വിദേശ ഭാഷ പഠിപ്പിക്കാൻ പണം കളയരുതെന്ന് പറഞ്ഞ് ജിജി തോംസൺ; മതതാൽപ്പര്യം സർക്കാർ ചെലവിൽ വേണ്ടെന്ന് കെഎം എബ്രഹാം' അറബിക് സർവ്വകലാശാലയ്ക്ക് എതിരു നിന്ന് ഐഎഎസ് ഉദ്യോഗസ്ഥർ വർഗ്ഗീയ വാദികൾ എന്നാരോപിച്ച് അബ്ദുറബ്ബ്; സർക്കാരിന് നാണക്കേടുമായി മന്ത്രിസഭാ യോഗ രേഖ പുറത്ത്
തിരുവനന്തപുരം: കേരളത്തിൽ രാജ്യാന്തര അറബിക് സർവകലാശാല സ്ഥാപിക്കുന്നത് നടപടിക്രമം പാലിച്ചുവേണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം എന്നിവർക്കെതിരേ രൂക്ഷ വിമർശനങ്ങളുള്ള കുറിപ്പ് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് മന്ത്രിസഭായോഗത്തിൽ സമർപ്പിച്ചു. ഈ കുറിപ്പും മറ്റ് രേഖകളുമാണ് പുറത്തുവരുന്നത്.
ഇക്കാര്യത്തിലെ കരട് മന്ത്രിസഭാ കുറിപ്പ് അംഗീകാരത്തിനായി 2016 ജനുവരി 11ന് എത്തിക്കണമെന്നു വിദ്യാഭ്യാസമന്ത്രി നിർദേശിക്കുന്നു. (ഫയൽ നം. 7786/ബി2/14/ ഉന്നത വിദ്യാഭ്യാസ വകുപ്പ്.) മലയാളം സർവകലാശാലയ്ക്കുവേണ്ടി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നുവെന്ന് ആരോപിക്കുന്ന മന്ത്രി അബ്ദുറബ് സംസ്കൃതം, സുറിയാനി, ലത്തീൻ, അരാമിക് എന്നിവയെ മൃതഭാഷകളായി വിശേഷിപ്പിക്കുന്നു.
കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിച്ചാൽ വിദേശത്തുനിന്ന് വൻതോതിലുള്ള ധനസഹായം ലഭിക്കുമെന്നു പറഞ്ഞ മന്ത്രി അറബിക് സർവകലാശാലയെ സൗദ്യ അറേബ്യയിലെ കിങ് അബ്ദുൾ അസീസ് സർവകലാശാലയുമായും മദീന സർവകലാശാലയുമായും താരതമ്യപ്പെടുത്തുകയും ചെയ്തു. ധനവകുപ്പ് ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും സമ്മേളനങ്ങൾക്കും കലാപരിപാടികൾക്കും ലോപമില്ലാതെ പണം ചെലവഴിക്കുകയും നൂറിലധികം കുട്ടികളുള്ള സ്പെഷൽ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കാൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ അറബിക് സർവകലാശാലയ്ക്കുവേണ്ടി പണം ചെലവഴിക്കാൻ കഴിയില്ലെന്നു ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം പറയുന്നത് ഏതു സമൂഹത്തെ സന്തോഷിപ്പിക്കാനാണെന്നു മന്ത്രി അബ്ദുറബ് ചോദിക്കുന്നു.
ഭരണഘടനയിൽ പരാമർശിക്കപ്പെടാത്ത അറബി ഭാഷയ്ക്കുവേണ്ടി സർവകലാശാല തുടങ്ങുന്നത് അബദ്ധമാകുമെന്നു മന്ത്രിക്ക് അന്നത്തെ ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ മറുപടി നൽകിയത്. ഒരു വിദേശഭാഷയ്ക്കുവേണ്ടിമാത്രം കേരളത്തിൽ സർവകലാശാല തുടങ്ങുന്നത് അഭികാമ്യമല്ല. സംസ്കൃതത്തിന്റെ വളർച്ചയ്ക്കുവേണ്ടി രൂപം നൽകിയ സംസ്കൃത സർവകലാശാല പോലും പൂർണമായും പരാജയപ്പെട്ടു. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ചൈനീസ് ഉൾപ്പെടെ വിവിധ വിദേശഭാഷകൾ പഠിപ്പിക്കാനായി ഒരു സർവകലാശാല തുടങ്ങുന്നതാകും അഭികാമ്യം അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാഷ, മതം, ജാതി, സംസ്കാരം, വർഗം എന്നിവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ധ്രുവീകരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കരുതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം മന്ത്രിസഭായോഗത്തിൽ ഹാജരാക്കിയ കുറിപ്പിൽ രേഖപ്പെടുത്തിയത്. ഈ ലക്ഷ്യം മുൻനിർത്തി അറബിക് സർവകലാശാല തുടങ്ങരുതെന്നും അദ്ദേഹം പറയുന്നു. താനും ചീഫ് സെക്രട്ടറിയും സ്വീകരിച്ച നിലപാടിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്താതെ ഉപരിപ്ലവമായി കാര്യങ്ങൾ പറഞ്ഞുപോകുകയാണ് മന്ത്രി ചെയ്യുന്നത്. സംസ്ഥാനത്തിന്റെ താൽപര്യം നോക്കുകയാണെങ്കിൽ അറബിക് സർവകലാശാലയ്ക്കു പ്രസക്തിയില്ല. താൻ രേഖപ്പെടുത്തിയ അഭിപ്രായത്തിന്മേൽ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏബ്രഹാം ചൂണ്ടിക്കാണിക്കുന്നു.
ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. അന്താരാഷ്ട്ര അറബിക് സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതശീർഷരായ രണ്ടു ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തിയ അഭിപ്രായം ഖേദകരമെന്നാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് കുറിക്കുന്നത്. സംസ്ഥാനത്തെ വർഗീയ വത്കരിക്കുമെന്ന ഇവരുടെ അഭിപ്രായം മുൻവിധിയോടെ വിഷയത്തിന്റെ അന്തസത്ത ഉൾക്കൊള്ളാതെയുമാണ്. ഈ സർക്കാർ നടത്തിവരുന്ന തുടർ നടപടിയോടുള്ള കടുത്ത വിവേചനവും അവഗണനയുമാണ് അവർ വ്യക്തമാക്കുന്നത്. ഇത് അവരവർ കൈയാളുന്ന പദവിക്ക് ഒട്ടും യോജിച്ചതല്ല.
ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:
കേരളത്തിൽ വർഗീയ ധ്രൂവീകരണമില്ല. നേരേമറിച്ച് രാഷ്ട്രീയ സംഘർഷങ്ങളും രാഷ്ട്രീയ ധ്രൂവീകരണങ്ങളുമാണു നടക്കാറുള്ളത്. എന്നാൽ, വർഗീയ ധ്രുവീകരണങ്ങൾ അപൂർവം ചില ഉന്നത ശീർഷരുടെ മനസുകളിൽ രൂപപ്പെടുന്നുണ്ടെങ്കിൽ അത് അപകടകരമാണ്.
ലോകത്തെ 23 രാജ്യങ്ങളിൽ മാതൃഭാഷയായി ഉപയോഗിക്കുന്ന അറബിക് ഭാഷ 220 മില്യൺ ജനങ്ങളുടെ സംസാരഭാഷയാണ്. ഐക്യരാഷ്ട്രസംഘടന അംഗീകരിച്ച ആറ് ലോക ഭാഷകളിൽ ഒന്നാണ് അറബി.
ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന ഈ ഭാഷയെ ഏതാനും കോളജുകളിൽമാത്രം ഒതുങ്ങിനിൽക്കുന്ന സുറിയാനി, ലത്തീൻ, അരാമിക് എന്നീ മൃതഭാഷകളുമായി താരതമ്യപ്പെടുത്തിയത് അത്യന്തം വിചിത്രവും യുക്തിഹീനവുമാണ്. അറബി ഭാഷയോട് മുസ്ലിം സമൂഹത്തിന് വൈകാരികമായ ഐക്യമുണ്ട്. പ്രവാസികൾക്ക് അറബി ഭാഷ പ്രാവീണ്യമില്ലാത്തതുകാരണം നിസാര വേതനംമാത്രമാണ് ലഭിക്കുന്നത്.
പുരാണങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളും എല്ലാംതന്നെ സംസ്കൃത ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുസ്ലിംകളും ക്രിസ്ത്യാനികളും സംസ്കൃത ഭാഷ സംസാരിക്കുന്നുണ്ടോ? എങ്കിലും സംസ്കൃത സർവകലാശാല സ്ഥാപിച്ചപ്പോൾ ആരും അതിൽ അസഹിഷ്ണുത പുലർത്തിയില്ല. സംസ്കൃത സർവകലാശാലയുടെയും പിന്നീട് സ്ഥാപിതമായ മലയാളം സർവകലാശാലയുടെയും ദൈനദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനു കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നത് ലാഭ നഷ്ട കണക്കുകൾ നോക്കിയിട്ടാണോ? എന്നിട്ടും ആരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ ഒരു എതിർപ്പും ഉണ്ടായിട്ടില്ലല്ലോ.
50 കുട്ടികളുള്ള സ്പെഷ്യൽ സ്കൂളുകൾക്കും എയ്ഡഡ് പദവി നൽകാനുള്ള നടപടി സ്വീകരിച്ചുവരുന്നു. (ധനവകുപ്പിനു ഇക്കാര്യത്തിലും എതിർപ്പില്ലാത്തത് ഏത് സമൂഹത്തെ സന്തോഷിപ്പിക്കാനാണാവോ...?) ലോകത്തിലെവിടെയും പ്രത്യേകിച്ച് അറബി നാടുകളിൽപോലും അറബിക്കിനുവേണ്ടി മാത്രം സർവകലാശാലകളില്ലെന്ന വിചിത്രവാദവും ഉന്നയിച്ചിരിക്കുന്നത്. പശ്ചിമബംഗാളിൽ ആലിയ യൂണിവേഴ്സിറ്റിയുണ്ടെന്ന കാര്യം അറിവില്ലായ്മയോ സൗകര്യപൂർവം മറന്നതോ ആകാം. സുരക്ഷതത്വത്തിന്റെ പ്രശ്നമാണ് മറ്റൊന്ന്. തീവ്രാദികളെ സൃഷ്ടിക്കാൻ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും താലിബാൻ സ്ഥാപിച്ചിട്ടുള്ള മദ്രസകളെ പോലെയുള്ള സ്ഥാപനമല്ല അന്താരാഷ്ട്ര അറബി സർവകലാശാല കൊണ്ട് ഉദ്ദേശിക്കുന്നത് എന്നത് മുൻവിധിയോടെയല്ലാതെ കാര്യങ്ങളെ സമീപിക്കുന്നവർക്ക് മൻസിലാക്കാൻ കഴിയും.
ഒരുതരത്തിലും ഇക്കാര്യം സുരക്ഷയെ ബാധിക്കില്ല. അന്താരാഷ്ട്ര അറബിക് സർവകലാശാല സ്ഥാപിക്കുന്നതുസംബന്ധിച്ച് ഇന്റലിജൻസ് സോഴ്സിൽനിന്ന് ആഭ്യന്തരവകുപ്പിനോടാണ് ആരായേണ്ടിയിരുന്നത്. ധനകാര്യ വകുപ്പിനോടല്ല. സംസ്ഥാനങ്ങൾക്ക് സർവകലാശാല ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ സമ്മതം ആവശ്യമില്ല. അതുകൊണ്ട് ധനമന്ത്രിയും മുഖ്യമന്ത്രിയും സമ്മതിച്ചതുപോലെ മന്ത്രിസഭ മുമ്പാകെ ഈ വിഷയം സമർപ്പിക്കാവുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍