'സാക് ഏജൻസി' കൃഷ്ണൻകുട്ടിയിൽ നിന്നും മൂന്നു ലക്ഷം രൂപ വാങ്ങിയത് മകൾക്ക് ചൈനയിൽ മെഡിസിന് സീറ്റ് തരപ്പെടുത്തി നൽകാമെന്നേറ്റ്; അത് നടക്കാതെ വന്നപ്പോൾ വീണ്ടും ആറരലക്ഷം രൂപ കൂടി വാങ്ങി പൂജയ്ക്ക് യുക്രയിനിൽ അഡ്മിഷൻ തരപ്പെടുത്തിയത് ഇന്ത്യയിൽ അംഗീകാരമില്ലാത്ത സ്ഥാപനത്തിൽ; പണം തിരികെ ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ കളക്ടർ ഇടപെട്ടതോടെ സ്ഥാപനം പൂട്ടി മുങ്ങി പാർടണർമാരായ തിരൂരങ്ങാടി റസീൻ താപ്പിയും ചേളന്നൂർ സ്വദേശിനി കെ. ബിന്ദ്യയും
കെ വി നിരഞ്ജൻ
കോഴിക്കോട്: ഒന്നും രണ്ടുമല്ല ഒമ്പതര ലക്ഷം രൂപയാണ് മകളുടെ ഉപരിപഠനത്തിന് സഹായിക്കാം എന്ന് പറഞ്ഞ് എജ്യുക്കേഷണൽ ഏജൻസി കൃഷ്ണൻകുട്ടിയിൽ നിന്നും തട്ടിയെടുത്തത്. പണം തട്ടിയവർ സ്ഥാപനവും പൂട്ടി മുങ്ങി. കണ്ടെത്താൻ കഴിയില്ലെന്നാണ് പൊലീസിന്റെ മറുപടി. ഗതികേടുകൾക്കിടയിലും മകൾ പഠിച്ച് നല്ലൊരു നിലയിലെത്തണമെന്ന ആഗ്രഹത്തിൽ കടംവാങ്ങിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയും നൽകിയ പണം നഷ്ടമായതിന്റെ വേദനയിലാണ് കോഴിക്കോട് എരഞ്ഞിപ്പാലത്ത് കരുണ നിവാസിൽ ഒ എം കൃഷ്ണൻ കുട്ടിയും ഭാര്യ കെ പി സബിതയും. അതേസമയം, തട്ടിപ്പ് സംഘം കൂടുതൽ വലിയ തട്ടിപ്പുകൾക്ക് കോപ്പുകൂട്ടുന്നതായി കൃഷ്ണൻകുട്ടി പറയുന്നു.
കൃഷ്ണൻകുട്ടിയുടെ മകൾ പൂജാ കൃഷ്ണന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മെഡിസിൻ പഠനം. സാമ്പത്തികമായി പ്രയാസത്തിലാണെങ്കിലും മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു കൃഷ്ണൻകുട്ടി. അങ്ങിനെയാണ് ഇദ്ദേഹം കോഴിക്കോട് പുതിയറക്കടുത്തുള്ള സ്വകാര്യ വിദ്യാഭ്യാസ ഏജൻസിയായ 'സാക് ഏജൻസി'യെ സമീപിക്കുന്നത്. വിദേശത്ത് മെഡിക്കൽ സീറ്റിനായി സമീപിച്ച ഈ അച്ഛനോട് മൂന്നു ലക്ഷം രൂപയാണ് ആദ്യം ഏജൻസി അധികൃതർ വാങ്ങിയത്. ചൈനയിലെ സിൻജിയാങ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാൽ പിന്നീട് ഇതിനെപ്പറ്റി യാതൊരു വിവരവും ഉണ്ടായില്ല.
തുടർന്ന് ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ ചൈനയിൽ സീറ്റ് ശരിയായില്ലെന്നും യുക്രയിനിൽ സീറ്റ് റെഡിയാണെന്നും പറഞ്ഞ് ആറര ലക്ഷം രൂപ കൂടി വാങ്ങി. നേരത്തെ ചൈനയിലേക്ക് വേണ്ടി വാങ്ങിയ പണം തിരികെ നൽകുമെന്നായിരുന്നു ഏജൻസിയുടെ വാഗ്ദാനം.
'ഞങ്ങൾ അത്രവലിയ പണക്കാരൊന്നുമല്ല. പോസ്റ്റ് ഓഫീസ് ഇ ഡി ജീവനക്കാരനാണ് ഞാൻ. മകളുടെ ആഗ്രഹമായതുകൊണ്ട് പ്രയാസം സഹിച്ചും പണമുണ്ടാക്കി. ജില്ലാ പട്ടികജാതി വികസനവകുപ്പ്, ജില്ലയിലെ വിവിധ ബാങ്കുകൾ എന്നിവടങ്ങളിലെല്ലാം ലോണിനായി ചെന്നിരുന്നു. എന്നാൽ ആരും ലോൺ അനുവദിച്ചില്ല. തുടർന്ന് സ്ഥലം വിറ്റും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടം വാങ്ങിയും ഇത്രയും തുക ഉണ്ടാക്കി. എന്നാൽ അവർ ഇത്തരത്തിൽ ചതിക്കുമെന്ന് കരുതിയിരുന്നില്ല' - കൃഷ്ണൻ കുട്ടി പറഞ്ഞു.
പണമെല്ലാം നൽകി പൂജ യുക്രയിനിലേക്ക് പോവുകയും ചെയ്തു. ഇനിയാണ് വഞ്ചനയുടെ കഥ പുറത്തുവരുന്നത്. കഴിഞ്ഞ സെപ്റ്റംബർ 23 നാണ് പൂജ യുക്രയനിലെ സർവ്വകലാശാലയിൽ എം ബി ബി എസിന് ചേർന്നത്. ആദ്യ സെമസ്റ്റർ പരീക്ഷയ്ക്ക് ശേഷമാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുന്നത്. ഇന്ത്യയിൽ അംഗീകാരമില്ലാത്ത സ്ഥാപനത്തിലായിരുന്നു എം ബി ബി എസിന് പ്രവേശനം തരപ്പെടുത്തി നൽകിയിരുന്നത്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. അറിയാത്ത രാജ്യത്ത് പൂജ നിസ്സഹായയായി. അവിടെ തുടർന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയപ്പോൾ മറ്റ് സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചുപോന്നു. പിന്നീട് പൂജ അവിടെ നിന്നുള്ള ആളുകളുടെ സഹായത്തോടെ യുക്രയിനിലെ തന്നെ മറ്റൊരു സർവ്വകലാശാലയിൽ പ്രവേശനം നേടിയിട്ടുണ്ട്. അവിടേക്ക് തിരിച്ചുപോയി പഠനം തുടരുകയാണ് അവൾ. ആഗ്രഹിച്ചുപോയി. ഇനി അതിൽ മാറ്റം വരുത്തേണ്ട എന്നതുകൊണ്ടാണ് പഠനം തുടരാൻ സമ്മതിച്ചതെന്ന് കൃഷ്ണൻ കുട്ടി പറയുന്നു.
പഠനത്തിന് ഇനി നല്ലൊരു തുക വേണം. എന്നാൽ ആദ്യതവണ ഏജൻസിക്ക് ഒമ്പതര ലക്ഷമാണ് നൽകിയത്. അത് പലരിൽ നിന്നും കടം വാങ്ങിയതും സ്ഥലം വിറ്റതുമാണ്. ഇനി പഠനത്തിനുള്ള തുക ഉണ്ടാക്കാൻ പ്രയാസമാണ്. തട്ടിപ്പ് നടത്തിയ ഏജൻസി തുക തിരിച്ചു തന്നിരുന്നെങ്കിലും വലിയ ആശ്വാസം ആകുമായിരുന്നുവെന്നാണ് കൃഷ്ണൻ കുട്ടി വ്യക്തമാക്കുന്നത്. എന്നാൽ, കൃഷ്ണൻ കുട്ടിയുടെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് പ്രതികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ഉന്നത രാഷ്ട്രീയ ബന്ധമുള്ള പ്രതിയെ പൊലീസ് പിടികൂടാത്തതാണെന്ന് കൃഷ്ണൻ കുട്ടിയും വ്യക്തമാക്കുന്നു. ജില്ലാ കലക്ടർ, നടക്കാവ് പൊലീസ്,സിറ്റി പൊലീസ് കമ്മീഷണർ എന്നിവർക്കെല്ലാം കൃഷ്ണൻ കുട്ടി പരാതി നൽകിയിരുന്നു.
കലക്ടർ പ്രശ്നത്തിൽ ഇടപെടുകയും തുക തിരിച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് സാക് ഏജൻസിയുടെ പാർട്ണർമാരായ തിരൂരങ്ങാടി റസീൻ താപ്പിയും ചേളന്നൂർ സ്വദേശിനി കെ. ബിന്ദ്യയും പുതിയറ പി കെ ടവേഴ്സിലെ ഓഫീസ് പൂട്ടി മുങ്ങിയത്. ഇവരോട് നേരത്തെ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിയായിരുന്നു മറുപടി. പിന്നീട് ഫോൺ വിളിച്ചാലും കിട്ടാതായി. ഒടുവിൽ അവർ സ്ഥാപനം പൂട്ടി മുങ്ങുകയും ചെയ്തു. പ്രതികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പൊലീസ് പറയുമ്പോഴും സംഘം മറ്റ് പലയിടങ്ങളിലും സമാനമായ തട്ടിപ്പിന് ശ്രമം നടത്തുന്നതായി അറിയാൻ കഴിഞ്ഞതായി കൃഷ്ണൻ കുട്ടി പറയുന്നു.
സാക് ഏജൻസിയുടെ കോഴിക്കോട്ടെ ഓഫീസിപ്പോൾ അടഞ്ഞു കിടക്കുകയാണ്. വലിയ രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളയാളാണ് സ്ഥാപനം നടത്തിയിരുന്നത്. പത്രങ്ങളിൽ വലിയ പരസ്യങ്ങൾ നൽകുകയും പ്രമുഖ പത്രങ്ങളുമായി ചേർന്ന വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഇവർ. അതുകൊണ്ട് തന്നെ പ്രമുഖ പത്രങ്ങളിലൊന്നും ഇതുമായി ബന്ധപ്പെട്ട വാർത്തകളൊന്നും വരുന്നുമില്ല. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ ആളുകളെ വിദഗ്ധമായി കബളിപ്പിച്ചിരുന്നത്. വിദേശത്ത് പഠിക്കാൻ ചെലവ് കുറവാണെന്ന് പറഞ്ഞാണ് ആളുകളെ സമീപിച്ചിരുന്നത്. എം ബി ബി എസിന് പുറമെ മറ്റ് നിരവധി കോഴ്സുകളിലേക്കും ഇവർ സീറ്റ് തരപ്പെടുത്തിക്കൊടുക്കാറുണ്ട്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശാഖകളുള്ള സ്ഥാപനമാണ് സാക് ഏജൻസി. എന്നാൽ ഈ സ്ഥാപനങ്ങളിൽ വിളിക്കുമ്പോൾ അതെല്ലാം ട്രാവൽ ഏജൻസികളും മറ്റുമാണന്ന് വ്യക്തമായി. തങ്ങൾക്കാർക്കും അവരുമായി യാതൊരു ബന്ധവുമില്ലെന്നാണ് അവരെല്ലാം പറയുന്നത്. സംസ്ഥാനത്ത് നിരവധി പേരെ സാക് ഏജൻസി കബളിപ്പിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കൂടുതൽ പരാതികളുമായി ആളുകൾ വരുമെന്ന് തന്നെയാണ് കൃഷ്ണൻ കുട്ടി വിശ്വസിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍