മുല്ലപ്പെരിയാറിൽ ആശങ്കവേണ്ടെന്നും മുൻകരുതലെടുത്തുവെന്നും മന്ത്രി ജോസഫ്; സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷവും; ജലനിരപ്പുയർത്താൻ വെള്ളം കൊണ്ടുപോകുന്നത് വീണ്ടും കുറച്ച് തമിഴ്നാട്
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി ഉയർന്ന സാഹചര്യത്തിൽ എല്ലാ മുൻകരുതൽ നടപടികളും എടുത്തിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഇടുക്കി കലക്റേറ്റിൽ ചേർന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ട്. പൊലീസും ദുരന്തനിവാരണ സേനയും സജ്ജമാണെന്നും മന്ത്രി വിശദീകരിച്ചു. ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിലെ ഷട്ടറുകൾ തുറന്നാൽ കാഞ്ചിയാർ അയ്യപ്പൻകോവിൽ, ആനവിലാസം, ഉപ്പുതറ, ഏലപ്പാറ, പെരിയാർ മഞ്ചുമല എന്നീ ഗ്രാമങ്ങളെയാണ് പ്രശ്നം നേരിട്ട് ബാധിക്കുക. ഈ ഗ്രാമങ്ങളിലുള്ള 2000 ത്തിൽപരം ജനങ്ങൾക്ക് അടിയന്തിരഘട്ടത്തിൽ എടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് പരിശീലനം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ സ്ഥലങ്ങളിൽ ലൈറ്റുകളിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡാമിന്റെ ഷട്ടറുകളിലൊന്നിന് കേടുണ്ട്. അതുകൊണ്ട് ജലനിരപ്പ് ഉയർന്നാലും എല്ലാ ഷട്ടറുകളും തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജലനിരപ്പ് 136 അടിക്ക് താഴെ നിലനിർത്തണമെന്നതാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ, ജലനിരപ്പ് 142 അടിയാക്കണമെന്നതാണ് തമിഴ്നാടിന്റെ നിലപാട്. പെരിയാറിന്റെ തീരത്തെ ജനങ്ങളുടെ ആശങ്കയോ കണക്കിലെടുക്കാതെയുള്ള തമിഴ്നാടിന്റെ നിലപാടിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
അതിനിടെ ഡാമിൽ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. സെക്കൻഡിൽ 900 ഘനയടിയിൽ 150 ഘനടിയായാണ് കുറച്ച്. ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണിത്. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയരുമെന്നും വ്യക്തമായി. ജലനിരപ്പ് ഉയർത്തി കേരളത്തിന്റെ ആശങ്കകൾ അസ്ഥാനത്താണെന്ന് തെളിയിക്കാനാണ് തമിഴ്നാടിന്റെ നീക്കം. ഇതിനെ പ്രതിരോധിക്കാൻ കേരളത്തിന് ആകുന്നില്ലെന്ന വിമർശനവും സജീവമാണ്.
ഇന്ന് മന്ത്രി പിജെ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന യോഗം പ്രഹന്നമാണെന്ന് മുല്ലപ്പെരിയാർ സമരസമിതി ആരോപിച്ചു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാകുന്നതുവരെ സംസ്്ഥാന സർക്കാർ ഒരു ഇടപെടലും നടത്തിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. സർക്കാരിന്റെ ആ ഉത്തരവാദിത്വമില്ലായ്മയാണ് കാര്യങ്ങൾ വഷളാക്കിയത്. ജനങ്ങളുടെ ആശങ്ക വേണ്ട വിധത്തിൽ സുപ്രീംകോടതിയിലോ മുല്ലപ്പെരിയാർ മേൽനോട്ടസമിതിയിലോ കൊണ്ടുവരാൻ സർക്കാരിനായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.
തമിഴ്നാടിനെ കൊണ്ട് ഡാമിലെ ജല നിരപ്പ് കുറക്കുന്നതിനോ . ചോർച്ച നടയുന്നതിനോ അറ്റകുറ്റപ്പണികൾ നടത്തിക്കുന്നതിനോ സർക്കാരിനായില്ല.മുല്ലപെരിയാറിലെ ജലം കൃഷിക്കാണ് ഉപയോഗിക്കുന്നതെന്ന് തമിഴ്നാട്് പറയുന്നു. എന്നാൽ അവർ മുല്ലപ്പെരിയാറിലെ വെള്ളം വൈദ്യുതി നിർമ്മിക്കാനാണ് ഉപയോഗിക്കുന്നത്. അത് തമിഴ്നാട് സർക്കാരിന് വലിയ സാമ്പത്തിക ലാഭമാണ് നൽകുന്നത് . ഇതൊന്നും സുപ്രീംകോടതിയിൽ ബോധിപ്പിക്കാൻ കേരളത്തിനായില്ല. മുല്ലപ്പെരിയാറിലെ സുരക്ഷാ ക്രമീകരണങ്ങൾ തൃപ്തികരമാണെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ ജനങ്ങളുടെ ആശങ്ക ഉയരുകയാണ്. ഇടുക്കിയിലെ പട്ടയവിതരണം വൈകുന്നതും കർഷകർക്ക് വൻ ദുരിതമായിരിക്കയാണെന്നും കോടിയേരി പറഞ്ഞു.
മുല്ലപ്പെരിയാർ സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതോടെ ആശങ്കയ്ക്ക് അവസാനമാകുന്നില്ലെന്നു തന്നെയാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ജലനിരപ്പുയർന്നതോടെ അണക്കെട്ടിലെ വിവിധ ബ്ലോക്കുകളിൽ ചോർച്ച രൂക്ഷമായിരുന്നു. പെരുമഴയ്ക്കുള്ള സാദ്ധ്യതയും അണക്കെട്ടിന്റെ വാർദ്ധക്യവും പരിഗണിച്ചാൽ ഭീഷണി അതേപടി നിലനിൽക്കുകയാണ് എന്നുവേണം കരുതാൻ. ബേബി ഡാമിലും ചോർച്ച വർധിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ജനങ്ങളിൽ ഭീതി പടർത്തുന്ന ഒരു കാര്യവും പുറത്തുവിടേണ്ടെന്ന് ഉദ്യോഗസ്ഥർക്കു കർശന നിർദേശമുള്ളതിനാൽ പല വിവരങ്ങളും രഹസ്യമാക്കി വച്ചിരിക്കുകയാണ്.
ശനിയാഴ്ച ജലനിരപ്പ് 141.2 അടിയായിരുന്നു. ഇന്നലെ ഇത് 141 അടിയായി കുറഞ്ഞു. മഴ അൽപ്പം ശമിച്ചതും കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് തമിഴ്നാട് വർദ്ധിപ്പിച്ചതുമാണ് ജലനിരപ്പു അൽപ്പം കുറയാൻ കാരണം. എന്നാൽ, വൃഷ്ടിപ്രദേശത്ത് മഴ കനത്താൽ ജലനിരപ്പ് വീണ്ടും ഉയരും. ഈ ആശങ്ക കൂട്ടിയാണ് വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് കുറച്ചത്. തമിഴ്നാടിന് കൊണ്ടുപോകാൻ കഴിയുന്നതിന്റെ പല മടങ്ങ് വെള്ളമാണ് ഒരു പേമാരിയുണ്ടായാൽ സംഭരണിയിലേക്ക് പ്രവഹിക്കുക. ജലനിരപ്പ് 136 അടി ആയിരുന്നപ്പോൾ പേമാരി കനത്ത ജലപ്രവാഹം സൃഷ്ടിച്ചാൽ താങ്ങാൻ സംഭരണിക്ക് കഴിയുമായിരുന്നു. എന്നാൽ, ജലനിരപ്പ് 142 അടിയാക്കിയാൽ സ്ഥിതി വഷളാകുമെന്നുറപ്പാണ്.
അണക്കെട്ടു സന്ദർശിച്ചപ്പോൾ കേരളത്തിന്റെ ചീഫ് എൻജിനീയർ പി ലതിക വിവിധ ബ്ലോക്കുകളിലെ ചോർച്ചകളും ബേബി ഡാമിന്റെ അടിഭാഗത്തുകൂടിയുള്ള ജലമൊഴുക്കും കണ്ടുബോധ്യപ്പെട്ടതാണെന്നാണ് സൂചന. എന്നാൽ ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്നാടും ഉദ്യോഗസ്ഥസംഘത്തെ അണക്കെട്ടിൽ നിയോഗിച്ചിട്ടുണ്ട്. ഗ്രാവിറ്റി അണക്കെട്ട് ആയതിനാൽ ആവശ്യത്തിന് ബലമുണ്ടെന്ന് വാദിച്ചാണ് തമിഴ്നാട് ജലനിരപ്പ് 142 അടിയായി ഉയർത്തുന്ന കാര്യത്തിൽ അനുകൂല വിധി സമ്പാദിച്ചത്. ഉയരം കൂടുംതോറും കനം കുറഞ്ഞുവരും വിധമാണ് അണക്കെട്ടിന്റെ നിർമ്മാണം. 145 അടിക്ക് മുകളിൽ വളരെ ദുർബലമാണ് അണക്കെട്ട്. വൃഷ്ടിപ്രദേശത്ത് പെരുമഴയുണ്ടായാൽ ജലനിരപ്പ് 145 അടിക്കും മുകളിലേക്ക് ഉയരും. അപ്പോൾ അണക്കെട്ടിന്റെ കനംകുറഞ്ഞ മുകൾഭാഗം ഒരു 'ജലബോംബ്' ആയി മാറും.
വൃഷ്ടിപ്രദേശത്ത് നാല് മണിക്കൂറിൽ 76.2 സെന്റിമീറ്റർ മഴ വരെ മുമ്പ് പെയ്തിട്ടുണ്ട്. ഈ തോതിൽ മഴ പെയ്താൽ ജല സംഭരണിയിൽ 3.06 ലക്ഷം ഘന അടി വെള്ളം വരെ ഒരു സെക്കൻഡിൽ ഒഴുകി എത്താം. സെക്കൻഡിൽ 2.98 ലക്ഷം ഘന അടി എന്ന തോതിൽ മുമ്പ് ഒരിക്കൽ വെള്ളം ഒഴുകി എത്തിയിട്ടുണ്ട്. തമിഴ്നാടിന് പരമാവധി കൊണ്ടുപോകാൻ കഴിയുന്നത് സെക്കൻഡിൽ 2500 ഘന അടി വെള്ളമാണ്. മാത്രമല്ല, പെരുമഴ മൂലം ഒറ്റ ദിവസം കൊണ്ട് ആറ് അടി വരെ ജലനിരപ്പ് ഉയർന്ന ചരിത്രവുമുണ്ട്.
ജലനിരപ്പ് 142 അടിയിൽ കൂടുതൽ ഉയരുന്നത് ഒഴിവാക്കാൻ തമിഴ്നാട് ശ്രമിക്കണമെന്നില്ല. തമിഴ്നാട് ലക്ഷ്യമിടുന്നത് ജലനിരപ്പ് 152 അടി വരെ ഉയർത്താനാണ്. കൂടുതൽ ജലം സംഭരിക്കാനാവുമെന്ന വാദം സ്ഥാപിക്കാനുള്ള അവസരമായി മാറ്റാനാകും തമിഴ്നാട് ശ്രമിക്കുക. പഴഞ്ചൻ രീതിയിൽ നിർമ്മിച്ച അണക്കെട്ട് ജലത്തിന്റെ വലിയ സമ്മർദ്ദം താങ്ങാൻ ശേഷിയുള്ളതല്ല. 12 അടി വീതിയേ മുകൾഭാഗത്തുള്ളൂ. ഉത്തരാഖണ്ഡിൽ നിർമ്മിച്ച തെഹ്രി അണക്കെട്ടിന്റെ മുകൾഭാഗത്തെ വീതി 66 അടിയാണ്. ഇതൊന്നും പരിഗണിക്കാതെയാണ് ജലനിരപ്പ് വീണ്ടും ഉയർത്തണമെന്ന തമിഴ്നാടിന്റെ വാദം.
അതിനിടെ, പെരിയാർ തീരത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നീക്കം ഫലം കണ്ടില്ല. മാറ്റിപ്പാർപ്പിക്കൽ കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ നിർബന്ധിച്ചു മാറ്റിപ്പാർപ്പിക്കരുതെന്നും അടിയന്തര സാഹചര്യത്തിൽ മാത്രമേ ജനങ്ങളെ ഒഴിപ്പിക്കാവൂവെന്നും ജില്ലാ ഭരണകൂടത്തിനു സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേസമയം, മുല്ലപ്പെരിയാറിൽനിന്നു കൊണ്ടുപോകുന്ന വെള്ളമുപയോഗിച്ചു തമിഴ്നാട് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിൽ കേരളത്തിനും അവകാശമുണ്ടെന്നും ഇതിനായി നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു പുതുച്ചേരി മുൻ ചീഫ് സെക്രട്ടറിയും മലയാളിയുമായ ടി ടി ജോസഫ് വൈദ്യുതി റഗുലേറ്ററി കമ്മിഷനു കത്തു നൽകിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്