Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളാപ്പള്ളിയുടെ പ്രസംഗം കേസിൽ അവസാനിച്ചെങ്കിലും സർക്കാറിന്റെ നിലപാട് മാറ്റി; നൗഷാദിന്റെ ഭാര്യയ്‌ക്കൊപ്പം സൈനികന്റെ സഹോദരിക്കും ജോലി; തീരുമാനം ചട്ടങ്ങൾ പരിശോധിച്ച്

വെള്ളാപ്പള്ളിയുടെ പ്രസംഗം കേസിൽ അവസാനിച്ചെങ്കിലും സർക്കാറിന്റെ നിലപാട് മാറ്റി; നൗഷാദിന്റെ ഭാര്യയ്‌ക്കൊപ്പം സൈനികന്റെ സഹോദരിക്കും ജോലി; തീരുമാനം ചട്ടങ്ങൾ പരിശോധിച്ച്

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം വിവാദത്തിലും കേസിലും അവസാനിച്ചെങ്കിലും സംസ്ഥാന സർക്കാർ നിലപാട് മാറ്റവുമായി രംഗത്തെത്തി. നൗഷാദിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുന്നതിനോടൊപ്പം തന്നെ കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികൻ കൊയിലാണ്ടി ചേലി മുത്തുബസാർ സുബിനേഷിന്റെ സഹോദരിക്കും സർക്കാർ ജോലി നൽകാനാണ് തീരുാമനം. നിയമങ്ങളിൽ പ്രത്യേക ഇളവ് വരുത്തിയാണ് സർക്കാർ ജോലി നൽകുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാർ അല്ലെങ്കിൽ വിവാഹം കഴിക്കാത്ത സഹോദരനോ സഹോദരിക്കോ മാത്രമേ നിയമപ്രകാരം ജോലി നൽകാനാകൂ. സുബിനേഷ് വിവാഹിതനല്ല. എന്നാൽ സഹോദരി വിവാഹിതയാണ്. ഈ സാഹചര്യത്തിൽ നിയമത്തിൽ പ്രത്യേക ഇളവ് നൽകിയാണ് സഹോദരിക്ക് ജോലി നൽകുന്നത്. സുബിനേഷിന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം സൈനിക് ക്ഷേമബോർഡ് നൽകും.

കോഴിക്കോട് മാൻഹോൾ അപകടത്തിൽ മരിച്ച നൗഷാദിന്റെ ഭാര്യയ്ക്കും മാതാവിനും അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചു. നൗഷാദിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലി നൽകും. വിവാദ വ്യവസായി ചന്ദ്രബോസ് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ ഭാര്യയെ ഔഷധിയിൽ നിയമിച്ചു കൊണ്ടുള്ള ഫയലിൽ ഒപ്പിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

നേരത്തെ വെള്ളാപ്പള്ളി ആലുവയിൽ നടത്തിയ പ്രസംഗമായിരുന്നു വിവാദത്തിന് ഇടയാക്കിയത്. നൗഷാദ് മുസ്സീമായതുകൊണ്ടാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായം നൽകിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. ഇതോടെ സുബിനേഷിന്റെ കാര്യവും വിവാദമായി. സുബിനേഷിന്റെ കുടുംബത്തിന് സർക്കാർ എന്തുനൽകി എന്ന വിധത്തിലായിരുന്നു ചോദ്യങ്ങൾ. വിവിധ കോണുകളിൽ നിന്നും ഈ ആവശ്യം ശക്തമായതോടെയാണ് സുബിനേഷിന്റെ കുടുംബത്തിനും ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP