'ഞങ്ങൾക്ക് കാവലാളായി നിന്നവൻ നീ'യെന്ന് എൽഡിഎഫിനു വേണ്ടി; 'വാളറിയണം വോട്ടിന്റെ മൂർച്ഛ'യെന്ന് യുഡിഎഫിന് വേണ്ടി; വടകരയിലെ തെരഞ്ഞെടുപ്പ് വാശിയിൽ കോളടിച്ചത് സിറാജിന്; ഇരു മുന്നണികളും സിറാജിന് ഒന്നാം പേജ് ഫുൾ കളർ പരസ്യം നൽകുന്നതിന് പിന്നിലുമുണ്ടൊരു വോട്ടുബാങ്ക് രാഷ്ട്രീയം
കെ വി നിരഞ്ജൻ
കോഴിക്കോട്: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ്, യു ഡി എഫ് മുന്നണികൾക്കിത് വാശിയേറിയ മത്സരമാണ്. പത്രങ്ങൾക്ക് നൽകിയ പരസ്യത്തിൽ പോലും ഈ വീറും വാശിയും കാണാനുണ്ട്. സർക്കുലേഷനിൽ മുന്നിലുള്ള നിരവധി പത്രങ്ങൾ ഉണ്ടെങ്കിലും ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയരാജനെ വിജയിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒന്നാം പേജിൽ ഫുൾ പേജ് കളർ പരസ്യം നൽകിയത് കാന്തപുരം എ പി അബൂബക്കർ മുസല്യാരുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന സിറാജിന്.
എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഒന്നാം പേജ് പരസ്യം സിറാജിന് നൽകി കെ മുരളീധരനെ വിജയിപ്പിക്കണമെന്ന് യു ഡി എഫും ആവശ്യപ്പെട്ടു. ഇതോടെ പോരാട്ടം യു ഡി എഫും എൽ ഡി എഫും തമ്മിൽ മാത്രമല്ല ലീഗ്, ഇ കെ വിഭാഗം സുന്നികൾ ഒരു ഭാഗത്തും കാന്തപുരം വിഭാഗം സുന്നികൾ എതിർഭാഗത്തും നിന്നുള്ള ഏറ്റുമുട്ടൽ കൂടി ആയി മാറിയിരിക്കുകയാണ്.
മദ്രസയിൽ നൽകിയ സ്വീകരണത്തിൽ കുറേ കുട്ടികൾക്കൊപ്പം ജയരാജൻ നിൽക്കുന്ന ഫോട്ടോയാണ് എൽ ഡി എഫ് പരസ്യത്തിലുള്ളത്. 'ഞങ്ങൾക്ക് കാവലായി നിന്നവൻ നീ' എന്ന് തലക്കെട്ടുമുണ്ട്. ഇതിന് മറുപടിയായി 'വാളറിയണം വോട്ടിന്റെ മൂർച്ഛ'യെന്ന തലക്കെട്ടിൽ കെ മുരളീധരന്റെ പരസ്യവും സിറാജിൽ പ്രത്യക്ഷപ്പെട്ടു. മറക്കാൻ കഴിയുമോ ഈ മുഖങ്ങൾ എന്ന ചോദ്യമുന്നയിച്ച് കൊലക്കത്തിക്കിരയായ പ്രവർത്തകരുടെ ചിത്രങ്ങൾ സഹിതമായിരുന്നു പരസ്യം. കൊല്ലപ്പെട്ട സുന്നി പ്രവർത്തകനും കോൺഗ്രസ് നേതാവുമായ ഷുഹൈബിന്റെ മരണവും ഈ പരസ്യത്തിൽ കാന്തപുരം വിഭാഗത്തോടുള്ള ചോദ്യമായി നിറയുന്നുണ്ട്.
യൂത്ത് കോൺഗ്രസ് നേതാവും സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവർത്തകനുമായിരുന്ന ഷുഹൈബിന്റെ കൊലയുമായി ബന്ധപ്പെടുത്തിയാണ് സിറാജിനും കാന്തപുരം വിഭാഗത്തിനുമെതിരെ യു ഡി എഫ് സൈബർ പോരാളികൾ രംഗത്ത് വന്നത്. ഇത്തരമൊരു പരസ്യം എൽ ഡി എഫിൽ നിന്ന് സ്വീകരിക്കാൻ നിങ്ങൾക്ക് നാണമില്ലേ എന്ന തരത്തിൽ യു ഡി എഫ് പ്രവർത്തകർ ചോദ്യങ്ങളുന്നയിച്ചു. ഇതിന് മറുപടിയായി പത്രത്തിൽ എല്ലാവരുടെയും പരസ്യങ്ങൾ വരുന്നത് സാധാരണമാണ് എന്നായിരുന്നു എ പി വിഭാഗം പ്രവർത്തകരുടെ മറുപടി.
ഒരു പത്രമാവുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പരസ്യം കൊടുക്കൽ സാധാരണമാണ്. പക്ഷേ സിറാജ് പോലൊരു പത്രത്തിൽ കുറേ മുതഅല്ലിമീങ്ങളുടെ ഫോട്ടോ കൊടുത്തിട്ട് നീയാണ് ഞങ്ങളുടെ കാവലാള്‍ എന്ന് പറയുമ്പോൾ ഇതേ പോലൊരു കുട്ടിയെ കൊത്തി നുറുക്കിയത് ഓർത്തിട്ടെങ്കിലും മാറ്ററും ഫോട്ടോയും മാറ്റി വേറെ പരസ്യം തരാൻ പറയാമായിരുന്നു എന്നായിരുന്നു യി ഡി എഫ്- ഇ കെ വിഭാഗം പ്രവർത്തകരുടെ വാദം.
എന്നാൽ സമൂഹമാധ്യമങ്ങളിൽ ഈ പ്രചരണത്തെ പരിഹസിച്ചുതള്ളുകയായിരുന്നു കാന്തപുരം വിഭാഗം. എൽ ഡി എഫ് സിറാജിൽ തെരഞ്ഞെടുപ്പ് പരസ്യം നൽകി. യു ഡി എഫ് സൈബർ പോരാളികൾ പത്രക്കട്ടിങ് പൊക്കിപ്പിടിച്ച് പ്രചരണവും നടത്തി. അങ്ങനെ എല്ലാ യു ഡി എഫ് പോരാളികളുടെ വാളിലും ജയരാജൻ നിറഞ്ഞു നിന്നു. എൽ ഡി എഫ് ലക്ഷ്യവും അതുതന്നെ. മണ്ടന്മാരായ അണികളുണ്ടോ ഇതൊക്കെ അറിയുന്നു. യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും വേണമെങ്കിൽ സിറാജിൽ പരസ്യം നൽകാവുന്നതാണ്. പരസ്യം കൊടുക്കുകയാണേൽ സിറാജിൽ കൊടുക്കണം. അതേറ്റുപിടിക്കാൻ പലരുമുണ്ടാകുമെന്ന വാദത്തോട് ഞങ്ങൾക്ക് പരസ്യം നൽകേണ്ട ആവശ്യമില്ലെന്നായിരുന്നു യുഡി എഫുകാർ വ്യക്തമാക്കിയത്. എന്നാൽ ഇതിന് തൊട്ടടുത്ത ദിവസം തന്നെ യു ഡി എഫ് പരസ്യവും സിറാജിൽ വന്നതോടെ അവരുടെ വായടഞ്ഞു.
പരസ്യത്തിന് പിന്നാലെ വന്നു എ.പി വിഭാഗത്തിന്റെ പരിഹാസ ശരങ്ങൾ. ജയരാജന്റെ പരസ്യം യു ഡി എഫ് സൈബർ പോരാളികൾ ഏറ്റുപിടിച്ചതുപോലെ ഇടതുസൈബർ പോരാളികൾ മുരളീധരന്റെ പരസ്യവും ഏറ്റുപിടിക്കുമെന്ന് കരുതിയാണ് സിറാജിൽ പരസ്യം കൊടുത്തത്. പക്ഷെ അവർ വലതന്മാരെ പോലെ അന്തമില്ലാത്തവർ അല്ല എന്ന് ഇപ്പോൾ ബോധ്യമായിക്കാണും എന്നു എ പി വിഭാഗത്തിന്റെ പരിഹാസമുയർന്നു. ഏതായാലും വർഗ്ഗീയത വീഴും വികസനം വാഴും ഇത് കേരളമാണ് എന്ന് ഇടതുപക്ഷവും മതസൗഹാർദ്ദം, സമഗ്ര വികസനം ശാശ്വതസമാധാനം എന്ന് യു ഡി എഫും ഒന്നാം പേജിൽ പരസ്യം നൽകിയതോടെ കോളടിച്ചത് സിറാജ് പത്രത്തിന് തന്നെയാണ്.
സംസ്ഥാനത്ത് കാന്തപുരം വിഭാഗം എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് സുന്നികൾക്കിടയിൽ വടകര, കണ്ണൂർ ഭാഗങ്ങളിൽ സിപിഎമ്മിനോട് അൽപ്പം അകൽച്ചയുണ്ട്. ഷുഹൈബ് വധം ന്യൂനപക്ഷങ്ങളിൽ പാർട്ടിയോട് അകൽച്ചയുണ്ടാക്കി എന്ന വിമർശനം സിപിഎം സമ്മേളനങ്ങളിലും ഉയർന്നിരുന്നു.
ഇതേ സമയം സുന്നി പ്രവർത്തകനായിരുന്നെങ്കിലും ഷുഹൈബ് കൊല്ലപ്പെട്ടപ്പോൾ കാന്തപുരം വിഭാഗത്തിന്റെ പ്രതികരണം തീർത്തും ദുർബലമായിരുന്നുവെന്ന് എതിർവിഭാഗം കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെ കൊല്ലപ്പെട്ട ഷുഹൈബിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് കെ സുധാകരന്റെ ശിഷ്യനായിപ്പോയതാണെന്ന തരത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ വിഭാഗത്തിന്റെ മാസികയായ രിസാലയിൽ ലേഖനവും വന്നിരുന്നു.
ഷുഹൈബുമാരുടെ അകാല വിയോഗങ്ങൾ യുവാക്കൾക്ക് ഒരു പാഠം നൽകുന്നുണ്ട്. രാഷ്ട്രീയ ഗുരുവിനെ തെരഞ്ഞെടുക്കുമ്പോൾ നൂറുവട്ടം ആലോചിക്കണമെന്നതാണ് എന്നു പറഞ്ഞ് സുധാകരനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പല കേസുകളിലും ഈ ചെറുപ്പകാരനെ പ്രതിയാക്കിയും അക്രമത്തിന്റെ വഴിയിലേക്ക് തള്ളിവിട്ടതും രാഷ്ട്രീയദുർഗുണങ്ങൾ നിറഞ്ഞ നേതാവിന്റെ സാമിപ്യമാണ് എന്നൊക്കെയായിരുന്നു ലേഖനത്തിൽ ഉണ്ടായിരുന്നത്.
സി പി എം ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന കവർ സ്റ്റോറിയിലാണ് കെ സുധാകരന്റെ ശിക്ഷ്യനായതുകൊണ്ടാണ് ഷുഹൈബ് വധിക്കപ്പെടാൻ കാരണമമെന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടായിരുന്നത്. എന്നാൽ പിന്നീട് സുന്നി പ്രവർത്തകരുടെ തന്നെ പ്രതിഷേധത്തെ തുടർന്ന് ഖേദപ്രകടനം നടത്തുകയായിരുന്നു രിസാല മാസിക.
മുഴുവൻ കാന്തപുരം സുന്നി പ്രവർത്തകരുടെയും പിന്തുണ ഉറപ്പാക്കാൻ എൽ ഡി എഫും ഷുഹൈബ് വധം ചർച്ചയാക്കി ഒരു വിഭാഗം കാന്തപുരം സുന്നി പ്രവർത്തകരുടെയെങ്കിലും വോട്ട് നേടാൻ യു ഡി എഫും പരിശ്രമങ്ങൾ തുടരുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഫുൾ പേജ് പരസ്യങ്ങൾ ലഭ്യമായതിൽ സിറാജ് മാനേജ്മെന്റും ഹാപ്പിയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍