അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പുതിയ വിസി; ഡോ. എം കെ ജയരാജിനെ കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ വൈസ്ചാൻസലറായി നിയമിച്ചു; നിയമനം സർക്കാർ നിർദ്ദേശിച്ച പാനലിൽ നിന്ന് തന്നെ
ജാസിം മൊയ്തീൻ
കോഴിക്കോട്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ കാലിക്കറ്റ് യൂണിവേഴിസ്റ്റിയിൽ പുതിയ വൈസ്ചാൻസലറെ നിയമിച്ചു. ഡോ. എം കെ ജയരാജിനെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പുതിയ വിസിയായി നിയമിച്ചുകൊണ്ട് ഗവർണർ ഉത്തരവിറക്കി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഊർജതന്ത്ര വിഭാഗം പ്രഫസറായ ജയരാജിനെ നാലു വർഷത്തേക്കാണ് വൈസ് ചാൻസലറായി നിയമിച്ചത്. വി സി നിയമനത്തിനായി സമർപ്പിച്ച സർക്കാർ അനുകൂല പാനലിൽ ഉൾപ്പെട്ട വ്യക്തികളിൽ ഒരാളാണ് ഡോ. ജയരാജ്.
നേരത്തെ സെർച്ച് കമ്മറ്റിയുടെ തീരുമാനപ്രകാരം നിർദ്ദേശിക്കപ്പെട്ടിരുന്ന ലിസ്റ്റിൽ നിന്നും നിയമനം നടത്താതെ ഗവർണർ തീരുമാനം വൈകിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കാലിക്കറ്റ് വിസി നിയമനം സംബന്ധിച്ച ഉത്തരവ് വൈകിപ്പിച്ച് സർക്കാർ നാമനിർദ്ദേശം ചെയ്ത കെ എം സീതിയുടെ നിയമനത്തിന് ഗവർണർ തടയിടുകയായിരുന്നു. നിയമനം സംബന്ധിച്ച ഗവർണറുടെ തീരുമാനം വൈകിയതോടെ അറുപത് വയസ് തികഞ്ഞ കെ എം സീതി വൈസ് ചാൻസലർ പദവിക്ക് അയോഗ്യനായി മാറി. ലിസ്റ്റ് ഗവർണർക്ക് സമർപ്പിച്ച സമയത്ത് കെഎം സീതിക്ക് 60 വയസ്സ് തികഞ്ഞിരുന്നില്ല. എന്നാൽ ഗവർണർ തീരുമാനം വൈകിപ്പിച്ചതോടെ കെഎം സീതിയുടെ പ്രായപരിധി അവസാനിക്കുകയായിരുന്നു. ഇതോടെ യൂണിവേഴ്സിറ്റി സ്റ്റാറ്റിയൂട്ട് പ്രകാരം അദ്ദേഹം വിസി സ്ഥാനത്തിന് അനർഹനാവുകയായിരുന്നു.
ഡോ.സീതിയെ തന്നെ വിസിയാക്കാനായി കാലിക്കറ്റ് സർവകലാശാലയുടെ സ്റ്റാറ്റിയൂട്ട് ഭേദഗതിചെയ്ത് 60 വയസ്സെന്ന പ്രായപരിധി 65 ആയി ഉർത്തുന്നതിനെ സംബന്ധിച്ചും സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് സർക്കാർ പിന്തിരിയുകയായിരുന്നു. ബിജെപി -ആർഎസ്എസ് താൽപര്യങ്ങളനുസരിച്ചാണ് ഗവർണർ തീരുമാനം വൈകിപ്പിച്ചതെന്ന് സർക്കാറും പ്രതിപക്ഷ സംഘടനകളും ഒരുപോലെ ആരോപിക്കുകയും ചെയ്തു. ഇതിനിടയിലാണ് സർക്കാർ ലിസ്റ്റിലെ രണ്ടാമനായിരുന്ന ഡോ. എം കെ ജയരാജിനെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പുതിയ വിസിയായി നിയമിച്ചത്.
രണ്ട് ലിസ്റ്റുകളാണ് നിലവിലുണ്ടായിരുന്നത്. ഒന്ന് സർക്കാർ നൽകിയതും മറ്റൊന്ന് യുജിസി പ്രതിനിധി നിർദ്ദേശിച്ചതും. സർക്കാർ ലിസ്റ്റിൽ എംജി സർവ്വകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ നിന്നുള്ള കെഎം സീതി, കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ജയരാജ്, എംജി സർവ്വകലാശാലയിലെ നിലവിലെ പിവിസി അരവിന്ദകുമാർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ കെഎം സീതിയുടെ പ്രായപരിധി അവസാനിച്ചതിനാൽ തന്നെ അദ്ദേഹത്തിന്റെ സാധ്യതയും അവസാനിച്ചു. യുജിസി പ്രതിനിധിയായ ജെഎൻയു വിസി ഡോ. ജഗദീഷ് കുമാർ സമർപ്പിച്ച പട്ടികയിലുള്ളതാകട്ടെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. സിഎ ജയപ്രകാശ്, കാലിക്കറ്റ് യൂണിവേഴ്സ്റ്റിയിലെ അദ്ധ്യാപകനായിരുന്ന എംവി നാരായണൻ എന്നിവരാണ്. കെഎം സീതിയുടെ പ്രായപരിധി വർദ്ധിച്ചതിനാൽ അടുത്ത ലിസ്റ്റിലെ ഒന്നാംപേരുകാരനായ സിഎ ജയപ്രകാശിനായിരുന്നു സാധ്യത കൽപിക്കപ്പെട്ടിരുന്നത്.
എന്നാൽ അദ്ദേഹം ബിജെപി അനുകൂലിയായതിനാൽ അദ്ദേഹത്തിന്റെ നിയമനം അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സർക്കാറും പ്രതിപക്ഷ സംഘടനകളും. കെഎം സീതിക്ക് പകരം അദ്ദേഹം ഉൾപ്പെട്ട ലിസ്റ്റിലുണ്ടായിരുന്ന മറ്റു രണ്ടുപേരിൽ ആരെയെങ്കിലും നിയമിക്കണമെന്നായിരുന്നു സർക്കാർ നിലപാട്. ഇത് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡോ. കെടി ജലീൽ ഗവർണറെ അറിയിക്കുകയും ചെയ്തിരുന്നു. സർക്കാറിനെയും പ്രതിപക്ഷത്തെയും ഒരു പോലെ പിണക്കേണ്ടതില്ലെന്ന തീരുമാനത്തിലാകാം ഇപ്പോൾ ഡോ. എംകെ ജയരാജിനെ വിസിയായി ഗവർണർ നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറുമാസമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിസിയില്ലാത്ത അവസ്ഥയായിരുന്നു. മലയാളം യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ അനിൽ വള്ളത്തോളിനായിരുന്നു താത്കാലിക ചുമതല നൽകിയിരിക്കുന്നത്. എന്നാൽ സുപ്രധാനമായ പല ഫയലുകളിലും തീർപ്പുകൽപ്പിക്കാൻ സ്ഥിരം വിസിയില്ലാത്തത് പ്രശ്നമാകുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷ സംഘടനകൾ സമരം നടത്തുക കൂടിചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ വിസിയെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
Stories you may Like
- തമിഴക സംഗീതപ്പോരിന് മൂർച്ചകൂട്ടി ഹാരിസ് ജയരാജ് തിരിച്ചുവരുമ്പോൾ
- ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജിന് സി ഡിറ്റ് ഡയറക്ടർ സ്ഥാനം നഷ്ടമായി
- മലയാള സംഗീതലോകത്തെ തകിടം മറിച്ച ജാസി ഗിഫ്റ്റിന്റെ കഥ
- കേരളാ കോൺഗ്രസ് ബി വിട്ട ജില്ലാ പ്രസിഡന്റ് അടക്കം അഞ്ഞൂറോളം പേർ മാണി ഗ്രൂപ്പിൽ
- 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗ'ത്തിലെ ആദ്യ ഗാനം പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍