Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം; അതുൽദാസിനെതിരെ ചുമത്തിയിരിക്കുന്നത് മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം; സംഭവം മനഃപൂർവമല്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റ്

പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം; അതുൽദാസിനെതിരെ ചുമത്തിയിരിക്കുന്നത് മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം; സംഭവം മനഃപൂർവമല്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം. മാണിക്കോട് ബ്രാഞ്ച് സെക്രട്ടറി അതുൽദാസിനാണ് ജാമ്യം കിട്ടിയത്. പേരാമ്പ്ര കോടതിയാണ് ജാമ്യം അനുവദിച്ചത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കേസാണ് അതുൽദാസിനെതിരെ ചുമത്തിയിരുന്നത്.

ജനുവരി മൂന്നിലെ ഹർത്താലിനിടെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്. അന്നേദിവസം വൈകുന്നേരത്തോടെ യൂത്ത് കോൺഗ്രസുകാർ പേരാമ്പ്രയിൽ ടൗണിൽ മാർച്ച് നടത്തിയിരുന്നു. ഇതിനെ നേരിടാൻ ഡിവൈഎഫ്‌ഐക്കാർ സംഘടിച്ചെത്തി. പിന്നീട് പേരാമ്പ്ര-വടകര റോഡിൽ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെയാണ് സമീപത്തുള്ള മുസ്ലിംലീഗ് ഓഫീസിനും ജുമാ മസ്ജിദിനും നേരെ കല്ലേറുണ്ടായത്.

ദൃക്‌സാക്ഷി മൊഴികളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഒടുവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അതുൽ ദാസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐയുടെ മേഖലാ ഭാരവാഹി കൂടിയാണ് അതുൽദാസ്.മസ്ജിദിന് നേരെ കല്ലെറിഞ്ഞത് കലാമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയുള്ളതായിരുന്നുവെന്ന് എഫ്.ഐ.ആർ റിപ്പോർട്ട്.അതുൽ ദാസ് അടക്കം 20 ഓളം ആളുകളാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഇവർ സംഘം ചേർന്ന് മേപ്പയ്യൂർ റോഡ് ജംഗ്ഷന് സമീപം പേരാമ്പ്ര കുറ്റ്യാടി റോഡിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തുള്ള ജുമാ മസ്ജിദിന് കല്ലെറിഞ്ഞ് കേട് വരുത്തുകയായിരുന്നുവെന്നും എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി തന്നെ അറസ്റ്റിലായതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലുമായി.

സംഭവം മനഃപൂർവല്ലെന്നും ഇരുവിഭാഗങ്ങളുടെ പ്രകടനങ്ങൾ നടക്കുന്നതിനിടയിൽ ഉണ്ടായ കല്ലേറിൽ പള്ളിയുടെ ഒരു തൂണിന്റെ കോണിൽ നേരിയ പോറലേൽക്കുക മാത്രമാണുണ്ടായതെന്നുമാണ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം. ഹർത്താൽ ദിനത്തിൽ യൂത്ത്കോൺഗ്രസിന്റേയും-സിപിഎമ്മിന്റേയും പ്രതിഷേധ പ്രകടനങ്ങൾ പേരാമ്പ്ര നഗരത്തിൽ എത്തിയതോടെ സംഘർഷമുണ്ടാവുകയും സമീപത്തെ പള്ളിക്ക് നേരെ കല്ലേറുണ്ടാവുകയുമായിരുന്നു.

കെ.എസ്.ആർ.ടി.സി ബസ് അടക്കം എറിഞ്ഞു തകർക്കുന്ന സ്ഥിതിയുമുണ്ടായി. കെ.എസ്.ആർ.ടി.സി എറിഞ്ഞ് തകർത്ത സംഭവത്തിൽ കൈതക്കൽ സന്തോഷ് എന്നയാളെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.രണ്ട് ചേരിയായി ഇരുകൂട്ടർ തമ്മിലുണ്ടായ സംഘർഷത്തിനും കല്ലേറിനുമിടയിൽ ആരുടെ ഭാഗത്ത് നിന്നുണ്ടായ കല്ലേറിലാണ് തൂണിന് പോറലേറ്റതെന്ന് വ്യക്തമായി പറയാൻ കഴിയില്ലെന്നും ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് ലീഗിന്റെ സമ്മർദപ്രകാരമാണെന്നുമാണ് സിപിഎമ്മിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP