ബിൽഡിങ് ഇൻസ്പെക്ടർ എസ്. രാജു, റീജനൽ ടൗൺ പ്ളാനർ എ.വിജയകുമാർ, ആർക്കിടെക്ട് പി. ശ്രീലത എന്നിവരാണ് പ്രതി പ്രതിപട്ടികയിൽ ഉളളത്.
കോർപറേഷൻ മുൻ സെക്രട്ടറി രവീന്ദ്രൻ മരണപ്പെട്ടു. തിരുവനന്തപുരം സിറ്റിസൺസ് പ്രൊട്ടക്ഷൻ കൗൺസിൽ അധ്യക്ഷൻ എം. കൃഷ്ണൻ നായർ 2007ൽ നൽകിയ പരാതിയിലാണു ക്രമക്കേട് വെളിച്ചത്തുവന്നത്.
അതേസമയം ഇത്തരമൊരു ക്രമക്കേട് പുറത്തുവന്നെങ്കിലും കോൺഗ്രസിൽ നിന്നോ ബിജെപിയിൽ നിന്നോ എതിർശബ്ദം പുറത്തുവന്നിട്ടില്ല. ഇതിന് കാരണവും മറ്റൊന്നുമല്ല. ഫ്ളാറ്റ് മുതലാളിയുടെ സ്വാധീന വലയം തന്നെയാണ് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുപോലെ ഒതുക്കിയതെന്നാണ് ആക്ഷേപം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍