പെട്രോളിനും ഡീസലിനും പാചകവാതകത്തിലും തീരില്ല; സമാനാവസ്ഥയിലേക്ക് വൈദ്യുതിയെയും എത്തിക്കാൻ കേന്ദ്ര സർക്കാർ; മാസം തോറും വൈദ്യുതി നിരക്കു വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ജനങ്ങൾക്ക് ഇരുട്ടടിയാകും
എം എ എ റഹ്മാൻ
കോഴിക്കോട്: മാസം തോറും വൈദ്യുതി നിരക്കു വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കേരളത്തിലെ ഉപഭോക്താക്കളുടെയും ജീവിതം കൂടുതൽ ദുരിതത്തിലാക്കിയേക്കുമെന്ന് ആശങ്ക. പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമെല്ലാം വില വർധന രൂക്ഷമായി തുടരുന്നതിനിടെ ഈ ഗണത്തിൽപ്പെടുന്ന അടിസ്ഥാനാവശ്യമായ ജനങ്ങളുടെ വൈദ്യുതി ഉപഭോഗത്തിന് കൂടി നിരക്കു വർധന സംഭവിക്കുമ്പോൾ സാധാരണക്കാരുടെ നട്ടെല്ലൊടിയുമെന്ന് തീർച്ച.
നിരക്കു വർധനയുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം കൈക്കൊള്ളുമ്പോഴും വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂട്ടിയുള്ള അനുമതി വേണമെന്നായിരുന്നു നിലവിലെ ചട്ടം. എന്നാൽ ഈ ചട്ടം ഭേദഗതിചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ നിർദേശങ്ങൾ അടങ്ങിയ വൈദ്യുതി ഭേദഗതിച്ചട്ടം 2022നെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ കേന്ദ്ര ഊർജ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ചിരിക്കയാണ്. ഇത് സംഭവിച്ചാൽ കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന കെ എസ് ഇ ബിക്കും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് നിരക്കു വർധനവ് പ്രഖ്യാപിക്കാനാവും. നിലവിൽ മറ്റൊരു സ്ഥാപനവും വൈദ്യുതി വിതരണവുമായി ശക്തമായ മത്സരവുമായി കേരളത്തിലില്ലെന്നിരിക്കേ ഭേദഗതി ഉപകാരപ്പെടുക കെ എസ് ഇ ബിക്കു മാത്രമാവും.
കേരളത്തിന് പുറത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഊർജ സേവന ദാതാക്കൾ ഉണ്ടെന്നതിനാൽ അവർക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വില വർധനവ് വരുത്താൻ പുതിയ ചട്ടം നിയമമാവുന്നതോടെ സാധിക്കും. അംഗീകൃതമായ വൈദ്യുതി നിരക്കിന് പുറമേ വിതരണ ഏജൻസികൾക്ക് വൈദ്യുതിയോ, കൽക്കരിയോ, നാഫ്തയോ പോലുള്ള അസംസ്കൃത വസ്തുക്കളോ വാങ്ങുമ്പോഴുണ്ടാവുന്ന നഷ്ടവും അവ എത്തിക്കാനുള്ള കടത്തുകൂലിയിനത്തിലെ വർധവുമെല്ലാം മാസാമാസം ഈടാക്കാവുന്ന രീതിയിലാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത്. നിലവിലെ ചട്ടങ്ങളനുസരിച്ച് സർചാർജിൽ വരുന്ന ഉൽപാദനത്തിലെ അധിക ബാധ്യത മാത്രമേ ഈടാക്കാനാവൂ. മറ്റു നഷ്ടങ്ങൾ നിരക്കു വർധനവ് വരുത്തുമ്പോഴാണ് പരിഗണിക്കാറ്. എന്നാൽ പുതിയ ചട്ടം നിയമമായാൽ അതാത് മാസം ഈ തുകയെല്ലാം ഉപഭോക്താക്കളിൽനിന്ന്ുതന്നെ ഈടാക്കുന്ന സ്ഥിതിയാവും.
വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന അധിക ചെലവ് അതാത് മാസം തന്നെ തിരിച്ചുപിടിക്കാൻ കമ്പനികൾക്ക ഉപകാരപ്പെടുന്ന രീതിയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമ്പോൾ സത്യത്തിൽ സംഭവിക്കുക ഓരോ മാസവും വൈദ്യുതി നിരക്കു ഉയരുന്ന സ്ഥിതിയാവും. രാജ്യത്ത് വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്നതും പൊതുവിപണിയിൽ വൈദ്യുതിവില ഉയർന്നു നിൽക്കുന്നതും പരിഗണിക്കുമ്പോൾ നിലവിലെ നിരക്കിൽനിന്ന് വലിയ വർധനവാവും ഭാവിയിൽ ഉണ്ടാവുക. മറ്റേതെങ്കിലും സേവനംപോലെ പെട്ടെന്ന് ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്കു മാറാനും ജനങ്ങൾക്ക സാധിക്കണമെന്നില്ല. കേരളത്തിൽ കെ എസ് ഇ ബി മാത്രമാണ് പ്രധാനമായും ഇവിടെ വൈദ്യുതി വിതരണം നടത്തുന്നത്.
കാലങ്ങളായി സ്വകാര്യ കമ്പനികളെ ഈ മേഖലയിൽ അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നതാണെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. പുതിയ ചട്ടം നടപ്പിലാവുന്നതോടെ കേരളത്തിലും സ്വകാര്യ കമ്പനികളുടെ ശക്തമായ സാന്നിധ്യം ഉണ്ടാവുമെന്ന് തീർച്ചയാണ്. അങ്ങനെ സംഭവിച്ചാൽ, അവർക്കായി കേരത്തിലെ വൈദ്യുതി മേഖലയെ തുറന്നുകൊടുത്താൽ ഭരണത്തിലിരിക്കുന്ന സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ സമ്മർദ്ദമാണെന്ന് പറഞ്ഞ് കൈകഴുകുകയും ചെയ്യാം. സത്യത്തിൽ ഇതിന്റെ ദുരിതംപേറേണ്ടി വരിക കേരളത്തിലെ ഉപഭോക്താക്കളായിരിക്കുമെന്ന് ചുരുക്കം.
കേരളം ഒഴികേയുള്ള പല സംസ്ഥാനങ്ങളിലും സ്വകാര്യ മേഖലയിലുള്ള ധാരാളം കമ്പനികൾ വൈദ്യുതി വിതരണവുമായി രംഗത്തുണ്ട്. ഒന്നിൽ കൂടുതൽ കമ്പനികൾ വിതരണം നടത്തുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കുറഞ്ഞ നിരക്കുള്ള കമ്പനിയുടെ വൈദ്യുതി വാങ്ങാൻ ഉപഭോക്താവിന് ആവുമെന്നും കമ്പനികൾ തമ്മിലുള്ള മത്സരത്തിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്നുമെല്ലാമാണ് ഇതുമായി ബന്ധപ്പെട്ട് മുൻപ് കേന്ദ്ര സർക്കാർ വിശദീകരിച്ചത്. എന്നാൽ ടെലികോം മേഖലയിൽ ഉൾപ്പെടെ സ്വകാര്യവത്ക്കരണവും സ്വകാര്യ ടെലികോം സേവന ദാതാക്കളുടെ കടന്നുവരും രാജ്യത്തുണ്ടാക്കിയത്് കമ്പനികൾ പരമാവധി ലാഭം വർധിപ്പിക്കാനായി തങ്ങളുടെ സേവനങ്ങളെല്ലാം ഏറെക്കുറേ ഒരേ നിരക്കിൽ നൽകുന്നതിലേക്കാണ്.
യൂറോപ്യൻ നാടുകളിലും അമേരിക്കൻ നാടുകളിലുമെല്ലാം കമ്പനികൾ തമ്മിൽ ശക്തവും ആരോഗ്യകരവുമായ മത്സരം വിവിധ സേവനങ്ങൾ നൽകുന്ന കമ്പനികൾക്കിടയിൽ സംഭവിക്കുമ്പോൾ ഇന്ത്യയിൽ അത്തരം ഒന്ന് നമുക്ക് കാണാൻ സാധിക്കാറില്ല.പെട്രോളിനും ഡീസലിനും സ്വതന്ത്രമായി നിരക്കു വർധനവ് ആവിഷ്ക്കരിക്കുന്നിടത്തേക്ക് കാര്യങ്ങൾ എത്തിയത് 1991ലെ യു പി എയുടെ നേതൃത്വത്തിലുള്ള മന്മോഹൻ സർക്കാരിന്റെ ഉദാരവത്കരണത്തിന്റെ തുടർച്ചയായായിരുന്നെങ്കിലും റിലയൻസിന്റെ കമ്പനികൾ പെട്രോൾ, പാചക വാതക വിതരണ രംഗത്തേക്ക് എത്തിയതിന് ശേഷമായിരുന്നുവെന്നത് മറന്നുകൂടാ.
ഇന്ന് ഊർജ രംഗത്ത് ലാഭം കൊയ്യാൻ കാത്തിരിക്കുന്നത് റിലയൻസ്, അദാനിപോലുള്ള കമ്പനികളാവുമ്പോൾ ചട്ടം ഭേദഗതി വരുന്നതോടെ കൂടുതൽ ലാഭം ലഭിക്കുമെന്നതിനാൽ ഇവർ ഈ മേഖലയിൽ വൻ മുതൽമുടക്കിന് ഒരുങ്ങുകയും രാജ്യത്തെ ഉപഭോക്താക്കളെ എല്ലാ നിലയിലും ഊറ്റിക്കുടിക്കുകയുമായിരിക്കും സംഭവിക്കുക.
കേരളത്തിൽ സർക്കാർ സർവിസിൽ ഏറ്റവും കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം നൽകുന്ന സ്ഥാപനമാണ് കെ എസ് ഇ ബി (കേരള ഇലട്രിക് സിറ്റി ബോർഡ്). പതിനായിരക്കണക്കിന് വൻകിടക്കാരുടെ കിട്ടക്കടവും പേറി, മറ്റെങ്ങുമില്ലാത്ത ധൂർത്തുമായി എന്നും സർക്കാരിന് മുൻപിൽ നിരക്കു വർധനക്കായി കാത്തു കഴിയുന്ന കെ എസ് ഇ ബിക്ക് കേന്ദ്ര സർക്കാരിന്റെ ചട്ടഭേദഗതി വലിയ ഉപകാരമാവും. വൈദ്യുതി വിതരണക്കാർക്ക് നിര്ക്കു സ്വന്തം ഇഷ്ടപ്രകാരം വർധിപ്പിക്കാമെന്നു വരുമ്പോൾ അത് ഈ സ്ഥാപനത്തിനും ബാധകമാവുമല്ലോ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍