Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നൂറുകോടി കളക്റ്റ് ചെയ്തു എന്നുപറയുന്നത് ഗ്രോസ് ആണ്'; 'ജിഎസ്ടിയും വിനോദനികുതിയും പോയിക്കഴിഞ്ഞാൽ 75 കോടിയാണ് മിച്ചം'; 'ഇതിന്റെ അമ്പത് ശതമാനം തിയേറ്ററുകാർക്കുള്ളത്'; ' പുലിമുരുകന്റെ നിർമ്മാതാവിന് കിട്ടിയെന്നു പറയാൻ 7-10 കോടിയുണ്ടാകും'; വെളിപ്പെടുത്തലുമായി ജി സുരേഷ് കുമാർ

'നൂറുകോടി കളക്റ്റ് ചെയ്തു എന്നുപറയുന്നത് ഗ്രോസ് ആണ്'; 'ജിഎസ്ടിയും വിനോദനികുതിയും പോയിക്കഴിഞ്ഞാൽ 75 കോടിയാണ് മിച്ചം'; 'ഇതിന്റെ അമ്പത് ശതമാനം തിയേറ്ററുകാർക്കുള്ളത്'; ' പുലിമുരുകന്റെ നിർമ്മാതാവിന് കിട്ടിയെന്നു പറയാൻ 7-10 കോടിയുണ്ടാകും'; വെളിപ്പെടുത്തലുമായി ജി സുരേഷ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമകൾ നൂറു കോടി കളക്റ്റ് ചെയ്തു എന്നൊക്കെ പറയുന്നത് വെറും ഊതിവീർപ്പിച്ച കണക്കുകളെന്ന് നിർമ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്ന ജി സുരേഷ് കുമാർ. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമെന്ന് ഖ്യാതി നേടിയ പുലിമുരുകന്റെ നിർമ്മാതാവിന് കിട്ടിയ ലാഭം 10 കോടിക്ക് അടുത്താണെന്നും സുരേഷ് കുമാർ വെളിപ്പെടുത്തി.

സുരേഷ് കുമാറിന്റെ വാക്കുകൾ-'നൂറുകോടി കളക്റ്റ് ചെയ്തു എന്നുപറയുന്നത് ഗ്രോസ് ആണ്. അതിൽ നിന്ന് 18 ശതമാനം ജിഎസ്ടിയും ഏഴ് ശതമാനം വിനോദനികുതിയും പോയിക്കഴിഞ്ഞാൽ 75 കോടിയാണ് മിച്ചം. ഇതിന്റെ അമ്പത് ശതമാനം തിയേറ്ററുകാർക്കുള്ളതാണ്.

പിന്നെയുള്ള 37.5 കോടിയാണ് സൂപ്പർഹിറ്റായിട്ടുള്ള പടത്തിന് കിട്ടുന്നത്. പുലിമുരുകനെ സംബന്ധിച്ചിടത്തോളം, സിനിമയുടെ ചെലവ് 30 കോടിയാണ്. നിർമ്മാതാവായ ടോമിച്ചൻ മുളകുപാടത്തിന് ലാഭം കിട്ടിയെന്നു പറയാൻ 7-10 കോടിയുണ്ടാകും. ഇതാണ് 100 കോടി ക്‌ളബ് എന്നൊക്കെ പറയുന്നതിന്റെ അവസ്ഥ'.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP