മൂന്നര പതിറ്റാണ്ടിന്റെ സേവനത്തിന് ഇന്ന് ഫുൾസ്റ്റോപ്പ്; തൃശ്ശൂരിന്റെ സ്വന്തം ഡഫേദാർ പരമേശ്വരൻ സത്യൻ ഇന്ന് തലപ്പാവും സ്ഥാനചിഹ്നങ്ങളും അഴിച്ചുവെക്കുന്നത് ഇരുപത്തേഴ് കളക്ടർമാരോടൊപ്പം സേവനം നടത്താനായതിന്റെ ചാരിതാർത്ഥ്യത്തോടെ; സൈക്കിളിനെയും മുണ്ടിനെയും ഇഷ്ടപ്പെടുന്ന സത്യന് പകരം ഇനി സി കെ ജോഷി ഡഫേദാറാകും
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: ഇരുപത്തിയേഴു കളക്ടർമാർ. മൂന്നര പതിറ്റാണ്ടുകാലം. ഒരേ ഓഫീസിൽ തുടർച്ചയായി ജോലി നോക്കിയ കോഴിപറമ്പിൽ പരമേശ്വരൻ സത്യൻ ഇന്ന് ജോലിയിൽ നിന്നും വിരമിക്കുമ്പോഴും മുഖത്ത് ആ വിനയം നിറഞ്ഞ ചിരി മാത്രം. മുപ്പത്തഞ്ചു വർഷത്തെ പതിവു തെറ്റാതെ ഇന്നും എൽതുരുത്തിൽ നിന്നും സത്യൻ ഹീറോ സൈക്കിളിൽ തൃശ്ശൂർ കളക്ടറേറ്റിലേക്കു വന്നത് യാത്ര പറയാനാണ്. സർക്കാർ ജീവനക്കാരിൽ ഇന്നും ബ്രിട്ടീഷ് ഭരണത്തിന്റെ സ്മരണ പേറുന്ന യൂണിഫോം ഇന്ന് ഡഫേദാർ സത്യൻ അഴിച്ചുവെക്കും. ഇനി വിശ്രമ ജീവിതം.
മുപ്പത്തഞ്ചു വർഷം ഒരേ ഓഫീസിൽ ജോലി. പല കളക്ടർമാരുടെയും ഡഫേദാറായി സേവനം അനുഷ്ടിച്ച സത്യന് പക്ഷേ യാത്രയയപ്പ് വേണ്ട എന്നാണ് നിലപാട്. യാത്രയയപ്പ് വേണ്ടെന്നു പറഞ്ഞ സത്യനോട് കളക്ടർ ടി.വി. അനുപമ ചോദിച്ചു, 'എന്താ സെന്റ് ഓഫ് വേണ്ടെന്നു പറഞ്ഞത്....?' ഡഫേദാർ കളക്ടറോട് പറഞ്ഞതിങ്ങനെ: 'വേണ്ട മാഡം, എനിക്കതൊരു ബുദ്ധിമുട്ടാണ്.' 'ആളുകൾ നമ്മളെക്കുറിച്ച് സ്നേഹത്തോടെ പറയുന്നത് കേട്ടാൽ ഞാൻ കരഞ്ഞുപോകും. ഒരുപാട് പേർ കരയുന്നത് ഇക്കാലത്തിനിടയ്ക്ക് കണ്ടിട്ടുണ്ട്; ചില കളക്ടർമാർ വരെ'. യാത്രയയപ്പ് വേണ്ടാത്തതിന്റെ യഥാർഥ കാരണം അൽപം വിഷമത്തോടെയെങ്കിലും ഡഫേദാർ സത്യൻ പറയുന്നു.
സത്യൻ 1984 ജനുവരി 20-നാണ് കളക്ടറേറ്റിൽ പ്യൂൺ ആയി ജോലിക്ക് കയറുന്നത്. ദിനേശ് ശർമ 1990-ൽ കളക്ടറായിരിക്കേയാണ് സത്യൻ കളക്ടറുടെ ചേംബറിലെ പ്യൂൺ ആകുന്നത്. ഒരു വർഷത്തിനുശേഷം ദിനേശ് ശർമ സ്ഥലംമാറിപ്പോയി. പക്ഷേ, സത്യൻ ഒരുകാലത്തും സ്ഥലംമാറാതെ ചേംബറിൽ ഉറച്ചു. എല്ലാവരോടും സ്നേഹത്തോടെയും വിനയത്തോടെയുമുള്ള സത്യന്റെ പെരുമാറ്റത്തിലൂടെ ആ സ്ഥാനം അറിയാതെ ഉറച്ചുപോവുകയായിരുന്നു. ഇരുപത്തിയേഴ് കളക്ടർമാരിൽ ഒരാൾക്കുപോലും സത്യനെ വേണ്ടെന്ന് തോന്നിയില്ല.
ഡോ.എം. ബീന കളക്ടറായിരിക്കേ 2006-ലാണ് സത്യൻ ഡഫേദാറാകുന്നത്. സത്യന്റെ എക്കാലത്തെയും വേഷം മുണ്ടും ഷർട്ടുമായിരുന്നു. ഡഫേദാറാകുന്നതിനു മുമ്പ് ഒരിക്കൽ പോലും പാന്റ്സിട്ടിട്ടില്ല. ഡഫേദാറായാൽ പാന്റ്സിടേണ്ടിവരുമെന്ന പേടികാരണം ആ സ്ഥാനം വേണ്ടെന്ന് എഴുതിക്കൊടുത്തയാളാണ് 13 വർഷം ഡഫേദാറായി പണിയെടുത്ത നിറഞ്ഞ ചിരിയുള്ള എൽത്തുരുത്തുകാരൻ. ഇപ്പോഴും വീട്ടിൽനിന്ന് മുണ്ടുടുത്താണ് ഓഫീസിലേക്കുള്ള പോക്ക്.
കൗതുകം തോന്നുന്ന ഡഫേദാർ
ജില്ലാ കളക്ടറുടെ കാവൽക്കാരാണ് സർജന്റ് പ്രൊട്ടക്ടർ എന്ന ഡഫേദാർ. പണ്ടത്തെ കൊട്ടാരം കാവൽക്കാരനെന്ന് തോന്നുന്ന വേഷം. വെള്ള പാന്റ്സും ഷർട്ടും തലപ്പാവും ചുവപ്പ് ക്രോസ്ബെൽറ്റുമാണ് ഔദ്യോഗിക വേഷം. കുറച്ചുകാലം മുൻപ് തലപ്പാവിനു പകരം സാധാരണ തൊപ്പിയാക്കിയതാണ് വേഷത്തിൽ ആകെ വന്ന പരിഷ്കാരം. ശംഖുരൂപത്തിൽ സ്വർണക്കരയുള്ള ചുവന്ന ക്രോസ്ബെൽറ്റിൽ കൊളുത്തിയിട്ട സർക്കാർ മുദ്ര ഇവർക്കുള്ള അംഗീകാരമാണ്.
ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കിപത്രമാണ് ഡഫേദാർ. കളക്ടറുടെ ശിപായിയാണ് ഇവർ. കളക്ടർക്കൊപ്പം നിഴൽപോലെ ഉണ്ടാകും. ജില്ലയിലെ ഏറ്റവും സീനിയറായ ഓഫീസ് അറ്റൻഡറെയാണ് ഡഫേദാറായി നിയമിക്കുന്നത്. കളക്ടറുടെ സന്ദർശകരെ നിയന്ത്രിക്കുക, കളക്ടർ എവിടെ പോയാലും മുൻപിൽ വഴിയൊരുക്കി നടക്കുക, ഏൽപ്പിക്കുന്ന മറ്റ് ജോലികൾ ചെയ്യുക എന്നിവയൊക്കെയാണ് ഡഫേദാർ ചെയ്യുക. പ്രത്യേക സമയക്രമമൊന്നുമില്ല ഇവർക്ക്. കളക്ടർ വിളിക്കുമ്പോൾ അല്ലെങ്കിൽ കളക്ടർ ഓഫീസിലെത്തിയാൽ, അതിപ്പോൾ രാവിലെയായാലും രാത്രിയായാലും ഡഫേദാർ ഹാജരായിരിക്കണം.
കളക്ടറായിരുന്ന കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ്, കളക്ടറുടെ കോൺഫിഡെൻഷ്യൽ അസിസ്റ്റന്റ് ആയ എം.കെ. രമേശൻ, എ.ഡി.എം. ആയിരുന്ന സി.വി. സജൻ എന്നിവരൊക്കെ തന്നെ വ്യക്തിപരമായിപ്പോലും സഹായിച്ചിട്ടുണ്ടെന്ന് സത്യൻ പറയുന്നു.
സൈക്കിൾ യാത്ര
മൂന്നരപ്പതിറ്റാണ്ടിന്റെ ജോലിക്കാലത്ത് സൈക്കിളായിരുന്നു സത്യന് ആശ്രയം. ഏഴു സൈക്കിളുകൾ മാറിമാറി ഉപയോഗിച്ചു. എല്ലാം 'ഹീറോ' സൈക്കിളുകൾ. രാവിലെ അഞ്ച് അമ്പലങ്ങളിലെങ്കിലും പോയിട്ടാണ് സത്യൻ ഓഫീസിലെത്തുക. അതിന് സൗകര്യം സൈക്കിളാണ്. തിരിച്ച് ഓഫീസിൽ നിന്നിറങ്ങുക ചിലപ്പോൾ രാത്രിയിലാകും. വണ്ടികിട്ടാതെ വിഷമിക്കേണ്ടിയും വരില്ല. സൈക്കിൾ കൈവിടാത്തതിന് സത്യൻ നിരത്തുന്ന കാരണങ്ങൾ ഇവയൊക്കെയാണ്. ഇന്ധനവിലയും ഹർത്താലുമൊന്നും ബാധിക്കാതെ സൈക്കിൾ സത്യനെ മൂന്നരപ്പതിറ്റാണ്ട് സേവിച്ചു. സൂര്യകലയാണ് ഭാര്യ.
മേലധികാരികളോട് തികഞ്ഞ ആത്മാർത്ഥ പുലർത്തിയിരുന്ന സത്യനോട് കളക്ടർമാർക്കും വലിയ കാര്യമായിരുന്നു. 1998-99 കാലത്ത് തൃശ്ശൂരിന്റെ കളക്ടറായിരുന്ന രാജുനാരായണ സ്മാമി സത്യനെ 'കുഞ്ഞേ...' എന്നായിരുന്നു വിളിച്ചിരുന്നത്. കുറച്ചു കഴിഞ്ഞ് മടിച്ചുമടിച്ചാണെങ്കിലും സത്യൻ അദ്ദേഹത്തോട് പറഞ്ഞു, 'സാറിന് എന്നേക്കാൾ പ്രായം കുറവല്ലേ... അപ്പോ ഈ കുഞ്ഞേ വിളി...' ശീലിച്ചുപോയില്ലേ, ഇനി മാറ്റാൻ ബുദ്ധിമുട്ടാണെന്നായിരുന്നു സ്വാമിയുടെ മറുപടി. മറ്റൊരു കളക്ടറായിരുന്ന പി.ബി. സിദ്ധാർഥൻ 'അനിയാ' എന്നാണ് സത്യനെ വിളിച്ചിരുന്നത്.
സ്ഥലംമാറിപ്പോയെങ്കിലും കളക്ടർമാരിൽ ചിലർ ഇപ്പോഴും വിളിച്ച് സത്യന്റെ വിശേഷമന്വേഷിക്കാറുണ്ട്. തൃശ്ശൂർ കളക്ടറായിരുന്ന ഇപ്പോഴത്തെ സപ്ലൈകോ സി.എം.ഡി. എം.എസ്. ജയ ഇടയ്ക്ക് വിളിച്ച് വിശേഷമന്വേഷിക്കാറുണ്ടെന്ന് സത്യൻ പറയുന്നു. 'രണ്ടുദിവസം മുന്നേയും ഇവർ സത്യനെ വിളിച്ചിരുന്നു.
മുടങ്ങാത്ത ക്ഷേത്രദർശനം
ജോലിയിൽ എന്നപോലെ തന്നെ ക്ഷേത്ര ദർശനത്തിലും സത്യന് വിട്ടുവീഴ്ച്ചയില്ല. നിത്യേന ക്ഷേത്രദർശനം നടത്തുന്നയാളായതിനാൽ താത്പര്യമുള്ള കളക്ടർമാർക്ക് അമ്പലത്തിലെ പ്രസാദവും നൽകും. ഇപ്പോഴത്തെ കളക്ടർ അനുപമയ്ക്ക് പഴനിയിലെ പഞ്ചാമൃതം ഇഷ്ടമാണ്. ഇടയ്ക്ക് പഴനിയിൽ പോകുന്ന സത്യൻ കളക്ടറുടെ ഓഫീസിൽ പ്രത്യക്ഷപ്പെടുക പഞ്ചാമൃതവുമായിട്ടായിരിക്കും. എം.എസ്. ജയയ്ക്കും എ. കൗശിഗനുമെല്ലാം ശബരിമലയിലെ പ്രസാദം നൽകുമായിരുന്നു.
തന്റെ സേവനകാലത്തെ മറക്കാത്ത അനുഭവം പ്രളയകാലത്തെ ദുരിതാശ്വസ ഏകോപന പ്രവർത്തനങ്ങളാണ് എന്ന് സത്യൻ പറയും. കളക്ടർ അനുപമയോടൊപ്പം പ്രളയകാലത്ത് അഞ്ചുദിവസം വീട്ടിൽ പോകാതെ, രാപകലില്ലാതെ ജോലി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മീറ്റിങ്ങുകൾ, ഫോൺവിളികൾ. തൃശ്ശൂരിലെ മന്ത്രിമാരുമായുള്ള യോഗമൊക്കെ മിക്കപ്പോഴും രാത്രി 10-11 മണി കഴിഞ്ഞിട്ടാകും. ഊണും ഉറക്കവും മറന്ന് പണിയെടുത്ത കളക്ടർക്കൊപ്പം നിഴലായി തന്നെ സത്യനും ഉണ്ടായിരുന്നു.
ഇനിമുതൽ പുതിയ ഡഫേദാർ
സത്യൻ വിരമിക്കുമ്പോൾ ചെന്ത്രാപ്പിന്നിക്കാരനായ സി.കെ. ജോഷിയാണ് തൃശ്ശൂരിന്റെ പുതിയ ഡഫേദാർ. കൊടുങ്ങല്ലൂർ താലൂക്കിലെ ഓഫീസ് അറ്റൻഡന്റ് ആയ ജോഷി 23 വർഷത്തെ സേവനത്തിന് ശേഷമാണ് ഡഫേദാറാകുന്നത്. ഇനി പത്തുവർഷം തൃശ്ശൂർ കളക്ടറുടെ നിഴലായി ജോഷിയുണ്ടാകും. തന്റെ ഔദ്യോഗിക ചിഹ്നമായ സ്വർണക്കസവുള്ള ചുവന്ന ക്രോസ്ബെൽറ്റ് ജോഷിക്ക് കൈമാറിയാണ് സത്യന്റെ മടക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്