സംഘർഷത്തെ തുടർന്ന് കരിപ്പൂർ വിമാനത്താവളം അടച്ചു; ജീവനക്കാരുടെ ദേഹപരിശോധനയെ തുടർന്നുള്ള തർക്കം വെടിവയ്പ്പിലും സിഐഎസ്എഫ് ജവാന്റെ മരണത്തിലും കലാശിച്ചു; അക്രമാസക്തരായ കേന്ദ്ര സേന വിമാനത്താവള നിയന്ത്രണം ഏറ്റെടുത്തു; പ്രതിഷേധിച്ച് ഫയർഫോഴ്സുകാർ റൺവേയും പിടിച്ചെടുത്തു;പ്രശ്നപരിഹാരത്തിന് കേന്ദ്ര ഇടപെടൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ജീവനക്കാരും സിഐഎസ്.എഫ് ജവാന്മാരും തമ്മിലുണ്ടായ സംഘർഷത്തിൽ സിഐഎസ്.എഫ് ജവാൻ വെടിയേറ്റ് മരിച്ചു. രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ജയ്പാൽ യാദവ് എന്ന ജവാനാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും മറ്റൊരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിക്കും മാറ്റി. എയർപോർട്ട് അഥോറിറ്റിയുടെ പാസ് ഉള്ള ജീവനക്കാരെ പരിശോധനയില്ലാതെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കണമെന്ന ജീവനക്കാരുടെ ആവശ്യം സിഐഎസ്.എഫ് അംഗീകരിക്കാത്തതാണ് സംഘർഷത്തിന് കാരണം.
സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ രണ്ടു വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല. റൺവേയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വാഹനങ്ങൾ നിരത്തി ഉപരോധിക്കുകയാണ്. വിമാനത്താവളത്തിലെ സംഘർഷാവസ്ഥ പരിഗണിച്ച് 10.25നുള്ള എയർ ഇന്ത്യ മുംബൈ വിമാനം ഉൾപ്പെടെ രണ്ടു വിമാനങ്ങൾക്ക് ഇറങ്ങാൻ വ്യോമഗതാഗത നിയന്ത്രണ വിഭാഗം അനുമതി നൽകിയിട്ടില്ല. സിഎസ്ഐഎഫ് ജവാന്മാർ അഗ്നിശമനസേനാ വിഭാഗം അടിച്ചുതകർത്തു. സംഘർഷത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിമാനത്താള പരിസരത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. പ്രശ്നങ്ങൾ പരിഹാരമാകാതെ വന്നതോടെ കരിപ്പൂർ വിമാനത്താവളം താൽക്കാലികമായി അടച്ചു. വിമാനങ്ങളെല്ലാം കൊച്ചിയിലേക്ക് വഴി തിരിച്ചുവിടും.
പ്രശ്ന പരിഹാരത്തിന് കേന്ദ്രം ഇടപെട്ടു കഴിഞ്ഞു. സിഐഎസ്എഫിന്റെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ കോഴിക്കോട്ടെത്തും. ഇതിനുള്ള നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നൽകി. ഇതിനൊപ്പം എയർപോർട്ട് അഥോറിട്ടിയുടെ ഉദ്യാഗസ്ഥരും എത്തും. അതിന് ശേഷം വിശദ ചർച്ച നടക്കും. അതിന് ശേഷം മാത്രമേ വിമാനത്താവളം സാധാരണഗതിയിലേക്ക് മടങ്ങൂ. വിട്ടുവീഴ്ചയ്ക്ക് സിഐഎസ്എഫും വിമാനത്താവള ഉദ്യോഗസ്ഥരും തയ്യാറല്ല. വിമാനത്താവള ഉദ്യോഗസ്ഥർക്ക് പിന്തുണയുമായി ഫയർഫോഴ്സ് ജീവനക്കാരും എത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിരീക്ഷിക്കുന്നുണ്ട്.
വലിയ സംഘർഷമാണ് വിമാനത്താവളത്തിനുള്ളിൽ ഉണ്ടായത്. കുറച്ചു നാളുകളായി ജീവനക്കാരെ പരിശോധനയില്ലാതെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കണമെന്ന വാദം ജീവനക്കാർ ഉയർത്തുന്നുണ്ട്. എന്നാൽ അതിന് സിഐഎസ്എഫ് തയ്യാറാകാറില്ല. ഇതാണ് ഇന്നും പ്രശ്നങ്ങൾക്ക് തുടക്കമായത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ച ജവാന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. എയർപോർട്ട് ജീവനക്കാരനായ സണ്ണി തോമസിനാണ് ഗുരുതര പരുക്കേറ്റത്. ജീവനക്കാരും സിഐഎസ്.എഫ് ജവാന്മാരും തമ്മിലുള്ള ഉന്തും തള്ളലിനുമിടയിൽ ഒരു ജവാന്റെ കൈയിലുണ്ടായിരുന്ന തോക്ക് പൊട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സണ്ണി എന്ന വിമാനത്താവള ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി 10 മണിയോടെ വി.ഐ.പി ഗേറ്റിലാണ് സംഭവം. ജീവനക്കാരെ പരിശോധിക്കുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എന്നാൽ സിഎസ്ഐഎഫ് ജവാന്റെ തോക്ക് പിടിച്ചു വാങ്ങി സണ്ണി വെടിവച്ചതാണെന്ന അഭ്യൂഹവുമുണ്ട്. വിമാനത്താവള പരിസരം പൊലീസ് നിയന്ത്രണത്തിലാണ്. കണ്ടയ്നറുകൾ ഉൾപ്പെടെയുള്ളവ കൈകാര്യം ചെയ്യുന്ന അതിസുരക്ഷാ മേഖലയിലാണ് സംഭവം. ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും ചേരിതിരിഞ്ഞു ഏറ്റുമുട്ടിയതോടെ സംഘർഷാവസ്ഥയിലായ വിമാനത്താവളത്തിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു.
കരിപ്പൂരിലേക്ക് കൂടുതൽ പൊലീസുകാരെ നിയോഗിക്കാൻ നിർദ്ദേശം നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പ്രവേശനപ്പാസിനെ ചൊല്ലി സിഐഎസ്എഫ് ജവാന്മാരും വിമാനത്താവളത്തിലെ അഗ്നിശമന േസനാ അംഗങ്ങളും തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് പറയുന്നു. കൊണ്ടോട്ടിയിൽ നിന്നും കരിപ്പൂരിൽ നിന്നും കൂടുതൽ പൊലീസുകാർ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഉത്തരമേഖലാ എഡിജിപി ശങ്കർ റെഡ്ഡിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം സിഐഎസ്എഫുകാരുമായി ആശയവിനിമയം നടത്തി. അതിന് ശേഷമാണ് സ്ഥിതിഗതികൾ ശാന്തമായത്.
എയർപോർട്ട് അഥോറിറ്റിയുടെ പാസ് ഉള്ള ജീവനക്കാരെ പരിശോധനയില്ലാതെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കണമെന്ന ജീവനക്കാരുടെ ആവശ്യം സിഐഎസ്.എഫ് അംഗീകരിക്കാത്തതാണ് സംഘർഷത്തിന് കാരണം. പരിശോധന തടയാൻ ശ്രമിച്ച ജീവനക്കാരെ സിഐഎസ്.എഫ് ജവാൻ തടയുകയായിരുന്നു. ജവാന് അപകടം ഉണ്ടായതിനെത്തുടർന്ന് സിഐഎസ്.എഫ് ജവാന്മാർ ബാക്കിയുള്ള വിമാനത്താവള ജീവനക്കാരെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു. ഇത് കൂടുതൽ സംഘർഷത്തിനിടയാക്കിയതായാണ് വിവരം. സംഘർഷത്തെത്തുടർന്ന് റൺവേ അടച്ചു. രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ വൈകുമെന്ന് അധികൃതർ അറിയിച്ചു.ഇതിനിടെയാണ് വിമാനത്താവളം താൽക്കാലികമായി അടയ്ക്കാൻ തീരുമാനിച്ചത്.
വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കൺട്രോൾ അടച്ചതാണ് ഇതിന് കാരണം. സംഘർഷത്തെ തുടർന്ന് ജീവനക്കാർ കൺട്രോൾ റൂം വിട്ടുപോയി. സിഐഎസ്എഫുകാർ എയർ ട്രാഫിക് കൺട്രോൾ ആക്രമിച്ചതായും സൂചനയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍