Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓൺലൈനിൽ ഗുണമേന്മയുള്ള പുതുപുത്തൻവസ്ത്രങ്ങളുടെ ഫോട്ടോ നൽകും; ആകൃഷ്ടരായ ഉപഭോക്താക്കൾ ഓൺലൈനിൽ ബുക്ക് ചെയ്ത് പണവും നൽകി കൊറിയർ പൊളിക്കുമ്പോൾ കണ്ണുതള്ളിപ്പോകും; ലഭിക്കുന്നത് ബുക്ക് ചെയ്ത വസ്ത്രത്തിന്റെ ഏഴയലത്തുപോലും വരാത്ത പഴകിയ വസ്ത്രത്തെക്കാളും നിലവാരം കുറഞ്ഞവ; തിരിച്ചുകൊടുത്താൽ വാങ്ങില്ല; കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലപ്പുറം സ്വദേശിക്ക് 2000രൂപ തിരിച്ചു നൽകി വായടപ്പിച്ചു; ഓൺലൈൻ വസ്ത്ര വിപണിയിലെ വലിയ തട്ടിപ്പ് ഇങ്ങിനെ...

ഓൺലൈനിൽ ഗുണമേന്മയുള്ള പുതുപുത്തൻവസ്ത്രങ്ങളുടെ ഫോട്ടോ നൽകും; ആകൃഷ്ടരായ ഉപഭോക്താക്കൾ ഓൺലൈനിൽ ബുക്ക് ചെയ്ത് പണവും നൽകി കൊറിയർ പൊളിക്കുമ്പോൾ കണ്ണുതള്ളിപ്പോകും; ലഭിക്കുന്നത് ബുക്ക് ചെയ്ത വസ്ത്രത്തിന്റെ ഏഴയലത്തുപോലും വരാത്ത പഴകിയ വസ്ത്രത്തെക്കാളും നിലവാരം കുറഞ്ഞവ; തിരിച്ചുകൊടുത്താൽ വാങ്ങില്ല; കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലപ്പുറം സ്വദേശിക്ക് 2000രൂപ തിരിച്ചു നൽകി വായടപ്പിച്ചു; ഓൺലൈൻ വസ്ത്ര വിപണിയിലെ വലിയ തട്ടിപ്പ് ഇങ്ങിനെ...

ജംഷാദ് മലപ്പുറം

മലപ്പുറം: ഓൺലൈനിൽ ഗുണമേന്മയുള്ള പുതുപുത്തൻവസ്ത്രങ്ങളുടെ ഫോട്ടോ പ്രദർശിപ്പിക്കും. ശേഷം വസ്ത്രങ്ങളുടെ ഫോട്ടോകളും, ഓൺലൈൻബുക്കിംഗിന്റെ ലിങ്കും ഫേസ്‌ബുക്ക് വ്യാപകമായി പ്രചരിപ്പിക്കും. പുതുപുത്തന്മോഡൽ ഷർട്ടുകളും, ക്വാളിറ്റി കൂടിയ മെറ്റീരിയലുമടങ്ങുന്ന ഷർട്ടുകൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ ഫോട്ടോ കാണുന്നവർ ഓൺലൈനിൽ ഉടൻ തന്നെ ബുക്കുചെയ്യും, പക്ഷെ പുതുപുത്തൻ വസ്ത്രം ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ലഭിക്കുന്നതാകട്ടെ യാതൊരു ക്വാളിറ്റിയുമില്ലാത്ത, തങ്ങൾ ബുക്ക് ചെയ്ത ഷർട്ടിന്റെ ഏഴയലത്തുപോലും എത്താത്ത വസ്ത്രങ്ങളാകും, റിട്ടേൺ അയച്ചാൽ സ്വീകരിക്കില്ല. റിട്ടേൺചെയ്യാമെന്ന് പറയുന്നുണ്ടെങ്കിലും ഗുണഭോക്താവിനെ കളിപ്പിച്ചും, ഫോൺ കട്ട് ചെയ്തും മടുപ്പിക്കും. ചെറിയ പണമല്ലേ പോയതെന്ന് കരുതി തട്ടിപ്പിനിരയായവർ പിന്നാലെ മിണ്ടാണ്ടിക്കും. ഇതാണ് പുതിയ ഓൺലൈൻ വസ്ത്ര വിപണിയിലെ വലിയ തട്ടിപ്പ്. നിരവധി ഓൺലൈൻ കമ്പനികൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി കൊറിയർ സർവീസ് ഏജന്റ്സികൾ തന്നെ പറയുന്നു. തങ്ങൾ മുഖേന എത്തുന്ന കൊറിയറുകൾ ഇത്തരത്തിൽ ഉപഭോക്താക്കൾ തിരിച്ചു നൽകുന്ന അവസ്ഥയാണെന്നാണ് ഇവർ പറയുന്നത്.

മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ മുജീബ് റഹ്മാനാണ് മേൽപറഞ്ഞ രീതിയിൽ തട്ടിപ്പിനിരായായ ഒരാൾ. ബിസ്സിനസ്സ് ബേ എന്ന ഓൺലൈൻ ലിങ്ക് വഴിയാണ് മുജീബ് ഷർട്ടിന് ബുക്ക് ചെയ്തത്. 160രൂപ മുതൽ 220രൂപവരെ വിലയുള്ള ഷർട്ടുകളാണ് ഓൺലൈനിൽ പ്രദർശിപ്പിച്ചിരുന്നത്. ഫേസ്‌ബുക്കിൽ വന്ന ഒരു ലfങ്ക് കണ്ടാണ് മുജീബ് ഷർട്ടിന് ബുക്ക് ചെയ്തത്. ഓരോ ഷർട്ടിന്റെ ഫോട്ടോക്കൊപ്പം അതിന്റെ വിലയും കാണിക്കുന്നുണ്ട്, ക്വാളിറ്റി കൂടിയ നല്ല ഷർട്ടുകളുടെ ഫോട്ടോ കണ്ടതോടെ ഇതിൽ ആകൃഷ്ടനയാ മുജീബ് 5300 രൂപക്ക് നിരവധി ഷർട്ടുകൾ ഓർഡർ ചെയ്തു.

ഓൺലൈനിൽ ഓർഡർ ചെയ്യുമ്പേൾ വിലയുടെ 10ശതമാനം അപ്പോൾതന്നെ അവരുടെ അക്കൗണ്ടിൽ ഇട്ടുനൽകി. ബാക്കി കൊറിയർ കയ്യിൽകിട്ടിയ ശേഷം അവരുടെ കയ്യിൽ നൽകിയാൽ മതിയെന്ന് പറഞ്ഞു. എന്നാൽ ദിവസങ്ങൾക്ക് ശേഷം താൻ ഓർഡർ ചെയ്ത വസ്ത്രങ്ങൾ കയ്യിൽ കിട്ടിയപ്പോൾ മുജീബിന്റെ കണ്ണുതള്ളിപ്പോയി. താൻ ബുക്ക് ചെയ്ത വസ്ത്രത്തിന്റെ ഒരു മാച്ചുംഇല്ലാത്ത, ഷർട്ടിന് കീശപോലുമില്ലാത്ത ക്വാളിറ്റിയില്ലാത്ത ധരിക്കാൻ കഴിയാത്ത രീതിയിലുള്ള ഷർട്ടുകളാണ് ലഭിച്ചത്. അപ്പോൾ തന്നെ മുജീബ് കൊറിയർ സർവീസുകാരനോട് പറഞ്ഞു, തനിക്ക് ഇതുവേണ്ട, തന്റെ പണം തിരിച്ചുതരണമെന്ന്, പണം നൽകിയ ശേഷമാണ് കൊറിയർ കയ്യിൽനൽകുകയുള്ളു. എന്നാൽ പണം തിരിച്ചു നൽകാൻ തനിക്കു കഴിയില്ലെന്നും നിങ്ങൾ ഇവ റിട്ടേൺ അയച്ചാൽ പണം തിരിച്ചുലഭിക്കുമെന്നും പറഞ്ഞാണ് കൊറിയർ സർവീസുകാരൻ പോയത്.

ഇതുപ്രകാരം വസ്ത്രം റിട്ടേൺ നൽകാൻ ഓൺലൈനിൽ അപേക്ഷിച്ചിട്ടും യാതൊരു മറുപടിയും, ലഭിച്ചില്ല, സൈറ്റിൽ കണ്ട നമ്പറിൽ വിളിച്ചു റിട്ടേൺ കാര്യം പറയുമ്പോൾ അവർ ഫോൺ കട്ടാക്കുന്നു. വിട്ടുകൊടുക്കാൻ തെയ്യാറാകാതെ മുജീബ് വിവിധ നമ്പറുകളിൽ നിന്നും വിളിച്ചു അങ്ങോട്ടും ഭീഷണിപ്പെടുത്തി. എന്റെ പണം തിരിച്ചു നൽകിയില്ലെങ്കിൽ കോടതിയിൽ പോകുമെന്നും കേസ്‌കൊടുക്കുമെന്നും വരെ പറഞ്ഞു. തുടർന്നു പല നമ്പറുകളിൽനിന്നും വിളിച്ചപ്പോൾ റിട്ടേൺ എടുക്കാമെന്നും 800രൂപ സർവീസ് ചാർജായി നൽകണമെന്നും പറഞ്ഞു. ഇതിന് സമ്മതിച്ചിട്ടും റിട്ടേൺ കൊണ്ടുപോകാൻ ആരം വന്നില്ല. തുടർന്നു വീണ്ടും വിട്ടുകൊടുക്കാതെ ഫോൺവിളി തുടർന്നതോടെയാണ് മുജീബിനോട് 2000 രൂപ തരാം വസ്ത്രം നിങ്ങൾ തന്നെ എടുത്തോളുവെന്ന് പറഞ്ഞു. മുജീബിന്റെ വായടപ്പിച്ചത്. 2000രൂപ തിരിച്ചുകിട്ടിയാലും തനിക്ക് നഷ്ടമാണെന്ന മുജീബിന് തോന്നിയെങ്കിലും അവസാനം കിട്ടയത് ലഭിച്ചു മിണ്ടാതിരിക്കാമെന്ന് കരുതി മുജീബ് രണ്ടായിരംരൂപ തിരിച്ചുവാങ്ങിക്കുകയായിരുന്നു. ഇതാണ് ഓൺലൈൻ വസ്ത്രത്തിന്റെ തട്ടിപ്പിന്റെ രീതി. ഇത്തരത്തിൽ വ്യാപകമായ ആരുംകേൾക്കാത്ത പല സൈറ്റുകൾ പ്രവർത്തിക്കുന്നതായി വിവരമുണ്ട്,

തട്ടിപ്പിന്റെ മറ്റൊരു രീതിയും നടക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് 1000 രൂപയുടെ ചുരിദാർ ഓൺലൈനായി വാങ്ങിയ യുവാവിന് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 97,500 രൂപ നഷ്ടപ്പെട്ടിരുന്നു. അടിമാലി സ്വദേശിയായ ജിജോ ജോസഫാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ഗുജറാത്തിലെ സൂറത്തിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനത്തിൽ നിന്നാണ് ജിജോ ചുരിദാർ ഓർഡർ ചെയ്തത് മാസങ്ങൾക്ക് മുമ്പാണ് ചുരിദാർ പാഴ്സലായി ലഭിച്ചത്. എന്നാൽ ഓൺലൈൻ സൈറ്റിൽ പറയുന്നയത്ര ഗുണനിലവാരം വസ്ത്രത്തിനില്ലെന്ന് മനസിലായതോടെ ഇത് തിരികെ അയയ്ക്കാൻ തീരുമാനിച്ചു. പണം തിരിച്ച് നൽകാനായി അക്കൗണ്ട് നമ്പറും ഒടിപി കോഡും കൈമാറണമെന്ന് കമ്പനിയിൽ നിന്നും അറിയിക്കുകയും ഇങ്ങനെ ചെയ്തതിന് പിന്നാലെ ജിജോയുടെ അക്കൗണ്ടിൽ നിന്നും വെറും പത്തു മിനിട്ടിനകം 95,000 രൂപ നഷ്ടമാകുകയായിരുന്നു.

ഇത്രയധികം തുക പോയപ്പോൾ ഇക്കാര്യം കമ്പനിയെ ഉടൻ അറിയിച്ചു. 2,000 രൂപയിൽ കൂടുതൽ മിനിമം ബാലൻസ് ഉള്ള മറ്റൊരു അക്കൗണ്ട് നമ്പർ നൽകിയാൽ തിരികെ നിക്ഷേപിക്കാം എന്നായിരുന്നു മറുപടി. ഇതോടെ കഴിഞ്ഞ 11ന് അടിമാലി ഐസിഐസിഐ ബാങ്കിലെ അക്കൗണ്ട് നമ്പർ നൽകി. 3,000 രൂപയുണ്ടായിരുന്ന അക്കൗണ്ടിൽ നിന്നു 2,500 രൂപ നഷ്ടപ്പെട്ടു. വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ 5,000 രൂപ മിനിമം ബാലൻസുള്ള അക്കൗണ്ടിലേക്കു മാത്രമേ പണം കൈമാറാൻ കഴിയുകയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. ഇതോടെ തട്ടിപ്പ് മനസ്സിലാക്കിയ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP