ലാവലിൻ കേസ് അട്ടിമറിക്കാൻ കോടികളുടെ ഇടപാടുകൾ നടക്കുന്നു എന്ന വിവരം അന്വേഷിച്ചപ്പോൾ എത്തിയത് ചന്ദ്രബാബു നായിഡുവിൽ; നായിഡുവിനും ജസ്റ്റിസ് രമണക്കും എതിരായ അഴിമതി സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി നൽകിയത് വൈ.എസ്.ആറിന്റെ ഭാര്യ വിജയ; ആയിരം സ്വർണ്ണപാത്രങ്ങൾ കൊണ്ട് മൂടി വച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന് പറയുന്നത് യാഥാർത്ഥ്യം; ജഗന്റെ കത്തിന്റെ പശ്ചാത്തലത്തിൽ ക്രൈം നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ആന്ധ്രയിലെ ഭരണം അട്ടിമറിക്കാൻ സുപ്രീംകോടതി ജസ്റ്റിസ് രമണ ശ്രമിക്കുന്നെന്ന എന്ന ആരോപണവുമായി ജഗൻ മോഹൻ റെഡ്ഡി കത്തെഴുതിയത് ഏറെ വിവാദമായിരുന്നു. ആരോപണത്തിന് പിന്നാലെ കേരളത്തിലെ എസ്.എൻ.സി ലാവലിൻ കേസിൽ രമണ നടത്തിയ സമാന ഇടപെടൽ ചൂണ്ടിക്കാട്ടി ക്രൈം നന്ദകുമാർ രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെ ഗുരുതര ആരോപണമാണ് ക്രൈം നന്ദകുമാർ ഉന്നയിക്കുന്നത്.
ലാവ്ലിൻ കേസിൽ ഉൾപ്പെട പല വിവാദമായ കേസിലും സുപ്രീംകോടതി ജസ്റ്റിസുമാർ കോഴവാങ്ങി കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചിരുന്നതെന്നും ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ക്രൈം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നന്ദകുമാർ പറയുന്നു. ആന്ധ്രാ രാഷ്ട്രീയത്തിലെ പ്രബലനായ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ജസ്റ്റിസ് രമണയും തമ്മിലുണ്ടായിരുന്ന അവിശുദ്ധ ബന്ധവും അദ്ദേഹം കുറിപ്പിലൂടെ വിമർശിക്കുന്നു. എസ്.എൻ.സി ലാവ്ലിൻ കേസ് അട്ടിമറിക്കുന്നതിന് ചന്ദ്രബാബു നായിഡു ഇടപെട്ട് 100 കോടി രൂപയ്ക്ക് ധാരണയായ വിവരങ്ങളും ക്രൈം നന്ദകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അന്ന് താൻ ആരോപിച്ച് അതേ ആരോപണങ്ങൾ തന്നെയാണ് ഇന്ന് ജഗന്മോഹൻ റെഡ്ഡി പരാതിയായി പറയുന്നതെന്നും എല്ലാ തെളിവുകളോടും ശ്രദ്ധയോടും തന്നെയാണ് താൻ ഈ റിപ്പോർട്ട് ക്രൈമിൽ പ്രസിദ്ധീകരിച്ചതെന്നും ക്രൈം നന്ദകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
2019 ഒക്ടോബർ ലക്കം ക്രൈമിന്റെ ഇംഗ്ലീഷ് പതിപ്പിലാണ് സുപ്രീംകോടതിയിലെ മൂന്ന് ജഡ്ജിമാരെക്കുറിച്ചും കേരള ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാരെക്കുറിച്ചും അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച് കൊണ്ട് ക്രൈം വാർത്തയുടെ വിസ്ഫോടനം സൃഷ്ടിച്ചത്. വാർത്ത പ്രസിദ്ധീകരിക്കുക മാത്രമല്ല, സുപ്രീംകോടതി അടക്കം ഇന്ത്യയിലെ എല്ലാ ജഡ്ജിമാർക്കും പ്രമുഖ അഭിഭാഷകർക്കും, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ മുതൽ പ്രധാനമന്ത്രിക്ക് വരെയും ക്രൈം ഈ പതിപ്പ് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയിൽ ചില ജഡ്ജിമാർ അഴിമതിയും സ്വജനപക്ഷപാതവും സ്ത്രീ വിഷയങ്ങളും സ്വാധീനിക്കപ്പെടുന്നുവെന്നും പാവപ്പെട്ടവന് നീതി നിഷേധിക്കപ്പെടുന്നുവെന്നും മനസ്സിലാക്കിയാണ് ക്രൈം ഇത്രയും വിഷമകരമായ വിഷയത്തിൽ സമഗ്രമായ അന്വേഷണങ്ങൾ നടത്തിയതും ഇവ ചർച്ച ചെയ്യപ്പെടണമെന്നും അതിലൂടെ പരിഹാരമുണ്ടാകണമെന്നുമുള്ള നല്ല ഉദ്ദേശത്തോടെ ഈ പതിപ്പ് പ്രസിദ്ധീകരിച്ചതും.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ ഒരു ലേഡി സ്റ്റാഫ് കൊടുത്ത ലൈംഗിക ആരോപണം ജുഡീഷ്യറിയെ ഒന്നാകെ പിടിച്ചു കുലുക്കിയിരുന്നു. പരാതിക്കാരിയെ നേരിട്ട് കണ്ട് സംഭവം സത്യം ആണെന്ന് മനസ്സിലാക്കിയാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്. എസ്എൻസി ലാവലിൻ അഴിമതി കേസ്, ഇത്തരത്തിൽ പണത്തിനും സ്വാധീനത്തിനും വഴങ്ങി അട്ടിമറിക്കപ്പെടുന്നു എന്ന പരാതി വന്നതോടെ ആണ് ഞാൻ ഈ സാഹസിക പത്രപ്രവർത്തനത്തിന് തയ്യാറായത്. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പദവിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പാണ് ഈ അന്വേഷണ റിപ്പോർട്ടുകൾ ക്രൈം പ്രസിദ്ധീകരിക്കുന്നത്.
ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബോബ്ഡെ, ജസ്റ്റിസ് രമണ എന്നിവരായിരുന്നു മറ്റ് രണ്ട് ജഡ്ജിമാർ. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്.എൻ.സി. ലാവ്ലിൻ കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് രമണയുമായി 100 കോടി രൂപ ധാരണയായിരിക്കുന്നു എന്ന പരാതിയുടെ copy ലഭിച്ചതിനെ തുടർന്നാണ് ഇക്കാര്യം കൂടുതൽ അന്വേഷിക്കാനായി ഞാൻ തീരുമാനിച്ചത്. അന്വേഷണത്തിന്റെ നാൾവഴികളിൽ എനിക്ക് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നവായായിരുന്നു. ആ അന്വേഷണങ്ങൾ അവസാനം എത്തിച്ചേർന്നത് മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിലേക്കും.
ബ്രോക്കർ പാണ്ടുവും ചന്ദ്രബാബു നായിഡുവും പല കേസുകളും അട്ടിമറിക്കുന്ന ഇടനിലക്കാരനായ ബ്രോക്കർ പാണ്ടു എന്ന ഓമനപേരിലായിരുന്നു അന്ധ്രപ്രദേശിൽ ജസ്റ്റിസ് രമണ മുൻപ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തെ ഹൈക്കോടതി ജഡ്ജി ആയി നോമിനേറ്റ് ചെയ്ത സമയത്ത് രണ്ട് ക്രിമിനൽ കേസുകൾ അദ്ദേഹത്തിനെതിരെ നിലവിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഹൈക്കോടതി ജഡ്ജി നിയമനത്തിൽ നിന്ന് മാത്രമല്ല, അഡ്വക്കേറ്റ് എന്ന നിലയിൽ എൻട്രോൾ ചെയ്ത നടപടിയും കാൻസൽ ചെയ്യണം എന്ന് ആവശ്യപ്പെട്ട് ആന്ധ്രാ പ്രദേശ് ഹൈക്കോടതിയിൽ ഒരു അഡ്വക്കേറ്റ് ഹർജി നൽകിയത്. എന്നാൽ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിനായ് ശുപാർശ ചെയ്ത രമണയുടെ അടുത്ത സുഹൃത്തായ ചന്ദ്രബാബു നായിഡു രമണയുടെ രക്ഷക്കെത്തുകയും ആ പരാതികളെല്ലാം അട്ടിമറിക്കപ്പെടുകയും ചെയ്തു. ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മയുടെ പരാതി.
ഇപ്പോഴത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുടെ അമ്മയും മുൻ മുഖ്യമന്ത്രിയുമായ രാജശേഖര റെഡ്ഡിയുടെ ഭാര്യയുമായ വൈ എസ് വിജയ, ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജി ആയി നാമ നിർദ്ദേശം ചെയ്യപ്പെട്ട മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിനെതിരെയും ജസ്റ്റിസ് രമണയ്ക്കെതിരെയുമുള്ള അഴിമതി സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹർജി ഫയൽ ചെയ്യുകയുണ്ടായി.
ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും, അനധികൃതമായി ലൈസൻസ് നൽകുകയും ചെയ്തുവെന്നും, നായിഡു അനധികൃതമായി സ്വത്തുക്കളും സമ്പാദ്യവും നേടിയെടുത്തു എന്നതുമായിരുന്നു പ്രധാന ആരോപണം. ഈ റിട്ട് പെറ്റീഷനിലെ മറ്റൊരു പ്രധാന ആരോപണം , ജസ്റ്റിസ് രമണയുടെയും ആന്ധ്രാ പ്രാദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റേയും അവിശുദ്ധ ബന്ധത്തെക്കുറിച്ചുള്ളതായിരുന്നു. ക്രിമിനൽ കേസുകൾ നിലവിൽ നിൽക്കേ ആന്ധ്രാ പ്രദേശ് ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്യപ്പെട്ട ജസ്റ്റിസ് രമണയുടെ പേരിലുള്ള കേസുകൾ അട്ടിമറിച്ചതിന് പ്രത്യുപകാരമായി 'കൊളീജിയത്തിൽ' അംഗമായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ പേരിലുള്ള പരാതികൾ അട്ടിമറിക്കാൻ സഹായിച്ചു എന്ന് മാത്രമല്ല, ചന്ദ്രബാബുവിന് താല്പര്യമുള്ളവരെ ജസ്റ്റിസുമാരായി നിയമിക്കാൻ പ്രത്യേക താൽപര്യമെടുത്തുവെന്നും ആരോപണമുയർത്തിയത് മറ്റാരുമല്ല,സുപ്രീം കോടതി ജസ്റ്റിസ് ചെലമേശ്വർ ആയിരുന്നു. അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഇത് സംബന്ധിച്ച് വിശദമായ ഒരു കത്ത് എഴുതുകയുമുണ്ടായി.
ജസ്റ്റിസ് രമണയും കുടുംബവും കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വൻ പരാതിയാണുണ്ടായിട്ടുള്ളത്. പുതുതായി രൂപീകരിച്ച തെലുങ്കാന സ്റ്റേറ്റിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന, ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനെ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റിയതിലും രമണയ്ക്ക് പങ്കുണ്ടായിരുന്നതായി പരാതി ഉയർന്നു. മാത്രമല്ല, ചന്ദ്രബാബു നായിഡുവിന്റെ താൽപര്യ പ്രകാരം തെലുങ്കാന ഹൈക്കോടതിയിൽ ഒഴിവുണ്ടായിരുന്ന 17 പോസ്റ്റുകളിലേക്ക് ജഡ്ജിമാരെ നിയമിച്ചതുവഴി ജസ്റ്റ്റ്റിസ് രമണ 50 കോടി രൂപ കൈപ്പറ്റിയതായും ആരോപണം ഉയർന്നു.
ഈ സാഹചര്യത്തിലാണ് പിണറായി വിജയൻ എസ് .എൻ.സി.ലാവലിൻ കേസ് അട്ടിമറിക്കാൻ 100 കോടി നൽകാൻ ധാരണയായ വിവരം പുറത്തു വരുന്നതും ..... ചന്ദ്രബാബു നായിഡു വഴിയും കൂടാതെ പവർ ബ്രോക്കർമാർ വഴിയും കേസ് അട്ടിമറിക്കാൻ ധാരണയായതിനാലാണ് ഈ കേസ് 18 തവണ മാറ്റിവെച്ചതെന്ന് കാണിച്ച്, എറണാകുളത്ത് താമസിക്കുന്ന പ്രശസ്ത പത്രപ്രവർത്തകനായ അജയൻ ഇന്ത്യൻ പ്രസിഡന്റ്, ചീഫ് ജസ്റ്റിസ് എന്നിവർക്ക് പരാതി നൽകുന്നതും. അജയ്യുടെ പരാതിയിൽ എഴുതിയ കാര്യങ്ങളെ ആസ്പദമാക്കി ആണ് CRIME അന്വേഷണം നടത്തി റപ്പോർട്ട് തയ്യാറാക്കിയത്. എന്തായാലും അവസാനം പതിനെട്ട് തവണ മാറ്റി വെച്ച ശേഷം തനിക്കെതിരെ ആരോപണങ്ങൾ ക്രൈം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് രമണ പിന്മാറിയത് സുപ്രീം കോടതിയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചു എന്ന് തന്നെ പറയാം
മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പരാതി 2019 ഒക്ടോബർ ലക്കം ക്രൈമിൽ ജസ്റ്റിസ് രമണയെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി ഇപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു അയച്ച പരാതി. ക്രൈം ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു, ചന്ദ്രബാബു നായിഡുമായുള്ള അവിശുദ്ധ ബന്ധങ്ങളും ജസ്റ്റിസ് രമണയുടെയും ചന്ദ്രബാബു നായിഡുവിന്റെയും അവിഹിത സമ്പാദ്യങ്ങളും.
ഈ രണ്ടു കാര്യങ്ങളെക്കുറിച്ച് തന്നെയാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ആയിരം സ്വർണ്ണ പാത്രങ്ങൾ കൊണ്ട് മൂടി വച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന് പറയുന്നത് എത്രമാത്രം യാഥാർത്ഥ്യമാണ്. ക്രൈം പുറത്തുകൊണ്ടുവരുന്ന അന്വേഷണ റിപ്പോർട്ടുകളിൽ ഏറ്റവും സാഹസികത നിറഞ്ഞതായിരുന്നു സുപ്രീം കോടതി ജഡ്ജിമാരെ കുറിച്ച് പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടുകൾ. ഒരു ചെറിയ വീഴ്ച സംഭവിച്ചാൽ ജീവിതകാലം മുഴുവൻ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന ബോധ്യത്തോടെ തന്നെയാണ് ഈ വാർത്ത പ്രസിദ്ധീകരിക്കാൻ ക്രൈം ധൈര്യം കാട്ടിയത്.
അതിനാൽ വളരെയധികം ശ്രദ്ധയോടും വ്യക്തമായ തെളിവുകളോടും കൂടി തന്നെയാണ് ചീഫ് ജസ്റ്റിസായിരുന്ന ഗോഗോയ്, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബോബ്സേ വരാൻപോകുന്ന ചീഫ് ജസ്റ്റീസ് രമണ എന്നിവരെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ ക്രൈം പ്രസിദ്ധീകരിച്ചത്. ഇപ്പോഴിതാ ക്രൈം പുറത്തുകൊണ്ട് വന്ന വാർത്തകളെല്ലാം സത്യമായിരുന്നുവെന്ന് തെളിയുന്നു.ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ഞാൻ ചെയ്ത പ്രവർത്തിയിൽ ഏറ്റവുമധികം അഭിമാനിക്കുന്ന നിമിഷങ്ങൾ ആണിത്.വീണ്ടും ആവർത്തിക്കട്ടെ, തെറ്റ് ചെയ്തത് ഈശ്വരനായാലും, ഞങ്ങൾ വിളിച്ചു പറയുക തന്നെ ചെയ്യും.. 'ധർമത്തിന് വേണ്ടി നേർവഴിയിൽ നിന്ന് നീ യുദ്ധം ചെയ്യുക,തോറ്റുപോയാൽ പോകട്ടെ, ആ തോൽവി തന്നെ ജയം എന്ന് ലോകം കടശിയിൽ സമ്മതിക്കും'......
Stories you may Like
- ഒരേ സമയം അംബാനിയുടെയേും അദാനിയുടെയേും വിഎസിന്റെയും സുഹൃത്ത്
- എല്ലാ കുറ്റവും ശരണ്യാ മനോജിനും; സോളാറിൽ വിഴുപ്പലക്ക് തുടരും
- ഇ പി ജയരാജന് മറുപടിയുമായി ദല്ലാൾ നന്ദകുമാർ
- പിണറായി തന്നോട് കടക്ക് പുറത്ത് എന്നു പറഞ്ഞിട്ടില്ല; ടി ജി നന്ദകുമാർ
- ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്