Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബൈക്ക് മോഷണ കേസിലെ പ്രതി പോക്‌സോ കേസിലും കുടുങ്ങി; വടക്കൻ പറവൂരിൽ പിടിയിലായ പ്രതി ആൺകുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞത് ചോദ്യം ചെയ്യലിനിടെ

ബൈക്ക് മോഷണ കേസിലെ പ്രതി പോക്‌സോ കേസിലും കുടുങ്ങി; വടക്കൻ പറവൂരിൽ പിടിയിലായ പ്രതി ആൺകുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞത് ചോദ്യം ചെയ്യലിനിടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇരുചക്ര വാഹന മോഷ്ടാവിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയപ്പോൾ തെളിഞ്ഞത് പോക്‌സോ കേസും, മറ്റൊരു മോഷണവും. നോർത്ത് പറവൂർ മച്ചാൻ തുരുത്ത് കണ്ണാട്ട് പാടത്ത് വിപിൻ ലാൽ (39) നെ കഴിഞ്ഞ 6 ന് ആണ് ആലുവ മാർക്കറ്റിന് സമീപം മേൽപ്പാലത്തിന് കീഴെ പാർക്ക് ചെയ്തിരുന്ന ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസിൽ ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

തുടർന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്തു. പിന്നീട് പ്രതിയെ വിശദമായ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇയാൾ അനധികൃതമായി താമസിച്ചു കൊണ്ടിരുന്ന പണി തീരാത്ത ഫ്‌ളാറ്റിൽ വച്ചാണ് പതിമൂന്നുവയസുള്ള ആൺകുട്ടിയെ പീഡനത്തിരയാക്കിയത്. കുട്ടിയെ മയക്കുമരുന്ന് നൽകിയാണ് ഉപദ്രവിച്ചതെന്ന് ഇയാൾ പറഞ്ഞു. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്.

ആലുവയിൽ നിന്ന് തന്നെയാണ് ഇയാൾ മറ്റൊരു ബൈക്കും മോഷ്ടിച്ചത്. രണ്ട് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. പതിമൂന്ന് മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്. പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകൾ കണ്ടു വച്ച് രാത്രി മോഷണം നടത്തുന്നതും ഇയാളുടെ രീതിയാണ്. മോഷണം നടത്തി കിട്ടുന്ന പണം ആഡംബര ജീവിതത്തിന് വിനിയോഗിക്കുകയാണ് ചെയ്യുന്നത്. എസ്.എച്ച്.ഒ എം.എം.മഞ്ജുദാസ്, എസ്‌ഐ പി.ടി.ലിജിമോൾ, എസ്.സി.പി.ഒ ഷൈജ ജോർജ്, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP