കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ പിടികൂടാൻ കോഴിക്കോട് നഗരത്തെ വിറപ്പിച്ച സംഘം പിടിയിൽ; കിക്ബോക്സ് സെന്ററിന്റെ മറവിൽ ക്വട്ടേഷൻ സംഘം നടത്തുന്ന ഗുണ്ടകൾ കീഴടങ്ങിയത് കടുത്ത ചെറുത്തുനിൽപ്പിന് ശേഷം
കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ വീണ്ടെടുക്കാൻ സഹോദരൻ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് കോഴികോട് നഗരത്തിൽ അക്രമം അഴിച്ചുവിട്ട എട്ടംഗ ഗുണ്ടാ സംഘത്തെ പൊലീസ് പിടികൂടി. ഏറെ നേരത്തെ ഏറ്റുമുട്ടലിനൊടുവിലും സിനിമാസ്റ്റൈലിലെ കാർ ചേസിങ്ങിനും അവസാനമാണ് ഗുണ്ടാ സംഘം പൊലീസ് വലയിലായത്. കിക്ബോക്സ് സെന്ററിന്റെ മറവിൽ ക്വട്ടേഷൻ സംഘം നടത്തുന്ന ഗുണ്ടകളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. നാലു ലക്ഷം രൂപയ്ക്കാണ് സംഘം ക്വട്ടേഷൻ ഏറ്റെടുത്തത്.
തന്റെ സഹോദരി കാമുകനൊപ്പം ഒളിച്ചോടിയെന്നും പെൺകുട്ടിയെ വീണ്ടെടുത്ത് നൽകണമെന്നും പറഞ്ഞ് സഹോദരൻ ഫ്രാൻസിസ് റോഡ് മഞ്ഞപ്പാലം മുഹമ്മദ് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷെഹിൻ (21) ആണ് ക്വട്ടേഷൻ കൊടുത്തത്. രണ്ടുദിവസം മുമ്പാണ് ഷെഹിന്റെ സഹോദരി ഫാത്തിമ ഷേബ (19) കാമുകൻ ഷബീബ് (24) നൊപ്പം ഒളിച്ചോടിയത്. പെൺകുട്ടി ഒളിച്ചോടിയത് അറിഞ്ഞ് ബന്ധുക്കൾ ചെമ്മങ്ങാട് പൊലീസിൽ പരാതി കൊടുത്തിരുന്നു. ഷേബയും ഷബീബും ബന്ധുക്കൾ പരാതി നൽകിയത് അറിഞ്ഞ് കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെയാണ് ക്വട്ടേഷൻ സംഘം മാരകായുധങ്ങളുമായി കാറിലെത്തി ആക്രമിച്ചത്.
സമീപത്തെ കടകളിലുള്ളവരും നാട്ടുകാരും രംഗത്തെത്തിയതോടെയാണ് ക്വട്ടേഷൻ സംഘം പിന്മാറിയത്. തുടർന്ന് ഷേബയേയും ഷബീബിനേയും കോടതിയിൽ ഹാജരാക്കി. ഷേബയുടെ താൽപര്യപ്രകാരം കാമുകനൊപ്പം കഴിയാമെന്ന് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ഉത്തരവിട്ടു.
അതേ സമയം തന്നെ ഗുണ്ടാ സംഘത്തെ പിടികൂടാൻ പൊലീസ് വലവിരിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്നവരെ ജനങ്ങൾ തിരിച്ചറിഞ്ഞത് അന്വേഷണത്തിന് ഏറെ സഹായകമായി. ഗതാഗതം നിയന്ത്രിക്കുകയായിരുന്ന പൊലീസുകാരൻ ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്നു നൗലിനെ പിൻതുടർന്നു പിടികൂടി ഇയാളിൽനിന്നും വിവരങ്ങൾ നേടിയിരുന്നു. ക്വട്ടേഷൻ സഹോദരങ്ങൾ എന്നറിയപ്പെടുന്ന ആയുർമന പി.എം. നിസാറിന്റെയും ആയുർമന പി.എം. നവാസിന്റെയും നേതൃത്വത്തിലുള്ള സംഘത്തെയാണു അക്രമം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേകഅന്വേഷണസംഘം പിടികൂടിയത്.
നടക്കാവ് പണിക്കർ റോഡ് വണ്ടിക്കാരന്റകത്ത് ഖാദറിന്റെ മകൻ ഷമീർ ബാബു(26), കല്ലായി ചെമ്മങ്ങാട് പറമ്പ് ലത്തീഫിന്റെ മകൻ ജാസിർ എന്ന ജാനു(24), കോർട്ട് റോഡ് ഹസൻ കോയയുടെ മകൻ ഫാഹിം അഹമ്മദ്(22), പള്ളിക്കണ്ടി തെക്കും തലപറമ്പ് മൊയ്തീന്റെ മകൻ ഹനീഫ എന്ന ഫാറൂഖ്(35), ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയതും പെൺകുട്ടിയുടെ സഹോദരനും കൂടിയായ മുഹമ്മദ് ഷെഹിൻ (21), ഒളവണ്ണ മർജാത മൻസിൽ അബൂബക്കറിന്റെ മകന്റെ ഫവാസ് എന്നിവരെയും പിടികൂടിയിട്ടുണ്ട്.
ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന നടക്കാവ് സ്വദേശി അബ്ദുൾ ഖാദറിന്റെ മകൻ നൂൽഖാദർ(19)നെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. പിടിയിലായവർ നിരവധി മോഷണ കേസുകളിലും കവർച്ചാ കേസുകളിലും പ്രതികളാണ്. ഇതിൽ നിസാർ ഒന്നരമാസം മുമ്പാണ് ജയിൽ മോചിതനായത്. ഹനീഫ എന്ന ഫാറൂഖ് മാറാട് കേസിൽ കോടതി വെറുതെ വിട്ടയാളാണ്. സംഭവത്തിനു ശേഷം നിസാർ മലപ്പുറം ഭാഗത്തേക്കു രക്ഷപ്പെട്ടു പോകുന്നതിനിടെ ഇന്നലെ പുലർച്ചെ മൂന്നോടെ മാത്തറ ജംഗ്ഷനടുത്തുനിന്നും കസബ സിഐ ബാബു പെരിങ്ങത്തും െ്രെകംസ്ക്വോഡ് അംഗങ്ങളും പിടികൂടുകയായിരുന്നു. ഇതിനിടെ നിസാർ വടിവാൾ വീശി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പൊലീസ് കീഴ്പെടുത്തി. നിസാറിന്റെ കൈവശമുള്ള ബാഗിൽ നിന്നും ഉറുമിയും വടിവാളും കണ്ടെടുത്തു. മുതലക്കുളത്തെ ഹോട്ടൽപരിസരത്തുനിന്നാണു നവാസിനേയും ഹാഷിം അഹമ്മദിനേയും പിടികൂടിയത്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ സ്ഥലത്തുണ്ടായിരുന്ന കാറുകളിലൊന്ന് പ്രതികളുടേതാണെന്ന സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്.
പാലാഴി ഭാഗത്തേക്ക് പോവുകയായിരുന്ന സിഫ്റ്റ് കാറിനെ പിൻതുടർന്നാണ് പെൺകുട്ടിയുടെ സഹോദരനുൾപ്പെടെയുള്ള മറ്റു പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും പേനാക്കത്തി, ഇരുമ്പ് ദണ്ഡ് എന്നിവയും ക്വട്ടേഷൻ ഇനത്തിൽ ലഭിച്ച 65,000 രൂപയും ബോക്സിങ് ഗ്ലൗസും ബോക്സിങ് പഞ്ചിങ് പാഡുകളും പൊലീസ് കണ്ടെത്തി. പ്രതികൾക്കെതിരേ ഗുണ്ടാ ആക്ട് ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു. നവാസിന്റെയും നിസാറിന്റെയും കിക്ക് ബോക്സിങ്ങ് കേന്ദ്രത്തിലെ ശിഷ്യന്മാരാണ് മറ്റുള്ള പ്രതികൾ. ബോക്സിങ് പരിശീലനത്തിന്റെ മറവിൽ യുവാക്കളെ ക്വട്ടേഷൻ പ്രവർത്തനത്തിലേക്ക് നയിക്കുന്ന രീതിയാണ് ഇവരുടേതെന്ന് കമ്മീഷണർ പറഞ്ഞു.
നാലുലക്ഷം രൂപ ക്വട്ടേഷൻ വാങ്ങിയാണ് നിസാറും നവാസും പെൺകുട്ടിയെ വീണ്ടെടുക്കാമെന്നേറ്റത്. ഇതിനു വേണ്ടി എന്തു കൃത്യവും നടത്താൻ ഇവർ തയാറായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിസാറിന്റെ ബോക്സിങ് സെന്റർ നിയമപരമായാണ് പ്രവർത്തിച്ചു വരുന്നത്. എന്നാൽ ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കു പിന്നിൽ ബോക്സിങ് സെന്റർ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതു പൂട്ടാനുള്ള നടപടികൾ സ്വീകരിക്കും. പെൺകുട്ടിയുടെ 21 വയസുള്ള സഹോദരന് ക്വട്ടേഷൻ തുകയായി നാലുലക്ഷം രൂപ നൽകാൻ കഴിയുമോ എന്നതും സംശയമാണ്. ക്വട്ടേഷൻ നൽകിയതിനു പിന്നിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ അവരേയും കേസിൽ പ്രതികളാക്കും. പിടിയിലായവരെ കൂടാതെ സഹായികളാരെങ്കിലുമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം ഷബീബിനും ഫാത്തിമ ഷെബയ്ക്കും സംരക്ഷണം നൽകാൻ മറ്റൊരു സംഘവും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് കമ്മീഷണർ അറിയിച്ചു. അസി. കമ്മിഷണർ എ.ജെ. ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പ്രത്യേകസംഘം രൂപീകരിച്ചത്. കസബ സിഐ ബാബു പെരിങ്ങേത്തിനാണ് അന്വേഷണച്ചുമതല.
Stories you may Like
- വിവാഹമോചന ഹർജിയിൽ നിർണ്ണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി
- കർണാടകയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; മലയാളി മരിച്ചു
- പൊലീസ് കേസെടുത്തതിന് പിന്നാലെ ഗുണ്ട എയർപോർട്ട് ഡാനി രാജ്യം വിട്ടതായി സൂചന
- ഗുണ്ടൽപേട്ടയിൽ വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
- ഗുണ്ടൽപേട്ട അപകടത്തിൽ മരിച്ചത് വയനാട് മീനങ്ങാടിയിലെ 23കാരി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍