ഒരു ബന്ധവും ഇല്ല എന്ന മുഖ്യമന്ത്രിയുടെ വാദം പൊളിച്ചടുക്കി സരിത; കൈമാറിയ നാല് സിഡികളിൽ തമ്പാനൂർ രവിയും ബെന്നി ബെഹന്നാനുമായി നിരവധി സംഭാഷണങ്ങൾ; പുറത്തായത് സരിതയുമായുള്ള ഇടപാടുകൾ ശരിവയ്ക്കുന്ന സിഡികൾ; ഇടനിലക്കാരനായി സലിം രാജും ഒപ്പം നിന്നു; വ്യവസായി സ്വാധീനിക്കാൻ ശ്രമിച്ചതും പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സോളാർ കേസിൽ സരിത എസ് നായരെ സ്വാധീനിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചിരുന്നുവെന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ തമ്പാനൂർ രവിയും ബെന്നി ബെഹന്നാൽ എംഎൽഎയും സരിതയുമായി നിരന്തര സംഭാഷണങ്ങൾ നടത്തിയിരുന്നു. സോളാർ കേസിലെ ഗൂഡാലോച വ്യക്തമാകുന്ന തെളികുൾ സരിത പുറത്ത് വിട്ടതോടെയാണ് ഇക്കാര്യത്തിന് സ്ഥിരീകരണമുണ്ടാകുന്നത്. പുറത്ത് വിട്ട രേഖകളിൽ കാതലായ ഒന്നുമില്ലെങ്കിലും സോളാർ കേസിലെ പ്രതിക്ക് സരിതയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇടപടലുകൾ നടന്നിരുന്നുവെന്നും വ്യക്തമാണ്.
സോളാർ കേസിൽ സരിത എസ് നായർ കമ്മീഷനു നൽകിയ ഡിജിറ്റൽ തെളിവുകളാണ് പുറത്തായത്. കമ്മീഷനു മുന്നിൽ സമർപ്പിച്ച സിഡിയിലെ വിവരങ്ങളാണു പുറത്തുവന്നത്. സരിതയുമായും സഹായിയായ വിനുകുമാറുമായും കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതിന്റെ ഓഡിയോയും ദൃശ്യങ്ങളുമാണു പുറത്തുവന്നത്. കേരള കോൺഗ്രസ് നേതാവും വ്യവസായിയുമായ എബ്രഹാം കലമണ്ണിൽ തെളിവു നശിപ്പിക്കാൻ സമീപിച്ചുവെന്നു ചാനലുകൾ പുറത്തുവിട്ട സംഭാഷണങ്ങൾ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ സരിതയുമായും അഡ്വ. ഫെനി ബാലകൃഷ്ണനുമായും നടത്തിയ സംഭാഷണവും പുറത്തായി. സലിം രാജും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണവും ചാനലുകൾ പുറത്തുവിട്ടു. തമ്പാനൂർ രവിയുമായി വിനുകുമാർ നടത്തിയ സംഭാഷണത്തിന്റെയും ശബ്ദരേഖ പുറത്തുവന്നു. എബ്രഹാം കലമണ്ണിലും വിനുകുമാറും തമ്മിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും ചാനലുകളിലൂടെ പുറത്തുവിട്ടു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു സോളാർ കേസുമായി ബന്ധമുണ്ടെന്ന തരത്തിലാണു തെളിവുകൾ സൂചന നൽകുന്നത്. സരിതയുടെ സഹായി വിനുവും എബ്രഹാം കലമണ്ണിലും തമ്മിലുള്ള സംഭാഷണമാണ് ഒരു സിഡിയിലുള്ളത്. സോളാർ കമ്മീഷന് മൊഴി നൽകിയ ശേഷം സരിത തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയിൽ നിലമേലിൽ വച്ചായിരുന്നു സംഭാഷണം. ഇനി കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന മൊഴികൾ നൽകരുതെന്ന് എബ്രഹാം കലമണ്ണിൽ സരിതയുടെ സഹായിയോട് ആവശ്യപ്പെടുന്നുണ്ട്. മൂന്ന് സിഡികളും മറ്റു രേഖകളുമാണ് ഇന്ന് സോളാർ കമ്മീഷന് മുന്നിൽ ഹാജരാക്കിയത്. ഒരു സിഡിയിൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ബെന്നി ബെഹന്നാനുമായി 2014 മുതൽ 2016 വരെ നടത്തിയ ടെലഫോൺ സംഭാഷണങ്ങളാണുള്ളത്. കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് എന്നിവരുമായുള്ള ഫോൺ സംഭാഷണമാണ് മറ്റു സിഡികളിൽ. ഇതാണു പുറത്തുവന്നത്.
ബെന്നിയും സരിതയുമായുള്ള ഫോൺ സംഭാഷണവും മുഖ്യമന്ത്രിക്ക് തിരിച്ചടിയാണ്. പ്രായോഗിക നിലപാട് സ്വീകരിക്കാനാണു സരിതയ്ക്ക് ബെന്നി ബഹന്നാൻ ഉപദേശം നൽകുന്നത്. സരിതയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് സരിതയ്ക്ക് ബെന്നി ബഹന്നാൻ ഉറപ്പുനൽകുന്നതും രേഖകളിലുണ്ട്. എല്ലാത്തിനും താന്മാത്രം കുടുങ്ങുമെന്ന് സരിത പറയുമ്പോൾ അങ്ങനെ ഒരിക്കലും സംഭവിക്കല്ലെന്നായിരുന്നു ബെന്നി ബഹന്നാൻ പറയുന്നത്. ശ്രീധരൻ നായരുമായി മുഖ്യമന്ത്രി കാണുന്നതിന്റെ ഡിജിറ്റൽ രേഖകളുണ്ടെന്നത് സരിത പറയുമ്പോൾ ബെന്നി ബഹന്നാൻ ശരി വെക്കുന്നുണ്ട്. സർക്കാരിനെ സംരക്ഷിക്കാൻ ഇത്രയൊക്കെ ചെയ്ത തനിക്കെന്താണ് തിരിച്ചുകിട്ടിയതെന്ന് സരിത ചോദിക്കുന്നുണ്ട്. പറഞ്ഞ കാര്യങ്ങളൊന്നും തനിക്ക് ചെയ്തുതന്നില്ലെന്ന് സരിത പറയുമ്പോൾ എല്ലാം ശരിയാക്കാമെന്നും ബെന്നി ബഹന്നാൻ പറയുന്നു.
അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ബെന്നി ബഹന്നാൻ ആവശ്യപ്പെടുന്ന ശബ്ദരേഖയും പുറത്തുവന്നു. മുഖ്യമന്ത്രി തനിക്കെതിരെ തരം താണ രീതിയിൽ വിശേഷിപ്പിക്കുന്നെന്ന പരാതി സരിത പറയുന്നതും രേഖകളിലുണ്ട്. സർക്കാരിനെ സംരക്ഷിക്കാൻ താനെന്തിന് ഇങ്ങനെ അനുഭവിക്കണമെന്നും സരിത ചോദിക്കുന്നു. മുഖ്യമന്ത്രിയോട് ഇക്കാര്യം പറയാമെന്ന് ബെന്നി ബഹന്നാൻ സരിതയ്ക്ക് ഉറപ്പുനൽകുന്നുണ്ട്. സലീംരാജ് സരിതയെ മൊഴി പഠിപ്പിക്കുന്ന രേഖകളും ചാനലുകളിലൂടെ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോൺ ദുരുപയോഗം ചെയ്തെന്ന കേസിൽ സരിതയുടെ മൊഴിയെടുക്കുന്നതിന് തൊട്ടുമുൻപ് സലീം രാജ് ഓരോ ചോദ്യങ്ങളായി പരിചയപ്പെടുത്തി ഉത്തരം പഠിപ്പിക്കുന്നതാണ് ഈ ഫോൺ സംഭാഷണത്തിലുള്ളത്.
സരിതാ-ബെന്നി ബെഹന്നാൻ സംഭാഷണം ഇങ്ങനെ
അബ്ദുള്ളക്കുട്ടിക്കെതിരായ എഫ്ഐആർ റദ്ദാക്കാൻ സരിതയോട് ബെന്നി ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവർ സരിതയ്ക്ക് വാഗ്ദാനങ്ങൾ നൽകിയതും സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്.
ഫോൺ റിങ് ചെയ്യുന്നു...
ബെന്നി: ഞാൻ ഒരു മീറ്റിംഗിലാണ്.
സരിത: അബ്ദുള്ളക്കുട്ടിക്കെതിരായ എഫ്ഐആർ റദ്ദാക്കണോ അതോ അത് തുടരണോ എന്ന് സാറു പറയണം.
ബെന്നി: അയ്യോ അത് റദ്ദാക്കണം. ചതിക്കല്ലേ.
സരിത: അയാള് ഒന്നും ചെയ്തിട്ടില്ല എന്നൊക്കെ പറയുന്നു. ഓരോന്നു ഇതായിട്ടൊക്കെ സംസാരിക്കുന്നു. വി എസ് പിന്തുണയ്ക്കുന്നു. പിന്നെ ഞാനെന്തിനാ. ഞാൻ മാത്രം നാണംകെടുന്നത് എന്തിനാ? എല്ലാവർക്കും സ്വന്തം കാര്യം മാത്രം നോക്കിയാൽ മതി. എനിക്കും ജീവിക്കണ്ടേ. ഞാനെന്താ തറയിൽ കിടക്കുന്ന വല്ലതുമാണോ?
ബെന്നി: ഞാൻ പറഞ്ഞില്ലേ ഞാൻ സംസാരിച്ചോളാം
സരിത: ഇന്നു വൈകുന്നേരം അറിയണം. രാവിലെ പത്തുമണിക്ക് മൊഴി കൊടുക്കാനുള്ളതാ. പ്രിപ്പയർ ചെയ്യാൻ സമയം വേണം.
ഫോൺ കട്ടാകുന്നു.
വീണ്ടും വിളിക്കുന്നു.
ഏറെ നേരം സംസാരം ക്ലിയർ അല്ല.
ബെന്നി: തമ്പാനൂരോ ആരെങ്കിലും ബന്ധപ്പെട്ടാരുന്നോ?
സരിത: ഞാൻ ആരെയും ബന്ധപ്പെട്ടിട്ടില്ല. ഞാൻ സാറിനെ മ്രോത വിളിച്ചിട്ടുള്ളു. സാറിനോടു മാത്രമേ സംസാരിക്കൂ.
ബെന്നിഏതായാലും സഹായകമായ നിലപാടെടുക്കുക.
സരിത: സഹായകമായ നിലപാട് എടുക്കുക എന്നു പറഞ്ഞാൽ ഒരു സൈഡ് മാത്രം മതിയോ? ഞാൻ ഈ കേസുകളിൽ എല്ലാം അത് ഫെയ്സ് ചെയ്യണ്ടേ? ആകെ 48 കേസുകളുണ്ട്. അതിലെല്ലാം ഈ മൊഴി വാലീഡ് ആകും.
ബെന്നി: അതുതന്നെ പറഞ്ഞത്. ഞങ്ങൾ എല്ലാവരും ഇതുകഴിഞ്ഞിട്ട് അവിടെയുണ്ടല്ലോ. കേട്ടോ.
സരിത: എല്ലാം കഴിഞ്ഞ് ഞാൻ മാത്രം എല്ലാത്തിനും മറുപടി പറയേണ്ട സിറ്റുവേഷൻ ഉണ്ടാകുമോ?
ബെന്നി: അതൊന്നും ഉണ്ടാവത്തില്ല
സരിത: എന്തുകണ്ടു വിശ്വസിക്കണം? ഓരോരുത്തരോട് എന്തെല്ലാം വാഗ്ദാനങ്ങൾ പറഞ്ഞാണ് മാറി നിൽക്കുന്നത്. സാറു തന്നെ ആലോചിച്ചു നോക്ക്. അവസാനം ഞാൻ തന്നെ പ്രഷറിൽ ആകും. തരാതരം പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റി പറഞ്ഞ്. എനിക്ക് ബുദ്ധിമുട്ടുണ്ട്. അവസാനം എല്ലാവരും എന്നെ പറയും. ഞാൻ ആ മൊഴി പറഞ്ഞില്ല. ആ മൊഴി മാറ്റി പറഞ്ഞു. പത്രക്കാരും സമൂഹവും ഉദ്ദേശിക്കുന്നതൊന്നും ഞാൻ പറഞ്ഞിട്ടില്ലെങ്കിൽ ഞാൻ മാത്രം മോശക്കാരിയാകും.
എനിക്കും ജീവിക്കണ്ടേ. ഞാനെന്തു ചെയ്യണം?
ബെന്നി ഇടയ്ക്കു കയറുന്നു. നമുക്ക് ചിന്തിക്കാം.
സരിത: വേണ്ട സാറേ. ഞാനെന്തു വേണമെന്നു ഞാനും ചിന്തിക്കാം. ഈ ഉദ്ദേശിച്ച പോലൊന്നും നടക്കാൻ പോകുന്നില്ലെന്ന് എനിക്കറിയാം. സാറിനും അറിയാം. ഉമ്മൻ ചാണ്ടി സാറു പറയുന്നതു പോലെ അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിൽ ഇനി ഞാനെന്തെങ്കിലും പറഞ്ഞാൽ അതും ഇതുപോലെ തള്ളിക്കളയും.
ശ്രീധരൻ നായരെ കണ്ടില്ലെന്നാണ് പറയുന്നത്. അങ്ങനെയാണ് പറയേണ്ടതെന്ന് എന്നോടു പറഞ്ഞു. യഥാർത്ഥത്തിൽ കണ്ടിട്ടുണ്ടെന്ന് സാറിനറിയാം. എന്റെ കയ്യിൽ തെളിവും ഉണ്ട്. വീഡിയോയും ഉണ്ട്. അവർ സംസാരിക്കുന്നതിന്റെ. ഞാൻ അതിന്റെ രീതിക്ക് എടുത്തതല്ല.
എബ്രഹാം കലമണ്ണിലുമായി നടന്ന സംഭാഷണത്തിന്റെ പൂർണരൂപം ഇങ്ങനെ:
എബ്രഹാം കലമണ്ണിൽ: ആ പറഞ്ഞിട്ടാണെന്നു മാത്രം വച്ച് എന്നോടു സംസാരിക്ക്
വിനുകുമാർ: ഓകെ.. അതുമാത്രം അറിഞ്ഞാൽ മതി
എബ്രഹാം: ഒരുകാര്യമാണ്. ഞാൻ അറിഞ്ഞതും പറഞ്ഞതും, അവിടുന്ന് കാശു പോയിട്ടുണ്ട്. അതു നിങ്ങളുടെ കയ്യിൽ വന്നിട്ടുണ്ടാകില്ല.
വിനു: വന്നിട്ടില്ല സാറേ. വന്നിട്ടുണ്ടെങ്കിൽ ഇതിനുവേണ്ടി ഇറങ്ങേണ്ട കാര്യമില്ലല്ലോ.
എബ്രഹാം: ഓകെ. അപ്പോ അത് ആയിക്കോട്ടെ. ഒന്ന്, എങ്കിൽ ന്യായമായിട്ട് ഒരു ലിമിറ്റഡ് വേ, അതായത്., ഇതിൽ വച്ച് അവസാനിപ്പിക്കണം. പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞുവെന്നാണ് അവർ പറയുന്നത്.
വിനു: പറയേണ്ടതു പറഞ്ഞു കഴിഞ്ഞിട്ടില്ല സാറേ. ഇനിയും ഒത്തിരി കാര്യങ്ങളുണ്ട്. മെയ്നായിട്ടുള്ള ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. അതാണു പറഞ്ഞു വരുന്നത്. ജനങ്ങൾക്കറിയാം.
എബ്രഹാം: ന്യായമായിട്ടാണെങ്കിൽ നമുക്ക് ഇതങ്ങു തീർക്കാം. നിങ്ങൾക്കും അതങ്ങു തീർന്നു പോട്ടെ. വെറുതെ നമ്മൾ ഒരു മുഖ്യമന്ത്രി; ഇപ്പോ ശ്രീധരൻ നായരോടു ഞാൻ പറഞ്ഞു., ശരിയാണ് കാശു കൊടുത്തത് പുള്ളി പറഞ്ഞിട്ടാ. ഏതായാലും സംഭവിച്ചു. നാണം കെടാനുള്ളത് നാണംകെട്ടു. പറയാനുള്ളതെല്ലാം പറഞ്ഞു. എങ്കിലും ഇനിയും പ്രശ്നങ്ങളിലേക്ക്
വിനു: നമുക്കു പല പ്രശ്നങ്ങളാണ്. വെറുതെ പറയുന്നതല്ലാതെ അവർ, അതുപോട്ടെ. ഞാനൊന്നും പറയുന്നില്ല. ഓകെ. ഞാൻ സംസാരിക്കാം.
എബ്രഹാം: കണ്ടിട്ടു പറഞ്ഞാൽ തീർക്കാനാണെങ്കിൽ ഞാൻ തീർക്കാം. ആദ്യം നിങ്ങൾ പറയണം. ഇങ്ങോട്ട്. എങ്കിലേ എനിക്ക് അങ്ങോട്ടു പറയാനാകൂ
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്