Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ: തീഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തിയത് ജയിൽ ഉദ്യോഗസ്ഥൻ; ഡൽഹി അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച മരണവാറണ്ട് അനുസരിച്ച് പ്രതികളെ തൂക്കിക്കൊല്ലുക ഈ മാസം 22ന്

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ: തീഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തിയത് ജയിൽ ഉദ്യോഗസ്ഥൻ; ഡൽഹി അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച മരണവാറണ്ട് അനുസരിച്ച് പ്രതികളെ തൂക്കിക്കൊല്ലുക ഈ മാസം 22ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തി. ഓരോ പ്രതികളുടെയും ഭാരമുള്ള ഡമ്മികളാണ് റിഹേഴ്‌സലിനായി ഉപയോഗിച്ചത്. കല്ലും ഭാരമുള്ള മറ്റഅ വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിർമ്മിച്ചത്. എന്നാൽ, ഡമ്മികളെ തൂക്കിലേറ്റിയത് പ്രതികളെ തൂക്കിലേറ്റുന്ന ആരാച്ചാർ ആയിരുന്നില്ല. ജയിലിലെ തന്നെ ഒരു ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കുകയായിരുന്നു.

ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് കൃത്യം നിർവഹിച്ചതെന്നും തിഹാർ ജയിൽ അധികൃതർ അറിയിച്ചു. നിർഭയ കേസിലെ പ്രതികളെ ഈ മാസം 22-ന് തൂക്കിലേറ്റുന്നതിന് ഡൽഹി അഡീഷണൽ സെഷൻസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 22-ന് രാവിലെ ഏഴ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.

ഇതിനിടെ തൂക്കിലേറ്റാൻ വിധിച്ച നാല് പ്രതികളിൽ രണ്ടു പേർ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകിയിരുന്നു. ഈ ഹർജികൾ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എൻ.വി.രമണ, അരുൺ മിശ്ര, ആർ.ബാനുമതി, അശോക് ഭൂഷൺ, ആർ.എഫ്.നരിമാൻ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് തിരുത്തൽ ഹർജി പരിഗണിക്കുക. പ്രതികളായ വിനയ് ശർമ, മുകേഷ് എന്നിവരാണ് ഹർജിക്കാർ. ഹർജി കോടതി തള്ളിയാൽ വിനയ് ശർമ, മുകേഷ് എന്നിവരെ കൂടാതെ പവൻ, അക്ഷയ് എന്നീ പ്രതികളേയും 22-ന് തന്നെ തൂക്കിലേറ്റും. ഇതിന്റെ മുന്നോടിയായാണ് ഇന്ന് പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റിയത്.

2012 ഡിസംബർ 16-നാണ് നിർഭയ ആക്രമിക്കപ്പെടുന്നത്. ഏഴുവർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് വിധി നടപ്പാക്കുന്നത്. കേസിൽ ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാർ ജയിലിൽ തൂങ്ങി മരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പ്രതി 2015-ൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയതാണ്. നിർഭയയുടെ അമ്മയുടെ ഹർജിയിലാണ് നിർണായക വിധി ഉണ്ടായിരിക്കുന്നത്. നിർഭയക്കേസിലെ നാലുപ്രതികളുടെയും വധശിക്ഷ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP