Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കി; സ്വകാര്യസ്ഥാപനത്തിന്റെ ചോദ്യങ്ങൾ അതേപടി പകർത്തിയെന്ന് കണ്ടെത്തൽ; പുനഃപരീക്ഷ ഈമാസം മുപ്പതിന് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി; നടപടി ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപകൻ സ്ഥാപനത്തിൽ ഗസ്റ്റ് അദ്ധ്യാപകനായിരുന്നു എന്ന് സ്ഥിരീകരിച്ചതോടെ

എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കി; സ്വകാര്യസ്ഥാപനത്തിന്റെ ചോദ്യങ്ങൾ അതേപടി പകർത്തിയെന്ന് കണ്ടെത്തൽ; പുനഃപരീക്ഷ ഈമാസം മുപ്പതിന് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി; നടപടി ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപകൻ സ്ഥാപനത്തിൽ ഗസ്റ്റ് അദ്ധ്യാപകനായിരുന്നു എന്ന് സ്ഥിരീകരിച്ചതോടെ

തിരുവനന്തപുരം: എസ്എസ്എൽസി കണക്ക് പരീക്ഷയിൽ സ്വകാര്യ സ്ഥാപനം നടത്തിയ മോഡൽ പരീക്ഷയുടെ ചോദ്യങ്ങൾ അതേപടി കണ്ടെത്തിയ സംഭവത്തെ തുടർന്ന് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഈമാസം 30ന് നടത്താൻ തീരുമാനിച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്കായിരിക്കും പരീക്ഷ. ആക്ഷേപങ്ങളിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി.

ഉന്നതതല യോഗത്തെ തുടർന്നാണ് തീരുമാനം. മലപ്പുറത്തെ ഒരു സ്വകാര്യ ഏജൻസി തയ്യാറാക്കിയ മോഡൽ പേപ്പറിലെ ചോദ്യങ്ങൾ കടന്നുകൂടിയതാണ് പരാതിക്ക് ആധാരമായത്. ചോദ്യപേപ്പർ തയ്യാറാക്കിയ ഒരു അദ്ധ്യാപകൻ ഈ സ്വകാര്യ സ്ഥാപനത്തിൽ ഗസ്റ്റ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പരീക്ഷ വീണ്ടും നടത്താൻ തീരുമാനിക്കുകയായിരുന്നു.

കണക്ക് പരീക്ഷ കുട്ടികൾക്കക്ക് കടുകട്ടിയായിരുന്നു. ഇതെ തുടർന്നാണ് ചോദ്യപേപ്പർ പലരും പരിശോധനക്ക് വിധേയമാക്കിയയത്. മെറിറ്റ് എന്ന് അറിയപ്പെടുന്ന മലബാർ എജ്യൂക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മോഡൽ ചോദ്യപേപ്പറിൽ നിന്ന് 13 ചോദ്യങ്ങൾ എസ്.എസ്.എൽ.സി ചോദ്യപേപ്പറിലേക്ക് കടന്നുകയറി എന്നാണ് ആക്ഷേപം ഉയർന്നത്. 11 ചോദ്യങ്ങൾ അതേപടി പകർത്തിയതാണെന്നും രണ്ട് ചോദ്യങ്ങൾ സാമ്യമുള്ളവയാണെന്നുമാണ് പരാതി.

ആക്ഷേപത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സ്ഥിതിക്ക് തുടർനടപടി എന്തുവേണം എന്ന് തീരുമാനിക്കാൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അടിയന്തര യോഗം വിളിക്കുകയായിരുന്നു. തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനം ഉണ്ടായത്. ഡിപിഐ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പരീക്ഷാ സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പരീക്ഷ റദ്ദാക്കിയതോടെ പകരം പുതിയ ചോദ്യപേപ്പർ അച്ചടിച്ച് എത്തിച്ച് പരീക്ഷ സമയബന്ധിതമായി നടത്തുക സർക്കാരിന് വെല്ലുവിളിയാണെന്നാണ് സൂചന. മാത്രമല്ല. ഇത് സർക്കാരിനെതിരെ വലിയ വീഴ്ചയായി ഉന്നയിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും പരീക്ഷ റദ്ദാക്കാനും വീണ്ടും പരീക്ഷ നടത്താനും തീരുമാനിക്കുകയായിരുന്നു.

ഈ മാസം 20-ാം തീയതിയാണ് എസ്എസ്എൽസിയുടെ കണക്കുപരീക്ഷ നടന്നത്. പരീക്ഷയിൽ കുട്ടികളെ വലയ്ക്കുന്ന ചോദ്യങ്ങളുണ്ടെന്നും മലപ്പുറത്തെ ഒരു സ്വകാര്യ ഏജൻസി തയ്യാറാക്കിയ മോഡൽ പേപ്പറുമായി സാമ്യമുണ്ടെന്നുമുള്ള പരാതി നേരത്തെ ഉയർന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് പരീക്ഷാ വകുപ്പിലെ ജോയിന്റ് കമ്മീഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അദ്ദേഹം വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ വന്ന 13 ചോദ്യങ്ങളാണ് സാമ്യമുള്ളതെന്നാണ് ജോയിന്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

വിദ്യാർത്ഥികൾക്ക് പഠിക്കേണ്ടാത്ത ഭാഗത്തുനിന്നും ചോദിച്ച ഈ ചോദ്യങ്ങൾ മൂലം കണക്ക് പരീക്ഷ വിദ്യാർത്ഥികളെ ഏറെ വലച്ചിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് നീതി കിട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ നേരത്തെ പറഞ്ഞിരുന്നു. എസ്എസ്എൽസി കണക്ക് പരീക്ഷയ്ക്ക് പഠിപ്പിക്കാത്ത പരീക്ഷയിലെ ചോദ്യങ്ങൾ ചോദിച്ച് കുട്ടികളെ കുഴക്കിയതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കണക്ക് ചോദ്യപേപ്പറിൽ ചോദ്യ കർത്താവ് തന്റെ അറിവ് പരീക്ഷിക്കുകയായിരുന്നുവെന്നാണ് ഉയർന്നിരിക്കുന്ന ആരോപണങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP