Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയം നിരസിച്ചതിന്റെ പേരിൽ ക്രൂരമർദനത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ കേൾവിശക്തി നഷ്ടമാകുമെന്ന് ഡോക്ടർമാർ; ക്ലാസിൽ വെച്ച് ആക്രമിച്ചത് കതക് പൂട്ടിയതിന് ശേഷം; വിദ്യാർത്ഥിനികൾ കതക് ചവിട്ടിത്തുറന്നതോടെ പിന്മാറിയത് യുവാവ്; എഴുന്നേറ്റ് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ പെൺകുട്ടി

പ്രണയം നിരസിച്ചതിന്റെ പേരിൽ ക്രൂരമർദനത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ കേൾവിശക്തി നഷ്ടമാകുമെന്ന് ഡോക്ടർമാർ; ക്ലാസിൽ വെച്ച് ആക്രമിച്ചത് കതക് പൂട്ടിയതിന് ശേഷം; വിദ്യാർത്ഥിനികൾ കതക് ചവിട്ടിത്തുറന്നതോടെ പിന്മാറിയത് യുവാവ്; എഴുന്നേറ്റ് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ പെൺകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രണയം നിരസിച്ചതിന്റെ പേരിൽ സഹപാഠിയുടെ ക്രൂരമർദനത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് കേൾവി ശക്തി ഭാഗികമായി നഷ്ടമായേക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. പല തവണ അടിച്ചതിനാൽ ചെവിക്കുള്ളിലെ മുറിവ് ഗുരുതരമാണ്. ഇയർ ബാലൻസിങ്ങിന്റെ ബുദ്ധിമുട്ടുള്ളതിനാൽ എഴുന്നേറ്റു നടക്കാനും പെൺകുട്ടിക്ക് സാധിക്കുന്നില്ല. ഷൂസിട്ട് ചവിട്ടിയതിനാൽ കാലിനും മുറിവേറ്റിട്ടുണ്ട്. വിദ്യാർത്ഥിനിയെ മർദിച്ച യുവാവിനെ കോളജിൽനിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇടുക്കിയിലെ സ്വകാര്യ കോളജിലെ ബിസിഎ അവസാന വർഷ വിദ്യാർത്ഥിനിക്കാണ് സഹപാഠിയുടെ ആക്രമണമേൽക്കേണ്ടി വന്നത്.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ക്ലാസിലെ ആൺകുട്ടികൾ പുറത്ത് പോയപ്പോഴാണ് യുവാവ് ക്ലാസിൽ കയറിയത്. കതക് അകത്തുനിന്നു പൂട്ടിയതിന് ശേഷം വിദ്യാർത്ഥിനിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനികൾ കതക് ചവിട്ടിത്തുറന്ന് ഒച്ചവച്ച ശേഷമാണ് യുവാവ് പിന്മാറിയത്. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവത്രേ. പിന്നീട് പെൺകുട്ടി പ്രണയത്തിൽനിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണമെന്നാണ് പറയപ്പെടുന്നത്. വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിച്ചത് അടക്കമുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ചികിത്സയ്ക്കായി കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു സഹായവുമുണ്ടായില്ലെന്നും കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.

വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷം ശസ്ത്രക്രിയ നടത്താമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയാലും കേൾവിശക്തി പൂർണമായും തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഇപ്പോൾ ഇടുക്കിയിലെ വീട്ടിലാണ് പെൺകുട്ടി. യുവാവിന്റെ ആക്രമണത്തിൽ മാനസികമായി തകർന്ന കുട്ടി സാധാരണ നിലയിലായിട്ടില്ല. ഉണർന്നെഴുന്നേൽക്കുമ്പോൾ ചെവിയിൽ അടിയുടെ ശബ്ദം മുഴങ്ങുന്നെന്നാണു പെൺകുട്ടി പറയുന്നത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP