Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാസങ്ങളായി പാചകവാതക സബ്സിഡി ബാങ്കുകളിൽ എത്തുന്നില്ല; സബ്സിഡിയുള്ളവരും ഇല്ലാത്തവരും നൽകുന്നത് ഒരേവില

മാസങ്ങളായി പാചകവാതക സബ്സിഡി ബാങ്കുകളിൽ എത്തുന്നില്ല; സബ്സിഡിയുള്ളവരും ഇല്ലാത്തവരും നൽകുന്നത് ഒരേവില

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സബ്സിഡി ഇല്ലാത്ത പാചക വാതകത്തിന്റെ വില കുത്തനെ കുറഞ്ഞതോടെ മാസങ്ങളായി പാചക വാതക സബ്സിഡി തുക ലഭിക്കാതെ ഉപഭോക്താക്കൾ. കഴിഞ്ഞ അഞ്ച് മാസമായി സംസ്ഥാനത്തെ ​ഗാർഹിക ഉപഭോക്താക്കൾക്ക് പാചകവാതക സബ്‌സിഡി തുക തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നില്ല.നിലവിൽ സബ്സിഡിയുള്ളവരും ഇല്ലാത്തവരും ഒരേ വിലയാണു പാചകവാതകത്തിന് നൽകേണ്ടി വരുന്നത്.

ഇന്ത്യയിൽ പാചകവാതകവില കണക്കാക്കുന്നത് ഇറക്കുമതിക്കു സമമായ തുകയ്ക്കാണ് (ഐ.പി.പി.). അന്താരാഷ്ട്ര വിപണിയിലെ വില, കടത്തുകൂലി, ഇൻഷുറൻസ്, തുറമുഖക്കൂലി, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടെയാണ്. ഇതിനുപുറമേ ബോട്ടിലിങ് ചാർജ്, ഡീലർ കമ്മിഷൻ ജി.എസ്.ടി. എന്നിവയും ഉൾപ്പെടുന്നു. കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെയാണ് സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കുറഞ്ഞത്. കൊച്ചിയിൽ കേന്ദ്ര-സംസ്ഥാന ജി.എസ്.ടി. ഉൾപ്പെടെ രണ്ടുവിലയും മാസങ്ങളായി 601 രൂപയിലാണ്. ദൂരപരിധിയനുസരിച്ച് മറ്റു പ്രദേശങ്ങളിൽ വ്യത്യാസമുണ്ടാകും.

അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നാലും രൂപയുടെ വില ഇടിഞ്ഞാലും പാചകവാതകത്തെ നേരിട്ടു ബാധിക്കും. ഇതിനാൽ ഓരോ മാസത്തിന്റെയും തുടക്കത്തിൽത്തന്നെ എണ്ണക്കമ്പനികൾ പാചകവാതക വില നിശ്ചയിക്കും. ഇക്കാരണത്താൽ സർക്കാർ പ്രതിമാസമാണ് സബ്‌സിഡിത്തുക നിശ്ചയിക്കുക. ജൂൺ മുതൽ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇതേ വിലയിലേക്ക് സബ്‌സിഡിയില്ലാത്ത പാചകവാതക വിലയും എത്തിയതോടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി.) പദ്ധതിയനുസരിച്ച് സബ്‌സിഡിത്തുക ‘പൂജ്യം’ ആയെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. സബ്‌സിഡിയുള്ള പാചകവാതകത്തിന് ഒരുവർഷംകൊണ്ട് പടിപടിയായി നൂറുരൂപയോളം കൂട്ടിയിരുന്നു.

കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോ സിലിൻഡറിന്റെ വില ഏപ്രിലിൽ കുറച്ചിരുന്നു. ഇതോടെ, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 850.50 രൂപവരെയായിരുന്ന കൊച്ചിയിലെ വില ഏപ്രിലിൽ 734 രൂപയായി. ഇതു പടിപടിയായി കുറഞ്ഞാണ് ഇപ്പോൾ 601-ൽ തുടരുന്നത്.

പാവപ്പെട്ടവർക്ക് ഉജ്ജ്വല യോജന വഴി പാചക വാതകം, മണ്ണെണ്ണ, എൽപിജി കണക്ഷൻ എന്നിവയ്ക്കാണ് നിലവിൽ സർക്കാർ സബ്‌സിഡി നൽകുന്നത്. 2020 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയ്ക്കായി സബ്‌സിഡി ഇനത്തിൽ 27,000 കോടി രൂപയാണ് കുടിശ്ശികയുള്ളത്. ഇന്ത്യൻ ഓയിൽ കോർപറേഷന് 50 ശതമാനം തുകയാണ് ലഭിക്കാനുള്ളത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും ഭാരത് പെട്രോളിയം കോർപറേഷനും 25 ശതമാനം വീതം തുകയും ലഭിക്കാനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP