കോടതി പൊളിച്ചത് ഹയർസെക്കൻഡറി ഡയറക്ടറെ നോക്കുകുത്തിയാക്കിയുള്ള അനുമതി; ശുപാർശ ചെയ്തവരിൽ മുഖ്യമന്ത്രിമുതൽ യുവജന നേതാക്കളും മെത്രാന്മാരും വരെ; അപ്പീലിനു പോകാൻ വ്യാജരേഖകൾ ചമയ്ക്കുന്ന തിരക്കിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ +2 ബാച്ചുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ ശക്തമായ പ്രഹരം കിട്ടിയ സർക്കാർ തടിതപ്പാനായി വ്യാജരേഖൾ ചമയ്ക്കാനുള്ള തിരക്കിലാണ്. കോടതിയിൽ അപ്പീൽ നൽകാനായി നിയമവിരുദ്ധമായ +2 സ്കൂളുകൾക്കും ബാച്ചുകൾക്കുമുള്ള ഹൈക്കോടതി സ്റ്റേ മറികടക്കാനാണ് സർക്കാർ വ്യാജരേഖകൾ ചമയ്ക്കുന്നത്.
അതിനിടെ, ഹയർസെക്കൻഡറി ഡയറക്ടർ അധ്യക്ഷനായ സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് മറികടന്ന് മുസ്ലിം ലീഗിന്റെ 68 ശുപാർശകൾ സർക്കാർ സ്വീകരിച്ചതിന്റെയും തെളിവുകൾ പുറത്തുവന്നു.
മുഖ്യമന്ത്രിമുതൽ യുവജനസംഘടനാനേതാക്കൾ വരെ +2 ബാച്ചുകൾക്ക് ശുപാർശചെയ്തവരില്പെടും. +2 സ്കൂളും ബാച്ചും അനുവദിക്കുന്നതിലെ ക്രമക്കേട് അന്വേഷിക്കുന്ന നിയമസഭാ പെറ്റിഷൻസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ തോമസ് ഉണ്ണിയാടന്റെ ശുപാർശ പ്രകാരവും അധികബാച്ച് അനുവദിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
മന്ത്രി ആര്യാടൻ മുഹമ്മദിന്റെ ശുപാർശപ്രകാരം പീലമേട് വിവേകാനന്ദ സ്കൂളിന് അധികബാച്ച് നൽകി. കോഴിക്കോട്ട് എം കെ രാഘവൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെയും വെള്ളാപ്പള്ളി നടേശന്റെയും ഓരോ ശുപാർശകൾ ഉപസമിതി അംഗീകരിച്ചു. മന്ത്രി കെ സി ജോസഫ് ശുപാർശചെയ്തത് കണ്ണൂരിൽ എസ്എച്ച് സ്കൂൾ, ഇരിട്ടി എച്ച്എസ്എസ്, പെരിമ്പടവ് ബിവിജെഎം, നടുവിൽ സ്കൂൾ എന്നിവയാണ്. പാനൂർ പിആർ സ്കൂൾ, കെകെവി എം എന്നിവയ്ക്ക് മന്ത്രി കെ പി മോഹനന്റെ ശുപാർശയുമെത്തി.
മുസ്ലിം ലീഗിന്റെ ശുപാർശയിൽ പാലക്കാട്ട് എട്ടും കോഴിക്കോട്ട് 19ഉം മലപ്പുറത്ത് 21ഉം കണ്ണൂരിലും വയനാട്ടിലും അഞ്ചും കാസർകോട്ട് എട്ടും ബാച്ചുകൾ അനുവദിക്കാൻ ഉപസമിതി ഹയർസെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ട് മറികടന്നു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്രകാരമാണ് തിരുവനന്തപുരം കഠിനംകുളത്ത് സെന്റ് മൈക്കിൾസ് ഹൈസ്കൂളിന് സയൻസ്, കോമേഴ്സ് ബാച്ചുകളോടെ +2 അനുവദിക്കാനുള്ള ഉന്നതതലസമിതിയുടെ ശുപാർശ തള്ളി സെന്റ് വിൻസെന്റ് ഹൈസ്കൂളിന് +2 നൽകിയത്. ഒരു പഞ്ചായത്തിൽ ഒരു സ്കൂളെന്ന മാനദണ്ഡം മറികടന്ന് പത്തനംതിട്ടയിലെ കടമ്പനാട് പഞ്ചായത്തിൽ സെന്റ് തോമസ് ഹൈസ്കൂളിന് +2 നൽകിയതും മുഖ്യമന്ത്രിയുടെ ശുപാർശയിലാണ്. കോട്ടയത്ത്
അകലക്കുന്നം പഞ്ചായത്തിൽ മറ്റക്കര എച്ച്എസ്, ചെങ്ങളം സെന്റ് ആന്റണീസ്, എന്നീ രണ്ട് സ്കൂളുകളിൽ +2 നൽകിയതും ഒക്കാൽ എസ്എൻ സ്കൂളിന് അധികബാച്ച് അനുവദിച്ചതും മുഖ്യമന്ത്രി ശുപാർശചെയ്തതിനാലാണ്.
ഇതേ പഞ്ചായത്തിൽ മണ്ണടി വിഎച്ച്എസ്സി സ്കൂളിന് +2 നൽകാൻ ശുപാർശ ചെയ്തത് എൻഎസ്എസാണ്. ഇവിടെ ഏറ്റവുമധികം കുട്ടികൾ പാസായ വിഎച്ച്എസ് ഗേൾസ് സ്കൂളിന് +2 നൽകാനുള്ള ഡയറക്ടറുടെ റിപ്പോർട്ട് തള്ളിയാണ് ഉപസമിതി രണ്ട് ശുപാർശകളും സ്വീകരിച്ചത്.
തിരുവനന്തപുരം പള്ളിച്ചലിൽ നേമം വിക്ടറി സ്കൂളിന് ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തന്റെയും കൊല്ലം ആദിച്ചനല്ലൂരിൽ സർക്കാർ സ്കൂളിനെ തഴഞ്ഞ് കൊട്ടിയം സിഎഫ്എച്ച്എസിന് മന്ത്രി ഷിബു ബേബിജോണിന്റെയും ശുപാർശയുണ്ടായി. എസ്എസ്എൽസി പരീക്ഷയിൽ കൃത്രിമം കാട്ടിയ തലവൂർ ദേവിവിലാസം സ്കൂളിനുവേണ്ടി ശുപാർശ ചെയ്തത് ആർ ബാലകൃഷ്ണപിള്ളയും ഗണേശ്കുമാറുമാണ്.
പത്തനംതിട്ട തോട്ടപ്പുഴശേരിയിൽ മാരാമൺ എംഎംഎഎച്ച്എസിനായി തിരുവല്ല മാർത്തോമാ ചർച്ചും ബിഷപ്പും ശിവദാസൻനായർ എംഎൽഎയും ശുപാർശ ചെയ്തു. കോട്ടയം മരിയാപുരത്ത് ഉപ്പുതോട് എസ്ജെഎച്ച്എസിനെ തഴഞ്ഞ് എസ്എംഎച്ച്എസിനായി ശുപാർശ നൽകിയത് മന്ത്രിസഭാ ഉപസമിതിയംഗമായ പി ജെ ജോസഫ് തന്നെയാണ്. തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് സനീഷ്കുമാറിന്റെ ശുപാർശ പോലും ഉപസമിതി അംഗീകരിച്ചു.
കർദിനാൾ മാർ ആലഞ്ചേരിയുടെ ശുപാർശയിൽ ബാച്ചുകൾ അനുവദിച്ചത് എറണാകുളം കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂളിനും അയിരൂർ സെന്റ് തോമസ് സ്കൂളിനും തുറവൂർ മാർ അഗസ്റ്റിൻസിനും വാരാപ്പുഴ പുത്തൻപള്ളി സെന്റ് ജോർജ്ജ് എച്ച്എസിനും തൃക്കാക്കര കർദ്ദിനാൾ സ്കൂളിനുമാണ്. വാഴക്കുളം ഇൻഫന്റ് ജീസസിനും പോത്താനിക്കാട് സെന്റ് മേരീസിനും ജോസഫ് വാഴയ്ക്കനും ശുപാർശ നൽകി. തൃശൂരിൽ ചൂണ്ടൽ എൽഐജിഎച്ച്എസിന് +2 നൽകിയത് മന്ത്രി സി എൻ ബാലകൃഷ്ണന്റെയും പി എ മാധവൻ എംഎൽഎയുടെയും ശുപാർശയിലാണ്. കോഴിക്കോട് മുക്കത്ത് മുക്കം എച്ച്എസിനായി മുസ്ളിംലീഗും കണ്ണൂർ ചെറുപുഴയിൽ സെന്റ് മേരീസ് എച്ച്എസിനായി മന്ത്രി കെ സി ജോസഫും ശുപാർശ ചെയ്തു. കൂടിയാങ്ങൽ മേരിക്യൂൻസിന് +2 നൽകിയത് മന്ത്രി കെ സി ജോസഫ്, സണ്ണിജോസഫ് എംഎൽഎ എന്നിവരുടെ ശുപാർശയിലാണ്. ഹയർസെക്കൻഡറി ഡയറക്ടറുടെ ലിസ്റ്റിലേ ഇല്ലാത്ത കരിക്കോട്ടക്കരി സെന്റ്തോമസിനായും സണ്ണിജോസഫാണ് ശുപാർശ ചെയ്തത്.
മന്ത്രി അനൂപ് ജേക്കബ് ശുപാർശചെയ്തത് പമ്പക്കുട എം.ടി.എം സ്കൂളിനുവേണ്ടിയാണ്. പിറവം എം.കെ.എം, വടകര സെന്റ് ജോൺസ് സ്കൂളുകൾക്കും മന്ത്രി അനൂപ് ജേക്കബ് ശുപാർശ നൽകി. എറണാകുളത്ത് മോറക്കാല സെന്റ്മേരീസിനും രാജർഷി മെമോറിയൽ സ്കൂളിനും വി പി സജീന്ദ്രൻ, തൃക്കാക്കര കർദ്ദിനാൾ സ്കൂളിന് ബെന്നി ബഹനാൻ, പൈഗോട്ടൂർ സെന്റ് ജോസഫിന് ജോസഫ് വാഴയ്ക്കൻ, എച്ച്.എം.വൈ സ്കൂൾ, നോർത്ത്പറവൂർ എസ്.എൻ സ്കൂൾ എന്നിവയ്ക്ക് വി.ഡി. സതീശൻ, പള്ളുരുത്തി എസ്,ഡി.പി.വൈ സ്കൂൾ, കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് എന്നിവയ്ക്ക് ഡൊമനിക്ക് പ്രസന്റേഷൻ എന്നിവർ ശുപാർശ നൽകി.
യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ പെരുമ്പാവൂർ എം.ജി.എം സ്കൂളിനും മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എസ്.എൻ.വി സ്കൂളിനും ശുപാർശ നൽകി. എറണാകുളം സെന്റ് തെരേസാസിനും സെന്റ് ആന്റണീസിനും ശുപാർശചെയ്തത് ഹൈബി ഈഡനാണ്. പെരുമ്പാവൂർ പുല്ലുവഴി ജയകേരളം സ്കൂളിന് വി. ശിവൻകുട്ടിയുടേതാണ് ശുപാർശ. ഉപസമിതിയംഗമായ മന്ത്രി പി ജെ ജോസഫിന്റെ ശുപാർശപ്രകാരം കോതമംഗലം സെന്റ് ജോർജ്, മാർബേസിൽ എന്നിവയ്ക്ക് അധികബാച്ചുകൾ കിട്ടി.
തൃശൂരിൽ മുല്ലൂർക്കര സ്കൂളിന് ഉപസമിതിയംഗമായ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും വിവേകോദയത്തിന് തേറമ്പിൽ രാമകൃഷ്ണനും ശ്രീശാരദയ്ക്കും ശ്രീദുർഗവിലാസത്തിനും സി എൻ ബാലകൃഷ്ണനും മാർഅഗസ്റ്റിന് കെ.പി. ധനപാലനും സിറിയൻ സ്കൂളിന് എം.പി. വിൻസെന്റും തോപ്പ് സെന്റ്തോമസിനും വെള്ളാച്ചിറ സെന്റ് തോമസിനും തൃശൂർ ബിഷപ്പും ശുപാർശ നൽകി. വയനാട്ടിൽ മുൻ എംഎൽഎ കെ.എസ്. റോസക്കുട്ടിയുടെ ശുപാർശയിലും മുള്ളംകൊല്ലി സെന്റ് മേരീസ് സ്കൂളിന് അധികബാച്ച് നൽകി. വെള്ളരിക്കുണ്ട് സെന്റ് ജൂഡ് സ്കൂളിന് മന്ത്രി കെ.സി. ജോസഫാണ് ശുപാർശ ചെയ്തത്.
പ്രാദേശിക വിദ്യാഭ്യാസ ആവശ്യകത പരിഗണിച്ചാണ് വിദഗ്ധസമിതിയുടെ ശുപാർശയില്ലാത്ത സ്കൂളുകൾ അനുവദിച്ചതെന്ന് കോടതിയിൽ വാദിക്കാനാണ് ഇല്ലാത്ത രേഖകൾ തട്ടിക്കൂട്ടുന്നത്. +2 സ്കൂളുകൾ ആവശ്യപ്പെട്ടുള്ള എംഎൽഎമാരുടെ ശുപാർശകൾ അടങ്ങിയ രേഖകൾ കോടതിയിൽ ഹാജരാക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്. പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിച്ചപ്പോൾ എംഎൽഎമാരുടെ അഭിപ്രായം തേടിയിരുന്നുവെന്ന് എജി കോടതിയെ ബോധിപ്പിച്ചിരുന്നു. അതു പരിഗണിച്ചാണ് ഹയർസെക്കൻഡറി ഡയറക്ടറുടെ ശുപാർശ മറികടന്ന് സ്കൂളുകളും ബാച്ചുകളും അനുവദിച്ചതെന്നും വാദമുയർത്തി. എന്നാൽ, കോടതിരേഖകൾ പരിശോധിച്ചപ്പോൾ അക്കൂട്ടത്തിൽ എംഎൽഎമാരുടെ ശുപാർശകളൊന്നും ഉണ്ടായിരുന്നില്ല.
ഇതുവരെ ഹാജരാക്കാനാകാത്ത രേഖകൾ ഇനി എങ്ങനെ കിട്ടുമെന്ന ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതൻ പറയുന്നത്. ഫോണിലാണ് മണ്ഡലത്തിലെ സ്കൂളുകൾക്കുവേണ്ടിയുള്ള അഭിപ്രായം എംഎൽഎമാരോട് തേടിയതെന്നും അവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞതിന്റെ രേഖകളാണ് തയ്യാറാക്കുന്നതെന്നുമാണ് പറഞ്ഞത്. പുതിയ +2 സ്കൂളുകളും ബാച്ചുകളും നിശ്ചയിച്ച മന്ത്രിസഭാ ഉപസമിതിയുടെ വൻ അഴിമതിക്ക് മറയിടാനും കോഴയോടുള്ള വിധേയത്വം തെളിയിക്കാനുമായി എല്ലാ വളഞ്ഞവഴിയും നോക്കുകയാണ് സർക്കാർ. ഇതിനായി ഭരണകക്ഷി എംഎൽഎമാരുടെ ശുപാർശക്കത്തുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കുറെ കത്തുകൾ ബുധനാഴ്ച മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ഓഫീസുകൾ മുൻതീയതിവച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റ് എംഎൽഎമാരുടെ ശുപാർശകളും ഉണ്ടെന്നു വരുത്താനുള്ള രേഖകളും നിർമ്മിക്കുകയാണ്. കോടതി സ്റ്റേചെയ്ത സ്കൂളുകളുടെ മാനേജ്മെന്റുകളിൽനിന്ന് നാട്ടുകാർ സർക്കാരിന് നൽകിയതെന്ന പേരിൽ നിവേദനങ്ങളുടെ നീണ്ട പട്ടികയും കോടതിയിൽ സമർപ്പിക്കാൻ തയ്യാറാക്കുന്നുണ്ട്.
പുതിയ +2 സ്കൂളുകളും അധികബാച്ചുകളും തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും. ഉത്തരവ് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ +1 പ്രവേശനത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രവേശന നടപടികൾ അന്തിമഘട്ടത്തിലെത്തിനിൽക്കെയാണ് ഉത്തരവെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്