ഓൺലൈനിൽ ഗുണമേന്മയുള്ള പുതുപുത്തൻവസ്ത്രങ്ങളുടെ ഫോട്ടോ നൽകും; ആകൃഷ്ടരായ ഉപഭോക്താക്കൾ ഓൺലൈനിൽ ബുക്ക് ചെയ്ത് പണവും നൽകി കൊറിയർ പൊളിക്കുമ്പോൾ കണ്ണുതള്ളിപ്പോകും; ലഭിക്കുന്നത് ബുക്ക് ചെയ്ത വസ്ത്രത്തിന്റെ ഏഴയലത്തുപോലും വരാത്ത പഴകിയ വസ്ത്രത്തെക്കാളും നിലവാരം കുറഞ്ഞവ; തിരിച്ചുകൊടുത്താൽ വാങ്ങില്ല; കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലപ്പുറം സ്വദേശിക്ക് 2000രൂപ തിരിച്ചു നൽകി വായടപ്പിച്ചു; ഓൺലൈൻ വസ്ത്ര വിപണിയിലെ വലിയ തട്ടിപ്പ് ഇങ്ങിനെ...
ജംഷാദ് മലപ്പുറം
മലപ്പുറം: ഓൺലൈനിൽ ഗുണമേന്മയുള്ള പുതുപുത്തൻവസ്ത്രങ്ങളുടെ ഫോട്ടോ പ്രദർശിപ്പിക്കും. ശേഷം വസ്ത്രങ്ങളുടെ ഫോട്ടോകളും, ഓൺലൈൻബുക്കിംഗിന്റെ ലിങ്കും ഫേസ്ബുക്ക് വ്യാപകമായി പ്രചരിപ്പിക്കും. പുതുപുത്തന്മോഡൽ ഷർട്ടുകളും, ക്വാളിറ്റി കൂടിയ മെറ്റീരിയലുമടങ്ങുന്ന ഷർട്ടുകൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ ഫോട്ടോ കാണുന്നവർ ഓൺലൈനിൽ ഉടൻ തന്നെ ബുക്കുചെയ്യും, പക്ഷെ പുതുപുത്തൻ വസ്ത്രം ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ലഭിക്കുന്നതാകട്ടെ യാതൊരു ക്വാളിറ്റിയുമില്ലാത്ത, തങ്ങൾ ബുക്ക് ചെയ്ത ഷർട്ടിന്റെ ഏഴയലത്തുപോലും എത്താത്ത വസ്ത്രങ്ങളാകും, റിട്ടേൺ അയച്ചാൽ സ്വീകരിക്കില്ല. റിട്ടേൺചെയ്യാമെന്ന് പറയുന്നുണ്ടെങ്കിലും ഗുണഭോക്താവിനെ കളിപ്പിച്ചും, ഫോൺ കട്ട് ചെയ്തും മടുപ്പിക്കും. ചെറിയ പണമല്ലേ പോയതെന്ന് കരുതി തട്ടിപ്പിനിരയായവർ പിന്നാലെ മിണ്ടാണ്ടിക്കും. ഇതാണ് പുതിയ ഓൺലൈൻ വസ്ത്ര വിപണിയിലെ വലിയ തട്ടിപ്പ്. നിരവധി ഓൺലൈൻ കമ്പനികൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി കൊറിയർ സർവീസ് ഏജന്റ്സികൾ തന്നെ പറയുന്നു. തങ്ങൾ മുഖേന എത്തുന്ന കൊറിയറുകൾ ഇത്തരത്തിൽ ഉപഭോക്താക്കൾ തിരിച്ചു നൽകുന്ന അവസ്ഥയാണെന്നാണ് ഇവർ പറയുന്നത്.
മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ മുജീബ് റഹ്മാനാണ് മേൽപറഞ്ഞ രീതിയിൽ തട്ടിപ്പിനിരായായ ഒരാൾ. ബിസ്സിനസ്സ് ബേ എന്ന ഓൺലൈൻ ലിങ്ക് വഴിയാണ് മുജീബ് ഷർട്ടിന് ബുക്ക് ചെയ്തത്. 160രൂപ മുതൽ 220രൂപവരെ വിലയുള്ള ഷർട്ടുകളാണ് ഓൺലൈനിൽ പ്രദർശിപ്പിച്ചിരുന്നത്. ഫേസ്ബുക്കിൽ വന്ന ഒരു ലfങ്ക് കണ്ടാണ് മുജീബ് ഷർട്ടിന് ബുക്ക് ചെയ്തത്. ഓരോ ഷർട്ടിന്റെ ഫോട്ടോക്കൊപ്പം അതിന്റെ വിലയും കാണിക്കുന്നുണ്ട്, ക്വാളിറ്റി കൂടിയ നല്ല ഷർട്ടുകളുടെ ഫോട്ടോ കണ്ടതോടെ ഇതിൽ ആകൃഷ്ടനയാ മുജീബ് 5300 രൂപക്ക് നിരവധി ഷർട്ടുകൾ ഓർഡർ ചെയ്തു.
ഓൺലൈനിൽ ഓർഡർ ചെയ്യുമ്പേൾ വിലയുടെ 10ശതമാനം അപ്പോൾതന്നെ അവരുടെ അക്കൗണ്ടിൽ ഇട്ടുനൽകി. ബാക്കി കൊറിയർ കയ്യിൽകിട്ടിയ ശേഷം അവരുടെ കയ്യിൽ നൽകിയാൽ മതിയെന്ന് പറഞ്ഞു. എന്നാൽ ദിവസങ്ങൾക്ക് ശേഷം താൻ ഓർഡർ ചെയ്ത വസ്ത്രങ്ങൾ കയ്യിൽ കിട്ടിയപ്പോൾ മുജീബിന്റെ കണ്ണുതള്ളിപ്പോയി. താൻ ബുക്ക് ചെയ്ത വസ്ത്രത്തിന്റെ ഒരു മാച്ചുംഇല്ലാത്ത, ഷർട്ടിന് കീശപോലുമില്ലാത്ത ക്വാളിറ്റിയില്ലാത്ത ധരിക്കാൻ കഴിയാത്ത രീതിയിലുള്ള ഷർട്ടുകളാണ് ലഭിച്ചത്. അപ്പോൾ തന്നെ മുജീബ് കൊറിയർ സർവീസുകാരനോട് പറഞ്ഞു, തനിക്ക് ഇതുവേണ്ട, തന്റെ പണം തിരിച്ചുതരണമെന്ന്, പണം നൽകിയ ശേഷമാണ് കൊറിയർ കയ്യിൽനൽകുകയുള്ളു. എന്നാൽ പണം തിരിച്ചു നൽകാൻ തനിക്കു കഴിയില്ലെന്നും നിങ്ങൾ ഇവ റിട്ടേൺ അയച്ചാൽ പണം തിരിച്ചുലഭിക്കുമെന്നും പറഞ്ഞാണ് കൊറിയർ സർവീസുകാരൻ പോയത്.
ഇതുപ്രകാരം വസ്ത്രം റിട്ടേൺ നൽകാൻ ഓൺലൈനിൽ അപേക്ഷിച്ചിട്ടും യാതൊരു മറുപടിയും, ലഭിച്ചില്ല, സൈറ്റിൽ കണ്ട നമ്പറിൽ വിളിച്ചു റിട്ടേൺ കാര്യം പറയുമ്പോൾ അവർ ഫോൺ കട്ടാക്കുന്നു. വിട്ടുകൊടുക്കാൻ തെയ്യാറാകാതെ മുജീബ് വിവിധ നമ്പറുകളിൽ നിന്നും വിളിച്ചു അങ്ങോട്ടും ഭീഷണിപ്പെടുത്തി. എന്റെ പണം തിരിച്ചു നൽകിയില്ലെങ്കിൽ കോടതിയിൽ പോകുമെന്നും കേസ്കൊടുക്കുമെന്നും വരെ പറഞ്ഞു. തുടർന്നു പല നമ്പറുകളിൽനിന്നും വിളിച്ചപ്പോൾ റിട്ടേൺ എടുക്കാമെന്നും 800രൂപ സർവീസ് ചാർജായി നൽകണമെന്നും പറഞ്ഞു. ഇതിന് സമ്മതിച്ചിട്ടും റിട്ടേൺ കൊണ്ടുപോകാൻ ആരം വന്നില്ല. തുടർന്നു വീണ്ടും വിട്ടുകൊടുക്കാതെ ഫോൺവിളി തുടർന്നതോടെയാണ് മുജീബിനോട് 2000 രൂപ തരാം വസ്ത്രം നിങ്ങൾ തന്നെ എടുത്തോളുവെന്ന് പറഞ്ഞു. മുജീബിന്റെ വായടപ്പിച്ചത്. 2000രൂപ തിരിച്ചുകിട്ടിയാലും തനിക്ക് നഷ്ടമാണെന്ന മുജീബിന് തോന്നിയെങ്കിലും അവസാനം കിട്ടയത് ലഭിച്ചു മിണ്ടാതിരിക്കാമെന്ന് കരുതി മുജീബ് രണ്ടായിരംരൂപ തിരിച്ചുവാങ്ങിക്കുകയായിരുന്നു. ഇതാണ് ഓൺലൈൻ വസ്ത്രത്തിന്റെ തട്ടിപ്പിന്റെ രീതി. ഇത്തരത്തിൽ വ്യാപകമായ ആരുംകേൾക്കാത്ത പല സൈറ്റുകൾ പ്രവർത്തിക്കുന്നതായി വിവരമുണ്ട്,
തട്ടിപ്പിന്റെ മറ്റൊരു രീതിയും നടക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് 1000 രൂപയുടെ ചുരിദാർ ഓൺലൈനായി വാങ്ങിയ യുവാവിന് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 97,500 രൂപ നഷ്ടപ്പെട്ടിരുന്നു. അടിമാലി സ്വദേശിയായ ജിജോ ജോസഫാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ഗുജറാത്തിലെ സൂറത്തിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനത്തിൽ നിന്നാണ് ജിജോ ചുരിദാർ ഓർഡർ ചെയ്തത് മാസങ്ങൾക്ക് മുമ്പാണ് ചുരിദാർ പാഴ്സലായി ലഭിച്ചത്. എന്നാൽ ഓൺലൈൻ സൈറ്റിൽ പറയുന്നയത്ര ഗുണനിലവാരം വസ്ത്രത്തിനില്ലെന്ന് മനസിലായതോടെ ഇത് തിരികെ അയയ്ക്കാൻ തീരുമാനിച്ചു. പണം തിരിച്ച് നൽകാനായി അക്കൗണ്ട് നമ്പറും ഒടിപി കോഡും കൈമാറണമെന്ന് കമ്പനിയിൽ നിന്നും അറിയിക്കുകയും ഇങ്ങനെ ചെയ്തതിന് പിന്നാലെ ജിജോയുടെ അക്കൗണ്ടിൽ നിന്നും വെറും പത്തു മിനിട്ടിനകം 95,000 രൂപ നഷ്ടമാകുകയായിരുന്നു.
ഇത്രയധികം തുക പോയപ്പോൾ ഇക്കാര്യം കമ്പനിയെ ഉടൻ അറിയിച്ചു. 2,000 രൂപയിൽ കൂടുതൽ മിനിമം ബാലൻസ് ഉള്ള മറ്റൊരു അക്കൗണ്ട് നമ്പർ നൽകിയാൽ തിരികെ നിക്ഷേപിക്കാം എന്നായിരുന്നു മറുപടി. ഇതോടെ കഴിഞ്ഞ 11ന് അടിമാലി ഐസിഐസിഐ ബാങ്കിലെ അക്കൗണ്ട് നമ്പർ നൽകി. 3,000 രൂപയുണ്ടായിരുന്ന അക്കൗണ്ടിൽ നിന്നു 2,500 രൂപ നഷ്ടപ്പെട്ടു. വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ 5,000 രൂപ മിനിമം ബാലൻസുള്ള അക്കൗണ്ടിലേക്കു മാത്രമേ പണം കൈമാറാൻ കഴിയുകയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. ഇതോടെ തട്ടിപ്പ് മനസ്സിലാക്കിയ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍