Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽനിന്നും കരിപ്പൂരിലേക്ക് കൊണ്ടുവന്ന കള്ളക്കടത്തു സ്വർണം കാരിയർ കൈമാറിയത് വ്യാജ സംഘത്തിന്; ഉന്നത ബന്ധമുള്ള ഒറിജിനൽ കള്ളക്കടത്ത് സംഘം കാരിയറെ ചോദ്യം ചെയ്തത് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ; സംഘത്തിന് കൂട്ടുനിന്ന കരിപ്പൂരിലെ ഗ്രേഡ് എസ്‌ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ദുബായിൽനിന്നും കരിപ്പൂരിലേക്ക് കൊണ്ടുവന്ന കള്ളക്കടത്തു സ്വർണം കാരിയർ കൈമാറിയത് വ്യാജ സംഘത്തിന്; ഉന്നത ബന്ധമുള്ള ഒറിജിനൽ കള്ളക്കടത്ത് സംഘം കാരിയറെ ചോദ്യം ചെയ്തത് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ; സംഘത്തിന് കൂട്ടുനിന്ന കരിപ്പൂരിലെ ഗ്രേഡ് എസ്‌ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ജംഷാദ് മലപ്പുറം

മലപ്പുറം: ദുബായിൽനിന്നും കരിപ്പൂരിലേക്ക് കൊണ്ടുവന്ന കള്ളക്കടത്തു സ്വർണം കാരിയർ കൈമാറിയത് വ്യാജ സംഘത്തിന്. ഉന്നത ബന്ധമുള്ള കള്ളക്കടത്ത് സംഘം കാരിയറെ ചോദ്യംചെയ്തത് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ. കള്ളക്കടത്തു സംഘത്തിന് കൂട്ടുനിന്ന കരിപ്പൂരിലെ 2പൊലീസുകാർക്ക് സസ്പെൻഷൻ. സ്വർണക്കടത്ത് കാരിയറായ വയനാട് സ്വദേശിയെയാണ് കരിപ്പൂർ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കള്ളക്കടത്തു സംഘം ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തിയത്.

സംഭവത്തിൽ കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം നൽകിയ അന്വേഷണ റിപ്പോർട്ടിനെത്തുടർന്നു തൃശൂർ റേഞ്ച് ഡി.ഐ.ജി: എസ്.സുരേന്ദ്രനാണ് കരിപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജയപ്രസാദ്, എഎസ്ഐ രവീന്ദ്രൻ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ദുബായിൽ നിന്നു കഴിഞ്ഞ ജനുവരി നാലിന് കരിപ്പൂരിലെത്തിയ വയനാട് വൈത്തിരി സ്വദേശിയായ യുവാവ് 900 ഗ്രം സ്വർണം കടത്തിയിരുന്നു. ഈ സ്വർണം വിമാത്താവളത്തിനു പുറത്തിറങ്ങിയ ഉടനെ തന്നെ സമീച്ച് സംഘത്തിന് കൈമാറിയിരുന്നു. എന്നാൽ സ്വർണം കൈമാറിയത് വ്യാജ സംഘത്തിനായിരുന്നു. ഇതോടെ യഥാർഥ സ്വർണക്കടത്തു സംഘം യുവാവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

തുടർന്ന് യുവാവ് വൈത്തിരി പൊലീസിൽ പരാതി നൽകി. കരിപ്പൂർ സ്റ്റേഷൻ പിരിധിയിലാണ് സംഭവം നടന്നതെന്നതിനാൽ വൈത്തിരി പൊലീസ് യാവാവിനെ കരിപ്പൂർ പൊലീസിനു കൈമാറി. കരിപ്പൂർ സ്റ്റേഷനിൽ വച്ചാണ് കള്ളക്കടത്തു സംഘം പൊലീസ് സാന്നിധ്യത്തിൽ യുവാവിനെ ചോദ്യം ചെയ്തതും യുവാവിനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയതും. ഇത് സംബന്ധിച്ച് വീഡീയോകളും പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. യുവാവിനെ പൊലീസ് സാന്നിധ്യത്തിൽ കള്ളക്കടത്തു സംഘം ഭീഷണിപ്പെടുത്തിയത് തടഞ്ഞില്ലെന്നും സംഘത്തിനെതിരെ പൊലീസ് കേസെടുത്തില്ലെന്നും കാണിച്ചാണ് രണ്ടു പേരെയും സസ്പെൻഡ് ചെയ്തത്. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി അബ്ദുൾ ഖാദിറിനാണ് കേസിന്റെ അന്വേഷണ ചുമതല. മറ്റൊരുകേസിൽ കരിപ്പൂരിൽ വിമാനമിറങ്ങിയ കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിയെ പത്താംപ്രതിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സ്വർണം വിൽപ്പന നടത്താൻ സഹായിച്ച മഹാരാഷ്ട്ര സ്വദേശി സേട്ട് അടക്കം 9പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.

കരിപ്പൂർ വിമാനത്താവളത്തിൽ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച് സ്വർണം തട്ടിയെടുത്ത സംഭവത്തിലെ അവസാന പ്രതിയാണ് ഇന്ന് അറസറ്റലായ വയനാട് കമ്പളക്കാട് കുന്നൻ ഉളിയിൽ മിഥുലാജ്(26). പ്രതിയെ കൊണ്ടോട്ടി പൊലീസാണ് അറസ്റ്റു ചെയ്തത്.

പ്രതികൾ തട്ടിയെടുത്ത സ്വർണം പൊലീസ് കണ്ടെടുത്തിരുന്നു. 2019 ജൂലൈ നാലിന് ഷാർജ്ജയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കൊണ്ടോട്ടി മുണ്ടശ്ശേരി നവിൽക്കുണ്ട് മുസമ്മിൽ (18)നെയാണ് ഇയോൺ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഐക്കരപ്പടിയിൽ വെച്ച് മുസമ്മിൽ ദേഹത്ത് ഒളിപ്പിച്ചുവെച്ച 600 ഗ്രാം വരുന്ന സ്വർണ്ണ മിശ്രിതം പ്രതികൾ കവർന്നുവെന്നാണ് കേസ്.

മുസമ്മിലിനെ രാമനാട്ടുകര അറപ്പുഴ പാലത്തിനു സമീപം ഇറക്കിവിട്ട സംഭവത്തിലാണ് മിഥുലാജ് അറസ്റ്റിലായത്. കേസിൽ വയനാട്, കോഴിക്കോട് സ്വദേശികളായ പ്രവീൺ, ഹർഷദ്, മുഹ്‌സിൻ, അർഷദ്, ഫഹദ്, സബിൻ റാഷിദ്,വിഗ്‌നേഷ്, ഷൗക്കത്ത്, സ്വർണം വിൽപ്പന നടത്താൻ സഹായിച്ച മഹാരാഷ്ട്ര സ്വദേശി അശോക് സേട്ട് എന്നീ ഒമ്പത് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട് പടിഞ്ഞാറെത്തറയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് മിഥുലാജിനെ പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന്റെ നിർദ്ദേശ പ്രകാരം കൊണ്ടോട്ടി സിഐ എൻ.ബി ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP