Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസിലെ ദാസ്യപ്പണി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുന്നു; പൊലീസിൽ സാധാരണ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് ഡിജിപി

പൊലീസിലെ ദാസ്യപ്പണി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുന്നു; പൊലീസിൽ സാധാരണ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി വിഷയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇത് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്നതാണെന്നും പൊലീസിൽ സാധാരണ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഡിജിപി അഭിപ്രായപ്പെട്ടു. സർക്കുലറിലൂടെയാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പൊലീസിലെ ദാസ്യപ്പണിയുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവന്നപ്പോൾത്തന്നെ സർക്കാരും പൊലീസ് വകുപ്പും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തിന് പൊലീസുകാരെ നിയമിക്കുന്നത് ഉത്തരവുകളും മാർഗനിർദേശങ്ങളും ലംഘിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടികൾ സ്വീകരിച്ചത്. എന്നാൽ ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രചാരണം നടത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് പത്ര-ദൃശ്യമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സ്ഥിരീകരണമില്ലാത്തതും തെറ്റും അടിസ്ഥാനരഹിതവുമാണ്. ഇത്തരം തെറ്റായ വാർത്തകൾ നൽകുന്നത് പൊലീസ് നേതൃത്വത്തിന്റെ ആത്മ വീര്യം കെടുത്തുന്നതിനും സാധാരണ ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനും കാരണമാകും.

പൊലീസിനെ പോലെ മാധ്യമങ്ങൾക്കും സമൂഹത്തിൽ നിർണായക പങ്ക് വഹിക്കാനുണ്ട്. അത് സമൂഹത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതാകണം. ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ സുരക്ഷയ്ക്കും വേണ്ടി ഇനിയും മികച്ച പ്രവർത്തനങ്ങളുമായി പൊലീസ് മുന്നോട്ട് പോകും. സർക്കുലറിലൂട ഡിജിപി വ്യക്തമാക്കി.

ദാസ്യപ്പണി വിവാദത്തിൽ ഐപിഎസ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുന്നതിൽ മുതിർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഡിജിപിയെ അതൃപ്തി അറിയിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരെ ഒന്നടങ്കം അപമാനിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് ഉദ്യോഗസ്ഥർ ഡിജിപിയെ അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP