Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം വിമതനും എസ്ഡിപിഐയും തുണച്ചു; കോൺ​ഗ്രസ് നേതാവ് നിസാർ കുർബനി ഈരാറ്റുപേട്ട നഗരസഭയിൽ ചെയർമാനായി

സിപിഎം വിമതനും എസ്ഡിപിഐയും തുണച്ചു; കോൺ​ഗ്രസ് നേതാവ് നിസാർ കുർബനി ഈരാറ്റുപേട്ട നഗരസഭയിൽ ചെയർമാനായി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ ഇന്ന് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി നിസാർ കുർബനി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. എസ്ഡിപിഐ സ്ഥാനാർത്ഥികളുടെ 4 വോട്ടും സിപിഐഎം പുറത്താക്കിയ മുൻ ചെയർമാൻ ടിഎം റഷീദിന്റെ വോട്ടും കോൺഗ്രസ് സ്ഥാനാർത്ഥി നിസാർ കുർബാനിക് ലഭിച്ചു. 27 അംഗ നഗരസഭയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ലൈല പരീതിന് 11 വോട്ടും കോൺഗ്രസ് സ്ഥാനാർത്ഥി നിസാർ കുർബാനിക് 16 വോട്ടും ലഭിച്ചു. യുഡിഎഫ് കരാർ അനുസരിച്ച് ലീഗ് പ്രതിനിധിയായ വി എം സിറാജ് ചെയർമാൻ സ്ഥാനം രാജിവയ്ക്കാതിരുന്നത് മുന്നണിക്കുള്ളിലും ലീഗ്, കോൺഗ്രസ് പാർട്ടികൾക്കിടയിലും പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു.

നേരത്തെ മുസ്‌ലിം ലീഗ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ തയാറാകാതെ വന്നതോടെ കോൺഗ്രസ് പിന്തുണ പിൻവലിച്ചിരുന്നു. 28 സീറ്റുള്ള നഗരസഭയിൽ മുസ്‌ലിം ലീഗിന് ഒൻപതും കോൺഗ്രസിന് മൂന്നും പ്രതിനിധികളാണ് ഉള്ളത്. എൽഡി എഫിന് എട്ടും എസ്ഡിപിഐ ജനപക്ഷം എന്നിവർക്ക് നാല് സീറ്റ് വീതവും ഉണ്ട്. നേരത്തെ മൂന്ന് തവണ അവിശ്വാസത്തിലൂടെ ചെയർമാന്മാരെ ഇവിടെ പുറത്താക്കിയിട്ടുണ്ട്.

മുസ്‌ലിം ലീഗ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ തയാറാകാതെ വന്നതോടെ കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളും സിറാജിനുള്ള പിന്തുണയും പിൻവലിച്ചു. തുടർന്ന് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിന് മുമ്പേ വി എം സിറാജ് രാജിവെച്ചു. ഈ ഒഴിവിലേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ചെയർമാൻ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയെ ചെയർമാനാക്കാനായി താൻ നേരിട്ട് എസ്ഡിപിഐ നേതാക്കളുമായി ചർച്ച ചെയ്തു എന്നും അതിൻ പ്രകാരമാണ് എസ്ഡിപിഐ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിട്ട് നിന്നത് എന്ന കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഇല്യാസിന്റെ വെളിപ്പെടത്തൽ വിവാദമായിരുന്നു. ഇതിന് എതിരെ കെപിസിസി നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് വീണ്ടും എസ്ഡിപിഐ വോട്ടോടു കൂടി കോൺഗ്രസ് സ്ഥാനാർത്ഥി ചെയർമാനാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP