പ്രളയ ദുരന്തം: കവളപ്പാറയിലും പാതാറിലും സമ്പൂർണ പുനരധിവാസ പദ്ധതി; ഏജൻസികളെ ഉപയോഗിച്ച് വീട് നിർമ്മിച്ച് നൽകും. പരമ്പരാഗത വീടുകൾക്ക് പകരം പ്രീഫാബ് മോഡലുൾപ്പടെയുള്ളവ പരിഗണിക്കും; പ്രത്യേകം സ്ഥലം വീടുകൾക്കായി കണ്ടെത്തുമെന്നും മന്ത്രി കെ.ടി.ജലീൽ
ജംഷാദ് മലപ്പുറം
മലപ്പുറം: പ്രളയം നാശം വിതച്ച നിലമ്പൂർ കവളപ്പാറയിലും പാതാറിലും സമ്പൂർണ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡോ. കെടി ജലീൽ. ഇതിനായി പ്രത്യേകം സ്ഥലം കണ്ടെത്തും. ഏതെങ്കിലും ഏജൻസികളെ ഉപയോഗിച്ച് വീട് നിർമ്മിച്ച് നൽകും. പരമ്പരാഗത വീടുകൾക്ക് പകരം പ്രീഫാബ് മോഡലുൾപ്പടെയുള്ളവ ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കും. ദുരിതബാധിതർക്ക് വേഗത്തിൽ സഹായം ലഭ്യമാക്കും. തുടർപ്രവർത്തനം വിലയിരുത്തുന്നതിന് രണ്ടാഴ്ചയിലൊരിക്കൽ കലക്ടറേറ്റിൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.യോഗത്തിൽ എംപിമാരായ ഇടി മുഹമ്മദ് ബഷീർ, പിവി അബ്ദുൽ വഹാബ്, എംഎൽഎ മാരായ സി മമ്മൂട്ടി, ടിവി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, എപി അനിൽകുമാർ, ആബിദ് ഹുസൈൻ തങ്ങൾ, വി അബ്ദുറഹ്മാൻ, ടിഎ അഹമ്മദ് കബീർ, കെഎൻഎ ഖാദർ, പി ഉബൈദുള്ള, എം ഉമ്മർ, പി അബ്ദുൽഹമീദ്, പികെ ബഷീർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണിക്കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് എകെ നാസർ, ജില്ല കലക്ടർ ജാഫർ മലിക്, ജില്ല പൊലീസ് മേധാവി യു അബ്ദ്ുൽ കരീം, ഡിഎഫ്ഒ യോഗേഷ്കുമാർ നീലഖണ്ഠ്, എഡിഎം എൻഎം മെഹറലി, പിവി അൻവർ എംഎൽഎയുടെ പ്രതിനിധി സക്കരിയ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ലതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
മറ്റു തീരുമാനങ്ങൾ
പഞ്ചായത്ത് സെക്രട്ടറിയുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി നാശനഷ്ടം കണക്കാക്കും. അടിയന്തര സഹായം വേഗത്തിൽ ലഭ്യമാക്കും. സഹായം ലഭിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കും. അനർഹരായവർക്ക് സഹായം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കും. പുഴയുടെയും തോടുകളുടെയും തീരം സംരക്ഷിക്കുന്നതിന് പ്രകൃതി മാർഗങ്ങൾ ഉപയോഗിക്കുന്നതിന് പഠനം നടത്തും.
കവളപ്പാറയിലും പാതാറിലുമുൾപ്പടെ താമസയോഗ്യമായ വീടില്ലാത്തവർക്ക് പകരം സംവിധാനമൊരുക്കുന്നത് ജില്ലഭരണകൂടത്തിന് നിർദ്ദേശം നൽകി.കിണറുകളിലെ ക്ലോറിനേഷൻ കാര്യക്ഷമമാക്കുന്നതിന് ഡിഎംഒ യെ ചുമതലപ്പെടുത്തി. അതത് തദ്ദേശസ്ഥാപനങ്ങളിലെ നഷ്ടം സംബന്ധിച്ച് രൂപരേഖ തയ്യാറാക്കണം
ജില്ലയിൽ ഇത്തവണത്തെ കാലവർഷത്തിൽ പ്രളയക്കെടുതിയുണ്ടായത് 138 ഗ്രാമപഞ്ചായത്തുകളിൽ.നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലാണ് ഇവയിൽ ഏറെയും. പതിനൊന്ന് ഉരുൾ പൊട്ടലുകളാണ് ജില്ലയിലുണ്ടായത്. മഴക്കെടുതിയിൽ ഇതുവരെ സ്ഥിരീകരിച്ചത് 42 മരണങ്ങൾ. നിലമ്പൂരിലെ കവളപ്പാറയിൽ മാത്രം ഓഗസ്റ്റ് 8, 10 തിയ്യതികളിലുണ്ടായ രണ്ട് ഉരുൾപൊട്ടലുകളിൽ 30 പേരാണ് മരിച്ചത്. 29 ഓളം പേരെ കാണാതാവുകയും ചെയ്തു. കോട്ടക്കുന്നിൽ ഓഗസ്റ്റ് ഒമ്പതിനുണ്ടായ ഉരുൾ പൊട്ടലിൽ ഒരു കുട്ടിയടക്കം മൂന്ന് പേരും മരിച്ചു.ഫയർ ഫോഴ്സ്, പൊലീസ്, ട്രോമകെയർ വളണ്ടിയർമാർ, സന്നദ്ധ സംഘങ്ങൾ, മത്സ്യത്തൊഴിലാളികൾ, ജനപ്രതിനിധികൾ എന്നിവരെക്കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയിലെ നാല് ടീമും സൈനികരുടെ മൂന്ന് സംഘവും രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലയിൽ 254 ദുരിതാശ്വാസ ക്യാമ്പുകളിലായി 16097 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും വനം വകുപ്പും ചേർന്നാണ് കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, വാണിയമ്പുഴ, ഇരുട്ടുകുത്തി ആദിവാസി കോളനികളിൽ അകപ്പെട്ട പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഏറെ പണിപെട്ടാണ് തൊഴിലാളികളെ കുത്തിയൊലിക്കുന്ന വാണിയമ്പുഴ നദി മുറിച്ച് കടത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, ഐ.ടി.ഡി.പി, വനം വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് കരുളായി വനത്തിലെ ചോലനായ്ക്ക വിഭാഗക്കാർ താമസിക്കുന്ന മാഞ്ചീരി കോളനിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. കോളനിയിലേക്കുള്ള അപ്രോച്ച് റോഡും പാലവും പൂർണമായും തകർന്ന നിലയിലാണ്.
പ്രളയത്തെ തുടർന്ന് ക്വാറികൾക്കും മറ്റ് ഖനന പ്രവർത്തനങ്ങൾക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രളയം ബാധിക്കപ്പെട്ട സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി ശുചീകരണ പ്രവർത്തികൾ നടത്തുന്നതിനോടൊപ്പം സൗജന്യമായി കുടിവെള്ളമെത്തിക്കാനും സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. പ്രളയബാധിത മേഖലകളിൽ കൃത്യമായ ക്ലോറിനേഷനും നിർദ്ദേശം നൽകി. ശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം എല്ലാ ക്യാമ്പുകളിലും വൈദ്യ സഹായവും ഏർപ്പെടുത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട രേഖകൾ ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റ് അദാലത്തും ഇൻഷുറൻസ് അദാലത്തും നടത്താനാണ് തീരുമാനം.
ഈയൊരു സാഹചര്യത്തിൽ മഴക്കെടുതി അതിജീവനത്തിനായി ജില്ലയിൽ നടത്തിയത് ചിട്ടയായ പ്രവർത്തനമാണെന്ന് ജനപ്രതിനിധികളുടെ യോഗത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീൽ പറഞ്ഞു. പ്രതികൂലകാലാവസ്ഥയിലും ജില്ലാഭരണകൂടം പൊതുജനപങ്കാളിത്തത്തോടെ കൃത്യതയ്യാർന്ന രക്ഷാപ്രവർത്തനമാണ് നടത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിൽ പ്രളയത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ പ്രളയാന്തരം സ്വീകരിച്ച നടപടിക്രമങ്ങൾ വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ 4457 വീടുകളാണ് ശുചീകരിച്ചതെന്ന് ജനപ്രതിനിധികൾ അറിയിച്ചു. ഇതിന് പുറമെ പതിനായിരത്തിലധികം വീടുകൾ സന്നദ്ധ സംഘങ്ങളുടെ സഹായത്തോടെയും ശുചീകരിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം 303 വീടുകൾ പൂർണമായും 2001 വീടുകൾ ഭാഗികമായും ജില്ലയിൽ തകർന്നിട്ടുണ്ട്. ജല അഥോറിറ്റിക്ക് 1.7 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. 18671 ഓളം കർഷകരെ പ്രളയം ബാധിച്ചു. 2934.32 ഹെക്ടർ കൃഷിയിടവും നശിച്ചു. 92.532 കോടി രൂപയുടെ നാശനഷ്ടമാണ് ഈ മേഖലയിൽ കണക്കാക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍