Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളഒപ്പും വ്യാജമേൽവിലാസവും നൽകി ബാങ്ക് വായ്പ എടുത്ത് സ്ത്രീയെ കബളിപ്പിച്ചു; വായ്പയെടുക്കാൻ വാഗ്ദാനം ചെയ്തതുകൊച്ചിയിലെ ഷാഖ്‌സ് കെയർ എന്ന സ്ഥാപനത്തിൽ ബിസിനസ് പങ്കാളിത്തവും ലാഭവും; തമ്മനം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ, ചേർത്തല സ്വദേശികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

കള്ളഒപ്പും വ്യാജമേൽവിലാസവും നൽകി ബാങ്ക് വായ്പ എടുത്ത് സ്ത്രീയെ കബളിപ്പിച്ചു; വായ്പയെടുക്കാൻ വാഗ്ദാനം ചെയ്തതുകൊച്ചിയിലെ ഷാഖ്‌സ് കെയർ എന്ന സ്ഥാപനത്തിൽ ബിസിനസ് പങ്കാളിത്തവും ലാഭവും; തമ്മനം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ, ചേർത്തല സ്വദേശികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വ്യാജമേൽവിലാസം നൽകി വായ്പ സംഘടിപ്പിച്ച് സ്ത്രീയെ കബളിപ്പിച്ച കേസിൽ കണ്ണൂർ-ചേർത്തല സ്വദേശികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. തമ്മനം സ്വദേശിനി പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കണ്ണൂർ മാടായി പുതിയങ്ങാടി സീവ്യൂവിൽ, സി.എച്ച് ഹമീദിന്റെ മകൻ ഷക്കീൽ പി.സിക്കും, ചേർത്തല മണപ്പുറം കോറമംഗലത്ത് ദേവസ്യയുടെ മകൻ ലിബിൻ ദേവസ്യക്കും എതിരെയാണ് പരാതി.

എറണാകുളം സി.പി.ഉമ്മർ റോഡിൽ ഷാഖ്സ് കെയർ എന്ന സ്ഥാപനത്തിൽ ബിസിനസ് പങ്കാളിത്തവും, ലാഭവും വാഗ്ദാനം ചെയ്ത് ഷക്കീലും, ലിബിനും, സാമ്പത്തിക സഹായം തേടിയാണ് പരാതിക്കാരിയെ സമീപിച്ചത്. പണം കൈയിലില്ലാത്തതുകൊണ്ട് എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് പണം വായ്പയായി സംഘടിപ്പിക്കാൻ പരാതിക്കാരിയിൽ സമ്മർദ്ദം ചെലുത്തി. വായ്പയുടെ തിരിച്ചടിവിന്റെ കാര്യങ്ങൾ ഗൂഢമായി വയ്ക്കാൻ ഷക്കീൽ മാറി മാറി താമസിച്ചിരുന്ന വീട്ടുമേൽവിലാസങ്ങളുെ ഫോൺ നമ്പരുമാണ് നൽകിയിരുന്നത്.

മൂന്നുവർഷത്തിനുള്ളിൽ മൂന്നു വിലാസത്തിലായാണ് വായ്പ പാസാക്കിയിരുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ നൂറു മീറ്റർ മാത്രം അകലെയുള്ള യഥാർഥ വിലാസം പരിശോധിക്കാതെയാണ് ബാങ്ക് വായ്പ നൽകിയത്. അക്ഷോഫോറങ്ങളിലും, മറ്റിടങ്ങളിലും പരാതിക്കാരിയുടെ കള്ള ഒപ്പിട്ടാണ് പ്രതികൾ വായ്പ സംഘടിപ്പിച്ചത്. 80 ശതമാനം ഒപ്പുകളും പ്രഥമ ദൃഷ്ടിയിൽ തന്നെ വ്യാജമാണെന്ന് ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അഡ്രസ് വേപിഫിക്കേഷനിൽ ബാങ്കിന്റെ ഭാഗത്ത് നിന്ന് ബോധപൂർവ്വവും ഗുരുതരവുമായ കൃത്യവിലോപം നടന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP