കോടതിയെ പഴിചാരി കരിമണൽ മാഫിയക്ക് കേരളത്തിന്റെ തീരങ്ങൾ തീറെഴുതി കൊടുക്കാൻ സർക്കാർ; അപ്പീൽ വൈകിപ്പിച്ച് കോടതിയുടെ ശാസന കേട്ടത് മനപ്പൂർവ്വം; വിജയിക്കുന്നത് കരിമണൽ കർത്തയുടെ തന്ത്രങ്ങൾ
കൊച്ചി: കരിമണൽ ഖനനത്തിന് സ്വകാര്യമേഖലയേയും പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ നിശ്ചിത കാലയളവിനുള്ളിൽ അപ്പീൽ നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തി. ഇതോടെ അപ്പീൽ പോലും പരിഗണിക്കാതെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഫലത്തിൽ കരിമണൽ ഖനനത്തിന് സംസ്ഥാനത്ത് വഴിയൊരുങ്ങുകയാണ്. ഖനനത്തിന് അപേക്ഷ നൽകിയ 29 സ്വകാര്യകമ്പനികളെ പരിഗണിക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
കരിമണൽ ഖനനത്തിൽ സ്വകാര്യമേഖലയേയും പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. 2013ലെ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. 29 അപേക്ഷകൾ പരിഗണിക്കാൻ ഉത്തരവിട്ട കോടതി വൈകിവന്ന അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നും കോടതി നിർദ്ദേശിച്ചു. കരിമണൽ ഘനനത്തിൽ സ്വകാര്യ സംയുക്തമേഖലകളെക്കൂടി പങ്കാളികളാക്കാൻ അനുമതി നൽകണമെന്ന 2013ലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
ഈ അപ്പീലിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ, സാബു മാത്യു പി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ് വിധി. 29 അപേക്ഷകൾ കൂടി പരിഗണിക്കാനാണ് ഉത്തരവ്. നിലവിൽ കെഎംഎംഎൽ, ഐആർഇ എന്നീ കമ്പനികൾക്കാണ് ഖനനത്തിനുള്ള അനുമതിയുള്ളത്. ഖനനകാര്യത്തിൽ കേന്ദ്രനയമാണ് പ്രധാനം. അതുകൊണ്ട് തന്നെ കേരളത്തിന് ഇക്കാര്യത്തിൽ സ്വന്തം നിലപാട് എടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തൂത്തുക്കുടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സ്വകാര്യ കമ്പനികളാണ് ശശിധരൻ കർത്തയുടെ നേതൃത്വത്തിൽ കരിമണൽ ഖനനത്തിനായി ശ്രമിച്ചത്. കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകാമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ലെന്നായിരുന്നു സൂചന. അപ്പീൽ നൽകേണ്ടെന്ന് എജിയും നിയമവകുപ്പും സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. കേന്ദ്ര മിനറൽ പോളിസി സ്വാകാര്യ മേഖലയ്ക്ക് അനുകൂലമായതിനാൽ കോടതിവിധിക്കെതിരായ അപ്പീൽ നിലനിൽക്കില്ലെന്നാണ് അഡ്വക്കേറ്റ് ജനറലും നിയമവകുപ്പും സർക്കാരിന് നൽകിയ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നിട്ടും വൈകിയ വേളയിൽ അപ്പീൽ നൽകി. ഇതോടെ ഡിവിഷൻ ബഞ്ചിന് കരിമണൽ ലോബിക്ക് അനുകൂലമായി നിരീക്ഷണമിറക്കാനും കഴിഞ്ഞു.
2013 കഴിഞ്ഞ ഫെബ്രുവരി 21നാണ് സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനനാനുമതി നിഷേധിച്ച സർക്കാർ നടപടി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി ഉണ്ടാകുന്നത്. ഖനനാനുമതി ആവശ്യപ്പെട്ട ആവശ്യപ്പെട്ട അപേക്ഷകൾ നിരസിച്ച സർക്കാർ നീക്കവും കോടതി അന്ന് മരവിപ്പിച്ചു. എന്നാൽ ഇതിന് സർക്കാർ അപ്പീൽ നൽകിയത് കഴിഞ്ഞ ദിവസമാണ്. അതുകൊണ്ട് തന്നെ പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തയ്യാറായുമില്ല. സമയത്തിന് അപ്പീൽ നൽകിയില്ലെങ്കിൽ തള്ളുമെന്ന് ഏതൊരാൾക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ കരിമണൽ കമ്പനികൾക്ക് വഴിയൊരുക്കാൻ നടത്തിയ ഗൂഡനീക്കമായിരുന്നു അപ്പീൽ വൈകിപ്പിക്കലെന്ന് വ്യക്തം. മദ്യനയത്തിൽ ഹൈക്കോടതിയിൽ നടക്കുന്ന നിയമപോരാട്ടത്തിലും ഇത്തരമൊരു ഒത്തുകളി പ്രതീക്ഷിക്കുന്നവരുണ്ട്. അതിന്റെ സൂചനയാണ് കരിമണൽക്കേസിലെ നിലപാടെന്നാണ് വിമർശനം.
ശശിധരൻ കർത്തയുടെ നേതൃത്വത്തിലുള്ള കരിമണൽ ലോബിയുടെ സമ്മർദ്ദങ്ങളുടെ വിജയമാണ് ഹൈക്കോടതിയിൽ സർക്കാരെടുത്ത മെല്ലപ്പോക്ക്. ഫലത്തിൽ കരിമണൽ ലോബിയെ എതിർത്ത് തന്നെ അവർക്ക് വഴിയൊരുക്കുകയായിരുന്നു സർക്കാർ. ഇതോടെ ആലപ്പുഴ, കൊല്ലം തീരത്തെ കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് സാധ്യത വന്നു. ഇവരുടെ അപേക്ഷ തള്ളാൻ സർക്കാരിന് കഴിയില്ലെന്നാണ് സൂചന. മൂല്യവർധനവിന് സ്വകാര്യ മേഖല അനിവാര്യമാണെന്നും പൊതുമേഖലയെ ബലഹീനപ്പെടുത്തരുതെന്നുമുള്ള സർക്കാർ നയം ഇവിടേയും ബാധകമാകും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇതേ അഭിപ്രായം പങ്കുവച്ചിട്ടുള്ളതാണ്.
കരിമണൽ ഖനന മേഖലയിലേക്ക് സ്വകാര്യ കുത്തകകൾ എത്തുന്നതോടെ രണ്ട് പൊതുമേഖലാ കമ്പനികളും പൂട്ടും. കെഎംഎംഎൽഉം ഐആർഇയും കരിമണൽ ഖനനരംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ. ഇവർ ഖനനം നടത്തി സ്വകാര്യമേഖലയ്ക്ക് നൽകുകയാണ് ഇപ്പോൾ. ഖനനത്തിലൂടെ മാത്രമാണ് ഈ പൊതുമേഖലാ സ്ഥാപനങ്ങൾ പിടിച്ചു നിൽക്കുന്നത്. സ്വകാര്യ മേഖല നേരിട്ട് ഖനനം നടത്തുമ്പോൾ ഈ കമ്പനികളുടെ പ്രസക്തി നഷ്ടമാകും. ഇതോടൊപ്പം പരിസ്ഥിതി നാശവുൂം ഉണ്ടാകും. കടൽ തീരത്തെ സംരക്ഷിക്കാതെ കൊള്ളലാഭത്തിനായി സ്വകാര്യമേഖല കരിമണൽ കൊണ്ടു പോകുമെന്ന ആശങ്കയും സജീവമാണ്.
തീരത്ത് ആഴക്കടൽ ഖനനമാകും നടക്കുക. ഇത് ഖനനതീരത്തിന് എതിരെയുള്ള മറ്റു തീരങ്ങളെയും കടലെടുക്കുന്നതിന് ഇടവരുത്തും. ഈ രംഗത്ത് വേണ്ടത്ര ഗവേഷണം നടത്തി കൂടുതൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുവാനുള്ള സംരംഭങ്ങൾക്ക് സ്വകാര്യ മേഖല മുതിരുന്നില്ലെന്നും വിലയിരുത്തലുണ്ട്. കേരളത്തിലെ കരിമണലിൽ നിന്നും ടൈറ്റാനിയം ഡൈയോക്സൈഡും മോണോസൈറ്റ് സംയുക്തവും ഇൽമെനേറ്റ് ഘടകവും വേർതിരിച്ചെടുത്ത് വിദേശസ്വദേശ കമ്പനികൾക്ക് നൽകുകയെന്ന പതിവാണ് ഇവർ സ്വീകരിച്ചുപോരുന്നത്. കേരളത്തിലെ ഇൽമെനേറ്റിൽ അറുപത് ശതമാനം ടൈറ്റാനിയം ഡൈയോക്സൈഡ് ആയതിനാൽ ലോകവിപണിയിൽ കേരള ഇൽമെനേറ്റിന് വൻ ഡിമാന്റാണ്.
കരിമണൽ ഖനനത്തിനായി ചരട് വലിച്ചത് ശശിധരൻ കർത്ത തന്നെയാണ്. ആലപ്പുഴ, കൊല്ലം തീരങ്ങളിലാണ് കർത്തയുടെ കരിമണൽ വ്യവസായത്തിന്റെ പ്രധാന കേന്ദ്രം. രണ്ട് ജില്ലകളുടെയും തീരത്തു നിന്നുള്ള കരിമണൽ തന്നെയാണ് കൊച്ചിയിലെ സി.എം.ആർ.എല്ലിലേക്ക് എത്തുന്നതും. കരിമണൽ ഖനനത്തിന് അനുകൂലമായി എല്ലാ പാർട്ടിയിലേയും പ്രമുഖരെ അണിനിരത്തി കർത്ത സെക്രട്ടറിയേറ്റ് മാർച്ച് നടന്നിരുന്നു. മാ്ധ്യമങ്ങളേയും സ്വാധീനിച്ചെന്ന് പരാതിയുണ്ട്. ഇതിലെല്ലാം ഉപരി സ്വന്തം പത്രവും തുടങ്ങി. ആലപ്പുഴയിൽ നിന്നും മാതൃമലയാളം എന്ന പേരിലാണ് ശശിധരൻ കർത്ത പത്രം ആരംഭിച്ചത്. ടാബ്ലോയിഡ് പത്രമെന്ന വിധത്തിൽ മധ്യാഹ്ന പത്രമായാണ് മാതൃമലയാളം പുറത്തിറക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍